Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ
Thursday, October 7, 2021 11:35 PM IST
റവ. ഡോ. പയസ് മലേക്കണ്ടത്തിൽ
എല്ലാ സമുദായങ്ങൾക്കും തുല്യമായ അവകാശങ്ങളും നീതിയും പരിഗണനയും തൊഴിലവസരങ്ങളും ജനപ്രതിനിധിസഭകളിൽ തുല്യമായ പ്രാതിനിധ്യവും കിട്ടണമെന്ന നീതിസങ്കല്പം ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ലാണ്. കേരളത്തിൽ ഇവയ്ക്കുവേണ്ടിയുള്ള മുന്നേറ്റം ഇവിടത്തെ സ്വാതന്ത്ര്യസമര പരന്പരകളുമായി അഭേദ്യമായി ബന്ധപ്പെട്ടാണു കിടക്കുന്നത്.
ഈഴവർ എസ്എൻഡിപിയുടെ കുടക്കീഴിലും നായർ സമുദായം എൻഎസ്എസിന്റെ ബാനറിലും സമുദായ ശക്തീകരണം നടത്തി. ക്രൈസ്തവരാകട്ടെ എകെസിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓൾ കേരള കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് തുല്യനീതിക്കായി പോരാടാൻ മുന്നിട്ടിറങ്ങിയിരുന്നത്. ഈ പോരാട്ടങ്ങളുടെ നിർണായക ഘട്ടത്തിൽ ഈ സംഘടനയെ നയിച്ചിരുന്നത് ഷെവ. തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു.
മലയാളി മെമ്മോറിയൽ
കേരളത്തിലെ സ്വാതന്ത്ര്യസമര പരന്പരകളുടെ ആരംഭമായി കണക്കാക്കപ്പെടുന്ന 1891 ലെ മലയാളി മെമ്മോറിയൽ തയാറാക്കുന്നതിൽ ജി.പി. പിള്ളയോടൊപ്പം നസ്രാണി ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ കാലം മുതൽ തൊഴിലവസരങ്ങൾക്കും നീതിക്കുമായി ശബ്ദമുയർത്തി ക്രൈസ്തവർ കേരളത്തിലെ രാഷ്ട്രീയ വേദികളിൽ നിറഞ്ഞുനിന്നിരുന്നു.
1918ൽ തുല്യ പൗരാവകാശങ്ങൾക്കായി ക്രൈസ്തവരും ഈഴവരും മുസ്ലിങ്ങളും തോളോടുതോൾ ചേർന്നു തിരുവിതാംകൂറിൽ പൊരുതിയപ്പോൾ സമത്വം എന്ന ആശയം കേരളത്തിൽ രൂപപ്പെടുന്ന ജനാധിപത്യ പ്രക്രിയകളുടെ പ്രധാന ഘടകമായി മാറി. ഈ സമരനീക്കങ്ങളുടെ ഫലമായി ദേവസ്വം ഡിപ്പാർട്ട്മെന്റിൽനിന്നു റവന്യു ഡിപ്പാർട്ട്മെന്റിനെ വേറൊരു വകുപ്പായി മാറ്റാനും അങ്ങനെ പുതുതായി സൃഷ്ടിക്കപ്പെട്ട റവന്യു ഡിപ്പാർട്ട്മെന്റിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള അഹിന്ദുക്കളെ നിയമിക്കാനും തിരുവിതാംകൂർ ഭരണാധികാരികൾ 1925ൽ തീരുമാനമെടുക്കാനും കാരണമായി.
നിവർത്തനപ്രസ്ഥാനം
ഈ സമരപരന്പരകളുടെ മധ്യേയാണ് കോതമംഗലത്തുനിന്നുള്ള ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് എത്തുന്നത്. എന്നാൽ, ക്രൈസ്തവർ വൻതോതിൽ സ്വാതന്ത്ര്യസമര പരന്പരകളിലേക്ക് ഒഴുകിത്തുടങ്ങിയത് 1932 മുതൽ 1937 വരെ നീണ്ടുനിന്ന നിവർത്തനപ്രസ്ഥാനത്തിലൂടെയാണ്.
1888 മുതൽ നിലവിലിരുന്ന ശ്രീമൂലം പ്രജാസഭ എന്ന നിയമസഭയിലേക്കുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രാതിനിധ്യസ്വഭാവം കുറഞ്ഞുപോകുംവിധം ശ്രീചിത്തിര തിരുനാൾ നിയമസഭയിലേക്കുള്ള സവർണ ഹൈന്ദവരുടെ ഇലക്ടറൽ സീറ്റുകൾ 1932ൽ വർധിപ്പിച്ചതാണ് നിവർത്തനപ്രക്ഷോഭത്തിനു വഴിമരു ന്നിട്ടത്.
പ്രജാസഭയിലേക്കു തുല്യപ്രാതിനിധ്യവും ഗവൺമെന്റ് മേഖലയിൽ തുല്യ തൊഴിലവസരങ്ങളും വേണമെന്ന ആവശ്യവുമായി ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും മുന്നിട്ടിറങ്ങി. തിരുവിതാംകൂറിന്റെ വടക്കു-കിഴക്കൻ മേഖലകളിൽ തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു ഈ സമരങ്ങൾക്കു നേതൃത്വം നല്കിയത്. ഈ സമരങ്ങൾക്കു നേതൃത്വം നല്കിയ നേതാക്കൾ 1937ലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി.
കൂടാതെ, സമരഫലമായി എല്ലാ സമുദായങ്ങൾക്കും തുല്യ തൊഴിലവസരങ്ങൾ കിട്ടുന്നതിനായി ഒരു പബ്ലിക് സർവീസ് കമ്മീഷനെ ഗവൺമെന്റ് നിയമിക്കുകയും ചെയ്തു. 1931 മുതൽ ചിത്തിര തിരുനാൾ രാജാവിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്ന സി.പി. രാമസ്വാമി അയ്യർക്ക് ഈ മാറ്റങ്ങൾ ദഹിക്കുന്നതായിരുന്നില്ല. 1936ൽ ദിവാനായി നിയമിതനായ സി.പി, നിവർത്തനപ്രസ്ഥാനത്തിനു നേതൃത്വം നല്കിയവർ രൂപംകൊടുത്ത സ്റ്റേറ്റ് കോൺഗ്രസിൽ കൂടുതലും ക്രൈസ്തവരായിരുന്നതിനാൽ ആ പാർട്ടിയെ ക്രിസ്ത്യൻ കോൺഗ്രസ് എന്നാണു വിളിച്ചിരുന്നത്.
സർ സി.പിയുടെ പ്രതികാരം
ക്രൈസ്തവർ നിവർത്തനപ്രസ്ഥാനത്തിലൂടെ നേടിയ സാമൂഹിക-രാഷ്ട്രീയ പ്രാമുഖ്യം സാധിതമായത് ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന സ്കൂളുകളും ബാങ്കും പത്രപ്രസിദ്ധീകരണങ്ങളും നല്കിയ ശക്തികൊണ്ടാണെന്ന് സി.പി തിരിച്ചറിഞ്ഞു. സിപിയുടെ ഏറ്റവും വലിയ ആക്രമണം ക്രൈസ്തവർ നടത്തിയിരുന്ന സ്കൂളുകൾക്കു നേരേയായിരുന്നു. 1945ൽ തിരുവിതാംകൂറിലെ ക്രൈസ്തവർ നടത്തുന്ന സ്വകാര്യ പ്രൈമറി സ്കൂളുകൾ സ്റ്റേറ്റിലേക്ക് കൈമാറണമെന്ന് നിർദേശിച്ചുള്ള കല്പന സി.പി പുറ പ്പെടുവിച്ചു.
2,169 പ്രൈമറി സ്കൂളുകളിൽ 80 ശതമാനവും ക്രൈസ്തവർ നടത്തിയിരുന്ന സ്ഥാപനങ്ങളായിരുന്നതിനാൽ വൻതോതിലുള്ള എതിർപ്പാണു സി.പിക്കെതിരേ ഉണ്ടായത്. 1941ലെ സെൻസസ് പ്രകാരം 84.5 ശതമാനം ക്രൈസ്തവ യുവാക്കളും 74 ശതമാനം ക്രൈസ്തവ യുവതികളും സാക്ഷരരായിരുന്നു. സ്കൂൾ ഏറ്റെടുക്കൽ ക്രൈസ്തവരുടെ ഇടയിലുള്ള സാക്ഷരതാ നിലവാരം ബോധപൂർവം കുറയ്ക്കാനുള്ള സ്റ്റേറ്റിന്റെ നീക്കമായി വിമർശിക്കപ്പെട്ടു.
1945 ഓഗസ്റ്റ് 15ന് ചങ്ങനാശേരി മെത്രാൻ മാർ ജയിംസ് കാളാശേരി തന്റെ ഇടയലേഖനത്തിൽ തിരുവിതാംകൂറിന്റെ സ്കൂൾ ദേശവത്കരണ നീക്കങ്ങളെ ശക്തമായി വിമർശിച്ച. സമുദായത്തെ വിഭജിക്കാനുള്ള സി.പിയുടെ നീക്കത്തിനെതിരേ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ട ആവശ്യത്തെക്കുറിച്ച് ബിഷപ് ഊന്നിപ്പറഞ്ഞത് സി.പിയെ വീണ്ടും പ്രകോപിപ്പിച്ചു. ഇടയലേഖനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ഗവൺമെന്റ് കത്തെഴുതി. ഇടയലേഖനം പിൻവലിക്കാൻ താൻ കാരണം കാണുന്നില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കാൻ ന്യായമൊന്നും കാണുന്നില്ലെന്നും ബിഷപ് മാർ ജയിംസ് കാളാശേരി മറുപടി നല്കി.
എകെസിസിയുടെ പ്രതിഷേധം
എകെസിസിയും അതിന്റെ പ്രസിഡന്റായിരുന്ന തര്യത് കുഞ്ഞിത്തൊമ്മനും വിവിധ സമ്മേളനങ്ങൾ നടത്തി പ്രൈമറി സ്കൂൾ ദേശവത്കരണത്തിനെതിരേ പൊരുതുകയും ബിഷപ് മാർ ജയിംസ് കാളാശേരിക്ക് പരിപൂർണ പിന്തുണ നല്കുകയും ചെയ്തു. ക്രൈസ്തവ സ്കൂളുകൾ സ്റ്റേറ്റ് ഏറ്റെടുക്കുന്പോൾ ക്രൈസ്തവർക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസപരവും ധാർമികവുമായ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള അവസരങ്ങളാണ് എടുത്തു കളയുന്നത് എന്ന് എകെസിസി വാദിച്ചു. എകെസിസിയുടെ നേതൃത്വത്തിൽ ക്രൈസ്തവർ തിരുവിതാംകൂറിൽ പലയിടങ്ങളിലും വൻ ജനാവലി പങ്കെടുത്ത സമ്മേളനങ്ങളാണ് നടത്തപ്പെട്ടത്.
പാലാ വലിയ പള്ളിയുടെ ഗ്രൗണ്ടിൽ ഇങ്ങനെ കൂടിയ മീറ്റിംഗിൽ മൂന്നു ലക്ഷംപേർ പങ്കെടുത്തു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എകെസിസിയുടെ പ്രസിഡന്റായ ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ ഈ മീറ്റിംഗിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടതായി വന്നിട്ടുണ്ട്.
തര്യത് കുഞ്ഞിത്തൊമ്മന്റെ അറസ്റ്റിന്റെയും ജയിൽവാസത്തിന്റെയും 75-ാം വാർഷികം ആചരിക്കുന്ന ഒക്ടോബർ എട്ട് തുല്യനീതി കിട്ടാനുള്ള എല്ലാ സമുദായങ്ങളുടെയും ത്വരയെ ഓർമിപ്പിക്കുന്ന ദിവസംകൂടിയാണ്. തുല്യനീതിയും തുല്യ തൊഴിലവസരങ്ങളും തുല്യപ്രാതിനിധ്യവുമെല്ലാം കിട്ടാനുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെയും ഓർമിപ്പിക്കുന്ന ദിനംകൂടിയാണിത്.
(ജെഎൻയു ചരിത്രവിഭാഗം മുൻ പ്രഫസറും കോതമംഗലം രൂപത വികാരി ജനറാളുമാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Latest News
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top