Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
Friday, April 29, 2022 11:44 PM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. യുദ്ധം ചെയ്യാൻ നിങ്ങൾ വളരെ ക്ഷീണിതനായതുകൊണ്ടല്ല, മറിച്ച് യുദ്ധം സാരാംശത്തിൽ മോശമായതിനാലാണ്.” ആത്മകഥയിൽ മഹാത്മാഗാന്ധി പറഞ്ഞതാണിത്. “യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് ഒരിക്കൽ എന്നോടു ചോദിച്ചു. അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. എന്നാലൊരു സമാധാന റാലി ഉണ്ടായാലുടൻ ഞാൻ അവിടെയെത്തും.”- വിശുദ്ധ മദർ തെരേസയുടെ ഈ വാക്കുകളിലെ സന്ദേശം അമൂല്യമാണ്.
മുൻ അമേരിക്കൻ പ്രസിഡന്റും രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യസേനയുടെ സൈനിക മേധാവിയുമായിരുന്ന ഡ്വൈറ്റ് ഡേവിഡ് ഐസനോവറിന്റെ വാക്കുകളിലും യുദ്ധത്തിനെതിരായ മുന്നറിയിപ്പുണ്ട്. “യുദ്ധത്തെ വെറുക്കുന്നു. ജീവിച്ചിരുന്ന ഒരു സൈനികനേ ഇതു പറയാനാകൂ. യുദ്ധത്തിന്റെ ക്രൂരത, വ്യർത്ഥത, വിഡ്ഢിത്തം എന്നിവ കണ്ട ഒരാൾ എന്ന നിലയിലാണിതു പറയുന്നത്.” വിശക്കുന്നവർ, ഭക്ഷണവും വസ്ത്രവും ലഭിക്കാത്തവർ, തണുപ്പിൽ വിഷമിക്കുന്നവർ തുടങ്ങിയവരിൽ നിന്നുള്ള മോഷണമാണ് ലോകത്തു നിർമിക്കുന്ന ഓരോ തോക്കും യുദ്ധക്കപ്പലും റോക്കറ്റും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് എത്രയോ ശരിയാണ്.
കൊല്ലപ്പെടുന്നത് മനുഷ്യത്വം
യുക്രെയ്നിലെ റഷ്യൻ ആക്രമണം രണ്ടു മാസവും അഞ്ചു ദിവസവും പിന്നിട്ടു. സമാധാനം ഇപ്പോഴും അകലെയാണ്. യുദ്ധത്തിൽ പതിനായിരത്തിലേറെ സൈനികരും മൂവായിരത്തോളം പൊതുജനങ്ങളും കൊല്ലപ്പെട്ടതായാണ് അമേരിക്കയുടെ കണക്ക്. കഴിഞ്ഞ 21 വരെ 2,899 സാധാരണ ജനങ്ങളുടെ ജീവൻ പൊലിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടു ചെയ്തു. നാലായിരത്തിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതേവരെ 2,435 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മാസത്തിൽ 3,819 പേർ മരിച്ചതായി യുക്രെയ്ൻ സർക്കാർ പറയുന്നു. റഷ്യയുടെ 317 സൈനിക ഓഫീസർമാരും 1,756 സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. 1,351 സൈനികർ മരിച്ചതായും 3,827 സൈനികർക്കു പരിക്കേറ്റതായും റഷ്യ സമ്മതിച്ചു. പല തരത്തിലുള്ള മറ്റു വൻ നാശനഷ്ടങ്ങൾ വേറെ. ശേഷിച്ചവരുടെ ജനജീവിതം ദുഃസഹമായി തുടരുന്നു.
മനുഷ്യർ മാത്രമല്ല, മനുഷ്യത്വമാണ് യുദ്ധത്തിൽ മരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകരാജ്യങ്ങളെയെല്ലാം ബാധിച്ചു. രണ്ടു വർഷമായ, കോവിഡ് മഹാമാരി വരുത്തിവച്ച കൊടിയ ദുരിതങ്ങൾക്കു പിന്നാലെയാണിത്. നേരിട്ടും അല്ലാതെയും യുദ്ധം വരുത്തിവയ്ക്കുന്ന സംഘർഷവും പ്രതിസന്ധിയും അനന്തരഫലങ്ങളും ഒരുവശത്ത്. റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപ്പാക്കിയ കടുത്ത ഉപരോധത്തിന്റെ ആഘാതം അവശ്യസാധനങ്ങളുടെ വിലകളെ വരെ ബാധിച്ചു. ആഗോള സന്പദ്വ്യവസ്ഥയും സമാധാനവും പ്രതിസന്ധിയിലായി.
ഇടിത്തീയാകുന്ന ഇന്ധനവില
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണു റഷ്യ. ലോകത്താകെയുള്ള മൊത്തം ഊർജ വിതരണത്തിന്റെ ഏകദേശം മൂന്നിലൊന്നു റഷ്യയിൽനിന്നാണ്. യുക്രെയ്നിലൂടെയായിരുന്നു ഇതിൽ വലിയ പങ്ക്. ലോകത്തിലെ മൊത്തം നിയോണ്‍ വാതക വിതരണത്തിന്റെ 90 ശതമാനവും റഷ്യയാണ്. അർധചാലക (സെമികണ്ടക്ടർ) ചിപ്പുകളുടെ നിർമാണത്തിന് നിയോണ്‍ വാതകം അനിവാര്യമാണ്. ഇന്ത്യയിലും ഇപ്പോൾ ചിപ്പുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വില കൂടാൻ ഇതു കാരണമാകും.
വാഹനങ്ങൾ മുതൽ നിർമാണ മേഖലവരെയുള്ളവർക്ക് ആവശ്യമുള്ള പ്രധാന ലോഹങ്ങളുടെ അന്താരാഷ്ട്ര വിപണികളും റഷ്യൻ കുത്തകകളാണു നിയന്ത്രിക്കുന്നത്. പലതിന്റെയും ആഗോള വിതരണം തടസപ്പെട്ടതു വിലകൾ കൂട്ടാനിടയാക്കും. ഫാർമസ്യൂട്ടിക്കൽ കന്പനികളെയും റഷ്യൻ അധിനിവേശം വരും ദിവസങ്ങളിൽ ബാധിക്കും. മരുന്നുകളുടെ വില കൂട്ടാൻ ഇതു കന്പനികൾ മറയാക്കും.
ഇന്ത്യയിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം വ്യക്തമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതാണ് ഇന്ധനവില വർധന. ബസ്, ടാക്സി, ഓട്ടോറിക്ഷ മുതലുള്ള ചാർജുകളും സാധാരണക്കാരെ വലയ്ക്കുകയാണ്. സംസ്ഥാനങ്ങളെ പഴിപറഞ്ഞ് തടിതപ്പാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്നു കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ ഗുണഫലം പോലും മോദി സർക്കാർ ജനങ്ങൾക്കു നൽകുന്നില്ല.
ക്രൂഡ് ഓയിൽ വില രണ്ടു വർഷത്തോളം കുത്തനെ ഇടിഞ്ഞപ്പോൾ നികുതിയും വിലയും കൂട്ടി കൊള്ളലാഭം ഉണ്ടാക്കിയ കേന്ദ്രസർക്കാരിന് ഇപ്പോഴത്തെ വിലക്കയറ്റത്തിൽ കൈകഴുകാനാകില്ല. കഴിയുന്ന നികുതി ഇളവു നൽകാൻ സംസ്ഥാന സർക്കാരും തയാറായില്ല. പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാരുകൾ.
സുരക്ഷിതപാത വിടാതെ ഇന്ത്യ
യുക്രെയ്നിലെ യുദ്ധം ആഗോള ക്രമത്തെ മാറ്റിമറിച്ചു. വൻശക്തികളുടെ മേധാവിത്വം പഴയപോലെ ഏശുന്നില്ല. ഇന്ത്യയുടെ വെല്ലുവിളികളും അവസരങ്ങളും കൂടിയിട്ടുമുണ്ട്. റഷ്യ അടുത്ത സഖ്യകക്ഷിയായതിനാൽ ഇന്ത്യ ജാഗ്രത പാലിക്കണം. മറുപക്ഷത്തുള്ള അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമെല്ലാം ഇന്ത്യക്ക് ഒരുപോലെ വേണ്ടവരാണ്. റഷ്യക്കു സഹായകരമായ നിലപാടെടുക്കുന്ന ചൈനയെ പാടെ പിണക്കാനോ, അപ്പാടെ വിശ്വസിക്കാനോ കഴിയില്ല.
ഇതുവരെ സുരക്ഷിതമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യക്കെതിരായ യുഎന്നിലെ പ്രമേയങ്ങളിൽനിന്നു വിട്ടുനിന്നു. പക്ഷേ, ഇനിയുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമോയെന്നതാണു പ്രധാനം. "എവിടേക്കാണു പോകുന്നതെന്നു നിങ്ങൾക്കറിയില്ലെങ്കിൽ, എല്ലാ വഴികളും നിങ്ങളെ എവിടെയും എത്തിക്കില്ല' എന്ന് അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗർ പറഞ്ഞതാണു ശരി. അമേരിക്കയുടെ കടുത്ത ശത്രുവോ അടുത്ത മിത്രമോ ആകുന്നതും അപകടകരമാണെന്നും കിസിംഗർ പറഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ഓർമിക്കാതിരിക്കില്ല.
ബഹുധ്രുവ ലോകത്ത് ശത്രുക്കളില്ല
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ മേധാവിത്വമുള്ള ലോകക്രമം സ്ഥാപിതമായി. ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവയും സബ്സിഡികളും എല്ലാം അമേരിക്കയെ ലോകശക്തിയാക്കി. സോവ്യറ്റ് യൂണിയൻ മറുവശത്തും ശക്തമായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ നയം ഇന്ത്യക്കു നേട്ടമായി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് റഷ്യയോട് അടുത്തെങ്കിലും അമേരിക്കയെ തള്ളിയില്ല.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷവും റഷ്യയുമായി ഇന്ത്യ മികച്ച ബന്ധം തുടർന്നു. ഡോ. മൻമോഹൻ സിംഗും നരേന്ദ്ര മോദിയുമാണ് അമേരിക്കയോടു ചങ്ങാത്തം കൂട്ടിയത്. സൈനിക, സാന്പത്തിക ശക്തിയായി ചൈന മേൽക്കോയ്മ നേടിയത് അമേരിക്കയെ മാത്രമല്ല, ഇന്ത്യയെയും വെട്ടിലാക്കി.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ വീണ്ടും ലോകക്രമത്തിൽ ചലനങ്ങളുണ്ടായി. ഇന്ത്യയെ ചൈന ആക്രമിച്ചാൽ രക്ഷിക്കാൻ അമേരിക്കയോ, റഷ്യയോ കൂടെയുണ്ടാകില്ലെന്നു ബോധ്യപ്പെട്ടു. ഇന്ത്യയെക്കാൾ പലമടങ്ങ് ശക്തമായ ചൈനയെ ഒറ്റയ്ക്കു പ്രതിരോധിക്കുക എളുപ്പവുമാകില്ല. ചൈനയെ പിണക്കാതെ റഷ്യ, അമേരിക്ക, യൂറോപ്പ്, ഗൾഫ്, ഏഷ്യ, ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്താതെ ഇന്ത്യക്കു രക്ഷയില്ല. ബഹുധ്രുവലോകത്തിൽ ആരും ശത്രുക്കളല്ല. അയൽരാജ്യങ്ങളുമായുള്ള സഹകരണവും സമാധാനവും അനിവാര്യമാണ്. ആഭ്യന്തരമായ സമാധാനവും സഹവർത്തിത്വവും അത്രതന്നെ പ്രധാനമാണ്. എല്ലാം കച്ചവടക്കണ്ണിൽ
സാന്പത്തിക വളർച്ചയിലൂടെ ആഗോളശക്തിയാകാനുള്ള പ്രബല രാജ്യങ്ങളുടെ തത്രപ്പാടുകൾ പ്രകടമാണ്. കച്ചവട കണ്ണോടെയാണ് എല്ലാം. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലെയ്നും ഇന്ത്യയിലെത്തിയതു മാത്രം മതിയാകും ഇതു മനസിലാക്കാൻ. പ്രധാനമന്ത്രി മോദി തിങ്കളാഴ്ച മുതൽ ജർമനി, ഡെൻമാർക്, ഫ്രാൻസ് സന്ദർശനത്തിനു പോകുന്നതിന്റെ ലക്ഷ്യവും വ്യക്തമാണ്.
സാന്പത്തിക വളർച്ചയോടൊപ്പം കൂടുതൽ ആണവ രാജ്യങ്ങളുടെ ആവിർഭാവവും ലോകഗതി മാറ്റിമറിച്ചു. ശാസ്ത്ര-സാങ്കേതിക കുതിപ്പുകളും രാജ്യങ്ങളുടെ ശക്തിയിൽ വലിയ പങ്കു വഹിക്കുന്നു. നൂതന സാങ്കേതികവിദ്യയും ശാസ്ത്രവും വികസിപ്പിക്കുന്നതിൽ പരാജയപ്പെടുകയും മനുഷ്യവിഭവ ശേഷി പാഴാക്കുകയും ചെയ്താൽ രാജ്യം തോൽക്കും. സാങ്കേതികവിദ്യകളിലെ മികവ് ഇസ്രയേലിനു കരുത്താണ്.
യുക്രെയ്ൻ ആക്രമിക്കപ്പെട്ടപ്പോൾ പ്രത്യാക്രമണത്തിനു അമേരിക്കയും നാറ്റോ സഖ്യസേനയും തയാറായില്ല. അതുണ്ടാകില്ലെന്നു വ്യക്തവുമായിരുന്നു. ഐക്യരാഷ്ട്രസഭ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങി. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളുമെല്ലാം കടലിലെറിയപ്പെട്ടു. ഐക്യരാഷ്ട്രസഭ വീണ്ടും പ്രസക്തമാകുമെന്ന പ്രതീക്ഷ മാത്രമാണു ബാക്കി. ഭാവിയിലും ദുർബല രാജ്യങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ കൂടി.
ഭിന്നതകളല്ല, വേണ്ടത് ഐക്യം
വിദേശ നയത്തിലെ ചെറിയ പാളിച്ചപോലും ഇന്ത്യക്കു ദോഷമാകും. സൈനികശക്തികൊണ്ടു മാത്രം സുരക്ഷയും സമാധാനവും വളർച്ചയും നേടാനാകില്ല. രാഷ്ട്രീയ, ഭരണ സ്ഥിരതയും ഭരണഘടനയുടെ പൂർണ വാഴ്ചയും പ്രധാനമാണ്. ജാതീയവും മതപരവും പ്രാദേശികവുമായ ഭിന്നതകളെ ഇല്ലാതാക്കി ഏകമനസുള്ള കരുത്തുറ്റ രാജ്യമാകാതെ ഇന്ത്യക്കു മുന്നേറാനാകില്ല.
ഭിന്നിപ്പുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഇന്ത്യയുടെ കരുത്തു ചോർത്തും. സമാധാനവും സഹവർത്തിത്വവും കൂടിയേ തീരൂ. രാജ്യ പുരോഗതിയും വികസനവും വളർച്ചയും ജനങ്ങളുടെ സമാധാനവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാരുകൾ പ്രാമുഖ്യം നൽകുമെന്നു പ്രത്യാശിക്കാം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top