Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചെറിയാൻ ഫിലിപ്പും റിയാസും
Sunday, October 24, 2021 12:17 AM IST
ചെറിയാൻ ഫിലിപ്പിനെക്കുറിച്ച് പിണറായി വളരെ നല്ല വാക്കുകളാണു പറഞ്ഞത്. "അദ്ദേഹം ഞങ്ങളോട് നന്നായി സഹകരിച്ചു, പുതിയ ലൈൻ വല്ലതും ഉണ്ടോയെന്ന് അറിയില്ല.' റിയാസിന്റെ കാര്യത്തിൽ പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും വ്യക്തമാക്കി.
ചെറിയാൻ ഫിലിപ്പ്
കേരളത്തിലെ വലത്-ഇടതു ചേരികളിലെ പ്രമുഖനായി ഏറെക്കാലം വാണിട്ടും ഗതിവിഗതികൾ നിയന്ത്രിക്കുന്ന എല്ലാ പ്രമുഖരുടെയും സ്വന്തമായിരുന്നിട്ടും അധികാര രാഷ്ട്രീയത്തിൽ ഏറെയൊന്നും നേടാനാവാതെപോയ നേതാവാണ് ചെറിയാൻ ഫിലിപ്പ്. കടുത്ത ആന്റണിഭക്തനായിരുന്ന ചെറിയാൻ അവസാനം അതിലും കടുത്ത കരുണാകരഭക്തനായി. സിപിഎമ്മിൽ പിണറായിയുടെയും കോടിയേരിയുടെയുമെല്ലാം വിശ്വസ്തനുമായിരുന്നു.
പക്ഷേ ചെറിയാനു നിയമസഭയിലോ ലോക്സഭയിലോ എത്താനായില്ല. അതു ചെറിയാനു വിധിച്ചിട്ടില്ലാത്ത വിധമാണ് ജനവിധികൾ വന്നത്. ആന്റണിയും കരുണാകരനും പടനയിച്ച 1992ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലെ തെരഞ്ഞെടുപ്പിൽ എതിരാളികൾ പരാജയപ്പെടുത്തിയ പാർട്ടിയുടെ സമുന്നത നേതാവാണ് ചെറിയാൻ.
2021 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇഷ്ട നേതാവായ പിണറായി തന്നെ രാജ്യസഭയിലേക്കു വിടുമെന്ന് ചെറിയാൻ ആത്മാർഥമായി ആഗ്രഹിച്ചു. പക്ഷേ കാര്യത്തോടടുത്തപ്പോൾ പിണറായിക്കു ബ്രിട്ടാസിനെ സഹായിക്കേണ്ടിവന്നു. ചെറിയാൻ ഒൗട്ട്. അതോടെ ചെറിയാൻ തന്റെ വഴി തെരഞ്ഞെടുക്കുകയായി.
ആരെയും കുറ്റപ്പെടുത്താതെ, അല്ലെങ്കിൽ കുഷ്്വന്ത് സിംഗിനെപ്പോലെ "എല്ലാവരോടും പകയോടെ’ സ്വന്തം നിരീക്ഷണങ്ങളുടെ ഒരു ലോകം ഉണ്ടാക്കുവാനാണ് ചെറിയാന്റെ പരിപാടി. അത് അദ്ദേഹത്തിന് തിളങ്ങാനാവുന്ന മേഖല തന്നെയാണ്. കാൽ നൂറ്റാണ്ടിനുശേഷമുള്ള കാലത്തെക്കുറിച്ച് ഒരു പുസ്തകവും സ്വന്തം ചാനലും ഒക്കെ തുടങ്ങിയാൽ ധാരാളം പ്രേക്ഷകരെ ആകർഷിക്കാനാവും.
സ്വന്തം തട്ടകത്തിൽ തിളങ്ങുന്പോൾ ചിലപ്പോൾ മറ്റ് ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെട്ടെന്നു വരാം. ഒരു കണ്ണുകൊണ്ടു മാത്രം നോക്കുന്നവരുടെ ലോകത്ത് രണ്ടു കണ്ണുകളുമായി നോക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഫലങ്ങളിൽനിന്നുമാണ് വിലയിരുത്തപ്പെടുക.
അദ്ദേഹം പ്രളയത്തെക്കുറിച്ചു നടത്തിയ നിരീക്ഷണംതന്നെ നല്ല ഉദാഹരണമായി. കഴിഞ്ഞ പ്രളയം കഴിഞ്ഞ് നെതർലണ്ടിൽ പഠിക്കുവാൻ പോയ മുഖ്യമന്ത്രിയും സംഘവും എന്തു കൊണ്ടുവന്നു എന്ന ചോദ്യം വളരെ കൃത്യമായി. പിണറായി എന്നല്ല, മുന്‍പു പഠിക്കാൻ പോയവരും കാര്യമായി ഒന്നും പഠിച്ചതായി കാണാനുണ്ടാവില്ല.
കരുണാകരനും ആന്റണിയും ഒഴികെയുള്ള മിക്കവാറും മന്ത്രിമാർ ഭരകാലത്ത് പലപല കാരണങ്ങൾക്കായി വിദേശയാത്ര നടത്തിയിട്ടുണ്ട്. അവരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് അപവാദമാണ്. അദ്ദേഹം ചൈനയിൽ പോയി വന്നതിന്റെ ഓർമയാണ് തലസ്ഥാനത്തെ പ്രിയദർശിനി പ്ലാനറ്റോറിയം. സിംഗപ്പൂരിൽനിന്നു മാലിന്യസംസ്കരണം സംബന്ധിച്ച് പഠിച്ചുകൊണ്ടുവന്ന കണ്ടെത്തലുകൾ നടപ്പാക്കാൻ ആരും സമ്മതിച്ചില്ല.
ഭവനനിർമാണ മന്ത്രിയായിരിക്കെ വിദേശയാത്ര നടത്തി തിരിച്ചുവന്ന മന്ത്രി കെ.എം. മാണി അവിടെയൊക്കെ പ്രചാരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ കേരളത്തിലും നടപ്പാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എന്തായി എന്നു പിന്നീട് കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഷിബു ബേബി ജോണ്‍ എത്രയോ വിദേശയാത്രകളാണു നടത്തിയത്. എന്തൊക്കെയോ കൊണ്ടുവരും എന്ന് പറഞ്ഞിരുന്നെങ്കിലും വന്നതായി കണ്ടില്ല. അതുകൊണ്ട് പിണറായിയും എന്തെങ്കിലും കൊണ്ടുവന്നതായി കണ്ടില്ലെന്നതിൽ ആർക്കും സങ്കടമുണ്ടാവാനിടയില്ല.
ഇനി കോണ്‍ഗ്രസിലേക്കു തിരിച്ചുചെന്നാലും ചെറിയാനെ അവർ സ്വീകരിക്കും. കെ. മുരളീധരൻ അടക്കമുള്ളവർ സ്വാഗതം നേർന്നുകഴിഞ്ഞു. എങ്കിലും ശക്തരായ ഗ്രൂപ്പ് നേതാക്കൾ മൗനത്തിൽ തന്നെയാണ്. ആരെല്ലാം സ്വാഗതം ചെയ്താലും ചെറിയാൻ ഇറങ്ങിപ്പോന്ന കാലത്തോളം കോണ്‍ഗ്രസിൽ ഇനി ശക്തനാവാനിടയില്ല. ചെറിയാന്റെ തലമുറ അവിടെയും ഏതാണ്ടു പുറത്തായിട്ടുണ്ട്. അന്ന് ആന്റണിയുടെ നിറഞ്ഞ പിന്തുണയിൽ കളിച്ച ചെറിയാന് തിരിച്ചു ചെന്നാൽ അത്തരം ഒരു പിൻബലം കിട്ടാനിടയില്ല.
റിയാസ് വിവാദം തീരുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനും റിയാസിന് ഉറച്ച പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയെങ്കിലും സിപിഎമ്മിലെ മുറുമറുപ്പ് ഇല്ലാതായിട്ടില്ല. അതുകൊണ്ടാണല്ലോ രണ്ടാളും പരസ്യമായി റിയാസിനെ പിന്താങ്ങിയത്. റിയാസിനെതിരേ മുറുമുറുക്കുന്നവർ വായടയ്ക്കുന്നതാവും ഇന്നത്തെ നിലയിൽ നല്ലത്. കല്ലേൽ പിളർക്കുന്ന കല്പനകൾ പുറപ്പെടുവിച്ചിരുന്ന സാക്ഷാൽ ഇഎംഎസിനെ പോലും വെല്ലുവിളിച്ച വി.എസ് കേരളത്തിലെ മാധ്യമങ്ങളുടെ മുഴുവൻ പിന്തുണ ഉണ്ടായിട്ടും അടിതെറ്റിവീണത് കാലം കണ്ടതാണ്.
അമ്മയുടെ വിലാപം
തട്ടിക്കൊണ്ടുപോകപ്പെട്ട മക്കളെക്കുറിച്ചുള്ള അമ്മമാരുടെ തേങ്ങലുകളെ പരിഹാസത്തോടെ നിന്ദിച്ചിരുന്ന കേരളത്തിലെ മാധ്യമങ്ങൾ, സ്വന്തം കുഞ്ഞിനുവേണ്ടി ഒരമ്മ നടത്തുന്ന നിലവിളിയുടെ വക്താക്കളാകുന്നത് വിധിവൈപരീത്യം തന്നെ.
തലസ്ഥാനത്തെ പ്രമുഖ സിപിഎം കുടുംബത്തിലെ അംഗമായ ഒരു യുവതിയുടെ കുട്ടിക്കുവേണ്ടിയാണ് ഈ നിലവിളി. ഡിഫി നേതാവും സഹപ്രവർത്തകനും ഒരു കുട്ടിയുടെ അച്ഛനുമായ യുവാവിൽനിന്നു വിവാഹത്തിനു മുന്‍പുതന്നെ ഗർഭം ധരിച്ചവളാണ് ആ പെണ്‍കുട്ടി. മകളുടെ ബന്ധത്തെ അംഗീകരിക്കാൻ കുടുംബം തയാറായില്ല. സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലുമുള്ള സ്വാധീനവും ഉപയോഗിച്ചു.
ഈ യുവതി ഗർഭിണിയാകുന്ന കാലത്ത് ഭർത്താവിനു വേറെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.ഏതു മാതാപിതാക്കൾക്കാണ് ഇത്തരം ഒരു ബന്ധത്തെ ന്യായീകരിക്കാനാവുക? പിന്നീട് അയാൾ ആദ്യഭാര്യയിൽനിന്നു വിവാഹമോചനം നേടി ഈ പെണ്‍കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. വിവാഹമോചനത്തിനു സമ്മതിച്ച ആ യുവതിയുടെയും അവളുടെ കുഞ്ഞിന്റെയും സ്ഥിതി എന്ത്? അവർക്കു വേറെ ഭർത്താവിനെ കിട്ടുമെന്നു കരുതിയാലും ആ കുഞ്ഞിനു വേറെ അച്ഛനെ കിട്ടില്ലല്ലോ.
പെണ്‍കുട്ടിയുടെ വീട്ടുകാർ ശിശുക്ഷേമ സമിതി വഴി ദത്തുനൽകി നാടുകടത്തിയെന്നും കുഞ്ഞിനെ വീണ്ടെടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും യുവാവും ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. യുവതിതന്നെ സമ്മതപത്രം നൽകിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് വന്നിട്ടുള്ള മറ്റൊരു വ്യാഖ്യാനം.
ഏതായാലും കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരേ ഒരമ്മ നടത്തുന്ന രോദനത്തിന് മാധ്യമങ്ങളുടെ പിന്തുണ കിട്ടുന്നത് നല്ല സൂചനയാണ്. മക്കൾ തട്ടിക്കൊണ്ടുപോകപ്പെടുന്ന അമ്മമാർക്ക്, മക്കൾക്ക് 18 വയസു കഴിഞ്ഞാൽ പിന്നെ കരയാൻ പോലും അവകാശമില്ലെന്ന് ഇനി പറയുമോ ആവോ?
നമ്മുടെ കുഞ്ഞുങ്ങൾ
നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019 ൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ 40,000 കേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടു മാസമായി തലസ്ഥാനജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സംഭവം ആരെയാണ് ആകുലപ്പെടുത്താത്തത്? അവിടത്തെ ഏതാനും അധ്യാപികമാർക്കും വിദ്യാർഥിനികൾക്കും ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും വിളികളും ഭീഷണികളും വരുന്നു. ഒരു ക്ലാസിലെ 40 വിദ്യാർഥിനികൾക്കും അഞ്ച് അധ്യാപികമാർക്കുമാണ് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നത്. സംഭവം പുറത്തു പറയാൻ അവർ തയാറായതോടെയാണ് പ്രതി പിടിയിലായത്.
ഉപഭോക്താവിന്റെ ഒരു തിരിച്ചറിയൽ വിവരവും ലഭ്യമല്ലാത്ത അശ്ലീല സൈറ്റിലാണ് ഈ കുട്ടികളുടെയും അധ്യാപികമാരുടെയും വിവരങ്ങൾ നല്കപ്പെട്ടിരുന്നത്. ഓണ്‍ലൈൻ ക്ലാസുകളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി. ഓണ്‍ ലൈൻ ക്ലാസിനിടെ ചിത്രങ്ങൾ സ്ക്രീൻ ഷോട്ടായി പകർത്തി അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് വിദ്യാർഥിനികൾ തന്നെ നൽകുന്ന വിധത്തിൽ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും അവരുടെ ഫോണ്‍ നന്പർ നല്‍കുകയും ചെയ്യുകയായിരുന്നു.
അവസാനം കുറ്റവാളിയായ ആ "കൂട്ടുകാരൻ’പോലീസ് പിടിയിലായി. പ്രായപൂർത്തിയാകാത്തതുകൊണ്ട് കുറ്റവാളിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു. ഈ വിദ്യാർഥിയെ വഴക്കുപറഞ്ഞ അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിക്കു ജാമ്യം നല്‍കിയെങ്കിലും ജുവനൈൽ ജസ്റ്റീസ് ആക്ടനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മയക്കുമരുന്ന്
തലസ്ഥാനനഗരി കേന്ദ്രീകരിച്ചു നടന്ന ഒരു മയക്കുമരുന്നു കച്ചവടത്തിലെ പ്രതികളെ പിടികൂടിയിരുന്നു. ബോംബും കത്തിയും എല്ലാം സഹിതം അന്നത്തെ പത്രത്തിൽ കാസർഗോഡ് സ്വദേശി ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ വാർത്തയും ഉണ്ടായിരുന്നു. അന്നുതന്നെ ഒരു പതിനേഴുകാരിയെ മയക്കുമരുന്നു കൊടുത്ത് കൂട്ടമാനഭംഗം നടത്തിയ കേസിൽ കുറ്റ്യാടിയിൽ പിടിയിലായ നാലു യുവാക്കളുടെ കഥയും ഉണ്ടായിരുന്നു. കൂട്ടുകാരനോടൊപ്പം ഇറങ്ങിച്ചെന്ന യുവതിയെ മയക്കുമരുന്ന് കലർത്തി ശീതളപാനീയം കൊടുത്തശേഷമാണ് കൂട്ടുകാരനും കൂട്ടുകാരന്റെ കൂട്ടുകാരും ചേർന്ന് മാനഭംഗം ചെയ്തത്.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top