Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബില്ലും കത്തോലിക്കാസഭയിലെ കാനോനിക ക്രമവും
Thursday, November 25, 2021 12:48 AM IST
കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 (ഭാഗം 3)
ക്രിസ്തീയ വിവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ മതപരമായ ആചാരങ്ങളെ ബാധിക്കുന്ന നിയമമുണ്ടാക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായ ഒരു കൂദാശയാണ്. വിശ്വാസത്തെ ഒരു ബാഹ്യമോടിയായി മാത്രം കാണുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷേ, ഗൗരവത്തോടുകൂടി ക്രൈസ്തവ വിശ്വാസത്തെ സ്വീകരിക്കുകയും നിഷ്ഠയോടുകൂടി അത് പാലിക്കുകയും ചെയ്യുന്നവർക്ക് പുതിയ വിവാഹ രജിസ്ട്രേഷൻ ബിൽ സമ്മാനിക്കുന്നത് ആഴത്തിലുള്ള മുറിവായിരിക്കും. ഇത് മനസിലാകണമെങ്കിൽ ഓരോ സഭയുടെയും വിശ്വാസപാരന്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
വിവാഹവും കുടുംബവും
സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സഖ്യം ഇളവാക്കുന്ന ഉടന്പടി എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിവാഹത്തെ നിർവചിക്കുന്നത്. ഈ കൗൺസിൽ രേഖയുടെ വെളിച്ചത്തിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ദാന്പത്യജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഗാഢമായ കൂട്ടായ്മ സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുന്ന് നൽകിയ നിയമങ്ങളിൽ അധിഷ്ഠിതവുമാണെന്നും വിവാഹത്തിന്റെ കർത്താവ് ദൈവംതന്നെയാണ് എന്നുമാണ്.
വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരായവരെ മാത്രമേ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ സഭാനിയമം അനുവദിക്കുന്നുള്ളൂ. സ്ത്രീയും പുരുഷനും തമ്മിൽ ഏർപ്പെടുന്ന ഉടന്പടി രണ്ടു പേർ തമ്മിലുള്ള വെറുമൊരു കരാർ അല്ല. വ്യക്തിഗതമായ സമ്മതത്താൽ ഉറപ്പിക്കപ്പെടുന്ന വിവാഹ ഉടന്പടി പിൻവലിക്കാൻ പാടില്ലാത്തതും സ്വഭാവത്താൽതന്നെ ദന്പതികളുടെ നന്മയ്ക്കും സന്താനോത്പാദനത്തിനും മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.
വിവാഹം ഒരു കൂദാശ
കത്തോലിക്കാസഭയിൽ വിവാഹമെന്നത് ഏഴു കൂദാശകളിൽ ഒന്നാണ്. ജ്ഞാനസ്നാനം സ്വീകരിച്ച സ്ത്രീയും പുരുഷനും തമ്മിൽ സഭാ നിയമമനുസരിച്ച് സാധുവായ വിവാഹം നടത്തുന്പോഴാണ് അത് കൂദാശയാകുന്നത്. ഏകത്വവും അവിഭാജ്യതയും അതിന്റെ സത്താപരമായ സവിശേഷതകളാണ്. വിവാഹമെന്ന കൂദാശവഴി ദന്പതികൾ ദൈവത്താൽ യോജിപ്പിക്കപ്പെടുകയും കൗദാശിക വരപ്രസാദത്താൽ വിശുദ്ധീകരിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. വിവാഹമെന്ന കൂദാശയെക്കുറിച്ചുള്ള ഈ ധാരണ കത്തോലിക്കാ വിശ്വാസപാരന്പര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
വിവാഹത്തിന്റെ സാധുത
കത്തോലിക്കാ സഭയിൽ നടക്കുന്ന വിവാഹത്തിന്റെ സാധുതയെ നിർണയിക്കുന്ന മൂന്നു കാര്യങ്ങളാണ് വിവാഹ തടസങ്ങൾ ഇല്ലാതിരിക്കുക, വിവാഹത്തിന് ഇരുവർക്കും സമ്മതം ഉണ്ടായിരിക്കുക, വിവാഹത്തിന്റെ കാനോനിക ക്രമമനുസരിച്ച് വിവാഹം ആശീർവദിക്കപ്പെടുക എന്നിവ.
വിവാഹതടസങ്ങൾ
സാധുവായി വിവാഹം കഴിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് വിവാഹതടസങ്ങൾ. പൗരസ്ത്യ കാനൻ നിയമത്തിൽ വിവാഹത്തിന്റെ സാധുതയെ ബാധിക്കുന്ന പതിമൂന്ന് തടസങ്ങളും ലത്തീൻ കാനൻ നിയമത്തിൽ 12 തടസങ്ങളുമാണ് പറഞ്ഞിട്ടുള്ളത്. പ്രായക്കുറവ്, വിവാഹത്തിനു മുന്പുള്ളതും പരിഹരിക്കാനാകാത്തതുമായ ലൈംഗികശേഷിയില്ലായ്മ, നിലനിൽക്കുന്ന മുൻ വിവാഹബന്ധം, മതവ്യത്യാസം, തിരുപ്പട്ടം, സന്യാസത്തിലെ പരസ്യമായ നിത്യബ്രഹ്മചര്യ വ്രതവാഗ്ദാനം, വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ദന്പതീവധം, തായ്പരന്പരയിലും ശാഖാപരന്പരയിൽ നാലാം കരിന്തലവരെയുള്ള രക്തബന്ധം, ചാർച്ചാബന്ധം, ദത്തെടുക്കൽ വഴിയുള്ള ബന്ധം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
വിവാഹസമ്മതം
പരസ്പരസമ്മതം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാകയാൽ സമ്മതം നൽകുന്നതിന് പ്രാപ്തിയില്ലാത്തവർക്ക് സാധുവായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. വിവിധ കാരണങ്ങളാൽ വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അപ്രാപ്തരായവരും വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അജ്ഞതയുള്ളവരും വിവാഹസമ്മതം നൽകാൻ അയോഗ്യരാണ്. ജീവിതപങ്കാളിയിൽ പ്രകടമായും മുഖ്യമായും ആഗ്രഹിച്ച ഗുണവിശേഷങ്ങളുടെ അഭാവം, ചതി, വഞ്ചന, ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ സമ്മതം നേടൽ, വിവാഹസമ്മതത്തിന്റെ കപടഭാവം, വ്യവസ്ഥവച്ചുകൊണ്ട് നൽകുന്ന സമ്മതം തുടങ്ങിയവയും വിവാഹസമ്മതത്തെ അസാധുവാക്കുന്നു.
കാനോനിക ക്രമം
കാനോനിക ക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹത്തിന്റെ കൂദാശാക്രമമല്ല. മറിച്ച് വിവാഹം ആശീർവദിക്കുന്നതിന് അധികാരമുള്ള വൈദികന്റെയും രണ്ടു സാക്ഷികളുടെയും മുന്പാകെ ദന്പതികൾ നൽകുന്ന പരസ്പര സമ്മതവും ദന്പതികൾക്ക് വൈദികൻ നൽകുന്ന ആശീർവാദവുമാണ്. പൗരസ്ത്യ ആരാധനാക്രമത്തിൽ വൈദികന്റെ ആശീർവാദത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഇപ്രകാരം ഒരു വൈദികന്റെ സേവനം ഒരു വിധത്തിലും ലഭ്യമല്ലാതിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ടു സാക്ഷികളുടെ മുന്പാകെ മാത്രം വിവാഹം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. അപ്പോഴും ഏതെങ്കിലും ഒരു വൈദികന്റെ ആശീർവാദം ലഭിക്കാൻ സാധ്യതയുള്ളപ്പോൾ അത് സ്വീകരിക്കേണ്ടതാണ്.
കത്തോലിക്കാസഭയിൽ വിവാഹം നടത്തുന്നത് സംബന്ധിച്ചും അതിന്റെ സാധുത, നടത്തുന്ന സ്ഥലം, സമയം, വിവാഹ രജിസ്റ്ററുകൾ എന്നിവയെ സംബന്ധിച്ചും വ്യക്തമായ നിയമങ്ങളുണ്ട്. 2009ൽ ജസ്റ്റീസ് കൃഷ്ണയ്യർ ക്രിസ്ത്യൻ മാര്യേജ് ആക്ട് ഉണ്ടാക്കുന്നതിന് പറഞ്ഞ ഒരു ന്യായീകരണം വിവാഹം സംബന്ധിച്ച് പല ക്രിസ്തീയ വിഭാഗങ്ങൾക്കും പ്രത്യേക നിയമങ്ങൾ ഇല്ല എന്നതായിരുന്നു.
അങ്ങനെയെങ്കിൽ കത്തോലിക്കാ സഭയെ എന്തിന് ഉൾപ്പെടുത്തി എന്ന ചോദ്യം ഉണ്ടാകും എന്നറിയാവുന്നതുകൊണ്ട് വിവാഹമോചനം നേടിയവർ നടത്തേണ്ട ട്രൈബ്യൂണൽ നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് പുതിയ ആക്ട് എന്ന് കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയിലെ ട്രൈബ്യൂണൽ നടപടികൾ എന്താണ് എന്നു നോക്കാം.
സഭയിലെ വിവാഹ കോടതികൾ
സഭയിലെ വിവാഹ കോടതികൾ സമാന്തര കോടതികളായാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം പല ജസ്റ്റീസുമാരും മറ്റു പ്രമുഖരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയല്ല. വിവാഹത്തിന്റെ സിവിൽപരമായ സാധുത സംബന്ധിച്ച് ഈ കോടതിയിൽ വിധി പ്രസ്താവം നടത്താറില്ല. അഥവാ നടത്തിയാലും അതിന് നിയമസാധുതയുമില്ല. എന്നാൽ, സഭാപരമായി നടന്ന ഒരു വിവാഹം സഭാനിയമങ്ങൾക്കനുസരിച്ച് സാധുവായിട്ടാണോ നടന്നത് എന്നു പരിശോധിക്കാനുള്ള അധികാരം ഈ കോടതികൾക്കുണ്ട്. ഇത് വിവാഹത്തെ അസാധുവാക്കുകയോ വിവാഹമോചനം നൽകുകയോ ചെയ്യുന്ന പ്രക്രിയ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
കത്തോലിക്കാ സഭയിൽ വിവാഹമോചനം നൽകുന്നില്ല (ലൈംഗിക സംയോഗം നടക്കാത്ത വിവാഹങ്ങളിലും വിശ്വാസപരമായ കാരണങ്ങളെപ്രതിയും മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് നൽകുന്ന വിടുതൽ ഈ പൊതു നയമത്തിന് അപവാദമാണ്). ഒരു വിവാഹം അസാധുവായിരുന്നുവെന്ന് കോടതി നടപടികളിലൂടെ തെളിഞ്ഞാൽ അത് പ്രഖ്യാപിക്കുക മാത്രമാണ് സഭാകോടതികൾ ചെയ്യുന്നത്.
കോടതിയുടെ നടപടിക്രമങ്ങൾ മൂലം വിശ്വാസിസമൂഹത്തിനു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്ന പരാതി പരിഹരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയത്. കാലതാമസത്തെക്കുറിച്ച് ആക്ഷേപം പറയുന്നവർ സിവിൽ കുടുംബകോടതികളുടെ അവസ്ഥകൂടി ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും. സഭാകോടതികൾ അനാവശ്യമാണ് എന്നു പറയുന്നവരോട് പറയാനുള്ളത് ഇത് വിവാഹത്തിന്റെ അവിഭാജ്യതയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സഭയിൽ ഉണ്ടായിട്ടുള്ള ഒരു ആന്തരിക ക്രമീകരണമാണ് എന്നാണ്. കുറ്റമറ്റരീതിയിൽ അത് നടത്തുന്നതിനു വേണ്ട നിയമങ്ങളും സഭയിലുണ്ട്.
അതതു സ്ഥലമേലധ്യക്ഷന്മാരുടെ മേൽനോട്ടത്തിലും യോഗ്യരായ ജഡ്ജിമാരുടെ നിയന്ത്രണത്തിലുമാണ് ഇത് നടക്കുന്നത്. ഇവരാരും സർക്കാർ ശന്പളംപറ്റുന്നവരോ സർക്കാരിൽനിന്നു വാരിക്കോരിയുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരോ അല്ല. സഭയോടും ദൈവജനത്തോടുമുള്ള പ്രതിബദ്ധതയും സ്നേഹവും മൂലം നടത്തുന്ന സേവനമാണിത്.
ബില്ലിന്റെ പിന്നിൽ ഗൂഢാലോചനയോ?
പുതിയ ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിന്റെ സാഹചര്യങ്ങൾ പരിശോധിക്കുന്പോൾ കത്തോലിക്കാ സഭയ്ക്കെതിരേ ചിലർ നടത്തുന്ന ചില ഗൂഢാലോചനകളുടെ ചുരുളഴിയുന്നതു കാണാം. കത്തോലിക്കാസഭയ്ക്കെതിരേ നിരന്തരം പ്രസ്താവനായുദ്ധങ്ങളും നിയമപോരാട്ടങ്ങളും അല്പം പബ്ലിസിറ്റി മാനിയയോടുകൂടിത്തന്നെ നടത്തിക്കൊണ്ടിരുന്ന, പേരിൽ ക്രിസ്ത്യാനിയായിരുന്ന ഒരു അല്മായ പ്രമുഖന്റെ നിരന്തര സമ്മർദവും പ്രേരണയും സഹായവും 2009ലെ ബില്ലിന്റെ രൂപീകരണത്തിന് പിന്നിലുണ്ടായിരുന്നു.
ജസ്റ്റീസ് കെ.ടി. തോമസ് നിയമപരിഷ്കരണ കമ്മീഷൻ ചെയർമാനായിരിക്കുന്പോൾ 2019ൽ നിർദേശിച്ച ചർച്ച് ആക്ട് ബില്ലും ഇപ്പോൾ നിർദേശിച്ചിരിക്കുന്ന വിവാഹ രജിസ്ട്രേഷൻ ബില്ലും കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇദ്ദേഹത്തോടൊപ്പം കമ്മീഷനിലുള്ള മറ്റൊരംഗം 2009ലെ ബില്ല് തയാറാക്കിയ കമ്മീഷനിലും അംഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏതൊരു പ്രസ്ഥാനത്തിലും സംഘടനയിലും അംഗമായിരിക്കുന്നവർ പാലിക്കേണ്ടതായ ചില നിയമങ്ങളും ക്രമങ്ങളും പാലിച്ചില്ലെങ്കിൽ അത് പ്രസ്ഥാനത്തിന്റെയോ സംഘടനയുടെയോ കെട്ടുറപ്പിനെ ബാധിക്കുമെന്നതിൽ സംശയമില്ല. അല്ലെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുൾപ്പെടെയുള്ളവർ ചില അംഗങ്ങളുടെ മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതും ചിലരെ സംഘടനയിൽനിന്നോ പാർട്ടിയിൽനിന്നോ പുറത്താക്കുന്നതും എന്തിനാണ്? ഇതുമൂലം ആ പാർട്ടിയുടെയോ സംഘടനയുടെയോ ആന്തരികഭരണത്തിൽ ഗവൺമെന്റുകൾ ഇടപെടുന്നുണ്ടോ.
വ്യക്തിയുടെ മൗലികാവകാശം പോലെതന്നെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ നന്മയും. ഇവ രണ്ടും തമ്മിലുള്ള സന്തുലിത നഷ്ടമായാൽ പിന്നെ വ്യക്തികൾ മാത്രമേ ഉണ്ടാകൂ. സമൂഹങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും അപ്രത്യക്ഷമോ അപ്രസക്തമോ ആകും. അതുപോലെ വ്യക്തികൾക്കെന്നതുപോലെ സംഘടിതമായ ഒരു സമൂഹത്തിനും ചില മൗലിക അവകാശങ്ങൾ ഉണ്ട്. അത് മാനിക്കുകയും അനാവശ്യമായ ബാഹ്യ ഇടപെടലുകളിൽനിന്ന് ഗവൺമെന്റുകൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യണം.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Latest News
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top