Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വീണ്ടും ബഡാ ഭായിക്കൊപ്പം നിതീഷ്
Tuesday, August 9, 2022 10:09 PM IST
സോനു തോമസ്
മഹാരാഷ്ട്രയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണു ബിഹാറും നിതീഷ് കുമാറും. പ്രതിപക്ഷ പാർട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്കൊപ്പം കൂടിയപ്പോൾ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുകയായിരുന്നു. ഒടുവിൽ ആ ബന്ധം നിതീഷ്കുമാർ അവസാനിപ്പിച്ചു. ബിഹാറിൽ ഭരണകക്ഷികളായ ബിജെപിയും ജനതാദളും(യുണൈറ്റഡ്) തമ്മിലുള്ള ബന്ധം പുകഞ്ഞുപുകഞ്ഞ് പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നു. നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരുമിച്ച് ഗവർണറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പന്തിപ്പോൾ ഗവർണറുടെ കോർട്ടിലാണ്.
അതിജീവന രാഷ്ട്രീയക്കാരൻ
അതിജീവന രാഷ്ട്രീയത്തിന്റെ വക്താവായാണു നിതീഷ് അറിയപ്പെടുന്നത്. ലാലുപ്രസാദ് യാദവും നിതീഷ് കുമാറും പഠനകാലത്ത് രാഷ്ട്രീയത്തിൽ ഒന്നിച്ചായിരുന്നു. ‘ബഡാ ഭായ്’എന്നാണു ലാലുവിനെ നിതീഷ് വിളിച്ചിരുന്നത്. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിലും നിതീഷ് നിർണായക പങ്ക് വഹിച്ചിരുന്നു. പക്ഷേ, ആ ബന്ധം അധികനാൾ മുന്നോട്ടുപോയില്ല. ജനതാ ദൾ പല കഷണങ്ങളായി. പാർട്ടിയിൽ ലാലുവിന്റെ എതിരാളിയായി നിതീഷ് മാറി.
1994ൽ ജോർജ് ഫെർണാണ്ടസുമായി ചേർന്ന് നിതീഷ് കുമാർ സമതാ പാർട്ടി രൂപവത്കരിച്ചു. 1998ൽ അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലം നിതീഷിന്റെ നല്ലസമയമായിരുന്നു. വാജ്പേയി-എൽ.കെ. അഡ്വാനി കൂട്ടുകെട്ടിൽ നിതീഷ് വളർന്നു. പലതവണ കേന്ദ്രമന്ത്രി സഭയിൽ അംഗം. 2005ൽ ബിഹാറിൽ ലാലുയുഗത്തിന് അന്ത്യമായി. നിതീഷ് കുമാർ മുഖ്യമന്ത്രിയായി. പിന്നീടിങ്ങോട്ട് ഒരു ചെറിയ ഇടവേള ഒഴിച്ചാൽ ബിഹാർ മുഖ്യമന്ത്രിപദത്തിൽ നിതീഷ് കുമാർ മാത്രമാണുണ്ടായിരുന്നത്. നിതീഷിനെ വല്യേട്ടനായി അംഗീകരിച്ച് ബിജെപി ഉപമുഖ്യമന്ത്രിപദത്തിൽ തൃപ്തിപ്പെട്ടു. 2010ൽ ജെഡി യു-ബിജെപി സഖ്യം വൻ വിജയം നേടി. എന്നാൽ 2013ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിചെയർമാനായി നരേന്ദ്ര മോദി എത്തിയതോടെ നിതീഷിന് അതൃപ്തിയായി.
മോദിയിൽ തുടങ്ങിയ അതൃപ്തി
2013ൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ നിതീഷ് കുമാർ അതൃപ്തിയിലായിരുന്നു. 2014ൽ എൻഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിച്ച നിതീഷ് കുമാറിനു ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതു വെറും രണ്ടു സീറ്റ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ദളിത് നേതാവായ ജീതന്‍ റാം മാൻജിയെ മുഖ്യമന്ത്രിയാക്കി. ഏതാനും മാസം കഴിഞ്ഞപ്പോൾ മാൻജിയെ മാറ്റി വീണ്ടും മുഖ്യമന്ത്രിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ആർജെഡിയുമായും കോണ്‍ഗ്രസുമായും മഹാസഖ്യമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ മഹാസഖ്യം അധികാരത്തിലെത്തി. നിതീഷ് മുഖ്യമന്ത്രിയായപ്പോൾ ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. കോൺഗ്രസും മന്ത്രിസഭയിൽ ചേർന്നു. എന്നാൽ, ആ മധുവിധുകാലത്തിന് അല്പായുസായിരുന്നു. 2017ൽ തേജസ്വി യാദവിനെതിരായ റെയിൽവേ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു-എൽജെപി സഖ്യം 40ൽ 39 സീറ്റും പിടിച്ച് മിന്നും വിജയം നേടി. എന്നാൽ, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ജെഡിയു സഖ്യത്തിന് കഷ്ടിച്ചാണ് അധികാരത്തിലെത്താനായത്.
മുഖ്യമന്ത്രിയായെങ്കിലും നിതീഷ്കുമാറിനും പാർട്ടിക്കും തെരഞ്ഞെടുപ്പ് വലിയ ക്ഷീണം ചെയ്തു. ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചത്. സംസ്ഥാന ഭരണത്തിനു പതിറ്റാണ്ടായി നേതൃത്വം നൽകിയിട്ടും 45 സീറ്റുകളിൽ മാത്രമാണ് നിതീഷിന്റെ ജെഡി യുവിനു വിജയിക്കാനായത്. ബിജെപിയാകട്ടെ 77 സീറ്റുകൾ നേടി കരുത്തു കാട്ടി. നിതീഷിനെതിരേ അമിത് ഷാ ചരടുവലി നടത്തുന്നുണ്ടെന്ന ജെഡി യു നേതാക്കളുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഔദാര്യം പോലെ നിതീഷ് കുമാറിനെ ബിജെപി മുഖ്യമന്ത്രിയാക്കി. നിതീഷ് പ്രതീക്ഷിച്ചവരെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അമിത് ഷായ്ക്കു വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. കൂട്ടുകച്ചവടം നടത്തുന്പോഴും കൂട്ടുകക്ഷികളെ ബിജെപി ഒരിക്കലും വളരാൻ അനുവദിക്കാറില്ലെന്നുള്ള പരമമായ സത്യം.
നിതീഷിന്റെ അസാന്നിധ്യം
അടുത്തിടെ നിതീഷിന്റെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണു ബിജെപി- ജെഡി യു ബന്ധത്തിലെ വിള്ളലുകൾ ശക്തമായത്. ദ്രൗപദി മുർമുവിനെ പിന്താങ്ങുകയും വോട്ടു ചെയ്യുകയും ചെയ്ത നിതീഷ് പക്ഷേ അവർ അധികാരമേൽക്കുന്ന ചടങ്ങിൽനിന്നു വിട്ടുനിന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിന്നു.
കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണു വിട്ടുനിൽക്കാൻ കാരണമെന്നാണു മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇതേ ദിവസങ്ങളിൽ സംസ്ഥാനത്തെ പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തേ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്റെ ആവശ്യവും ബിജെപി നേരത്തേ തള്ളിയിരുന്നു. ബിജെപി മുന്നോട്ട വച്ച ‘മികച്ച നിയമസഭാ സമാജികൻ’ എന്ന വിഷയത്തിൽ ജെഡി യു പങ്കെടുക്കാത്തതിനെ തുടർന്ന് സ്പീക്കർക്കു സഭ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. അഗ്നിപഥ്, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിലും ബിജെപിയും ജെഡി യുവും രണ്ടുതട്ടിലാണ്.
ഭയം, ഓപ്പറേഷൻ താമര
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിനു സമാനമായ നീക്കമാണു ബിജെപി ബിഹാറിലും നടത്താൻ ശ്രമിച്ചതെന്നാണു ജെഡി യു നേതാക്കൾ ആരോപിക്കുന്നത്. ഉദ്ധവ് താക്കറെയെ ഞെട്ടിച്ചുകൊണ്ട് ഏക്നാഥ് ഷിൻഡെയെ അടർത്തിയാണു ബിജെപി അധികാരം തിരിച്ചുപിടിച്ചത്. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചന നിതീഷിനും ലഭിച്ചിരുന്നുവെന്നു വേണം ഇപ്പോഴത്തെ നീക്കങ്ങളിൽനിന്ന് അനുമാനിക്കാൻ. പ്രാദേശിക പാർട്ടികൾ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശവും അട്ടിമറി ശ്രമത്തിനു തെളിവായി ജെഡി യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജെഡി യുവിന്റെ ചില എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ്, ആർജെഡി കക്ഷികളിൽനിന്നുകൂടി ഏതാനും പേരെ പുറത്തെത്തിക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. നേരത്തേ പാർട്ടി അധ്യക്ഷനായിരുന്ന ആർ.സി.പി. സിംഗിനു രാജ്യസഭാംഗത്വം പുതുക്കി നൽകാതെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർ.സി.പി. സിംഗ് ശനിയാഴ്ച പാർട്ടി വിട്ടു. നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും ഏഴു ജന്മങ്ങളിൽ പോലും അദ്ദേഹത്തിന് ആ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ആർ.സി.പി. സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. ആർ.സി.പി. സിംഗിനെ ഉപയോഗിച്ച് ജെഡി യുവിനെ പിളർത്താൻ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു ഈ തുറന്നുപറച്ചിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top