Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തൃക്കാക്കരയിലെ അജണ്ട
Monday, May 9, 2022 1:06 AM IST
പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺഗ്രസ് വീണു. സിപിഎമ്മിന്റെ ഇംഗിതംപോലെതന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കപ്പെട്ടു. വികസനമാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യവിഷയമെന്നും അതിനായി സിൽവർലൈൻ പദ്ധതിയാണു കേരളത്തിന്റെ രക്ഷാമാർഗമെന്നും പ്രഖ്യാപിച്ചുനടന്നവർ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും അതുതന്നെ വിഷയമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ പതിവ് ആലസ്യവും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർഥിയാക്കി പ്രചാരണം തുടങ്ങിയതോടെ സിപിഎം അവരുടെ തനിനിറം പുറത്തെടുത്തു. സ്ഥാനാർഥിയെ അവതരിപ്പിച്ചുകൊണ്ട് അവരത് ഭംഗിയായി നിറവേറ്റി. സിപിഎമ്മിന്റെ ചൂണ്ടയിൽ കൊത്തിയ കോൺഗ്രസ് തലതല്ലി കുളംകലക്കുകയാണ്. ഈ കലക്കവെള്ളത്തിൽ തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കാമോയെന്നാണ് സിപിഎമ്മിന്റെ നോട്ടം.
നിർത്തിവച്ച കല്ലിടൽ
സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ നാളുകളിൽ നിർത്തിവച്ചിരുന്ന കെ-റെയിൽ കല്ലിടൽ പിന്നീടു തുടർന്നപ്പോൾ കണ്ണൂരടക്കം സംഘർഷം മൂർച്ഛിച്ചു. അടിച്ചൊതുക്കുമെന്ന സിപിഎം ഭീഷണിക്കു മുന്നിൽ കൂസാതെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തടക്കം സ്ത്രീകളുടെ നേതൃത്വത്തിൽ കല്ലു പിഴുതെറിയുന്ന കാഴ്ചയാണു കണ്ടത്. സമരക്കാരെ ചവിട്ടിവീഴ്ത്തുന്ന പോലീസും സംവാദങ്ങൾപോലും തിരിച്ചടിയായ സാഹചര്യവും കെ-റെയിൽ സമരത്തിന് വലിയ ആവേശമായി മാറിയിരുന്നു. കല്ലിടലും കല്ലുപറിക്കലുമെല്ലാമായി കേരളം സംഘർഷഭൂമിയായി തിളച്ചുകൊണ്ടിരുന്നപ്പോഴാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതോടെ സർവേയും കല്ലിടലും നിർത്തി കെ-റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ വിശ്രമത്തിലാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് തൃക്കാക്കരയിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം സിൽവർലൈൻതന്നെയെന്ന് സിപിഎം ആവർത്തിച്ചുകൊണ്ടിരുന്നത്. കോൺഗ്രസ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കെ-റെയിൽ വിഷയത്തിൽ വെട്ടിലാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ സിപിഎം എത്ര സമർഥമായാണ് പുതിയ അജണ്ട സെറ്റ്ചെയ്തത്. തൃക്കാക്കരയിൽ വിജയിക്കുക എളുപ്പമല്ലെന്ന് സിപിഎമ്മിന് നന്നായിത്തന്നെ അറിയാം.
കെ-റെയിൽ വിഷയത്തിൽ ഊന്നി നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കോടിയേരി പറഞ്ഞതുപോലെ സിപിഎമ്മുകാർ അടിച്ചൊതുക്കാൻ ഇറങ്ങേണ്ടി വന്നേക്കാം. അത് മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കുന്നതിലേക്കു നയിക്കാനും സാധ്യതയുണ്ട്. ഇതിൽനിന്നെല്ലാം ഒറ്റയടിക്ക് രക്ഷപ്പെടാനാണ് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും എം. സ്വരാജും ചേർന്നു പദ്ധതിയൊരുക്കിയത്.
വൈകിയെത്തിയ സ്ഥാനാർഥി
തൃക്കാക്കരയിൽ കോൺഗ്രസ് ഉമയെ മത്സരിപ്പിക്കുമെന്ന് സിപിഎമ്മിന് മുൻകൂട്ടി അറിയാം. എന്നിട്ടും ഇടതു സ്ഥാനാർഥിയെ കണ്ടെത്താൻ സിപിഎം മൂന്നാം മണിക്കൂർവരെ കാത്തിരുന്നു എന്നു വിശ്വസിക്കുക പ്രയാസമാണ്. കെ-റെയിലിനെ അനുകൂലിച്ച് ചാനൽചർച്ചകൾക്കെത്തുന്ന അഭിഭാഷകന്റെ പേര് മാധ്യമങ്ങൾക്കു മുന്നിലെത്തുന്നതും ചുവരെഴുത്ത് നടത്തുന്നതും തീർത്തും യാദൃച്ഛികമായിരുന്നുവെന്നും കരുതുകവയ്യ. അജണ്ടമാറ്റം ഭംഗിയായി നിർവഹിക്കുന്നതിനുള്ള ഓരോ കളികളായിരുന്നു ഇതെല്ലാമെന്നു വ്യക്തമാക്കുന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ. അഭിഭാഷകനെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞ ഇ.പിയുടെ ശരീരഭാഷതന്നെ ഈ കളികളിലെ അന്തർധാര വ്യക്തമാക്കുന്നതായിരുന്നു.
കേഡർ പാർട്ടിയായ സിപിഎമ്മിന് ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ആളുകളെക്കൂട്ടി തല്ലിക്കൊല്ലാനുമുള്ള കഴിവ് അപാരമാണ്. എല്ലാ നേതാക്കൾക്കും ഒരേസ്വരമാണ്. ഇല്ലാത്തകാര്യംപോലും പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ സോളാർകേസിൽ കാട്ടിക്കൂട്ടിയതത്രയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻവേണ്ടി മാത്രമായിരുന്നു. അധികാരം കിട്ടിയതോടെ സോളാർ കേസിന്റെ കഥകഴിഞ്ഞു. എപ്പോൾ വേണമെങ്കിലും പൊടിതട്ടിയെടുക്കാൻ കഴിയുംവിധം കെടാതെ സൂക്ഷിക്കുന്നുമുണ്ട്. തുടർഭരണത്തിന് ആയുധം കിറ്റായിരുന്നു. സ്വർണക്കടത്തെല്ലാം എത്ര ഭംഗിയായാണ് മറികടന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവൻ സിൽവർലൈനിലാണ്. ജനകീയ പ്രതിരോധം പരിധിവിട്ടാൽ പദ്ധതി ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ വേണ്ടിവരുമെന്നു പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
സിൽവർലൈനിന് കേന്ദ്ര അനുമതി കിട്ടുമെന്നുതന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. ബിജെപിയുടെ പ്രതിഷേധത്തിന്റെ സ്വരം നേർത്തുവരുന്നത് വ്യക്തവുമാണ്. അതിനിടെ തൃക്കാക്കരയിൽ കെ-റെയിൽ ചർച്ചചെയ്യപ്പെടുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് പാർട്ടിയുടെ ആഗ്രഹം. സ്ഥാനാർഥിപ്രഖ്യാപനം മുതൽ ഇന്നലെവരെ ചർച്ച ഇടതുസ്ഥാനാർഥിയെക്കുറിച്ചു മാത്രമായതും പാർട്ടിയുടെ തന്ത്രങ്ങളുടെ ഫലമാണ്.
കെണിയിൽ വീണ കോൺഗ്രസ്
കോൺഗ്രസ് എന്തിനാണ് സിപിഎം സ്ഥാനാർഥിയുടെ ബന്ധങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്? സ്വന്തം സ്ഥാനാർഥിയെ അല്ലേ അവർ ചർച്ചയാക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾ, കെ-റെയിൽ പദ്ധതി, കടക്കെണിയിലേക്കു നീങ്ങുന്ന സാമ്പത്തിക രംഗം, വിലക്കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങി എത്രമാത്രം ജീവൽപ്രശ്നങ്ങളാണ് പ്രതിപക്ഷത്തിന് ചർച്ചയാക്കാവുന്നത്. നഗരജനത എന്ന നിലയിൽ തൃക്കാക്കരക്കാർക്ക് ജനകീയവിഷയങ്ങളിലായിരിക്കും കൂടുതൽ താത്പര്യം. അതിനുപകരം സ്ഥാനാർഥിയുടെ സഭാബന്ധത്തിൽ ചുറ്റിപ്പറ്റി ചർച്ചകൾ നടക്കണമെന്ന സിപിഎം തന്ത്രത്തിൽ കോൺഗ്രസ് പെട്ടുപോയിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥ.
തൃക്കാക്കരയിൽ അടിയൊഴുക്കുകൾക്കു സാധ്യത തുറന്നിട്ടുകൊണ്ടാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർഥി ഡോ. ടെറി തോമസ് പിടിച്ചത് 13,897 വോട്ടുകളാണ്. പി.ടി. തോമസിനെ എങ്ങിനെയും തോൽപ്പിക്കുക എന്നതായിരുന്നു സാബു ജേക്കബിന്റെ ലക്ഷ്യം. സാബു ജേക്കബിന്റെയും ട്വന്റി ട്വന്റിയുടെയും ശക്തനായ എതിരാളിയായിരുന്നു പി.ടി. തോമസ്. പിടിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉമയെ തോൽപ്പിച്ച് സായൂജ്യമടയാൻ സാബു തീരുമാനിച്ചിട്ടുണ്ടോ എന്ന് വോട്ടെടുപ്പിനു മുമ്പുതന്നെ വ്യക്തമാകും. സാബുവിന് സിപിഎമ്മിനോടും പി.ടി. തോമസിനോടും എതിർപ്പുണ്ട്. എന്നാൽ ആരാണ് മുഖ്യശത്രു എന്ന് ഈ തെരഞ്ഞെടുപ്പിൽ അറിയാം.
ആരെയും വരുതിയിലാക്കാൻ സിപിഎമ്മിനുള്ളത്ര മെയ്വഴക്കം കോൺഗ്രസിനില്ല. ഇ.പി. ജയരാജനും രാജീവും കളത്തലിറങ്ങിക്കളിച്ചാൽ സാബുവും ട്വന്റി ട്വന്റിയും മയപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി ഉമയ്ക്കൊപ്പമുണ്ട് എന്നു പറയുമ്പോഴും പിന്നിൽനിന്നു കുത്തൽ ശീലമാക്കിയവർ അവസരം മുതലെടുക്കാതിരിക്കുമോ. ഇപ്പോൾ ഉമയെ തോൽപ്പിച്ചാൽ അടുത്തതവണ തൃക്കാക്കരയിൽ മത്സരിക്കാമെന്നു കണക്കുകൂട്ടുന്നവരും കോൺഗ്രസിൽ ഉണ്ട് എന്നത് പരസ്യമായ രഹസ്യമല്ലേ.
ഇടതു സ്ഥാനാർഥിയുടെ സഭാബന്ധം ചർച്ചയിൽ നിലനിർത്താൻ അവരും ശ്രമിച്ചുകൊണ്ടിരിക്കും. അതിനാൽ കോൺഗ്രസ് അടിയന്തരമായി ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് ചർച്ചകൾ ജനകീയ വിഷയങ്ങളിലേക്കു തിരിച്ചുവിടുകയാണ്. അല്ലാതെ സിപിഎമ്മിന്റെ തന്ത്രങ്ങളിൽ കുരുങ്ങി കളിയറിയാതെ ആട്ടംകാണുന്നവരാകരുത്. പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്വം മറക്കരുത്.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top