Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നവചരിത്രമെഴുതാൻ ഭാരത് ജോഡോ പദയാത്ര
Tuesday, September 6, 2022 11:17 PM IST
കെ.സി. വേണുഗോപാൽ എംപി
കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള മൂവായിരത്തി അഞ്ഞൂറോളം കിലോമീറ്റർ കാൽനടയായി പിന്നിട്ടു രാഹുൽ ഗാന്ധിയും സഹയാത്രികരും രാജ്യതലസ്ഥാനത്തു തിരിച്ചെത്തുമ്പോൾ ഒരു പുതുചരിത്രത്തിന്റെ പിറവിക്ക് അവിടെ തുടക്കമാകും. രാജ്യത്തിന്റെ തെക്കേയറ്റത്തു ത്രിവേണീ സംഗമഭൂമിയിൽനിന്ന് കാഷ്മീർ വരെ ഇന്ത്യയിൽ ഇന്നേവരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും നടത്താനായിട്ടില്ലാത്ത പദയാത്ര എന്ന മഹത്തായ മുന്നേറ്റത്തിലേക്കു ചുവടുവയ്ക്കുന്ന രാഹുൽഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷങ്ങളും അണിചേരും.
‘മിലേ കദം, ജോഡോ വദൻ’, അഥവാ ‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്നത് കേവലമൊരു മുദ്രാവാക്യമല്ല; ഇന്ത്യയുടെ ഹൃദയം തുടിക്കുന്നൊരു സന്ദേശംകൂടിയാണ്. ഈ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പിന്നിടുമ്പോൾ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള മഹായാത്രകൂടിയാകും. നാടിനെ ഭിന്നിപ്പിക്കുന്ന, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുചേർന്ന, അടിമുടി ഈ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തുകളഞ്ഞ, ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപ്പറത്തിയ മോദിഭരണകൂടത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നുകാണിക്കുകയാണ് ഈ യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
തകർന്നടിയുന്ന സമ്പദ്വ്യവസ്ഥ
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജിഡിപി) ഉയർച്ചയിലേക്കു പോകുന്ന ഘട്ടത്തിലാണ് ഡോ. മൻമോഹൻ സിംഗ്എന്ന സാമ്പത്തിക വിദഗ്ധനിൽനിന്ന് നരേന്ദ്ര മോദി രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും മുതൽ ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കാൻ കഴിയാവുന്നതൊക്കെയും നരേന്ദ്ര മോദിയെന്ന ഭരണാധികാരി ചെയ്തുകഴിഞ്ഞു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കോണമിസ്റ്റായ കൗശിക് ബസു ദിവസങ്ങൾക്കു മുമ്പു പറഞ്ഞതു കേൾക്കണം: “2016നു ശേഷം രാജ്യത്തെ നിക്ഷേപ ജിഡിപി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മ, ഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴിൽ സൃഷ്ടിയെ ബാധിച്ചതോടൊപ്പം അതു യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വർധിപ്പിച്ചു.’’
ലോകബാങ്കിന്റെ കണക്കു പ്രകാരം 2004 മുതൽ 2014 വരെയുള്ള കാലത്തെ ശരാശരി വളർച്ച 7.58 ശതമാനമാണ്. അതായത്, രണ്ട് യുപിഎ സർക്കാരുകളുടെയും കാലമാണെന്ന് ഓർക്കുക. മൻമോഹൻ സിംഗ് സർക്കാർ നിലനിർത്തിയ സാമ്പത്തികവളർച്ചയുടെ ഉപഭോക്താവ് കൂടിയായിരുന്നു 2016വരെ നരേന്ദ്ര മോദിയും. എന്നാൽ മോദിയുടെ ഭരണവീഴ്ചകൾ ഫലത്തിലേക്കു വരാൻ തുടങ്ങിയതോടെ 2016 മുതൽ സാമ്പത്തിക മേഖല താഴേക്കു പതിച്ചു. നോട്ട് നിരോധനമായിരുന്നു ആരംഭം. ബാങ്കുകൾക്കു മുന്നിൽ വരിനിന്നു മരണപ്പെട്ടവരുടെ കണക്കുകൾ ഇന്നുവരെ ഔദ്യോഗികമായി സൂക്ഷിക്കാൻ പോലും സർക്കാരിനായിട്ടില്ലെന്നത് വിഷയത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്. ഇതിനൊപ്പം ജിഎസ്ടി നടപ്പാക്കുന്നതിൽ വന്ന വീഴ്ചകൂടി നേരിട്ടതോടെ, 2016നു മുൻപ് കൈവരിച്ച നേട്ടത്തിലേക്ക് ഒരിക്കൽക്കൂടിയെത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നുനിൽക്കുന്നൊരു ജനതയുടെ തലയിലേക്ക് അധികഭാരമായി വിലക്കയറ്റവും ഇന്ധനവിലയുടെ അസാധാരണമായ വർധനയുംകൂടി വന്നതോടെ ചരിത്രം കാണാത്തൊരു അപകടത്തിലേക്കാണ് ഇന്ത്യ പോകുന്നത്. രാജ്യത്തെ ജനതയുടെ ചുമലിൽ 26 ലക്ഷം കോടി രൂപയുടെ ഉയർന്ന നികുതിഭാരം അടിച്ചേൽപ്പിച്ച മോദിസർക്കാർ, സമ്പന്നരുടെ 10.86 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതും ഓർക്കേണ്ടതുണ്ട്.
തൊഴിലില്ലാത്തൊരു ഇന്ത്യ
‘അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ’ എന്നായിരുന്നു ഈ വർഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. ഇതിനു മുൻപ് നടത്തിയ വാഗ്ദാനങ്ങളെയൊക്കെ മറന്നുകൊണ്ട് വീണ്ടുമൊരു പ്രഖ്യാപനത്തിനുകൂടി രാജ്യം കാതോർത്തപ്പോൾ ഓർക്കേണ്ടതായി ചിലതുണ്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി അഥവാ സിഎംഐഇയുടെ കണക്കുപ്രകാരം ഈ വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായ 8.3 ശതമാനമാണ് ഓഗസ്റ്റ് മുതൽ രാജ്യത്ത് നിലനിൽക്കുന്നത്.
നഗരമേഖലയിൽ ഇത് 9.6 ശതമാനവും ഗ്രാമങ്ങളിൽ 7.7 ശതമാനവുമായി. തൊഴിലുള്ളവരുടെ എന്നതിൽ 20 ലക്ഷത്തിന്റെ കുറവും കാണപ്പെട്ടു. തൊഴിൽനിരക്ക് 37.6 ശതമാനത്തിൽനിന്നും 37.3 ശതമാനമായി. ഇക്കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ബിജെപി ഭരിക്കുന്ന ഹരിയാനയിലാണ് തൊഴിലില്ലായ്മ ഏറ്റവുമധികം. 37.3 ശതമാനം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്, 0.4 ശതമാനം.
ജനം തിരിച്ചറിഞ്ഞ നാളുകൾ
ഒരുവർഷത്തിലധികം നീണ്ടുനിന്ന സമരത്തിനൊടുവിൽ കർഷക കരിനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ജനകീയ സമരത്തിന്റെ ഗുണപരമായ ഫലം. ജനാഭിപ്രായങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, അടിമുടി കർഷകവിരുദ്ധമായ കരിനിയമങ്ങൾ നടപ്പിലാക്കാൻ തുനിഞ്ഞ ഭരണകൂടത്തിന്റെ അഹന്ത ട്രാക്ടറുകളിലും കലപ്പകളിലും തട്ടിത്തകരുന്ന കാഴ്ചയായിരുന്നു അത്. കാർഷിക മേഖലയുടെ ഉത്പാദന, വിപണന രംഗമൊന്നാകെ കൈയടക്കാൻ തുനിഞ്ഞ കോർപറേറ്റ് ഭീമന്മാർ വളർത്തുന്നൊരു ഭരണകൂടം ഞെട്ടിവിറച്ച ആ നാളുകൾ രാജ്യത്തെ ജനങ്ങൾക്കുള്ള തിരിച്ചറിവ് കൂടിയാണ്.
വിഭജനം തുടരുന്നു
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയയാളുടെ രാഷ്ട്രീയപ്രസ്ഥാനവും പയറ്റുന്ന കാഴ്ച ഇന്ന് രാജ്യത്ത് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം വന്നാൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന ചിന്തയെ അപ്പാടെ തകർത്തുകൊണ്ട് മറ്റൊരു പ്രശ്നവുമായി ബിജെപി രംഗപ്രവേശം ചെയ്തു. വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വർഷമായി പള്ളി പ്രശ്നമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു വിഷയമാക്കാൻ ശ്രമിക്കുകയാണ്. അയോധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബിജെപി നിരന്തരം ശ്രമിക്കുന്നു.
ഇതിനിടയിൽ താജ്മഹലും കുത്തബ് മിനാറും കൂടി ഉയർത്തി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് വിവിധ ബിജെപി സർക്കാരുകൾ പല സംസ്ഥാനങ്ങളിൽക്കൂടി പയറ്റുന്നത്. ഒപ്പം, വസ്ത്രധാരണവും ഒരു വിഷയമാക്കി ഉയർത്തി ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയെന്ന കൃത്യമായ പ്ലാൻ ഓഫ് ആക്ഷൻ ബിജെപി രാജ്യത്ത് നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം തുടരുക എന്നതിനൊപ്പം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അടവുനയവും ഇവിടെക്കാണാം. ഗോൾവാൾക്കർ മുതൽ, ഗോഡ്സെ വഴി സവർക്കറിലൂടെ മോഹൻ ഭാഗവതിലും മോദിയിലും വരെ കുടികൊള്ളുന്ന ആത്യന്തിക ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുക എന്നതിനൊപ്പം, രാജ്യം വിറ്റുതുലയ്ക്കുന്ന, കോർപറേറ്റ് ഭീമന്മാരെ ഊട്ടിയുറക്കുന്ന കാഴ്ചകളിൽനിന്ന് ജനങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാമെന്ന ഗൂഢലക്ഷ്യവും ഇവിടെയുണ്ട്.
ദേശീയപതാകയെ തള്ളിപ്പറഞ്ഞവർ
75 വർഷക്കാലത്തിനിടയിൽ രണ്ട് ഭരണാധികാരികൾ ഒഴികെ മറ്റാരും മാറിമാറി ഇന്ത്യയുടെ ഭരണഘടനയെയും അതിന്റെ മതേതര സ്വഭാവത്തെയും ചോദ്യംചെയ്തിരുന്നില്ല. വാജ്പേയിയുടെ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടെങ്കിൽ 2014 മുതൽ അതങ്ങനെയായിരുന്നില്ല. ഒരു സ്വതന്ത്ര പരമാധികാര മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാൻ എല്ലാക്കാലവും മടിയുണ്ടായിരുന്ന ആർഎസ്എസ്, ഇന്ത്യയുടെ അന്തസത്തയെ മുറിവേൽപ്പിക്കാൻ ലഭിച്ച അവസരമായി 2014ലെ തെരഞ്ഞെടുപ്പുവിജയത്തെ കണ്ടു. ഭരണഘടന മുതൽ ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാൻ തയാറാകാതിരുന്ന യഥാർഥ ആർഎസ്എസിനെ ഉള്ളിൽപ്പേറിയാണ് നരേന്ദ്ര മോദിയുടെ ബിജെപി രാജ്യം ഭരിക്കുന്നത്. “വ്യത്യസ്ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നുമുള്ള വ്യത്യസ്ത ഖണ്ഡികകൾ തുന്നിച്ചേര്‍ത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണു നമ്മുടേത്. നമുക്കു സ്വന്തമെന്നു വിളിക്കാവുന്ന യാതൊന്നും അതിലില്ല.” എന്ന് ആർഎസ്എസിന്റെ വിചാരധാരയിൽ അവരുടെ താത്വികാചാര്യനായ എം.എസ്. ഗോൾവാൾക്കർ ഇങ്ങനെ എഴുതിവച്ചത് ചരിത്രരേഖകളിൽതെളിഞ്ഞുതന്നെ കിടപ്പുണ്ട്.
ഇങ്ങനെ ഇന്ത്യയുടെ ഭരണഘടനയെ അടിമുടി തള്ളിപ്പറഞ്ഞവരെ ആരാധനാമൂർത്തികളായും താത്വികാചാര്യന്മാരായും മനസിലും ഹൃദയത്തിലും സൂക്ഷിച്ച്, അവരുടെ ആഗ്രഹപൂർത്തീകരണത്തിനുവേണ്ടി പ്രവർത്തിക്കുന്നൊരു ഭരണകൂടമാണ് നരേന്ദ്ര മോദിയുടേതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയിൽ തീരുന്ന ദേശദ്രോഹമല്ല ആർഎസ്എസിന്റെ ജീനുകളിൽ പടർന്നുകിടക്കുന്നത്. 2002 ജനുവരി 26നാണ് ആർഎസ്എസ് ഇന്ത്യയുടെ ദേശീയപതാകയെ അംഗീകരിച്ചുകൊണ്ട് അവരുടെ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയത്, സ്വാതന്ത്ര്യം ലഭിച്ചതിന് 55 വർഷങ്ങൾക്കിപ്പുറം!
സംഘപരിവാർ സംഘടനകളാലും ഭരണകൂടത്താലും നിരന്തരം ആക്രമിക്കപ്പെടുന്ന രാഹുൽ ഗാന്ധിയെന്ന നേരിന്റെ രാഷ്ട്രീയത്തിലൂടെ, കോൺഗ്രസ് എന്ന മഹത്തരമായ പ്രസ്ഥാനത്തിലൂടെ, ഇന്ത്യൻ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കർഷകരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നവർക്ക്, ഇന്ത്യ എന്ന വികാരത്തിനി മുന്നിൽ പരാജയം അനുഭവിക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top