Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാന്പസിൽ ചോരക്കളി അനുവദിക്കരുത്
Wednesday, January 19, 2022 11:13 PM IST
അറിവിന്റെ തീർഥവും കാല്പനികതയുടെ കവാടവുമായ കാന്പസുകൾ നിർഭാഗ്യവശാൽ ചോര മണക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ അന്പതു വർഷത്തിനിടയിൽ കാന്പസിൽ 35 രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറി. 2018-ൽ പുറത്തുവന്ന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കാന്പസുകളിൽ രാഷ്ട്രീയ ചേരിപ്പോരുകളുടെ ഭാഗമായി ചെറുതും വലുതുമായ 2014 അക്രമസംഭവങ്ങളുണ്ടായി.
1970 മുതലാണു കാന്പസുകളിൽ രക്തം വീണുതുടങ്ങിയത്. അതുവരെയും കാന്പസുകൾ കെഎസ്യുവിന്റെ പിടിയിലായിരുന്നു. അവരെ ചെറുത്തുതോൽപ്പിക്കാൻ 1970-ൽ എസ്എഫ്ഐ രൂപീകൃതമായി. ഇടതുപക്ഷ സംഘടനകളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ പിന്തുണയുള്ള എബിവിപി കടന്നുവന്നു. പിന്നീടു പോപ്പുലർ ഫ്രണ്ടിന്റെ പോഷകസംഘടനയായ കാമ്പസ് ഫ്രണ്ട് കാന്പസുകളിലെത്തി.
വിവിധ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർഥി സംഘടനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾ കായിക ബലപരീക്ഷണങ്ങളായി മാറി. കത്തിയും വടിവാളും ബോംബും കാന്പസുകളുടെ ഭാഗമായി മാറി. ചില കോളജുകളും സർവകലാശാലകളും വിദ്യാർഥിഗുണ്ടകളുടെ ആയുധപ്പുരകളായി മാറിയെന്ന വിമർശനം ഉയർന്നുവന്നു. രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നതു തലശേരി ബ്രണ്ണൻ കോളജിലായിരുന്നു. 1974-ൽ അഷ്റഫ് എന്ന എസ്എഫ്ഐക്കാരൻ കൊല്ലപ്പെട്ടു.
കാന്പസ് അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ജീവഹാനി സംഭവിച്ചത് എസ്എഫ്ഐക്കാർക്കാണ്. അതിനുള്ള കാരണമായി പറയപ്പെടുന്നത് അവർ എല്ലാ ഏറ്റുമുട്ടലുകളിലും ഉൾപ്പെടുന്നുവെന്നതാണ്. എസ്എഫ്ഐക്കു മേധാവിത്വമുള്ള കാന്പസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണെന്ന് ആക്ഷേപമുണ്ട്. അവർ മറ്റു പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.
വിദ്യാർഥിസംഘടനകൾ കാന്പസിൽ അഴിഞ്ഞാടുന്നതു രാഷ്ട്രീയനേതൃത്വത്തിന്റെ പിൻബലം ഉള്ളതുകൊണ്ടാണ്. തങ്ങൾ സ്വതന്ത്ര സംഘടനകളാണെന്നു യുവജന പ്രസ്ഥാനങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നേതാക്കന്മാരുടെ ചട്ടുകങ്ങളായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കന്മാരും വിദ്യാർഥി നേതാക്കളെ കുട്ടിപ്പട്ടാളമായും ക്വട്ടേഷൻ സംഘമായും സംരക്ഷിച്ചുപോരുന്നു. സംരക്ഷിക്കാൻ പാർട്ടിയുണ്ടെന്ന ധൈര്യമാണു വിദ്യാർഥിനേതാക്കളെ അക്രമത്തിനു പ്രേരിപ്പിക്കുന്നത്. ക്രിമിനൽ കേസുകളിൽപ്പെടുന്നവരെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്നതും അവർ നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്നതും അന്തസുള്ള നേതാക്കന്മാർക്കു ചേർന്നതല്ല. തിന്മയെ പ്രോത്സാഹിപ്പിക്കുന്ന അത്തരം നേതാക്കന്മാരെ ജനം തിരിച്ചറിയണം.
കാന്പസ് കൊലപാതകങ്ങളിൽ അവസാനത്തേത് ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രന്റേതാണ്. കാന്പസ് ഏറ്റുമുട്ടലിൽ ഒരു യുവാവ് കൊല്ലപ്പെടുന്പോൾ നഷ്ടം അയാളുടെ വീട്ടുകാർക്കും നേട്ടം അയാൾ അംഗമായിരുന്ന പാർട്ടിക്കുമാണ്. പ്രവർത്തകരുടെ കൊലപാതകത്തെ പാർട്ടി ആഘോഷിക്കുകയാണ്. മരിച്ചവർക്കു രക്തസാക്ഷി പരിവേഷം നൽകുന്നു. അവരുടെ സ്മാരകങ്ങൾ പണിയുന്നു. തെരഞ്ഞെടുപ്പുവേദികളിലെ പ്രസംഗങ്ങളിൽ അവരെ അനുസ്മരിച്ചു വോട്ടുപിടിക്കുന്നു. കൊലപാതകം നടക്കുന്നതു ജന്മദേശത്തുനിന്ന് അകലെയാണെങ്കിൽ പാർട്ടിക്കു സന്തോഷമാണ്. പാർട്ടി വളർത്താനും പാർട്ടികൾ തമ്മിലുള്ള ശത്രുത വർധിപ്പിക്കാനും ഇടവരുത്തുന്ന ഇത്തരം ഘോഷയാത്രകൾ നിയന്ത്രിക്കേണ്ടതാണ്.
ബഹുഭൂരിപക്ഷം വിദ്യാർഥികളും കാന്പസിലെത്തുന്നത് പഠിക്കാനാണ്. സമരം ചെയ്യാനും നേതാവാകാനും എത്തുന്നവർ ചുരുക്കം. എന്നാൽ, കാന്പസ് അവരുടെ നിയന്ത്രണത്തിലാണ്. അനാവശ്യസമരങ്ങൾ വഴി സമരക്കാർ പഠിക്കാൻ ആഗ്രഹമുള്ളവരുടെ അവകാശങ്ങളെ കാറ്റിൽപ്പറത്തുന്നു. സമരത്തിന്റെ മറവിൽ രാഷ്ട്രീയ നേതാക്കന്മാരും പൂർവവിദ്യാർഥികളും തെരുവുഗുണ്ടകളും കാന്പസിനുള്ളിൽ കടന്നുകൂടി അക്കാദമിക അന്തരീക്ഷം തകർക്കുന്നു. 2017-ൽ ഹൈക്കോടതി ചോദിച്ചു: കാന്പസുകളിൽ രാഷ്ട്രീയക്കാർക്ക് എന്തു കാര്യം?
2020-ൽ കാന്പസിൽ സമരങ്ങളും പ്രതിഷേധങ്ങളും കോടതി വിലക്കി. രാഷ്ട്രീയ നേതാക്കന്മാർ കോടതിവിധിയോടു യോജിച്ചു. കോടതിവിധി മറികടക്കാൻ ഇടതുസർക്കാർ ബില്ലു തയാറാക്കി. കാന്പസിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണം. ഏതാനും പേർ നേതൃനിരയിലെത്തിയപ്പോൾ ജീവിതം തുലഞ്ഞ പതിനായിരങ്ങളുണ്ടെന്ന കാര്യം നേതാക്കന്മാർ മറക്കരുത്.
അയലാളൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top