Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാതലായ മാറ്റങ്ങൾക്കു പാഠ്യപദ്ധതി വഴിമാറണം
Wednesday, December 7, 2022 10:41 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
(സീറോ മലബാർ സിനഡൽ എഡ്യുക്കേഷൻ കമ്മിറ്റി കണ്‍വീനർ)
സങ്കുചിതമായ ചിന്തകളാണ് പാഠപുസ്തക രൂപീകരണത്തിലെ അനാവശ്യ കൈകടത്തലുകൾക്കു കാരണം. നവീനവും വിശാലവുമായ കാഴ്ചപ്പാടുകളോടെ നമ്മുടെ വിദ്യാഭ്യാസമേഖലയെ സമീപിക്കേണ്ട കാലം കഴിഞ്ഞു. കാതലായ മാറ്റങ്ങൾക്കു നമ്മുടെ പാഠ്യപദ്ധതി വഴിമാറിയെങ്കിൽ മാത്രമേ ഇനിയുള്ള കാലം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് നിലനിൽപ്പുള്ളൂ.
1. പാഠ്യഭാഗമാക്കി മാറ്റേണ്ടതാണ് തൊഴിൽ പഠനം
വിദേശരാജ്യങ്ങളിൽ പഠനവും തൊഴിലും ഒന്നിച്ചുപോകുന്നു. തൊഴിൽ ചെയ്തു പഠിക്കാനുള്ള വിദേശീയരുടെ മനസ് നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാർഥികൾക്ക് തൊഴിൽ ചെയ്യാനുള്ള നൈപുണ്യവും തൊഴിലിനെക്കുറിച്ച് അഭിമാനവും ജനിപ്പിക്കും. പഠനച്ചെലവു മാതാപിതാക്കൾതന്നെ മുഴുവൻ വഹിക്കണമെന്ന നമ്മുടെ നാടൻചിന്ത കാലഹരണപ്പെട്ടതാണ്. വിദേശത്തുപോകുന്ന നമ്മുടെ കുട്ടികൾ ജോലിചെയ്തു വിദ്യാഭ്യാസച്ചെലവും ജീവിതച്ചെലവും കണ്ടെത്തുന്നു. എന്തുകൊണ്ട് ആ സംസ്കാരം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാൻ തയാറാകുന്നില്ല?
തൊഴിലവസരങ്ങൾ കേരളത്തിലുണ്ട്. പക്ഷെ തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചു നമ്മുടെ മനസിൽ സംശയങ്ങൾ അവശേഷിക്കുന്നതുകൊണ്ടു തൊഴിലവസരങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുന്നില്ല. എല്ലാ തൊഴിലിനും മഹത്വം കല്പിച്ചു നല്കാൻ മലയാളമനസു തയാറാകുന്നില്ല. മനുഷ്യന്റെ അധ്വാനത്തിന് ഒരേ മഹത്വം തന്നെയുണ്ടെന്നു നാം തിരിച്ചറിയുന്നില്ല.
ഉയർന്ന ജോലികളെക്കുറിച്ചുമാത്രം നാം ക്ലാസുമുറികളിൽ സംസാരിക്കുന്നു. അതിനുവേണ്ടി മാത്രം നാം പാഠ്യപദ്ധതി തയാറാക്കുന്നു. അഭിരുചികൾക്കിണങ്ങുന്ന വിദ്യാഭ്യാസമോ കുട്ടികളുടെ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസസംവിധാനമോ നമുക്കില്ല. ഉന്നതമായതൊക്കെ വിദേശത്താണെന്ന അപകർഷതാബോധം കുട്ടികളുടെയുള്ളിൽ നാം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറപ്പിക്കുന്നു. പിറന്ന വീടും നാടും സംസ്കാരവും അപകർഷതയുടെ ഭാഗമാകുന്നു. “ഇതൊക്കെ വിദേശത്താണെങ്കിൽ…” എന്നു പറഞ്ഞുതുടങ്ങുന്ന അതിശയോക്തികലർന്ന ചില വിവരണങ്ങൾകൂടിയാകുന്പോൾ സ്വന്തം നാടിനെക്കുറിച്ചുള്ള അവമതിപ്പ് കുട്ടികളിൽ ജനിക്കും. എത്രയൊക്കെ നവീകരണങ്ങളും പരിഷ്കാരങ്ങളും വരുത്തിയിട്ടും നമ്മുടെ വിദ്യാഭ്യാസകാഴ്ചപ്പാടുകൾ ഒട്ടുംതന്നെ മുന്നോട്ടുപോയിട്ടില്ല.
പലപ്പോഴും വിദേശവിദ്യാഭ്യാസ സംവിധാനങ്ങളുടെ തനിപ്പകർപ്പു സൃഷ്ടിക്കാനുള്ള വ്യഗ്രതയുമായാണ് നാം പാഠ്യപദ്ധതികളെ സമീപിക്കുന്നത്. അങ്ങനെയെങ്കിൽ നാട്ടിലെ പകർപ്പുപാഠ്യപദ്ധതിയിൽ പഠിക്കുന്നതിനെക്കാൾ വിദേശത്തെ യഥാർഥപാഠ്യപദ്ധതിയിൽ പഠനമാകാമല്ലോയെന്നു കുട്ടികൾ സ്വാഭാവികമായും ചിന്തിക്കുന്നു. സ്കോളർഷിപ്പുകൾ ലഭ്യമാകുമെന്ന് ഉറപ്പാകുന്പോൾ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് നീങ്ങുന്നു. പ്ലസ് ടു കഴിയുന്പോൾത്തന്നെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ കുടിയേറ്റം കേരളത്തിൽ ആരംഭിക്കുന്നു. കേരളസംസ്കാരം മാറണമെങ്കിൽ തൊഴിൽ പഠനം പാഠപുസ്തകത്തിൽ ചേർത്താൽ മാത്രം പോരാ, തൊഴിലിന് അനുസൃതമായ വേതനം നമ്മൾ ഉറപ്പാക്കുകയും വേണം. തൊഴിലെടുത്ത മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസച്ചെലവിൽ ഇളവുനല്‍കാനും സർക്കാരിനു സാധിക്കും. ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കിൽ കേരളത്തിൽ ഇവയെല്ലാം സാധ്യമാകും.
2. ഭാഷാപഠനം
ത്രിഭാഷാപദ്ധതിയെ (പ്രാദേശികഭാഷ-ഇംഗ്ലീഷ്-ഹിന്ദി) വലിയ സംശയത്തോടെയാണ് നാം ഇപ്പോൾ കാണുന്നത്. ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രഗവണ്മെന്റിന്റെ ശ്രമത്തെ ഭാരതത്തിന്റെ തെക്കുള്ള സംസ്ഥാനങ്ങൾ ഏകസ്വരത്തിൽ എതിർക്കുന്നുണ്ട്. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള തൊഴിലവസരങ്ങളിൽ ഹിന്ദിഭാഷാപ്രാവീണ്യം നിർബന്ധമാക്കുമെന്ന വാർത്ത പല തൊഴിൽ അന്വേഷകരുടെയും പ്രതീക്ഷകൾക്കു മീതെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. യാതൊരു വിവാദത്തിനും ഇടംകൊടുക്കാത്ത ത്രിഭാഷാപദ്ധതി കേരളത്തിലുണ്ട്. സുഗമമായി നടന്നുകൊണ്ടിരുന്ന ഇക്കാര്യം എത്രവേഗം ഒരു വിവാദവിഷയമായിത്തീർന്നു. ക്രിയാത്മകതയില്ലാത്തതും ദീർഘവീക്ഷണമില്ലാത്തതും സങ്കുചിമായി മാത്രം ചിന്തിക്കുന്നതുമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയിൽ ഇതൊന്നും ഒരു അദ്ഭുതമാകുന്നില്ല.
മലയാള ഭാഷാ പഠനത്തിന് നാം വലിയ പ്രാധാന്യം കൊടുക്കണം. മലയാളം വായിക്കാനും എഴുതാനും സാധിക്കുന്ന വിദ്യാർഥികളെ രൂപപ്പെടുത്തണം. നമ്മുടെ മാതൃഭാഷയുടെ ഗരിമ നാം വീണ്ടെടുക്കണം. കാലാകാലങ്ങളായി വിവാദമില്ലാതെ നാം പിന്തുടരുന്ന ത്രിഭാഷാ പാഠ്യപദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. വിദേശരാജ്യങ്ങളിലേക്കു വിദ്യാർഥികൾ ധാരാളം പോകുന്നതിനാൽ സ്കൂളുകളിൽ കൃത്യമായ ഇംഗ്ലീഷ് പഠനത്തിനു സാഹചര്യവും നാം ഒരുക്കണം. ഭാഷകൾ പഠിപ്പിക്കുന്നതിനു സ്കൂളുകളിൽ ഭാഷാ അധ്യാപകരെ നിയമിക്കുകയും അവരെ പ്രത്യേകം ചുമതലപ്പെടുത്തുകയും വേണം. ഗൃഹഭാഷയായ മലയാളത്തോടൊപ്പം ഡിജിറ്റൽ ഭാഷാപഠനവും സ്കൂളുകളിൽ കാര്യക്ഷമമാക്കണം. ഇതിനു പ്രാവീണ്യമുള്ളവരെത്തന്നെ വേണം ചുമതലപ്പെടുത്താൻ.
3. കായികപരിശീലനം
ഇന്ന് നമ്മുടെ എല്ലാ സ്കൂളുകളിലും കായികാധ്യാപകർ ഇല്ല. പിരിമുറുക്കവും വിഷാദവും ബാല്യകൗമാരങ്ങളെ വേട്ടയാടുന്നുണ്ട്. ഈ സ്ഥിതിവിശേഷങ്ങൾ കളിക്കളങ്ങളിൽ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ കളിമുടങ്ങിയ കുട്ടികൾ ഇന്ന് ആശുപത്രികളിൽ കയറിയിറങ്ങുന്നു. ഡിജിറ്റൽ കളികൾ മാത്രം ആസ്വദിക്കുന്ന കുട്ടികൾക്കു സ്കൂൾ കളിക്കളങ്ങൾ പരിചയപ്പെടുത്താൻ കായികാധ്യാപകരില്ല എന്നതാണ് സത്യം. യോഗയും കായിക പരിശീലനവും കുട്ടികൾക്കു നൽകാൻ കായികാധ്യാപകരെ നിയമിക്കണം. അധ്യാപക നിയമനങ്ങൾ നിഷേധിച്ചും വൈകിപ്പിച്ചും സാന്പത്തികലാഭം കണ്ടെത്തുന്ന മനോഭാവം ഗവണ്മെന്റ് ഉപേക്ഷിക്കണം. രാജ്യപുരോഗതിയെ ത്വരിതപ്പെടുത്തുന്ന ഒരു ശ്രേഷ്ഠജനതയെ വാർത്തെടുക്കണമെന്ന ലക്ഷ്യമുണ്ടെങ്കിൽ നമ്മുടെ സ്കൂളുകളിൽ എല്ലാവിധ കലാ-കായിക കഴിവുകളെയും വളർത്താനുതകുന്ന സംവിധാനങ്ങളുണ്ടാകണം. നിർദേശങ്ങൾ മാത്രം നൽകി സാന്പത്തിക കാര്യങ്ങളെല്ലാം പിടിഎയെ ഏൽപ്പിച്ചു കൈയൊഴിയുന്ന ശൈലി ഗവണ്മെന്റും വിദ്യാഭ്യാസവകുപ്പും അവസാനിപ്പിക്കണം.
4. സ്വഭാവ രൂപീകരണം
പാഠ്യപദ്ധതിയിൽ മൂല്യങ്ങൾക്കു പ്രധാന്യം നൽകണം. ശാരീരിക ചോദനകൾ അനുസരിച്ചു പ്രവർത്തിക്കുന്ന മൃഗങ്ങളുടെ താഴെ മാത്രമാണ് മൂല്യങ്ങൾ നഷ്ടമായ മനുഷ്യസമൂഹത്തിന്റെ സ്ഥാനം. സ്വാർത്ഥമായി മാത്രം ചിന്തിക്കുന്ന, കൊടുംക്രൂരതകൾ ചെയ്യാൻ മടിക്കാത്ത ഒരു സമൂഹമായി നാം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം, ലൈംഗികവൈകൃതങ്ങൾ, സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും എതിരേയുള്ള ലൈംഗിക കയ്യേറ്റങ്ങൾ എല്ലാം നമ്മുടെ സമൂഹത്തിൽ വർധിച്ചിട്ടുണ്ട്.
കുട്ടികളെ ശിക്ഷിക്കരുത് എന്നൊരു നിർദേശം നല്കി നിയമനിർമാതാക്കൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു പരിഷ്കൃതസമൂഹത്തിൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായം ആർക്കുമില്ല. എന്നാൽ കുട്ടികൾക്ക് എങ്ങനെ കൂടുതൽ ഫലപ്രദമായി മൂല്യങ്ങൾ പകർന്നു നല്‍കണമെന്ന് അധ്യാപകർക്ക് ഇപ്പോൾ ഒട്ടുംതന്നെ നിശ്ചയമില്ല. തെറ്റു ചെയ്യുന്ന കുട്ടികളെ തിരുത്താൻ അധ്യാപകർ മുതിരുന്നില്ല. തിരുത്തൽ നല്കിയാൽ നിയമനടപടികൾക്കു തങ്ങൾ വിധേയരാകുമെന്ന ഉൾഭയം അധ്യാപകർക്കുണ്ട്. എന്നാൽ പാഠപുസ്തകം പഠിപ്പിക്കാൻ മാത്രമാണോ നാം കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്? അങ്ങനെയെങ്കിൽ വീടുകളിൽത്തന്നെ അത് ആകാമായിരുന്നല്ലോ. അധ്യാപകർ അവരുടെ വ്യക്തിത്വരൂപീകരണംകൂടി നടത്തുമെന്ന പ്രതീക്ഷ നമുക്കെല്ലാവർക്കുമുണ്ട്. തിരുത്തേണ്ടതു തിരുത്തിയും ശീലിക്കേണ്ടതു പരിശീലിപ്പിച്ചും നാം കുട്ടികളെ വാർത്തെടുക്കണം. കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കാതെതന്നെ എങ്ങനെ മൂല്യങ്ങളിലേക്ക് അവരെ നയിക്കണമെന്നുള്ള പരിശീലനം ആദ്യം അധ്യാപകർക്കു നല്‍കണം.
5. മതസൗഹാർദം
മതം എന്നതു കേരളത്തിൽ അതിവൈകാരികവിഷയമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. കളിയാണെങ്കിലും കാര്യമാണെങ്കിലും ആദ്യത്തെ പ്രതികരണം മതാടിസ്ഥാനത്തിലാണ്. ഇത് അപകടകരമായ നീക്കമാണ്. മതവിശ്വാസത്തിന് എള്ളോളം കോട്ടം തട്ടാതെ കേരളീയർ സഹവസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമൂഹിക വിഷയങ്ങളിൽ പരിപക്വതയോടെ പ്രതികരിക്കേണ്ടവരാണ് മതനേതാക്കൾ. അവരുടെ പ്രതികരണം ജനസമൂഹത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കും.
മതപരമായ അതിവൈകാരികതയ്ക്കുള്ള മറുമരുന്നായി മതനിരാസം പ്രചരിപ്പിക്കുന്ന സൈദ്ധാന്തികരും ഇപ്പോൾ ധാരാളമുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെ രചിതമായ ഇന്ത്യൻ ഭരണഘടന ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന നീതിപൂർവമായ സങ്കല്പമാണ് ഇന്ത്യൻ മതേതരത്വം. അതിൽ മതപ്രീണനവുമില്ല, മതനിരാസവുമില്ല. അവിടെ മതം വിവേചനത്തിനുള്ള കാരണമാകുന്നില്ല. എന്നാൽ വോട്ടുബാങ്കെന്ന ചിന്ത മതപ്രീണനത്തിനു സർക്കാരുകളെയും രാഷ്ട്രീയപാർട്ടികളെയും നിർബന്ധിതരാക്കുന്നു. പ്രീണനം നടക്കുന്നിടത്തു വിവേചനമുണ്ട്. ചിലരെ തഴഞ്ഞുകൊണ്ടേ മറ്റുചിലരെ പ്രീതിപ്പെടുത്താൻ കഴിയൂ. ന്യൂനപക്ഷങ്ങളെക്കാൾ വലിപ്പം ഭൂരിപക്ഷത്തിനുണ്ട്. ന്യൂനപക്ഷങ്ങളിൽത്തന്നെ ചെറിയസമൂഹങ്ങളെ തഴഞ്ഞു വലിയ എണ്ണമുള്ളവരെ പ്രീണിപ്പിച്ചാലെ വോട്ടുബാങ്കുകൾ സുരക്ഷിതമാകുകയുള്ളൂ. സമൂഹം ആക്ഷേപിക്കുന്നത് ഈ ന്യൂനപക്ഷപ്രീണനത്തെയാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കൈക്കൊണ്ട നിലപാടുകൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. ക്രൈസ്തവർ വളരെക്കാലം അനുഭവിച്ച അനീതികൾക്കെതിരേ ന്യായമായ വേദികളിൽ സ്വരമുയർത്തുക മാത്രമാണ് അന്ന് അവർ ചെയ്തത്.
6. ദളിത് മേഖലയും വിദ്യാഭ്യാസവും
കേരളത്തിലെ ദളിത് ക്രൈസ്തവരോടുള്ള സർക്കാരുകളുടെ സമീപനം വേദനാജനകമാണ്. ഇന്ത്യയിൽ 1,853 ജാതികളിൽപ്പെട്ട ദളിത് വിഭാഗങ്ങൾ 70 വർഷക്കാലം പട്ടികജാതി, പട്ടികവർഗ ആനുകൂല്യങ്ങൾ സ്വീകരിച്ച് സാമൂഹ്യമായും സാന്പത്തികമായും മുഖ്യധാരയിലേക്കു വരികയുണ്ടായി. എന്നാൽ പട്ടികജാതി-പട്ടികവർഗ പശ്ചാത്തലത്തിൽനിന്നു ക്രൈസ്തവവിശ്വാസം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താൽ പട്ടികജാതി, പട്ടികവർഗ ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കു നിഷേധിക്കുന്നതു സാമാന്യയുക്തിക്കുപോലും നിരക്കാത്തതാണ്. പട്ടികജാതി, പട്ടികവർഗങ്ങളെക്കാൾ ഏറെ പിന്നാക്കം നിൽക്കുന്ന ദളിത് ക്രൈസ്തവർക്ക് പട്ടികജാതി- പട്ടികവർഗ ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top