Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൃഷിഭവനുകൾ ജനകീയമാകണം, സ്മാർട്ടും
Monday, September 13, 2021 11:52 PM IST
കാർഷിക മേഖലയിൽ ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും യന്ത്രവത്ക്കരണവുമൊക്കെ സമന്വയിപ്പിച്ചതു വഴിയാണ് രാജ്യത്ത് ഹരിത വിപ്ലവവും ഭക്ഷ്യസമൃദ്ധിയുമെല്ലാം യാഥാർത്ഥ്യമായത്. ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെയുള്ള ധിഷണാശാലികൾ നേതൃത്വം നൽകിയ ആ കാർഷിക വിപ്ലവത്തിന്റെ കരുത്തിൽ ഭക്ഷ്യ ക്ഷാമത്തിന്റെ ദുരിതത്തിൽനിന്നു ഭക്ഷ്യ സ്വയംപര്യാപ്തതയുടെ നിറവിലേക്ക് രാജ്യം വളർന്നു. കൃഷിയിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ് ചാർത്തിയ വിജയചരിത്രം തന്നെയാണത്.
കാലങ്ങൾ കടന്നു പോയി. കർഷകരെ സഹായിക്കാൻ 1987-ൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവൻ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആകെ 1076 കൃഷി ഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ബ്ലോക്കിനു കീഴിൽ നാലോ അഞ്ചോ കൃഷിഭവനുകൾ ഉണ്ടാവും. താഴെത്തട്ടിൽ കർഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടവയാണ് കൃഷിഭവനുകൾ. എന്നാൽ ഈ കൃഷിഭവനുകളിൽ ഉള്ള കൃഷി ഓഫീസർമാർക്കു കർഷകരുടെ സാങ്കേതിക സംശയം തീർക്കലിനും കൃഷിയിട സന്ദർശനത്തിനുമൊന്നും സാധിക്കാറില്ല. അവർക്ക് മറ്റു പല ഭരണപരമായ കാര്യങ്ങളും നിർവഹിക്കാനുണ്ടാവും. അല്ലെങ്കിൽ ഇതുസംബന്ധിച്ചുള്ള അറിവില്ലായിരിക്കാം. കൃഷിഭവനുകളിൽ നിലവിലുള്ള ഈ പരിമിതി മറികടക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടണ്ടത്. ഓരോ കൃഷിഭൂമിയും അനുസരിച്ചുള്ള ഫാം ഡെവലപ്മെന്റ് പ്ലാൻ ഉണ്ടാവണം.
കാർഷികമേഖലയുടെ പ്രതിസന്ധി
കേരളത്തിലെ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തിലെ മിക്കവാറും എല്ലാ വിളകളുടെയും സ്ഥലവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് സർക്കാരിന്റെ ഏറ്റവും പുതിയ സാന്പത്തികാവലോകന കണക്കുകൾ സൂചിപ്പിക്കുന്നത്. റബർ, തേയില, ഏലം എന്നിവ ഒഴികെ എല്ലാ വിളകളുടെയും ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതു ഗ്രാമീണമേഖലയിലെ തൊഴിൽ ലഭ്യതയെ ബാധിച്ചു.
കാർഷികമേഖല തകർച്ചയിലേക്ക് പോയതിന്റെ കാരണങ്ങൾ പലതാണ്. കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന് അനുസൃതമായി കർഷകനു വില ലഭിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. അതേസമയം, കന്പോളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. നാണ്യവിളകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതു കാരണം അന്താരാഷ്ട്ര കന്പോളവിലകളുടെ വ്യത്യാസം അനുസരിച്ച് കർഷകർക്കു ലഭിക്കുന്ന വിലയിൽ സ്ഥിരത ഇല്ലാതായത് ഗ്രാമീണമേഖലയെ പ്രതികൂലമായി ബാധിച്ചു.
മിക്ക കാർഷിക ഉത്പന്നങ്ങളുടെയും ഉത്പാദനക്ഷമതയിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ ഉള്ള കൃഷിയിടങ്ങൾ നികത്തി പലവക കാര്യങ്ങൾക്കായി ഉപയോഗിച്ചു. ഗ്രാമീണമേഖലയിൽ കാർഷിക കടം ഗണ്യമായി വർധിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ കർഷകരെ രക്ഷിക്കാനാണ് കൃഷിഭവനുകൾ സ്മാർട്ട് ആകേണ്ടത്.
കൃഷി നഷ്ടക്കച്ചവടം
വലിയ വില കൊടുത്താണ് കർഷകർ വിത്തും വളവും വാങ്ങുന്നത്. ചെലവെല്ലാം കഴിച്ച് കണക്കുകൂട്ടിയാൽ കൃഷി നഷ്ടമാണെന്നു കാണാം. വളം കീടനാശിനി കന്പനികൾ കൊള്ളലാഭം കൊയ്യുന്നു. വിത്തിന്റെയും വളത്തിന്റെയും അവകാശം കോർപറേറ്റുവത്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരോ പ്രദേശത്തിന്റെയും തനതായ വിത്തിനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. കാർഷിക യൂണിവേഴ്സിറ്റികളിൽ നിന്നു കൃഷിഭവൻ വഴി കർഷകർക്ക് വിത്തുകളെത്തുന്നുണ്ടെങ്കിലും അതും പരിമിതമാണ്. ഓരോ പ്രദേശത്തും കർഷകർ വിത്ത് ഉത്പാദിപ്പിക്കുകയും കൃഷി ഭവൻ വഴി മറ്റു കർഷകരിലേക്ക് എത്തുകയും ചെയ്യുന്നില്ല. കൃഷി ഭവൻ മുഖേന വർഷത്തിലൊരിക്കലെങ്കിലും രാസകീടനാശിനികൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും വളപ്രയോഗത്തെ കുറിച്ചും പരിശീലനം നൽകുന്നുണ്ടോ? ഫയൽ വിട്ട് വയലിലേക്കിറങ്ങുന്ന ഉദ്യോഗസ്ഥരായിരിക്കണം കൃഷിഭവനിൽ ഉണ്ടാകേണ്ടത്.
കൃഷിഭവനുകൾ ജനകീയമോ?
കർഷകർ ഇന്നു നട്ടം തിരിയുകയാണ്. എത്രയേറെ ആത്മഹത്യകളാണ് ഓരോ ദിനവും സംഭവിക്കുന്നത്. പലരും ആത്മഹത്യ ചെയ്യാത്തതു കുടുംബങ്ങളെ ഓർത്താണ്. പദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയും കൃഷിഭവനുകൾ സ്മാർട്ടായി പ്രഖ്യാപിക്കുന്നതുമല്ലാതെ കർഷകർക്ക് എന്താണ് നേട്ടമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
കൃഷിഭവനുകൾ ജനകീയമാകണം. ഓരോ കൃഷിയിടത്തിലെയും മണ്ണു പരിശോധിച്ച് അതിനനുസരിച്ചു കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന എത്ര കൃഷിഭവനുകൾ നമ്മുടെ നാട്ടിലുണ്ട്.
പലപ്പോഴും കർഷകന്റെ മുന്നിൽപോലും നിശ്ശബ്ദരാകേണ്ടി വരുന്നതുകൊണ്ടാണ് ഇവരിൽ ഒരു വിഭാഗം ജനങ്ങളിലേക്ക് ഇറങ്ങാത്തത്. മണ്ണിനൊത്ത് വിത്ത് നല്കാനും ഉത്പാദിപ്പിക്കുന്നതു സംഭരിക്കാനും അതു വിൽക്കാനും സാധിക്കുന്ന വിധത്തിൽ കൃഷിഭവൻ മാറിയാൽ കേരളത്തിലെ കർഷകരുടെ പ്രശ്നം തീരും. കൃഷിഭവനോടു ബന്ധപ്പെടുത്തി കാർഷികസഹകരണ ബാങ്കുകൾ ഉണ്ടാകണം. ഇപ്പോൾ ഇവയെല്ലാം കർഷകരുടെ കഴുത്തറുക്കുന്ന ബാങ്കുകളായി അധഃപതിച്ചിരിക്കുന്നു.
ഓരോ പ്രദേശത്തെയും വിളകളുടെ പ്രോട്ടോകോൾ തയാറാക്കി വിത്തിറക്കലിനും വിളവെടുപ്പിനും സമയക്രമം തയാറാക്കണം. പ്രദേശത്തെ കർഷകരുടെ കൂടി പങ്കാളിത്തത്തിലായിരിക്കണം ഇതെല്ലാം നിശ്ചയിക്കേണ്ടത്. കാലാവസ്ഥയിൽ വരുന്ന മാറ്റം മുൻകൂട്ടിക്കണ്ടു കൃഷിയിറക്കി കൃഷിനാശം ഉണ്ടാകാതെ വിളവെടുക്കാൻ സാധിക്കണം. നടുന്നത് നേരത്തേയാക്കി കൃത്യമായി വിളവെടുത്ത് അത് സൂക്ഷിച്ചുവച്ച് കർഷകനു നല്ല വില ഉറപ്പാക്കാനും സാധിക്കും.
സ്മാർട്ടാകണം കൃഷിഭവൻ
കൃഷിഭവനുകളും ഉദ്യോഗസ്ഥരും സ്മാർട്ടാകണം. ഇല്ലെങ്കിൽ ആർക്കും പ്രയോജനമില്ലാത്ത മനോഹരമായ കെട്ടിടം മാത്രമായി കൃഷിഭവനുകൾ മാറും. സർക്കാർ പദ്ധതികളോ, പ്രഖ്യാപനങ്ങളോ ഇല്ലാത്തതു കൊണ്ടല്ല കേരളത്തിലെ കാർഷികമേഖലയും കർഷകരും രക്ഷപ്പെടാത്തത്. ഇതു കർഷകരിലെത്തുന്നില്ല. നാമമാത്രമായ കർഷകരിൽ എത്തിയാൽ കേരളത്തിലെ കാർഷികമേഖല രക്ഷപ്പെടുമോ?
കൃഷിഭവനുകളെ സ്മാർട്ട് ആക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല തുടങ്ങിയവ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനികവത്ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹരിത വിപ്ലവത്തിന്റെ കാലത്ത് കാർഷിക രംഗത്ത് ശാസ്ത്രത്തിന്റെയും മോഡേണ് മെഷീനുകളുടെയും പ്രയോജനപ്പെടുത്തൽ വഴി കൂടുതൽ ഉത്പാദനക്ഷമത കൈ വരിക്കുകയായിരുന്നു. കർഷകന്റെ സാമൂഹിക, സാന്പത്തിക ഭദ്രത അത് ഉറപ്പാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് രാജ്യം വളർന്നു. തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ച നേതൃത്വം അതിൽ പ്രധാനമായിരുന്നു. ആധുനിക സാങ്കേതികതയും ശാസ്ത്രീയമായ അറിവുകളും കൃഷിയിലേക്ക് കൊണ്ടുവരുന്നത് നല്ലതുതന്നെ. കാർഷിക ശാസ്ത്രജ്ഞർ കൃഷിയിലേക്ക് എത്തുന്നത് തികച്ചും സ്വാഗതാർഹമാണ്. കാലത്തിന്റെ മാറ്റങ്ങൾ കൃഷിയിൽഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് അതുവഴി സാധിക്കണം. കാർഷികമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിലൂടെ സാധ്യമാക്കണം. അതിനായി കൃഷിഭവനുകൾ ജനകീയമായി മാറണം, ഒപ്പം സ്മാർട്ടും.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top