Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വഴി ഒരുക്കപ്പെടുന്നത് ചാക്കോയ്ക്കോ?
Sunday, July 25, 2021 12:27 AM IST
അനന്തപുരി / ദ്വിജൻ
പിണറായി മന്ത്രിസഭയിൽനിന്ന് എൻസിപി മന്ത്രി എ.കെ. ശശീന്ദ്രന് വീണ്ടും രാജിവയ്ക്കേണ്ടി വരുമോ? ഒന്നാം പിണറായി മന്ത്രിസഭയിൽനിന്നു ഹണിട്രാപ്പിൽപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന ശശീന്ദ്രൻ ഒരു വിധത്തിലാണ് തിരിച്ചുകയറിയത്. ഇക്കുറി അത്തരം പ്രവൃത്തിയല്ല കെണിയാകുന്നത്. പിന്നെയോ ഒരു പാർട്ടിപ്രവർത്തകനെ കേസിൽനിന്നു രക്ഷിക്കാൻ ഇടപെട്ട സംഭവമാണ്.
ഒരു യുവതി ഒരു എൻസിപി നേതാവിനെതിരേ നല്കിയ പീഡന പരാതി ഒത്തുതീർക്കണമെന്ന് എൻസിപിയുടെതന്നെ മറ്റൊരു നേതാവായ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടതാണ് വിഷയം. കേസ് ഒത്തുതീർപ്പാക്കണം എന്ന് അഭ്യർഥിക്കുന്നത് എങ്ങനെയാണ് വലിയ തെറ്റാവുന്നത്? അപമാനിക്കുവാൻ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു പരാതിയെന്നും പീഡനം സംബന്ധിച്ച വിവരങ്ങൾ ഒന്നും വ്യക്തമായി ഇല്ലായിരുന്നു എന്ന് പോലീസും പീഡനക്കേസാണ് എന്ന് അറിയില്ലായിരുന്നു എന്ന് മന്ത്രിയും പറയുന്നു. അവർ പറയുന്നത് സത്യമായാലും അല്ലെങ്കിലും കൊണ്ടാട്ടക്കാർ അതെല്ലാം നുണയാണ് എന്ന നിലപാടിലാവും നിൽക്കുക. പോലീസ് അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങൾ പോലും അംഗീകരിക്കുവാൻ ഇക്കൂട്ടർ തയാറാവാറില്ല. തൃശൂരിൽ ഒരു സ്ത്രീ കൊടുത്ത പരാതി സംബന്ധിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൊടുത്ത റിപ്പോർട്ടിലെ കണ്ടെത്തൽ ഈ കേസിന്റെ ചാനൽ ചർച്ചയിൽ ഉദാഹരണമാക്കിയവർ തരുന്ന സൂചന അതാണ്. തങ്ങൾ പറയുന്ന പ്രതികൾക്കെതിരേ തങ്ങൾ പറയുന്ന കണ്ടെത്തലുകൾ പോലീസ് നടത്തിയില്ലെങ്കിൽ പോലീസ് കള്ളം ചെയ്യുന്നു എന്ന നിലപാടിലാവും ചർച്ചക്കാർ. ഈ ആക്ടിവിസം സത്യം കണ്ടെത്തപ്പെടാൻ തടസമുണ്ടാക്കുകയല്ലേ ചെയ്യുക.
ശശീന്ദ്രനെതിരേ ഉണ്ടാക്കിയ ഒരു കെണി കൂടിയായിരുന്നു ഈ വിവാദം എന്ന് ശശീന്ദ്രൻ പക്ഷക്കാർ കരുതുന്നു. മന്ത്രിയുടെ സംഭാഷണം റിക്കാർഡ് ചെയ്തതും അതു പുറത്തുവിട്ടതും എല്ലാം നിഷ്ക്കളങ്ക പ്രവൃത്തികളാണോ എന്നാണ് അവരുടെ ചോദ്യം. ശശീന്ദ്രൻ മന്ത്രിയാകുന്ന കാലത്തുണ്ടായിരുന്ന എതിർപ്പുകളുടെയും എതിർത്തവരുടെയും കൈകൾ ഈ കെണിക്കു പിന്നിലും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. ശശീന്ദ്രൻ രാജിവയ്ക്കേണ്ടി വന്നാൽ മന്ത്രിസ്ഥാനം കിട്ടാനിടയുള്ള വ്യക്തിയെക്കാൾ അദ്ദേഹത്തെ മന്ത്രിയാക്കണം എന്ന് ആഗ്രഹമുള്ളവരുടെ കൈകളാണ് അവർ ഈ കെണിക്കു പിന്നിൽ സംശയിക്കുന്നത്. ശശീന്ദ്രനുമായി വഴക്കിട്ട് എൻസിപിയിൽനിന്നു പുറത്തുപോയ മാണി സി. കാപ്പന്റെ കൈകൾ സംഭവം വിവാദമാക്കുന്നതിനു പിന്നിൽ ഉണ്ടെന്നാണ് അവരുടെ വിശ്വാസം.
മന്ത്രിയുടെ സംഭാഷണ വിവരങ്ങൾ വരെ മാധ്യമങ്ങൾക്കു നല്‍കിക്കൊണ്ട് എതിരാളികൾ ഒരുക്കുന്ന ശരപഞ്ജരത്തിൽ ശശീന്ദ്രൻ കുടുങ്ങിയ മട്ടാണ്. ഫോണിൽ വിളിച്ച് പരാതി അട്ടിമറിക്കാനും കേസ് ഒത്തുതീർപ്പാക്കാനും മന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവായ യുവതി പോലീസിൽ പരാതിപ്പെട്ടു കഴിഞ്ഞു. കേസ് മുന്നോട്ടു പോകുന്നതനുസരിച്ച് മന്ത്രിക്കെതിരേ കൂടുതൽ ആരോപണങ്ങൾ എത്താം എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്.
അതോടെ ശശീന്ദ്രന്റെ ചോരയ്ക്കുവേണ്ടിയുള്ള മുറവിളി ചാനലുകാരും ബിജെപിയും പ്രതിപക്ഷവും എല്ലാം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ശശീന്ദ്രനെതിരേ വന്നതിലും എത്രയോ ഭീകരമായ ആക്ഷേപങ്ങളാണ് പല കോണ്‍ഗ്രസ് നേതാക്കൾക്കും എതിരേ ഇപ്പോൾ ഉള്ളത്. അത്തരം ന്യായങ്ങളൊന്നും ആരും നോക്കറില്ല എന്നതു സത്യം. പകരം ഇരയുടെ ചോരയ്ക്കായി മുറവിളികൂട്ടി രസിക്കുന്നു. എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരത് പവാറും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി നേതൃത്വവും എല്ലാം ഇപ്പോൾ ശശീന്ദ്രന് അനുകൂലമാണ്. എന്നിട്ടും, ശശീന്ദ്രന് പോകേണ്ടിവരും എന്ന ചിന്ത തലസ്ഥാനത്തു ശക്തമാകുന്നുണ്ട്. അവർക്ക് സംരക്ഷിക്കാനാവാത്ത നിലയിലേക്ക് വിവാദം എത്തും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ജൂണ്‍ 28ന് കൊടുത്ത പരാതിയിൽ കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചത് 22 ദിവസം. പാർട്ടിക്കാർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കാൻ ശശീന്ദ്രൻ നടത്തിയ ശ്രമത്തിൽ അപാകത ഒന്നും കാണാത്ത മുഖ്യമന്ത്രി, പക്ഷേ കേസെടുക്കാൻ പോലീസ് വൈകിയത് വീഴ്ചയായിത്തന്നെ അംഗീകരിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. എൻസിപിയുടെ പാർട്ടി കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ശശീന്ദ്രൻ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കുക ഇന്നത്തെ രീതിയിൽ എൻസിപിയെക്കാൾ സിപിഎം ആയിരിക്കും.
ശശീന്ദ്രൻ പോയാൽ
ശശീന്ദ്രൻ രാജിവയ്ക്കുന്നതാണ് രാഷ്ട്രീയ നേട്ടം എന്നു സിപിഎമ്മിനു തോന്നിയാൽ ശശീന്ദ്രനു പോകേണ്ടിവരും. അങ്ങനെ വന്നാൽ ആരാവും പുതിയ മന്ത്രി എന്നതു സംബന്ധിച്ചും അഭ്യൂഹങ്ങൾ ധാരാളമുണ്ട്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനാണ് സാധാരണനിലയിൽ കുറി വീഴേണ്ടത്. കാരണം, ശശീന്ദ്രനും അദ്ദേഹവുമാണ് പാർട്ടിയുടെ എംഎൽഎമാർ. എന്നാൽ, തോമസ് കെ. തോമസിലൂടെ ഭരണത്തിൽ കൈകടത്താൻ മാണി സി. കാപ്പൻ കളിക്കുന്നു എന്ന പ്രചാരണം ശക്തമാക്കുന്നവർ തോമസ് കെ. തോമസിന്റെ കടന്നുവരവിന് തടയിടുകയാണ്.
ശശീന്ദ്രൻ രാജിവച്ചാൽ കേസന്വേഷണം പൂർത്തിയാകുന്നതുവരെ വകുപ്പ് മുഖ്യമന്ത്രി സൂക്ഷിക്കാനോ അല്ലെങ്കിൽ പി.സി. ചാക്കോയെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനോ വരെ ആലോചനകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് കേൾവി. ചാക്കോയും ശശീന്ദ്രനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചാക്കോയുടെ വരവോടെയാണ് ശശീന്ദ്രൻ ഗ്രൂപ്പ് പാർട്ടിയിൽ ശക്തമായത്. ടി.പി. പിതാംബരൻ ശശീന്ദ്രന് എതിരായിരുന്നു. വല്ലാത്ത ഒരു സാഹചര്യം വന്നാൽ ചാക്കോയെ മന്ത്രിയാക്കുവാൻ എലത്തൂർ വരെ തത്കാലത്തേക്കു വിട്ടുകൊടുക്കുവാൻ ശശീന്ദ്രൻ തയാറാകുമെന്ന് പ്രചാരണവും ഉണ്ട്. എലത്തൂരിൽ സിപിഎം പിന്തുണയോടെ ആരു നിന്നാലും ജയിക്കും എന്നാണ് കരുതപ്പെടുന്നത്. ചാക്കോ മന്ത്രിയായി മത്സരിച്ചാൽ വിജയം അനായാസമാകും. ശശീന്ദ്രനു പകരം ചാക്കോ വരുന്നതിനെ ശരത് പവാറും അനുകൂലിക്കും. ശശീന്ദ്രൻ രാജിവച്ചാൽ ആറു മാസത്തിനകം എലത്തൂരിൽ തെരഞ്ഞെടുപ്പു നടക്കുമോ എന്ന ചോദ്യമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെക്കൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കുവാൻ ചാക്കോയ്ക്കാവും എന്നാണ് അദ്ദേഹത്തിന്റെ ആൾക്കാർ പറയുന്നത്. വളരെ സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു പറയുന്നവരും ഉണ്ട്.
സുപ്രീംകോടതിയിലേക്ക്
ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിഭജിക്കണം എന്ന ഹൈക്കോടതി വിധിയെക്കുറിച്ച് സുപ്രീംകോടതിയെ സമീപിക്കും എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം പദ്ധതിയുടെ ഗുണഭോക്താക്കളായ സമൂഹങ്ങൾ വളരെ ജാഗ്രതയോടെ കാണേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കു തീരുമാനം എടുക്കാനാവില്ല എന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് മുതിർന്ന അഭിഭാഷകനായ പരാശരന്റെ നിയമോപദേശം ലഭിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇപ്പഴുതിലൂടെ എന്തെല്ലാമാകും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ പോകുന്നത് എന്നതിലാണ് ഒന്നാമതായി ജാഗ്രത പുലർത്തേണ്ടത്.
ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോകാതിരുന്നത് ഹൈക്കോടതി വിധിയോടും അതിൽ പ്രകടമാക്കപ്പെട്ട നീതിയോടുമുള്ള താത്പര്യത്തെക്കാൾ കേസുമായി മുന്നോട്ടു നീങ്ങിയാൽ സഹായവിതരണത്തിന് ഉണ്ടാകാവുന്ന കാലതാമസം മാത്രം കണക്കിലെടുത്താണ് എന്നു കരുതാൻ ന്യായമുണ്ട്. ഏതായാലും, ഇടതു-വലതു മുന്നണികൾ ഇതു സംബന്ധിച്ച ആഭ്യന്തര വഴക്കുകൾ രമ്യമായി പരിഹരിച്ച മട്ടുണ്ട്. ലീഗുകാർ പറഞ്ഞതു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അംഗീകരിച്ചു. ലീഗ് തത്കാലത്തേക്ക് ബഹളം നിർത്തുകയും ചെയ്തു. സുപ്രീംകോടതിയിൽ കേസിനു പോകാം എന്ന ഉറപ്പ് മുഖ്യമന്ത്രി നിയമസഭയിൽ നൽകുകയും ചെയ്തു. എല്ലാംകൂടി കൂട്ടിവായിക്കുന്പോൾ ഇനിയും എന്തെല്ലാമാവും സംഭവിക്കുക എന്നു കണ്ടറിയണം.
നിയമനങ്ങളുടെ പഠനം നടക്കണം
കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷനിലുടെ നടന്ന നിയമനങ്ങളുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പഠനവിഷയമാക്കണം. സംവരണമുള്ള സമുദായത്തിൽപ്പെട്ട അപേക്ഷകർ ജനറൽ കാറ്റഗറിയിലും സംവരണത്തിലും സീറ്റുകൾ നേടുന്നതും പല റാങ്ക് ലിസ്റ്റിലും ബഹുഭൂരിപക്ഷവും ചില സമുദായക്കാർ മാത്രമാകുന്നതും കാണാനാവും. ഇതിനെകുറിച്ച് പഠനം വേണം. ഇതിലൂടെ സർക്കാർ സർവീസിലെ പദവികളിൽനിന്നു പലപ്പോഴും പല സമൂഹങ്ങളും ഒഴിവാക്കപ്പെടുന്നതു കാണാം. വലിയ അനീതിയുടെ ചിത്രങ്ങളാവും തെളിയുക. ഒരിക്കൽ ഏർപ്പെടുത്തിയ സംവരണം എക്കാലത്തേക്കും തുടരേണ്ടതില്ല എന്ന് എല്ലാവരും പറയുന്പോഴും അത്തരത്തിലുള്ള ഒരു നീക്കത്തിനും സംവരണം അനുഭവിക്കുന്ന ആരും കൂട്ടാക്കുന്നില്ല. അവരെ ഭയപ്പെടുന്ന രാഷ്ട്രീയക്കാരും തയാറാകുന്നില്ല എന്നതാണ് വാസ്തവം.
ഈക്വൽ ഓപ്പർച്ചൂണിറ്റി കമ്മീഷൻ
സച്ചാർ കമ്മിറ്റി നിർദേശിച്ചതും ഡോ. എൻ.ആർ. മാധവമേനോൻ അധ്യക്ഷനായുള്ള വിദഗ്ധ സമിതി പഠിച്ച് ശിപാർശ ചെയ്തതുമായ ഒരു സംവിധാനമാണ് ഈക്വൽ ഓപ്പർച്ചൂണിറ്റി കമ്മീഷൻ. സച്ചാർ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയ വിദഗ്ധ സമിതി ഇത്തരം ഒരു സംവിധാനം അത്യാവശ്യമാണ്, അടിയന്തര ആവശ്യമാണ് എന്നെല്ലാം ശിപാർശ ചെയ്തതാണ്. പക്ഷേ ഒന്നും നടന്നിട്ടില്ല. എത്രയോ വിഭാഗങ്ങളാണ് വലിയ അനീതി അനുഭവിക്കുന്നത്! സമ്മർദശേഷിയുള്ളവർ അപ്പക്കഷണങ്ങൾ തട്ടിക്കൊണ്ടുപോകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top