Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
Monday, January 30, 2023 10:21 PM IST
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്തിലെ ചർച്ചാവിഷയം. ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് മറ്റു പാർട്ടിക്കാരെ വശത്താക്കുന്നതാണല്ലാേ അത്. അതുപോലെ സാമ്പത്തിക രംഗത്തെ ഓപ്പറേഷൻ താമര ആകുമോ നാളെ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ്?
രണ്ടാം മാോദി സർക്കാരിന്റെ അവസാനത്തെ പൂർണവർഷ ബജറ്റാണിത്. ഈ വർഷം ഒൻപതു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കണം. അവയിലെല്ലാം വെറും വിജയമല്ല സമ്പൂർണ വിജയമാണു ബിജെപി ലക്ഷ്യമിടുന്നത്. അതിനു സഹായകമായ ഒരു ബജറ്റ് നിർമല അവതരിപ്പിക്കണം എന്നാണു ബിജെപിയും അതിനു പിന്നിലെ സെെദ്ധാന്തിക ശക്തിയായ ആർഎസ്എസും ആഗ്രഹിക്കുന്നത്. അതായതു ബജറ്റിലൂടെ ഒരു ഓപ്പറേഷൻ താമര.
ഇടത്തരക്കാർക്കു വേണ്ടി
അതെന്താണ്? രണ്ടാഴ്ച മുമ്പ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാര്യം വ്യക്തമാക്കി. രാജ്യത്തെ ഇടത്തരക്കാർക്കു വേണ്ട തരത്തിലാകണം ബജറ്റ്. ഇടത്തരക്കാരെ അലട്ടുന്ന പ്രശ്നങ്ങൾ മൂന്നാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം. ഇവയ്ക്കു പരിഹാരം നിർദേശിക്കുന്നതാകണം ബജറ്റ്. ഇത് ഒരു നിർദേശം എന്നതിലുപരി വിമർശനവും കൂടിയാണ്. സർക്കാരിന്റെ നയപരിപാടികൾ ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്നവയല്ല എന്ന വിമർശനം.
വിലയും തൊഴിലും
കഴിഞ്ഞ വർഷം മൊത്തമെടുത്താൽ 6.3 ശതമാനമാണ് ചില്ലറ വിലക്കയറ്റം. (ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞിരുന്നു.) ഇതു പാർലമെന്റ് റിസർവ് ബാങ്കിനു നൽകിയിട്ടുള്ള സഹനപരിധിയായ ആറു ശതമാനത്തിലും കൂടുതലാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് പലിശനിരക്ക് പല തവണ കൂട്ടി. രാജ്യത്തു പലിശഭാരം കൂടിയതിനനുസരിച്ചു വിലക്കയറ്റം ഇടിഞ്ഞിട്ടില്ല.
തൊഴിലില്ലായ്മ ഡിസംബറിൽ 8.3 ശതമാനമാണെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കാേണമി (സിഎംഐഇ) യുടെ സർവേ കാണിക്കുന്നു. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒന്നേകാൽ കോടി യുവാക്കൾ പ്രതിവർഷം തൊഴിലർഥികളായി വരുന്ന രാജ്യത്ത് ഇതു താങ്ങാവുന്ന ഒരു സംഖ്യയല്ല.
50 ശതമാനത്തിനു 13 ശതമാനം മാത്രം
ഏറ്റവും സമ്പന്നരായ ഒരു ശതമാനം ദേശീയ സമ്പത്തിന്റെ 22 ശതമാനം അനുഭവിക്കുന്നു. ഉയർന്ന വരുമാനക്കാരായ 10 ശതമാനത്തിന്റെ കൈയിലാണ് മൊത്തം സമ്പത്തിന്റെ 57 ശതമാനം. വരുമാനത്തിൽ താഴെ നിൽക്കുന്ന ജനസംഖ്യയുടെ 50 ശതമാനം കൈയാളുന്നത് ആകെ സമ്പത്തിന്റെ 13 ശതമാനം മാത്രം. 2022ലെ ലോക അസമത്വ റിപ്പോർട്ടിലെ ഈ വിവരങ്ങൾ മറ്റു സർവേകളും ശരിവയ്ക്കുന്നവയാണ്.
ഒട്ടും സുഖകരമല്ല ഈ കണക്കുകൾ. അതാണു ഹൊസബലെ എടുത്തു പറഞ്ഞത്. മോദി സർക്കാരിന്റെ ബജറ്റുകൾ ചെറിയൊരു സമ്പന്നവിഭാഗത്തെ മാത്രം സഹായിക്കുന്നു എന്ന വിമർശനം ജനങ്ങളുടെ മനസിൽ പതിയുന്നുണ്ടെന്ന ഏറ്റുപറച്ചിലാണു ഹൊസബലെയുടെ പ്രസ്താവന.
ഇടത്തരക്കാർക്കു മെട്രോ!
എന്നാൽ അതിനോടുള്ള ധനമന്ത്രിയുടെ പ്രതികരണം വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായില്ല. താൻ ഇടത്തരക്കാരിയാണെന്നും ഇടത്തരക്കാരുടെ പ്രശ്നങ്ങൾ തനിക്കറിയാമെന്നും അവർ പറഞ്ഞു. വർഷങ്ങളായി ആദായനികുതി വർധിപ്പിക്കാത്തതും 27 നഗരങ്ങളിൽ മെട്രോ സർവീസ് തുടങ്ങിയതും 100 നഗരങ്ങൾ സ്മാർട്ട് ആക്കുന്നതുമൊക്കെ ഇടത്തരക്കാരെ സഹായിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞു.
ഹൊസബലെ പറഞ്ഞതിലെ പാൊരുൾ ധനമന്ത്രി ഉൾക്കാെണ്ടില്ല എന്നു വേണം ഇതിൽ നിന്നു മനസിലാക്കാൻ. ഈ മനോഭാവമാണു തുടരുന്നതെങ്കിൽ നിർമല സീതാരാമന്റെ ബജറ്റിൽനിന്നു രാജ്യത്തെ ഇടത്തരക്കാർക്കു കാര്യമായ പ്രതീക്ഷകൾ വേണ്ട.
കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് നല്ല സാമ്പത്തിക അന്തരീക്ഷത്തിലാണ് ഈ ബജറ്റ് വരുന്നത്. മാർച്ച് 31ന് അവസാനിക്കുന്ന ധനകാര്യവർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച ഏഴു ശതമാനം എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) നിഗമനം. സ്ഥിരവിലയിലെ വളർച്ചയാണിത്. ഇതു വർഷാരംഭ പ്രതീക്ഷയിലും അല്പം കുറവാണ്. എന്നാൽ തന്നാണ്ടുവിലയിൽ വളർച്ച പ്രതീക്ഷിച്ചതിലും കൂടുതലായി. 258 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചാണ് 2022-23 ലെ ബജറ്റ് തയാറാക്കിയത്. ഇപ്പോഴത്തെ നിഗമനം 273 ലക്ഷം കോടി.
നികുതി കൂടി, കമ്മിയിൽ ആശ്വാസം
ജിഡിപി വർധിച്ചതിൽ വലിയ പങ്ക് വിലക്കയറ്റത്തിന്റേതാണ്. രാജ്യത്തെ ഭരണമികവല്ല. എങ്കിലും അതിന്റെ ചില ഗുണഫലങ്ങൾ സർക്കാരിനു കിട്ടും. അതിലൊന്നാണു നികുതി വരുമാനത്തിലെ വർധന. ജിഎസ്ടി പിരിവ് പ്രതിമാസ ശരാശരി 1.45 ലക്ഷം കോടി രൂപയിലധികമായി. 2021-22 ൽ 1.23 ലക്ഷം കോടി രൂപയായിരുന്നു പ്രതിമാസ ശരാശരി. വർധന 18 ശതമാനം. പ്രത്യക്ഷ നികുതിയിലും സമാന വർധന ഉണ്ട്.
നികുതി വരവു കൂടുമ്പോൾ കൂടുതൽ പണം ചെലവു ചെയ്യാം. ഈ വർഷം ഭക്ഷ്യ, രാസവള സബ്സിഡികൾ കണക്കാക്കിയിരുന്നതിലും വളരെ കൂടുതലാണ്. അവ മൂലം കമ്മി വർധിക്കാതിരിക്കാൻ ഉയർന്ന ജിഡിപി സഹായിക്കും. ജിഡിപിയുടെ 6.4 ശതമാനം കമ്മിയാണു കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചത്. അതായതു 16.61 ലക്ഷം കോടി രൂപ. ജിഡിപി തുക കൂടിയതിനാൽ കുറേക്കൂടി കമ്മി വന്നാലും കുഴപ്പമില്ല.
ഇക്കൊല്ലം ജിഡിപിയുടെ തന്നാണ്ടുമൂല്യം കൂടിയതുകൊണ്ട് അടുത്ത വർഷത്തേക്കു വളർച്ച കൂടി നിൽക്കണമെന്നില്ല. എങ്കിലും ഉയർന്ന അടിത്തറയിൽനിന്നു വളരാം. നികുതി വരുമാനവും മറ്റും അതനുസരിച്ചു പ്രതീക്ഷിക്കാം. കമ്മി കുറച്ചുകൊണ്ടു വരാം. ആറു ശതമാനത്തിനു താഴെ ധനകമ്മി എത്തിക്കാം.
ഒപ്പം നിർമല സീതാരാമനു വേണമെങ്കിൽ ഇടത്തരക്കാരെ സന്തോഷിപ്പിക്കാൻ ആദായനികുതിയിൽ ചില്ലറ ഇളവുകൾ നൽകാം. പിഎം കിസാൻ യോജന പോലുള്ള ക്ഷേമ പദ്ധതികളുടെ തുക കൂട്ടാം. വിലക്കയറ്റം മൂലം യഥാർഥത്തിൽ അധികച്ചെലവില്ലാതെ ചെയ്യാവുന്ന ഇത്തരം പല കാര്യങ്ങളുണ്ട്. ഈ ചെപ്പടിവിദ്യകളെങ്കിലും നിർമല നടത്തുമോ എന്നാണറിയേണ്ടത്.
കാതലായ പ്രശ്നം
അപ്പോഴും കാതലായ പ്രശ്നം കിടക്കുന്നു. തൊഴിലും വരുമാനവും കൂട്ടൽ. വിലക്കയറ്റംകൊണ്ടു കാണുന്ന വരുമാനവർധന താെഴിൽ കൂട്ടില്ല. തൊഴിൽ കൂടാൻ മൂലധന നിക്ഷേപം വേണം. അതു വേണ്ടത്ര നടക്കുന്നില്ല. ജിഡിപിയുടെ 30 ശതമാനത്തിലും കുറവാണത്. എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം. ഉത്പാദനം കൂട്ടിയാൽ വിൽപ്പന നടക്കും എന്ന് ഉറപ്പില്ല എന്നതാണ്. അത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ സാധാരണക്കാരുടെ കൈയിൽ പണമില്ല എന്ന ഉത്തരം കിട്ടും.
രാജ്യത്തെ ടു വീലർ കമ്പനികളുടെ 100 സിസി ബൈക്കുകളുടെ വിൽപ്പന കുറയുന്നു. പവർ കൂടിയ ഇനങ്ങൾക്കു വിൽപ്പന കുതിക്കുന്നു. കാർ കമ്പനികളുടെ എൻട്രി ലെവൽ കാറുകൾക്കു ഡിമാൻഡ് കുറവ്, എസ്യുവികൾക്കു വൻ ഡിമാൻഡ്. സാധാരണ സോപ്പും അലക്കു പൊടിയും ടൂത്ത് പേസ്റ്റും വിൽക്കുന്ന കമ്പനികൾക്കു വിൽപ്പന വർധിപ്പിക്കാൻ പ്രയാസം. ലക്ഷ്വറി ഉത്പന്നങ്ങൾ വിൽക്കുന്നവർ ഡിമാൻഡിനനുസരിച്ച് ഉത്പന്നം നൽകാൻ കഴിയാതെ വിഷമിക്കുന്നു.
ഇതാണു രാജ്യത്തെ പുതിയ അവസ്ഥ. താഴെത്തട്ടിൽ പണം കുറവ്. മേൽത്തട്ടിൽ ധാരാളം. ഇതാണ് ആർഎസ്എസ് നേതാവ് പറഞ്ഞ അസമത്വം. തൊഴിലില്ലായ്മ മാറ്റാൻ നടപടികൾ ഉണ്ടായാലേ അസമത്വം കുറയൂ. അതിനു നിർമല സീതാരാമൻ ഒരുങ്ങിയോ? ഉയർന്ന വരുമാനം ഉപയോഗിച്ച് അതിനു പദ്ധതികൾ ഉണ്ടാക്കുമോ?
ബജറ്റിൽ പ്രതീക്ഷിക്കുന്നത്
1. ആദായനികുതി ഒഴിവുപരിധിയിൽ വർധന. രണ്ടര ലക്ഷം രൂപ പരിധി നിശ്ചയിച്ചിട്ടു വർഷങ്ങളായി. വിലക്കയറ്റം പരിധി ഉയർത്തലിനു മതിയായ ന്യായമാണ്.
2. നികുതി സ്ലാബുകളിൽ മാറ്റം. പല നിർദേശങ്ങളും പരിഗണനയിൽ ഉണ്ടെങ്കിലും വരുമാനനഷ്ടം എന്ന ഭയം മൂലം ഗവണ്മെന്റ് അതിൽനിന്ന് ഇതുവരെ മാറി നിൽക്കുകയായിരുന്നു.
3. പാർപ്പിട നിർമാണം പ്രാേത്സാഹിപ്പിക്കാൻ നികുതി ഒഴിവോ റിബേറ്റോ വർധിപ്പിക്കണമെന്ന നിർദേശം അനുഭാവപൂർവം പരിഗണിക്കപ്പെടാം. പാർപ്പിട നിർമാണത്തിലെ ഉണർവ് സിമന്റ്, സ്റ്റീൽ തുടങ്ങി മറ്റു വ്യവസായങ്ങളെയും സഹായിക്കും.
4. ഇറക്കുമതിച്ചുങ്കം: കുറേ ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ സാധ്യത. ആഭ്യന്തര ഉത്പാദനം പ്രാേത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ മുവായിരത്തിലധികം ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം കൂട്ടി. ആ പ്രവണത തുടരും. ഒട്ടുമിക്ക രാജ്യങ്ങളും ഇറക്കുമതിക്കു തീരുവ കൂട്ടുന്നു എന്നത് ഇന്ത്യക്കു ന്യായവാദവുമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top