Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചൈനയിൽ പഠിക്കുന്നവരും നമ്മുടെ മക്കളാണ്
Monday, October 4, 2021 11:33 PM IST
ഇന്ത്യയിൽ കോളജുകൾ തുറക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്പോൾ, കോവിഡ് പ്രതിസന്ധിയെത്തുടർന്നു ചൈനയിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥികൾ എന്നു തിരിച്ചുപോകാനാകുമെന്നറിയാതെ അങ്കലാപ്പിലാണ്. നാട്ടിലെത്തിയ ഒരാൾക്കും ഇതുവരെ പഠനത്തിനായി ചൈനയിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശത്തുണ്ടാകുന്ന ചെറിയ സംഘർഷം പോലും ഇവർ ആശങ്കയോടെയാണു കാണുന്നത്.
യൂണിവേഴ്സിറ്റികളിൽ ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. വിദ്യാർഥികളും യൂണിവേഴ്സിറ്റിയും അധ്യാപകരും തമ്മിൽ നല്ല ബന്ധം തുടരുന്നുണ്ട്. എന്ന് തിരിച്ചു പോകാൻ സാധിക്കുമെന്ന ആശങ്ക ഈ വിദ്യാർഥികളെ മാത്രമല്ല, ഇവരുടെ മാതാപിതാക്കളെയും ബാധിച്ചിരിക്കുന്നു. ഏതായാലും ചൈനയിൽനിന്നുള്ള അറിയിപ്പ് പ്രകാരം ആറുമാസം കൂടി കഴിഞ്ഞു മാത്രമേ വിദ്യാർഥികൾക്ക് ഇവിടെനിന്നും അങ്ങോട്ടു പറക്കാൻ സാധിക്കൂ.
2020 ജനുവരിയിലാണ് ഇവർ നാട്ടിലെത്തിയത്. പ്രാക്ടിക്കൽ ക്ലാസും ഇന്റേണ്‍ഷിപ്പും ചെയ്താലേ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകൂവെന്നതിനാൽ എത്രയും വേഗം സർവകലാശാലകളിലേക്ക് മടങ്ങിപ്പോകാൻ സാഹചര്യമുണ്ടാക്കണമെന്ന ആവശ്യവും വിദ്യാർഥികൾ മുന്നോട്ടുവെയ്ക്കുന്നു.
പ്രാക്ടിക്കൽ പരിശീലനം ഇന്ത്യയിൽ ഈ വിദ്യാർഥികൾക്കു ലഭിക്കുന്നില്ല. നാലും അഞ്ചും വർഷങ്ങളായ മെഡിക്കൽ വിദ്യാർഥികൾക്കു മുഴുവൻസമയ പ്രാക്ടിക്കൽ പരിശീലനം ലഭിക്കേണ്ട സമയമാണ്. ഇന്ത്യയിലെ ആരോഗ്യമന്ത്രാലയവും വിദേശമന്ത്രാലയവും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ പഠിച്ച വിദ്യാർഥികൾ സൗജന്യമായി ഇവിടെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുവെന്നു മാത്രമല്ല അവർക്കു സർക്കാർ പ്രതിഫലവും നല്‍കുന്നുണ്ട്. എന്നാൽ വിദേശത്ത് പഠിച്ചവർ ഇന്റേണ്‍ഷിപ്പിന് 1,20,000 രൂപ വാർഷികഫീസ് നൽകണമെന്ന സംസ്ഥാനത്തിന്റെ തീരുമാനം വിദ്യാർഥികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. കൂടാതെ വിദേശത്തു പഠിച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടു വരുന്ന കുട്ടികൾ ഇന്ത്യയിൽ ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതില്ലെന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗണ്‍സിൽ അട്ടിമറിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.
കേരളത്തിൽ മാത്രമാണ് ഇന്റേണ്‍ഷിപ്പ് അധികമായി ചെയ്യേണ്ടിവരുന്നത്. അതും ഫീസ് അങ്ങോട്ടുകൊടുത്തു കൊണ്ട്. ചൈനയിലും മറ്റു വിദേശനാടുകളിലും പഠിച്ചിറങ്ങുന്ന വിദ്യാർഥികളോടു കേരളം ചിറ്റമ്മനയം സ്വീകരിക്കുന്നുണ്ടെന്നാണ് പൊതുവേയുള്ള പരാതി.
ചൈനയിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഇന്റേണ്‍ഷിപ്പും അവരുടെ രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും കേരളസർക്കാരും മെഡിക്കൽ വിഭാഗവും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. രജിസ്ട്രേഷനായി കുട്ടികളെ നടത്തിക്കുന്ന പരിപാടി ഇപ്പോഴും തുടരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
പേരന്റ്സ് അസോസിയേഷൻ
കോവിഡ് വന്നതു വിദ്യാർഥികളുടെ തെറ്റാണോ എന്നാണു മാതാപിതാക്കൾ ചോദിക്കുന്നത്. ഇത്രയും ഫീസ് കൊടുത്തു ചൈനയിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പ്രാക്ടിക്കൽ ക്ലാസ് നൽകാത്തതു മൂലം ഒരു വർഷമാണ് നഷ്ടപ്പെടുന്നത്. ഈ വിഷയം കേന്ദ്രത്തിന്റെയും കേരളസർക്കാരിന്റെയും മുന്നിലെത്തിക്കാനും പ്രശ്നപരിഹാരങ്ങൾക്കുമായി രക്ഷിതാക്കൾ ചേർന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്കു രൂപം നൽകിയിട്ടുണ്ട്.
വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ കേരളത്തിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്നും അവരോടുള്ള വേർതിരിവ് അവസാനിപ്പിക്കണമെന്നുമാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷന്റെ ആവശ്യം. തിരിച്ചുപോകുന്നതുവരെ നാട്ടിൽ ലാബ്, ക്ലിനിക്കൽ പരിശീലനത്തിനു സൗകര്യമൊരുക്കാൻ സർക്കാർ ഇടപെടണം.
മെഡിക്കൽ പഠനം പൂർത്തിയാക്കി തിരികെയെത്തുന്നവർ നേരിടുന്ന കടുത്ത വിവേചനത്തിനും അവസാനമുണ്ടാകണം. വിദേശത്ത് ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയവർ ഇന്ത്യയിൽ അതു വീണ്ടും ചെയ്യേണ്ടതില്ലെന്ന ദേശീയ മെഡിക്കൽ കൗണ്‍സിലിന്റെ ഉത്തരവ് കേരളത്തിൽ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗണ്‍സിലും നടപ്പാക്കണം.
കേന്ദ്രസർക്കാരിന്റെ മുന്നിൽ ഈ വിഷയം അവതരിപ്പിച്ചു വിദ്യാർഥികളെ സഹായിക്കാൻ കേരള സർക്കാർ എന്തുകൊണ്ടു വൈകുന്നുവെന്നാണ് അസോസിയേഷന്റെ ചോദ്യം. കേന്ദ്രം ഇടപെട്ടാൽ മാത്രമേ കുട്ടികൾക്കു ചൈനയിലേക്കു പോകാൻ സാധിക്കൂവെന്നാണ് ഇപ്പോഴത്തെ അവസ്ഥ.
എന്തുകൊണ്ട് ചൈന?
ഇന്ത്യൻ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ചൈനയെ എല്ലാംകൊണ്ടും സുരക്ഷിതസ്ഥലമായിട്ടാണ് കാണുന്നത്. മെഡിക്കൽ യൂണിവേഴ്സിറ്റികൾ ധാരാളമുള്ള നാടാണ് ചൈന. ഇന്ത്യയിലെ പോലെ മെഡിക്കൽ കോളജുകളല്ല പകരം യൂണിവേഴ്സിറ്റികളാണ്. 200 ഓളം യൂണിവേഴ്സിറ്റികളുണ്ടെങ്കിലും അറിയപ്പെടുന്ന 45 യൂണിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
അവരുടെ കോഴ്സ് പാഠ്യപദ്ധതി ഇംഗ്ലീഷിലാണ്. ഫീസും ഇന്ത്യൻ വിദ്യാർഥികൾക്കു താങ്ങാൻ സാധിക്കുന്നതാണ്. മിക്ക സർവകലാശാലകളിലും അധ്യാപകർ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിന്നുള്ളവരാണ്.എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ലഭിക്കും. ആളുകൾ ദയയുള്ളവരും സ്വാഗതം ചെയ്യുന്നവരുമാണ്.
യൂണിവേഴ്സിറ്റികളിൽനിന്ന് അധ്യാപകരും മറ്റു വിദ്യാർഥികളും അവരുമായി ബന്ധപ്പെടുന്നുണ്ട്. തിരിച്ചു പോകാനുള്ള അവസരത്തിനായിട്ടാണ് അവർ കാത്തിരിക്കുന്നത്. സ്കോളർഷിപ്പിന്റെ കാര്യത്തിൽ പോലും യൂണിവേഴ്സിറ്റികൾ കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
ചൈനീസ് യൂണിവേഴ്സിറ്റികൾ കോവിഡ് കാലത്ത് കുട്ടികളുടെ പഠനകാര്യത്തിൽ ചെയ്യാവുന്ന സഹായമെല്ലാം ചെയ്തു വരുന്നുണ്ടെന്നും വിദ്യാർഥികളും മാതാപിതാക്കളും സമ്മതിക്കുന്നു. നല്ല നിലവാരമുള്ള വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്നു വിദ്യാർഥികൾ വ്യക്തമാക്കുന്നു.
25,000 വിദ്യാർഥികൾ
വിവിധ രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷത്തിലധികം വിദേശികൾ ചൈനയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽനിന്നുള്ള 25,000 പേരിൽ 21,000 പേരും എംബിബിഎസ് പഠിക്കാൻ പോയവരാണ്.
അതിൽ കേരളത്തിൽനിന്നു മാത്രം അയ്യായിരം പേരാണുള്ളത്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും യുകെയിലെയും മെഡിക്കൽ യൂണിവേഴ്സിറ്റികളെയും കോളജുകളെയും അപേക്ഷിച്ചു ചൈനയിൽ വിദ്യാർഥികൾക്കു പഠനച്ചെലവ് കുറവാണ്.
ഇന്ത്യയിൽ മെരിറ്റിൽ കിട്ടില്ലെങ്കിൽ ഭീമമായ തുക മുടക്കിവേണം മെഡിക്കൽ വിദ്യാഭ്യാസം നടത്തേണ്ടത്. ഇന്ത്യയിൽ അത്രമാത്രം സീറ്റുകളുമില്ല. നീറ്റ് പരീക്ഷ പാസായാലും ഇന്ത്യയിൽ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം കുറവാണ്. ഫീസിനത്തിൽ 16 ലക്ഷം രൂപയുണ്ടെങ്കിൽ ചൈനയിൽപഠിക്കാൻ അവസരമുണ്ട്.
ഇവിടെ ഗവ. മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ 40 ലക്ഷത്തിനു മുകളിൽ ചെലവിൽ ഡോക്ടറാകേണ്ട സ്ഥിതിയാണു മലയാളികൾ നേരിടുന്നത്. അതുകൊണ്ടു ചൈനയെ ആശ്രയിക്കാനാണു മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ നോക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസത്തിനു പോകുന്ന ഭൂരിപക്ഷം വിദ്യാർഥികളും ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ്. കോഴ്സ് തീരുന്ന മുറയ്ക്ക് തിരിച്ചടയ്ക്കാം എന്ന വിശ്വാസത്തിൽ ബാങ്ക് വായ്പയും കടവുമെടുത്താണ് വിദ്യാർഥികൾ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.
അതുകൊണ്ടുതന്നെ ചൈനയിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
Latest News
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top