Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
Monday, May 16, 2022 2:21 AM IST
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം ഭാഗികമായ സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് വടക്കൻ അയർലൻഡ്. നിലവിലുള്ള ഭാഗികമായ സ്വാതന്ത്ര്യത്തിനു മുന്‍പും അതിനു ശേഷവും വലിയ വംശീയ കലാപങ്ങൾ ഈ രാജ്യത്തു തുടർച്ചയായി നടന്നിട്ടുണ്ട്.
യൂറോപ്യൻ വൻകരയുടെ വടക്കു പടിഞ്ഞാറായി അയർലൻഡ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ ആറിൽ അഞ്ച് ഭാഗം വരുന്ന തെക്കൻ മേഖല അയർലൻഡാണ്. ബാക്കി വടക്കൻ മേഖലയാണ് വടക്കൻ അയർലൻഡ്. വടക്കൻ അയർലൻഡ് ഇപ്പോഴും ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ തന്നെയാണ്. ഈ ആധിപത്യത്തിനെതിരായി ശക്തമായ ചെറുത്തുനിൽപ്പ് അവിടെ നടന്നുവരുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടനും അയർലൻഡും തമ്മിൽ 1998ൽ ഒപ്പു വച്ച കരാറാണ് ബെൽഫാസ്റ്റ് ഉടന്പടി. വടക്കൻ അയർലൻഡിൽ സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച കരാർ അനുസരിച്ച് ബ്രിട്ടന്റെ കീഴിലുള്ള വടക്കൻ മേഖലയിൽ നിയമ നിർമാണ അധികാരമുള്ള അസംബ്ലി രൂപീകരിച്ചു. സമാധാന പ്രക്രിയയുടെ മേൽനോട്ടത്തിനായി ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സിലും സ്ഥാപിച്ചു. ഐറിഷ് റിപ്പബ്ലിക്കൻ ആർമി പോലുള്ള സംഘടനകൾ വടക്കൻ അയർലൻഡിൽ നടത്തിയിരുന്ന ആക്രമണങ്ങൾക്ക് ഇതോടെ അവസാനമായി. എങ്കിലും മുഴുവൻ അധികാരവും പ്രാദേശിക സർക്കാരിന് ബ്രിട്ടീഷുകാർ അന്നു നൽകിയില്ല. എന്നാൽ 1999ൽ കൂടുതൽ അധികാരം പ്രാദേശിക സർക്കാരിൽ നിക്ഷിപ്തമായി.
വടക്കൻ അയർലൻഡിൽ ഭാഗികമായ സ്വയംഭരണം സ്ഥാപിതമായശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടി ആയ സിൻഫെയ്ന് തെരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിയുന്നത്. 90 അംഗ നിയമസഭയിൽ 27 സീറ്റുകളാണ് സിൻഫെയ്ൻ നേടിയത്. രണ്ടു പതിറ്റാണ്ടായി വടക്കൻ അയർലൻഡിന്റെ മുഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 24 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തായി. 101 വർഷം മുന്‍പ് അയർലൻഡ് രൂപപ്പെട്ട ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് ദേശീയതയ്ക്ക് പകരം ഐറിഷ് ദേശീയവാദം ഉന്നയിക്കുന്ന ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
സായുധ വിഘടനവാദ പ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ശബ്ദമായിരുന്ന സിൻഫെയ്ന് തെരഞ്ഞെടുപ്പു വിജയം ഒരു നാഴികക്കല്ലാണ്. സിൻഫെയ്നിന്റെ വിജയത്തിന്റെ തീവ്രത വടക്കൻ അയർലൻഡിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണുള്ളത്.
വടക്കൻ അയർലൻഡിനെ റിപ്പബ്ലിക്കൻ അയർലൻഡുമായി ഒന്നിപ്പിക്കുകയാണ് സിൻഫെയ്നെ സംബന്ധിച്ചുള്ള ആത്യന്തിക ലക്ഷ്യം. സായുധവിപ്ലവം ഉപേക്ഷിച്ച ശേഷം ഒരു ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി വികസിച്ച സിൻഫെയ്ൻ ബ്രിട്ടീഷ് ഭരണത്തിനു അറുതി വരുത്തുക എന്ന ലക്ഷ്യത്തിനൊപ്പം സാമൂഹികക്ഷേമപ്രവർത്തനങ്ങളിലൂടെയാണ് ജനപ്രീതി നേടിയത്.
എന്നാൽ, വടക്കൻ അയർലൻഡിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നു ഫലത്തിൽ പാർട്ടിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പിന്തുണയുള്ള മൂന്നു ബ്രിട്ടീഷ് അനുകൂല പാർട്ടികളുടെ ഭിന്നത സിൻഫെയ്നിന്റെ മുന്നേറ്റത്തിന് കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരത്തിൽ വന്നാൽ ബ്രിട്ടീഷ് യൂണിയനിൽ നിന്നു പുറത്തു പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ഇല്ലെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.
ഇരു അയർലൻഡുകളുടെയും സംയോജനം എന്ന മുദ്രാവാക്യത്തോടൊപ്പം ആ രാജ്യത്തെ ജനകീയ പ്രശ്നങ്ങളും സിൻഫെയ്ൻ ലീഡർ മിഷേൽ നീൽ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കിയിരുന്നു. വിലക്കയറ്റം ഇന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമാണ്. ഈ പ്രശ്നം തെരഞ്ഞെടുപ്പിൽ ശക്തമായി ഉയർത്തിയിരുന്നു. ഇരു അയർലൻഡുകളും സംയോജിപ്പിക്കുന്നത് സംബന്ധിച്ച റഫറണ്ടം ഉടൻ ഉണ്ടാകില്ലെന്നാണു വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സെന്ററിസ്റ്റ് അലയൻസ് പാർട്ടി നാഷണലിസ്റ്റുകൾക്കോ യൂണിയനിസ്റ്റുകൾക്കോ പിന്തുണ നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് ഈ പാർട്ടിയുടെ തീരുമാനവും വളരെ പ്രധാനപ്പെട്ടതാണ്. വടക്കൻ അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് സെന്ററിസ്റ്റ് അലയൻസ് പാർട്ടി.
എന്നാൽ ഭൂരിപക്ഷ വിജയത്തിനിടയിലും സിൻഫെയ്ന് സർക്കാർ രൂപീകരിക്കാനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അധികാരം പങ്കിടൽ നിയമങ്ങൾ പ്രകാരം പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം സിൻഫെയ്ന് ഉണ്ട്. എന്നാൽ രണ്ടാം സ്ഥാനക്കാരായ പാർട്ടി ഒരു ഉപപ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചാൽ പ്രധാനമന്ത്രിക്ക് അധികാരമേൽക്കാൻ കഴിയുകയില്ല. സിൻഫെയ്ൻ നേതാവ് മിഷൈൽ നീലിനെ ആകും പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്യുക.
ബ്രിട്ടനിൽ നിന്നു വടക്കൻ അയർലൻഡിലേക്കു പ്രവേശിക്കുന്ന ചരക്കുകളുടെ ബ്രെക്സിസ്റ്റ് പരിശോധന വ്യവസ്ഥ നീക്കം ചെയ്യുന്നതുവരെ ഉപപ്രധാനമന്ത്രിയെ നിർദ്ദേശിക്കില്ലെന്നാണു യൂണിയനിസ്റ്റുകളുടെ നിലപാട്. വടക്കൻ അയർലൻഡിന്റെ ബ്രെക്സിസ്റ്റ് പ്രോട്ടോകോൾ പരിഹരിക്കുന്നതിന് യുകെ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നിയമ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചിട്ടുണ്ട്. ബ്രെക്സിസ്റ്റ് പരിഹരിക്കുന്നതിൽ വടക്കൻ അയർലൻഡാണ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു വിലങ്ങുതടി. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും ഇന്നുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം.
വിദേശാധിപത്യത്തിനെതിരേയും കൊളോണിയൽ വാഴ്ചയ്ക്കെതിരേയുമുള്ള പ്രസ്ഥാനങ്ങൾ ലോകത്തൊട്ടാകെയുള്ള വിവിധരാജ്യങ്ങളിൽ ശക്തമാണ്. വടക്കൻ അയർലൻഡിലും കൊളോണിയൽ ആധിപത്യത്തിനെതിരായ ത്യാഗപൂർണമായ ചെറുത്തുനിൽപ്പാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. വടക്കൻ അയർലൻഡിനെ സംബന്ധിച്ചിടത്തോളം രണ്ടു പതിറ്റാണ്ടിനു മുന്‍പാണ് കൊളോണിയൽ നുകത്തിൽ നിന്നു രാജ്യം കുറച്ചെങ്കിലും മോചനം നേടിയത്. രാജ്യത്തെ അയർലൻഡും വടക്കൻ അയർലൻഡുമായി വെട്ടിമുറിച്ചത് ബ്രിട്ടീഷ് അധികാരികൾ തന്നെയായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും ഇവർക്കുണ്ടായിട്ടില്ല.
ഈ രാജ്യത്തെ ജനങ്ങളുടെ ദേശീയവികാരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടു തന്നെയാണ് ദേശീയതയിൽ ഉൗന്നി പ്രവർത്തിക്കുന്ന സിൻഫെയ്ന് ഈ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചതും.
യൂറോപ്പിലും ലോകത്തിലെ രാഷ്ട്രീയരംഗത്തും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി മാത്രമേ വടക്കൻ അയർലൻഡിലെ തെരഞ്ഞെടുപ്പിനേയും കാണാൻ കഴിയുകയുള്ളൂ.
അഡ്വ.ജി. സുഗുണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top