Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സമര്‍ഖണ്ഡിലെ സൂചനകള്‍
Saturday, September 17, 2022 2:04 AM IST
ജോര്‍ജ് കള്ളിവയലില്‍
ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഇന്നലെ സമാപിച്ച ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി സമ്മേളനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം. സമര്ഖണ്ഡില്നിന്നു തിരിച്ചെത്തിയാല്‍ രാജ്യത്തു വീണ്ടും സര്‍വത്ര മോദിമയമാണ്. ഉച്ചയൂണില്‍ വരെ മോദി എത്തി! മോദിയുടെ പിറന്നാള്‍ പ്രമാണിച്ച് ഡല്‍ഹി കൊണാട്ട് പ്ലേസിലെ (രാജീവ് ചൗക്ക്) ഒരു റസ്റ്ററന്റ് ‘56 ഇഞ്ച് മോദിജി താലി’ എന്ന പേരില്‍ ഉച്ചഭക്ഷണം പുറത്തിറക്കി.
ഒരു പാത്രത്തില്‍ 56 ഇനങ്ങളോടു കൂടിയ ഉച്ചയൂണ് ഇന്നുമുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഈ ഭക്ഷണം മുഴുവന്‍ 40 മിനിറ്റിനകം ഏതെങ്കിലും ദമ്പതികള്‍ കഴിച്ചുതീര്‍ത്താല്‍ എട്ടര ലക്ഷം രൂപയുടെ അവാര്‍ഡും അര്‍ദര്‍.2 എന്ന റസ്റ്ററന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാംസ, സസ്യ ഭക്ഷണങ്ങളുടെ രണ്ടു തരം 56 ഇനം ഊണ് ലഭ്യമാണ്. ഭക്ഷണത്തില്‍ വരെ മോദിയെ എത്തിച്ച ആരാധകരുള്ള രാജ്യത്ത് എന്തെല്ലാം കാണേണ്ടിവന്നേക്കാം. ഒരു നേരത്തെ അത്താഴത്തിനു വിഷമിക്കുന്ന ഇന്ത്യയിലെ 30 കോടിയോളം ദരിദ്രരുടെ പട്ടിണി മാറ്റാനാകട്ടെ ഇനിയുള്ള ശ്രമങ്ങള്‍.
മോദി-ഷി കണ്ടു, കണ്ടില്ല
ഉസ്ബെക്കിസ്ഥാനിലെ ചരിത്രനഗരമായ സമര്‍ഖണ്ഡില്‍ വ്യാഴാഴ്ചയും ഇന്നലെയുമായി നടന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടി ഇന്ത്യക്കും നിര്‍ണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷവ്കത് മിര്‍സിയോവ് എന്നിവര്‍ മുതല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വരെയുള്ള രാഷ്ട്രനേതാക്കള്‍ സമര്‍ഖണ്ഡിലെ ഉച്ചകോടിയില്‍ പങ്കെടുത്തു. നിരീക്ഷക, അതിഥിരാജ്യങ്ങളായ മധേ്യഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളുമെത്തി.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവും തായ്വാനിലെ ചൈനയുടെ ആക്രമണാത്മക സൈനിക നിലപാടും ഉയര്‍ത്തുന്ന പ്രക്ഷുബ്ധതയ്ക്കിടയിലാണ് എസ്സിഒ ഉച്ചകോടി നടന്നത്. അംഗരാജ്യങ്ങളുടെ തന്ത്രപരമായ സുസ്ഥിരത, ഏഷ്യാ പസഫിക് മേഖലയിലെ സ്ഥിതി, പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍, വ്യാപാരവും ഊര്‍ജ വിതരണവും വര്‍ധിപ്പിക്കല്‍, ഐക്യരാഷ്ട്രസഭ, ജി 20 എന്നിവയിലെ പരസ്പര സഹകരണം, നിലപാടുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡിനു ശേഷം രാഷ്ട്രനേതാക്കള്‍ നേരിട്ടു പങ്കെടുത്ത എസ്സിഒ സമ്മേളനം പ്രതീക്ഷിച്ച പ്രാധാന്യം നേടി. ഗല്‍വാന്‍ താഴ്വരയില് അടക്കം ലഡാക്ക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് 2020ല്‍ സൈനികസംഘര്‍ഷം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും ഷി ജിംഗ്പിംഗും മുഖാമുഖം കണ്ടത്.
ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും വേദിയില്‍ കൂടിക്കണ്ടെങ്കിലും നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാതെപോയതു ക്ഷീണമാണ്. വ്യാഴാഴ്ച രാത്രിയിലെ അനൗദ്യോഗിക അത്താഴവിരുന്നില്‍ ഷി ജിംഗ്പിംഗും നരേന്ദ്ര മോദിയും അഭാവംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ജിംഗ്പിംഗും പുടിനും തമ്മിലും ജിംഗ്പിംഗും പാക് പ്രധാനമന്ത്രി ഷെരീഫും തമ്മിലും നേരിട്ടു ചര്‍ച്ച നടന്നു. മോദി- ഷെരീഫ് ചര്‍ച്ചയും ഉണ്ടായില്ല. ഇറാന് പ്രസിഡന്റ് റൈസിയും ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് മിര്സിയോവുമായി മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രതീക്ഷാജനകമാണ്. തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായും മോദി ചര്‍ച്ച നടത്തി.
ചൈനയുടെ തന്ത്രങ്ങള്‍
അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേധാവിത്വം തകര്‍ക്കാന്‍ ചൈനയും റഷ്യയും കൈ കോര്‍ക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ചൈന-റഷ്യന്‍ പ്രസിഡന്റുമാരുടെ മുഖാമുഖത്തില്‍ കണ്ടത്. എന്നാല്‍ റഷ്യയുടെ യുക്രെയ്ന് അതിക്രമത്തെ ചൈന പിന്തുണച്ചതുമില്ല. റഷ്യയുടെ താത്പര്യങ്ങളേക്കാളേറെ സ്വന്തം മേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ലോകം അതീവ ശ്രദ്ധയോടെയാണു വീക്ഷിക്കുക. ചൈനയുടെ നീക്കങ്ങള്‍ റഷ്യയേക്കാളും ഭീഷണിയാവുക ഇന്ത്യക്കാണ്.
ഏകധ്രുവലോകം സൃഷ്ടിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് പുടിന് പറഞ്ഞു. യുക്രെയ്ന് പ്രതിസന്ധിയുടെ കാര്യത്തില്‍ ചൈനീസ് സുഹൃത്തുക്കളുടെ സമതുലിത നിലപാടിനെ വളരെയധികം വിലമതിക്കുന്നു എന്ന് ‘പ്രിയ സഖാവ് ഷി ജിംഗ്പിംഗി’നോടു പുടിന് പറഞ്ഞു. “പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെ”ന്നായിരുന്നു ഷിയുടെ പ്രതികരണം. ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ കുറയ്ക്കുമ്പോള്‍ ചൈനയിലേക്കും ഏഷ്യയിലേക്കും ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നതാണു കാണാനാകുക.
ചൈന, റഷ്യ, ഇന്ത്യ ത്രികക്ഷി ഉച്ചകോടിക്കായുള്ള ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ചൈനയുടെ നിലപാടാകും പ്രധാനം. റഷ്യന്‍ പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി മോദിയും നടത്തിയ വിശദമായ ചര്‍ച്ചകള്‍ പക്ഷേ ശുഭസൂചനയാണ്. യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ സന്തുലിതമായിരുന്നു. റഷ്യയെ തള്ളാതെയും യുക്രെയ്നെ അനുകൂലിച്ചും ഇന്ത്യ നടത്തിയ സങ്കീര്‍ണമായൊരു ബാലന്‍സിംഗ് വിദേശകാര്യ നയതന്ത്രത്തില്‍ ശ്രദ്ധേയമായി.
നായകപദവിയില്‍ ഇന്ത്യ
എസ്സിഒയുടെ അടുത്ത ഒരു വര്‍ഷത്തെ അധ്യക്ഷപദം ഇന്നലെ ഇന്ത്യക്കു കൈമാറി. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രബല രാഷ്ട്രങ്ങളുടെ ഗ്രൂപ്പായ ജി 20ന്റെ അധ്യക്ഷസ്ഥാനവും ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ ഏറ്റെടുക്കും. അടുത്ത വര്‍ഷം എസ്സിഒ ഉച്ചകോടി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ഇന്നലെ ഉറപ്പു നല്കി. എസ്സിഒ അധ്യക്ഷനായതില്‍ ഇന്ത്യക്ക് ആശംസകള്‍ നേരാനും ഷി ജിംഗ്പിംഗ് മറന്നില്ല.
ഏഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷാ, സാമ്പത്തിക സഹകരണ സഖ്യമാണ് 2001 ജൂണില്‍ ചൈനയിലെ ഷാംഗ്ഹായില്‍ ആരംഭിച്ച എസ്സിഒ എന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന്. ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ സ്ഥാപക അംഗങ്ങളാണുള്ളത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും പൂര്‍ണ അംഗങ്ങളായി ചേര്‍ന്നു. ഇറാന്‍കൂടി പൂര്‍ണ സ്ഥിരാംഗം ആകുന്നതോടെ എസ്സിഒ കൂടുതല്‍ ശക്തമാകും. ആഗോള ജിഡിപിയുടെ 30 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും വരുന്ന വലിയ ബഹുമുഖ സംഘടനകളിലൊന്നായി എസ്സിഒ മാറിക്കഴിഞ്ഞു.
ഇറാനു പുറമെ പൂര്‍ണ അംഗത്വത്തിന് താത്പര്യമുള്ള അഫ്ഗാനിസ്ഥാന്, ബെലാറസ്, മംഗോളിയ എന്നീ നിരീക്ഷക രാജ്യങ്ങളും അര്‍മേനിയ, അസര്ബൈജാന്, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നീ സംഭാഷണ പങ്കാളികളും എസ്സിഒയില് ഉള്‍പ്പടുന്നു. നിരീക്ഷകരും അതിഥികളുമായാണ് ഈ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക.
ഉയരട്ടെ, ഉത്പാദനം
ഇന്ത്യയെ ഒരു ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ എസ്സിഒ ഉച്ചകോടിയില്‍ പറഞ്ഞത്. ശക്തമായ വിതരണ ശൃംഖല അനിവാര്യമാണ്. കോവിഡ്, യുക്രെയ്ന് പ്രതിസന്ധികള്‍ എന്നിവ മൂലം ആഗോള വിതരണശൃംഖലകള്‍ തടസപ്പെട്ട പശ്ചാത്തലത്തില്‍ ഇതിനു പ്രാധാന്യമേറെയാണ്. മികച്ച കണക്റ്റിവിറ്റിയും പരസ്പരം ട്രാന്‍സിറ്റ് അവകാശങ്ങളും ഉണ്ടാകണം. പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കു സാധനങ്ങള്‍ അയയ്ക്കാന്‍ മാസങ്ങളെടുത്തു. പിന്‍വാങ്ങാന്‍ കഴിയാത്ത വിതരണശൃംഖല മേഖലയില്‍ ഉണ്ടാക്കാന്‍ സംഘടനയ്ക്കു കഴിയണമെന്ന് മോദി ആവശ്യപ്പെട്ടു.
രാജ്യത്തു സാമ്പത്തിക സ്ഥിരതയുണ്ട്. ഈ വര്‍ഷം 7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കും. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്ന്നതായിരിക്കുമിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. റാഗി, പഞ്ഞപ്പുല്ല്, ചോളം തുടങ്ങിയ മില്ലെറ്റുകളാണ് ഭാവിയുടെ ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിപ്പോള്‍ 70,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം യൂണികോണുകളും ഉണ്ടെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലയിലും നവീകരണത്തിനു പിന്തുണയ്ക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, നവീന കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യകള്‍, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയില്‍ കൂടുതല്‍ സഹകരണത്തിനായി ശക്തമായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറയുന്നു.
സമാധാനം, സുരക്ഷ മുഖ്യം
കോവിഡും റഷ്യ-യുക്രെയ്ന് യുദ്ധവും അമേരിക്കയും ചൈനയും ഇരുപക്ഷത്തായി മൂപ്പിക്കുന്ന തായ്വാനിലെ സ്ഥിതിയും മുതല്‍ ഇന്ത്യയുടെ ചൈന, പാക്കിസ്ഥാന് അതിര്‍ത്തികളിലെ സംഘര്‍ഷങ്ങള്‍ വരെ സാമ്പത്തിക വളര്‍ച്ച, വ്യാപാരം, വികസനം എന്നിവ മുതല്‍ പൊതുവായ പുരോഗതിക്കും സമാധാനത്തിനും തടസങ്ങളാണ്. ഷാംഗ്ഹായി സഹകരണം പോലുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മകളിലൂടെ ഇവ രമ്യമായി പരിഹരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണു മുഖ്യം.
ലോകസമാധാനത്തിനും ആഭ്യന്തര സമാധാനത്തിനുമുള്ള ഏതൊരു ശ്രമവും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും പുരോഗതിക്കും സുരക്ഷയ്ക്കും പരമപ്രധാനമാണ്. സാമ്പത്തിക, വ്യാപാര, ശാസ്ത്ര-സാങ്കേതിക, കാര്‍ഷിക, വ്യാവസായിക, സാംസ്കാരിക സഹകരണങ്ങളിലൂടെ പുരോഗിതയും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top