Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
Monday, February 6, 2023 12:33 AM IST
രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ക്യൂബ. കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലെങ്ങും നാശം വിതച്ച് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെയും ഇടിമിന്നലേറ്റ് എണ്ണസംഭരണി ടാങ്കുകളിലുണ്ടായ തീപിടിത്തത്തിന്റെയും ആഘാതത്തിൽനിന്നു വിമുക്തമാകാൻ ക്യൂബക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ ഭീകരതാണ്ഡവം തകർത്തെറിഞ്ഞ രാജ്യത്തിന്റെ പുനരുദ്ധാരണം ഇനിയും എങ്ങുമെത്തിയിട്ടില്ല.
വൈദ്യുതിബന്ധം തകരാറിലായതോടെ തെരുവിലിറങ്ങിയ ക്യൂബൻ ജനത വൈദ്യുതിക്കുവേണ്ടി മാത്രമല്ല മുദ്രാവാക്യം മുഴക്കിയത്. ഭക്ഷണവും തൊഴിലും സ്വാതന്ത്ര്യവും അവർക്കു വേണം. എന്നാൽ ‘നിയമപരമല്ലാത്ത’ പ്രതിഷേധങ്ങൾ അനുവദിക്കുകയില്ലെന്നാണു ഭരണകൂടത്തിന്റെ നിലപാട്. അതുകൊണ്ട് ഏതുവിധേനയും അമേരിക്കയിലേക്കുള്ള 144 കിലോമീറ്റർ കടന്ന് അവിടെയെത്തുകയാണ് ഒരു ശരാശരി ക്യൂബൻ പൗരന്റെ ഇന്നത്തെ സ്വപ്നം.
അടിച്ചമർത്തലിന് വിട്ടുകൊടുത്തുകൊണ്ടുള്ള അടിമജീവിതത്തിനു വിരാമമിടാൻ ക്യൂബൻ ജനതയ്ക്ക് ആഗ്രഹമുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റമാണ് അവസാന ആശ്രയമായി അവർ കാണുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുന്ന ഏറ്റവും പ്രധാനകാര്യവും അതുതന്നെ. അവരുടെ മുന്പിലുള്ള ഏകതടസം അമേരിക്കയിലേക്കുള്ള ആ ചെറിയ കടൽദൂരം മാത്രം. മറ്റു പലരും ആഗ്രഹിക്കുന്നത് യുഎസിന്റെ അതിർത്തി രാജ്യമായ മെക്സിക്കോയിലോ ഗ്വാട്ടമാലയിലോ ബെലീസിലോ എത്തി യുഎസിലേക്കു കുടിയേറാനാണ്. അതുപോലെ മറ്റൊരു കൂട്ടർ യൂറോപ്പിലേക്കു കുടിയേറാമെന്നും സ്വപ്നം കാണുന്നു. സ്പാനിഷ് ഭാഷയുടെ ഈറ്റില്ലമായ സ്പെയിൻ ആണ് അവരുടെ പ്രതീക്ഷ. അഭയാർഥികളായ ക്യൂബക്കാരെ സ്വീകരിക്കാൻ സ്പെയിനിൽ ചില സംഘടനകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്.
കമ്യൂണിസ്റ്റ് കുടിയേറ്റം
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങൾ ചരിത്രത്തിൽ ആദ്യമായല്ല സംഭവിക്കുന്നത്. സോവ്യറ്റ് റഷ്യയിൽനിന്നുള്ള പലായനവും കുടിയേറ്റവും ധാരാളം നടന്നിട്ടുണ്ടെങ്കിലും പ്രമുഖരുടെ അഭയംതേടൽ മാത്രമേ വാർത്തയായിട്ടുള്ളൂ. ചൈനയിൽനിന്നു തായ്വാനിലേക്കും ഹോങ്കോംഗിലേക്കും ആളുകൾ പലായനം ചെയ്തു. കിഴക്കൻ ജർമനിയിൽനിന്ന് പശ്ചിമജർമനിയിലേക്കും ഓസ്ട്രിയയിലേക്കും ആളുകൾ കുടിയേറി.
കമ്യൂണിസ്റ്റ് സ്വർഗത്തിൽനിന്ന് ആളുകൾ നാടുവിടുന്നതു തടയാനാണല്ലോ ബർലിൻ നഗരമധ്യത്തിൽ വലിയ കോൺക്രീറ്റ് മതിൽ പണിതതും രാജ്യത്തിനുചുറ്റും മുള്ളുവേലി കെട്ടിയതും. കൊറിയകളുടെ വിഭജനം കഴിഞ്ഞ് (1945) വടക്കൻ കൊറിയയിൽനിന്ന് തെക്കൻ കൊറിയയിലേക്കും ഉത്തരവിയറ്റ്നാമിൽനിന്ന് ദക്ഷിണ വിയറ്റ്നാമിലേക്കും നടന്ന പലായനങ്ങൾ മറക്കാറായിട്ടില്ല. അതുപോലെ വെനെസ്വേലയിൽനിന്നും എത്യോപ്യയിൽനിന്നും പലായനമുണ്ടായി. വിമാനത്തിന്റെ ചിറകിൽ കയറിയിരുന്നാണെങ്കിലും താലിബാൻ വിസ്മയത്തിൽനിന്നു രക്ഷപ്പെടാൻ അഫ്ഗാനികൾ ഒരുന്പെട്ടതു കാണുന്പോൾ സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നു മനസിലാകും.
സാന്പത്തികമാന്ദ്യത്തിന്റെ ഫലം
സോവ്യറ്റ് റഷ്യയുടെ പതനത്തോടെ 1990കളിൽ ആരംഭിച്ച സാന്പത്തികമാന്ദ്യത്തിൽനിന്ന് ക്യൂബ ഇനിയും കരകയറിയിട്ടില്ല എന്നതാണ് വാസ്തവം. തദ്ഫലമായി കഴിഞ്ഞ 12 മാസങ്ങളിൽ രണ്ടുലക്ഷം ക്യൂബക്കാർ നാടുവിട്ടതായാണു കണക്കുകൾ. 1980 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലായി ഏകദേശം ഒന്നേകാൽ ലക്ഷം ക്യൂബക്കാർ അമേരിക്കയിൽ എത്തുകയുണ്ടായി. ‘മാരിയേൽ ബോട്ട് ക്രൈസിസ്’ എന്നറിയപ്പെട്ട ആ പലായന പരന്പരയെക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നിരീക്ഷകർ കരുതുന്നു. സാന്പത്തിക പ്രതിസന്ധിയോടൊപ്പം രാഷ്ട്രത്തിന്റെ അടിച്ചമർത്തലും ഈ കൂട്ടപ്പലായനത്തിന്റെ കാരണമാണ്. 2021 ജൂലൈയിലാണ് ഭരണകൂടത്തിനെതിരേ ജനങ്ങൾ തെരുവിൽ ഇറങ്ങിത്തുടങ്ങിയത്. അന്നുതന്നെ 1400ലധികം പ്രതിഷേധക്കാരെ സർക്കാർ ജയിലിൽ അടച്ചു.
രണ്ടാഴ്ചമുന്പ് 300 അഭയാർഥികൾ ബോട്ടുമാർഗം ഫ്ളോറിഡയോടു ചേർന്നു കിടക്കുന്ന, മെക്സിക്കോ ഉൾക്കടലിലുള്ള ഡ്രൈ ടോർടുഗാസ് ദ്വീപുകളിലെത്തി. അമേരിക്കയുടെ കൈവശമുള്ള ഈ ദ്വീപസമൂഹത്തിലെ നാഷണൽ പാർക്ക് ഇപ്പോൾ കുടിയേറ്റക്കാരെ ഭയന്ന് അടച്ചിരിക്കുകയാണ്. ക്യൂബൻ അഭയാർഥികൾ യാത്രാമധ്യേ ബോട്ടുമുങ്ങി മരണമടയുന്നതും സാധാരണമാണ്. മറ്റുചിലർ വിമാനമാർഗം നിക്കരാഗ്വയിലെത്തി ബസിലോ ടാക്സിയിലോ അതല്ലെങ്കിൽ കാൽനടയായോ അമേരിക്കൻ അതിർത്തിയിലേക്കു സഞ്ചരിക്കുന്നു. ക്യൂബക്കാർക്ക് വിസ കൂടാതെ നിക്കരാഗ്വയിലെത്താം. അവിടെ ചെന്നുകഴിഞ്ഞാൽ അവർ സ്വന്തം കാര്യം നോക്കണമെന്നു മാത്രം. പരമാവധി അഭയാർഥികളെ അമേരിക്കയിലെത്തിച്ച് സമ്മർദത്തിലാഴ്ത്തുകയാണ് നിക്കരാഗ്വയുടെ ലക്ഷ്യം.
എങ്ങനെയും രക്ഷപ്പെടുക
ഇതുവരെ സന്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് ക്യൂബക്കാർ പലായനത്തിനു തയാറെടുക്കുന്നത്. സ്ഥാവര, ജംഗമ വസ്തുക്കളെല്ലാം വില്ക്കാൻ അവർ തയാറാണ്. പിടിക്കപ്പെട്ടാൽ സന്പാദ്യങ്ങളൊന്നുമില്ലാതെ വെറുംകയ്യോടെ ജന്മനാട്ടിലേക്കു പോകേണ്ടിവരും എന്ന ഭയംപോലും അവർക്കില്ല. സാന്പത്തികമായി തകർന്നടിഞ്ഞതും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതുമായ രാജ്യത്തുനിന്നു രക്ഷപ്പെടുക എന്ന ഒരേയൊരു ലക്ഷ്യമേ അവർക്കുള്ളൂ. റൊട്ടിയും പച്ചക്കറിയുമൊക്കെ ദുർലഭമാണെന്നു മാത്രമല്ല ഉള്ളതിനു തീപിടിച്ച വിലയുമാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന ടൂറിസം കൊറോണക്കാലത്തിന്റെ ആഘാതത്തിൽനിന്നു സ്വതന്ത്രമായിട്ടുമില്ല.
ക്യൂബയിലെ പ്രശ്നങ്ങൾക്കു കാരണം യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. പ്രസിഡന്റ് മിഗ്വെൽ ഡയസ്-കാനെൽ തന്റെ പുതുവർഷ സന്ദേശത്തിൽ, വരുന്ന വർഷം കൂടുതൽ വിഷമകരമാകുമെന്നാണു പ്രസ്താവിച്ചത്. അതേസമയം ക്യൂബൻ വിപ്ലവത്തിന്റെ പൈതൃകമുള്ളതുകൊണ്ട് ക്യൂബക്കാർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാടായിരുന്നു വിപ്ലവനായകനായ ഫിദെൽ കാസ്ട്രോയ്ക്കും. ക്യൂബൻ സാഹചര്യങ്ങളെ അംഗീകരിക്കാതെ ഭരണകൂടത്തെ സ്ഥിരമായി വിമർശിക്കുന്നവർക്കു മുന്പിൽ രണ്ടു സാധ്യതകളാണ് അദ്ദേഹം നിർദേശിച്ചത്. ഒന്നുകിൽ ജയിലിൽ പോവുക, അല്ലെങ്കിൽ ജീവൻ കയ്യിൽപിടിച്ച് നാടുവിടുക. തുറുങ്കിൽ അടയ്ക്കപ്പെട്ടവരുടെയും അമേരിക്കയിലേക്കുള്ള ബോട്ടുയാത്രയിൽ കടൽ വിഴുങ്ങിയവരുടെയും എണ്ണം ആർക്കാണ് അറിയാവുന്നത്!
ബഹുജനപ്രക്ഷോഭം?
ക്യൂബൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നത് ജനതയുടെ അസംതൃപ്തി ഒരു ബഹുജനപ്രക്ഷോഭമായി മാറുമോ എന്നതാണ്. 2021 ജൂലൈ 11നാണ് ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കം. ഏകപാർട്ടി ഭരണത്തിനും അടിച്ചമർത്തലിനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമെതിരേ അക്കാലത്തു നിരത്തിലിറങ്ങിയ ആളുകളെ ഉരുക്കുമുഷ്ടികൊണ്ടാണ് സർക്കാർ നേരിട്ടത്. പ്രതിഷേധസമരത്തിൽ പങ്കെടുത്തതുകൊണ്ടു മാത്രം തടവിലായവർ ആയിരങ്ങളാണ്.
അഞ്ചു വർഷമാണ് അവർക്കു കിട്ടിയ ഏറ്റവും കുറഞ്ഞ ജയിൽശിക്ഷ. കഴിഞ്ഞ വർഷം ജൂലൈ 11ന് യൂറോപ്പിലെയും അമേരിക്കയിലെയും 30 വൻ നഗരങ്ങളിൽ പ്രവാസികളായ ക്യൂബക്കാർ നടത്തിയ റാലികൾ ലോകശ്രദ്ധയാകർഷിച്ചു. ക്യൂബയിലെ പ്രതിഷേധപ്രകടനങ്ങൾ 1989ൽ കിഴക്കൻ ജർമനിയെ മുട്ടുകുത്തിച്ച സമരപരന്പരകളെപ്പോലെ വളർത്താതിരിക്കാനാണു സർക്കാരിന്റെ ശ്രമം. ജീവിതത്തിൽ ആദ്യമായി തെരുവിലിറങ്ങുന്ന കൗമാരക്കാർക്കുപോലും നീണ്ട വർഷങ്ങളിലെ ജയിൽവാസമാണു ശിക്ഷവിധിക്കുന്നത്.
വിലക്കയറ്റം അതിരൂക്ഷം
അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും വിലക്കയറ്റവുമാണ് സാധാരണക്കാരെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. കുടിവെള്ളം വാങ്ങാൻ കിട്ടുന്നില്ല. പച്ചക്കറിക്കു തീവില. മുട്ടയും പാലുമൊക്കെ ആഡംബരവസ്തുക്കൾ. 1990കളെ ക്യൂബയിൽ വിളിക്കുന്നത് ‘പ്രത്യേകകാലഘട്ടം’ എന്നാണ്. ക്യൂബക്കാർ ഏറ്റവും കൂടുതൽ വിശപ്പുസഹിച്ച കാലമാണത്. അക്കാലം തിരിച്ചുവരുമോ എന്നാണ് ഭയം. ആശങ്കയും നിരാശയും ഭയവും ദുഃഖവും നിറഞ്ഞുനില്ക്കുന്ന ഒരിടമായി മാറിയ രാജ്യമാണിന്ന് ക്യൂബ.
ക്യൂബൻ നാണയമായ പെസോയുടെ വിലയിടിഞ്ഞതോടെ വിലക്കയറ്റം അതിരൂക്ഷമാണ്. ക്യൂബൻ ധനശാസ്ത്രജ്ഞനായ ഓമർ എവർലേനി പറയുന്നത് അവശ്യസാധനങ്ങൾ വാങ്ങാൻ പോലുമുള്ള പണം സാധാരണക്കാരന്റെ കൈയിൽ ഇല്ലെന്നാണ്. ശരാശരി വരുമാനമായ 3535 പെസോയിൽനിന്ന് 1000 പെസോ കൊടുത്താലേ ഒരു കിലോ പാൽപ്പൊടി കിട്ടൂ; അരക്കിലോ പന്നിയിറച്ചിക്ക് 300 പെസോയും. ദീർഘസമയം വരിയിൽ നിന്നാലേ അതു വാങ്ങാനാവുകയുള്ളൂ. ഡീസലും അപൂർവ വസ്തുവാണ്. വൈദ്യുതോത്പാദനം ഡീസലിൽനിന്നാണ്. കറന്റ് കട്ട് അനുദിന സംഭവവും.
പ്രത്യയശാസ്ത്രപരമായ കടുംപിടിത്തം ഉപേക്ഷിക്കാതെ ക്യൂബക്കു തല പൊക്കാനാവില്ലെന്നാണ് എവർലേനിയുടെ അഭിപ്രായം. വിദേശനിക്ഷേപം രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറാതെ നിക്ഷേപങ്ങൾ നടത്താൻ സംരംഭകർ തയാറാകുന്നില്ല. എല്ലാറ്റിനും അമേരിക്കയെ കുറ്റംപറഞ്ഞതുകൊണ്ട് രാജ്യം രക്ഷപ്പെടുകയില്ല. ചെറുപ്പക്കാർ രാജ്യം വിടുന്നതാണ് ഇപ്പോൾ ക്യൂബ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പല നിരീക്ഷകരും കരുതുന്നു. തൊഴിൽമേഖല നിശ്ചലമാവുകയും രാജ്യം വൃദ്ധരുടേതായി മാറുകയും ചെയ്യും. വൃദ്ധസദനങ്ങൾ നോക്കിനടത്താൻപോലും ആളില്ലാത്ത അവസ്ഥയുണ്ടായാലും അദ്ഭുതപ്പെടാനാവില്ല എന്നു കരുതുന്നവരാണ് ഏറെ.
വിദേശത്തു പോകുന്നവർ അയയ്ക്കുന്ന കൊച്ചുകൊച്ചു തുകകളാണ് ഇപ്പോൾ ക്യൂബയുടെ ആശ്വാസം. ജനസംഖ്യയുടെ 60 ശതമാനംവരെ ആളുകൾക്ക് അതുകൊണ്ടു പ്രയോജനമുണ്ടെന്നാണ് ഒരു കണക്ക്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര കടുംപിടിത്തം ഒരു രാജ്യത്തെ മൊത്തം ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടതിന്റെ മറ്റൊരു നേർക്കാഴ്ചയാണു ക്യൂബ.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്ക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്ക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top