Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രക്ഷയാകുമോ ഭാരതയാത്ര?
Saturday, September 3, 2022 1:26 AM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“നിങ്ങൾക്കു സൗമ്യമായ രീതിയിൽ ലോകത്തെ ഇളക്കിമറിക്കാൻ കഴിയും”- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഈ വാക്കുകളിൽ ശക്തമായൊരു സന്ദേശമുണ്ട്. “മാർഗങ്ങൾ ശുദ്ധമായിരിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹങ്ങളാൽ സന്നിഹിതനാണ്. ഇവ ചേരുന്നിടത്ത് തോൽവി അസാധ്യമാണ്. ഒരു സത്യഗ്രഹി, സ്വതന്ത്രനായാലും തടവിലായാലും, അവൻ എപ്പോഴും വിജയിയാണ്. സത്യവും അഹിംസയും ഉപേക്ഷിച്ച് ആന്തരികശബ്ദത്തിനു ചെവികൊടുക്കുന്പോൾ മാത്രമാണ് ഒരുവൻ പരാജയപ്പെടുന്നത്. തോൽവി എന്നൊന്നുണ്ടെങ്കിൽ അതിനു കാരണം അവൻ മാത്രമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’. 1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്നു തുടങ്ങി 385 കിലോമീറ്റർ കാൽനടയായി തീരദേശ ഗ്രാമമായ ദണ്ഡിയിലേക്കു നടത്തിയ ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടയാത്രയുടെ തലേന്നു നടത്തിയ പ്രസംഗത്തിലാണ് ഗാന്ധിജി ഇക്കാര്യം പറഞ്ഞത്.
യാത്രകളുടെ രാഷ്ട്രീയം
ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാൻ മഹാത്മാഗാന്ധി അവലംബിച്ച മാർഗമാണു കാൽനടയാത്ര. 1942ൽ ക്വിറ്റ് ഇന്ത്യ (ഭാരത് ചോരോ) പ്രസ്ഥാനത്തിന് മഹാത്മജി ആഹ്വാനം ചെയ്തിട്ട് 80 വർഷം കഴിയുന്പോഴാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പാർട്ടി "ഭാരത് ജോഡോ യാത്ര’ നടത്തുന്നത്. അടുത്ത ബുധനാഴ്ച തുടങ്ങുന്ന കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള രാഹുലിന്റെ 3,500 കിലോമീറ്റർ കാൽനട യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുമെന്നതിൽ സംശയിക്കേണ്ട.
ബിജെപിയെ കേന്ദ്രഭരണത്തിലെത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ച എൽ.കെ. അഡ്വാനിയുടെ 1990ലെ രഥയാത്ര മുതൽ മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖറിന്റെ 1983ലെ ഭാരതയാത്ര വരെ എത്രയെത്ര രാഷ്ട്രീയ യാത്രകൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. കാൽനട മാർച്ചിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചു ചന്ദ്രശേഖറിനു വലിയ വ്യക്തതയില്ലായിരുന്നു എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ പി. രാജൻ എഴുതിയത്. 2011ൽ കോൽക്കത്തയിൽനിന്ന് ജമ്മു കാഷ്മീരിലെ ശ്രീനഗറിലേക്ക് ബിജെപി "ഏകതാ യാത്ര’ നടത്തിയിരുന്നു.
വിമാനത്തിലും ഹെലികോപ്റ്ററിലും കാറിലും ഇന്ത്യയാകെ ചുറ്റിനടന്നു പ്രചാരണം നയിക്കുന്ന നരേന്ദ്ര മോദി പക്ഷേ, കാൽനട യാത്രയ്ക്കു മെനക്കെടാറില്ല. കോവിഡ് മൂലം രണ്ടു വർഷക്കാലം യാത്രകൾ മുടങ്ങിയിട്ടുപോലും വിദേശയാത്രകളോടുള്ള മോദിയുടെ പ്രണയം വീണ്ടും തുടങ്ങിയിട്ടുണ്ട്.
ഊർജമായ ചിന്തൻ ശിബിരം
2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു ശേഷം മഹാരാഷ്ട്രയിലെ അമാരവതിയിൽ 15 കിലോമീറ്റർ കർഷകയാത്രയിൽ രാഹുൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിൽ ആറു മുതൽ ജൂണ്‍ ഒന്നുവരെ കോണ്‍ഗ്രസ് ഗുജറാത്തിലെ ഗാന്ധി ആശ്രമത്തിൽനിന്ന് 1,000 കിലോമീറ്റർ ‘ആസാദി ഗൗരവ് യാത്ര’ നടത്തിയിരുന്നു. ഏപ്രിൽ 17 മുതൽ മേയ് 27 വരെ ബിഹാറിലെ ചംപാരനിൽനിന്നു തുടങ്ങി കോൽക്കത്തയിലെ ബലിയാഘട്ടയിലേക്ക് ‘ഗാന്ധിസന്ദേശ യാത്ര’യും കോണ്‍ഗ്രസ് നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്‍പായി കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ, യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ഭരണ-പ്രതിപക്ഷ നേതാക്കൾ സംസ്ഥാന യാത്രകൾ നടത്തുക പതിവാണ്. വാഹനങ്ങളിലാണ് കൂടുതലുമെങ്കിലും ചിലതൊക്കെ കാൽനട യാത്രകളുമാകും.
കഴിഞ്ഞ മേയിൽ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഏറ്റവും അനിവാര്യവും അർഥവത്തുമായ തീരുമാനമാണിത്.
സർവധർമ സമഭാവന
ഒരു നൂറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ കാൽനട യാത്രയാണു രാഹുൽ ഗാന്ധിയും സഹയാത്രികരും നടത്തുന്നത്. പന്ത്രണ്ടു സംസ്ഥാനങ്ങൾ, 148 ദിവസം, 3,500 കിലോമീറ്ററുകൾ നീണ്ട യാത്ര. ഒരുമിച്ചു നടക്കുക, രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണു ‘ഭാരത് ജോഡോ യാത്ര’യുടെ (ഇന്ത്യയെ ഒന്നിപ്പിക്കുക- യുണൈറ്റിംഗ് ഇന്ത്യ) മുദ്രാവാക്യം. സർവധർമ സമഭാവന, നാനാത്വത്തിൽ ഏകത്വം എന്നതാണ് പ്രധാന ആശയം. ശബ്ദമില്ലാത്തവരെ കേൾക്കാനാകും രാഹുൽ ശ്രമിക്കുകയെന്നു സംഘടനാ ചുമലയുള്ള ദിഗ്വിജയ് സിംഗും ജയറാം രമേശും പറഞ്ഞു.
ദിവസവും രാവിലെ ഏഴിനു തുടങ്ങി പത്തു വരെയും വൈകുന്നേരങ്ങളിലുമാകും കാൽനട യാത്ര. ഹോട്ടലുകളില്ല രാഹുലിന്റെ താമസമെന്നതു ചെറിയ കാര്യമല്ല. പ്രത്യേകം തയാറാക്കിയ ശീതീകരിച്ച കാരവനിലാണ് രാഹുൽ താമസിക്കുക. മൈതാനങ്ങളിലാകും ഇത്തരത്തിൽ അഞ്ചു മാസത്തോളം രാഹുലിന്റെയും സഹയാത്രികരുടെയും അന്തിയുറക്കം. കാരവനിൽ ഭക്ഷണം തയാറാക്കുന്നതിനുള്ള സൗകര്യമുണ്ട്. വലിയ കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലാണു സഹയാത്രികർ ഉറങ്ങുക.
എല്ലാ ദിവസവും ആറോ ഏഴോ കിലോമീറ്റർ നടക്കും. നഗരങ്ങളും ഗ്രാമങ്ങളും വീടുകളും കയറിയിറങ്ങിയാകും യാത്ര. എംപിമാരും എംഎൽഎമാരും പിസിസി നേതാക്കളും അടക്കമുള്ളവർ ഓരോ സംസ്ഥാനത്തും രാഹുലിനെ അനുഗമിക്കും. 34 വനിതകൾ ഉൾപ്പെടെ 117 പേർ രാഹുലിനോടൊപ്പം രാജ്യമൊട്ടാകെ ഉണ്ടാകും. പവൻ ഖേര, കനയ്യ കുമാർ, മുൻ പഞ്ചാബ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല എന്നിവർ മുതൽ മലയാളികളായ ചാണ്ടി ഉമ്മൻ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രൻ, കെ.ടി. ബെന്നി, വി. ഫാത്തിമ, എം.എ. സലാം, മഞ്ജുക്കുട്ടൻ, നബീൽ നൗഷാദ്, ഡി. ഗീതാകൃഷ്ണൻ എന്നിവരും 117 ഭാരത് യാത്രികരിലുണ്ട്. കോണ്‍ഗ്രസുകാർക്കു പുറമെ പൊതുജനങ്ങളെയും യാത്രയിൽ പങ്കാളികളാക്കുന്നുണ്ട്.
മോദി സർക്കാരിനെതിരേ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കം മോദി സർക്കാരിനെതിരേ ജനവികാരം ഉയർത്താനും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടാണു രാഹുലിന്റെ നീണ്ട കാൽനട യാത്ര. ഭയം, മതാന്ധത, മുൻവിധി എന്നിവയുടെ രാഷ്ട്രീയത്തിനും ജനങ്ങളുടെ ഉപജീവന നാശത്തിന്റെ സാന്പത്തിക ശാസ്ത്രത്തിനും വർധിച്ചുവരുന്ന അസമത്വങ്ങൾക്കും ബദൽ നൽകാനാണു യാത്ര ഉദ്ദേശിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ജനവിരുദ്ധ, ദേശവിരുദ്ധ മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണു ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ഗുഢാലോചന പൊളിക്കുമെന്നും കോണ്‍ഗ്രസ് ആണയിടുന്നു.
രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ട ശ്രീപെരുന്പത്തൂരിലെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. സോണിയയോടൊപ്പം വിദേശത്തു പോയ രാഹുൽ വിലക്കയറ്റത്തിനെതിരേ നാളെ ഡൽഹിയിൽ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പ്രസംഗിക്കാൻ എത്തിയേക്കും. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. അടുത്ത ശനിയാഴ്ച മുതൽ 19 ദിവസമാണു കേരളത്തിൽ രാഹുലിന്റെ യാത്ര. തുടർന്ന് 21 ദിവസം കർണാടകത്തിലും.
പ്രതിസന്ധിയിലെ വെളിച്ചം
കോണ്‍ഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോഴാണ് രാഹുലിന്റെ ഭാരതയാത്ര. പാർട്ടിയിലും നേതൃത്വത്തിലും കാര്യങ്ങൾ അത്ര പന്തിയല്ല. കപിൽ സിബലിനു പിന്നാലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കൂടി കോണ്‍ഗ്രസ് വിട്ടതോടെ സർവത്ര ആശയക്കുഴപ്പവും പ്രശ്നങ്ങളുമാണ്. രാഹുലിന്റെ പിൻസീറ്റ് ഡ്രൈവിംഗിനെതിരേ ജി-23 ഗ്രൂപ്പിലെ ശേഷിച്ചവരിൽ ചിലർ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്.
ഒക്ടോബർ 17ന് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുലിന്റെ ഭാരത യാത്രയ്ക്കിടയിലാണിത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം പോലും ഏറ്റെടുക്കാതെ പാർട്ടിയെ തുടർന്നും രാഹുൽ നയിക്കുന്നു! ജനാധിപത്യ പാർട്ടിക്കു ചേർന്നതല്ല ഈ സമീപനം.
2019ലെ തെരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു സ്ഥാനം ഒഴിഞ്ഞ രാഹുൽ ഇനിയെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റുപദവി ഏറ്റെടുത്ത് മുന്നിൽ നിന്നു നയിക്കുകയാണു വേണ്ടത്. പ്രിയങ്ക വദ്ര അധ്യക്ഷയാകുന്നതിനോടും രാഹുലിനു സമ്മതമല്ല. അസുഖബാധിതയായ സോണിയ ഗാന്ധിക്ക് ഏതായാലും തുടരാൻ കഴിയില്ല.
പതിറ്റാണ്ടുകൾക്കു ശേഷം ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോണ്‍ഗ്രസ് അധ്യക്ഷനാകാൻ കളമൊരുങ്ങി. ഭാവിയിൽ പാർട്ടിക്കു നല്ലതാണത്. പക്ഷേ, രാഹുലിന്റ വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയോ മല്ലികാർജുൻ ഖാർഗെയെയോ പ്രസിഡന്റാക്കി റിമോട്ട് കണ്ട്രോൾ ഭരണം തുടർന്നാൽ അതാകും തെറ്റ്. രാഹുലിന്റെ നോമിനിക്കെതിരേ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ മുൻ കേന്ദ്രമന്ത്രി ശശി തരൂർ നിഷേധിച്ചിട്ടില്ല. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ ചൊല്ലി ആനന്ദ് ശർമയും മനീഷ് തിവാരിയും പരസ്യമായി രംഗത്തെത്തിയതും സൂചനയാണ്.
അവസരം തുലയ്ക്കരുതേ!
ജനകീയാടിത്തറ കൂട്ടാതെ കോണ്‍ഗ്രസിനു കരുത്ത് വീണ്ടെടുക്കാനാകില്ല. പാർട്ടിയെ താഴേത്തട്ടിൽ പുനഃസംഘടിപ്പിക്കുകയാണു പ്രധാനം. എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ അംഗത്വവിതരണത്തിലൂടെ ശരിയായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ഏറാൻമൂളികൾക്കു പദവികൾ വീതംവയ്ക്കുന്ന രീതി അവസാനിക്കണം. ഉപജാപകസംഘത്തിന്റെ ഭരണരീതി മാറ്റി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുതാര്യ ജനാധിപത്യ രീതി നടപ്പാക്കിയാൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അകലെയാകില്ല. നേതാക്കളുടെ കൊഴിഞ്ഞുപോക്കു തടയാനും എല്ലാവരെയും കൂടെ നിർത്താനും കഴിയേണ്ടതുണ്ട്. കോണ്‍ഗ്രസ് സംസ്കാരമുള്ള പാർട്ടികളെയും നേതാക്കളെയും തിരികെ കൊണ്ടുവരുകയോ സഖ്യം ഉണ്ടാക്കുകയോ ചെയ്യേണ്ടതും അനിവാര്യതയാണ്. ജനകീയ പ്രശ്നങ്ങളുയർത്തി വർഗീയ ഭിന്നിപ്പിക്കലുകളെ പ്രതിരോധിക്കാനും പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനും വ്യക്തമായ കർമപദ്ധതി ഉണ്ടാകണം.
ബിജെപിക്കെതിരേ ദേശീയ ബദലാകാൻ ശേഷിയുള്ള പാർട്ടിയെന്ന നിലയിൽ ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ് ശക്തമായ കോണ്‍ഗ്രസ്. കോണ്‍ഗ്രസിൽ വിശ്വസിക്കാൻ എല്ലാ വിഭാഗങ്ങൾക്കും കഴിയേണ്ടതുണ്ട്. അധികാരം മാത്രമല്ല രാഷ്ട്രീയം. അവസരം തുലയ്ക്കരുതെന്നേ പറയാനാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
Latest News
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top