Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലൗ ജിഹാദും ‘സ്വപ്ന’ പ്രവചനവും
Saturday, May 6, 2023 10:26 PM IST
അനന്തപുരി /ദ്വിജന്
സുദിപ്തോ സെന്നിന്റെ വിവാദ സിനിമ ‘ദ കേരളാ സ്റ്റോറി’ മുസ്ലിം തീവ്രവാദികളുടെ കേരള സമൂഹത്തിലെ സാന്നിധ്യവും പ്രണയക്കെണിയിലൂടെ കേരളത്തിലെ അമുസ്ലിംകളായ പെണ്‍കുട്ടികളെ തീവ്രവാദികളാക്കുന്നുവോ എന്ന ചോദ്യവും വീണ്ടും ഏറെ സജീവമാക്കി. പ്രണയം നടിച്ച് അമുസ്ലിംകളായ യുവതികളെ വശത്താക്കി മുസ്ലിം തീവ്രവാദികൾ ബോധപൂർവം നടത്തുന്ന സാമൂഹിക തിന്മയെ ലൗജിഹാദ് എന്നു വിളിച്ചുതുടങ്ങിയത് കർണാടകയിലാണ്. 2009ൽ പത്തനംതിട്ടക്കാരിയായ ക്രൈസ്തവ യുവതി ഒരു മുസ്ലിം യുവാവിനോടൊപ്പം വീടു വിട്ടതോടെ ഈ പദവും ആശയവും കേരള സമുഹത്തിൽ ശക്തമായി.
ഈ സാമൂഹിക വിപത്തിനെക്കുറിച്ച് അന്വേഷിക്കാൻ കേരള ഹൈക്കോടതി പലവട്ടം കേരളാ പോലീസിന് നിർദേശം കൊടുത്തു. 2009 നവംബർ 11ന് സംസ്ഥാന ഡിജിപി ജേക്കബ് പൂന്നൂസ് കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസിന്റെ 18 മേഖലകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ ലൗ ജിഹാദ് നടക്കുന്നതായി സംശയം പ്രകടിപ്പിച്ചതായി പറഞ്ഞു. എന്നാൽ ലൗ ജിഹാദ് എന്നരീതിയിൽ ഒരു സംഘടിത നീക്കം ഇല്ലെന്നാണ് ഡിജിപി അവസാനമായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
കേരളാ പോലീസിന്റെ അക്കാലത്തെ ഇന്റലിജൻസ് വിഭാഗം മേധാവി സിബി മാത്യു കൊടുത്ത റിപ്പോർട്ടിന് വിരുദ്ധമായിട്ടാണ് ഡിജിപി നേരിട്ട് ഈ റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതായി സിബി മാത്യുവും റിപ്പോർട്ട് ചെയ്തിരുന്നു. ലൗ ജിഹാദ് എന്ന സംഘടനയില്ലെന്നാണ് അന്ന് ഡിജിപി പറഞ്ഞത്. അതുകൊണ്ട് ഹൈക്കോടതിക്കും കൂടുതൽ പറയാനായില്ല. കോടതികൾ ഇത്തരം കാര്യങ്ങളിൽ തീരുമാനിക്കുന്നത് പോലീസ് പറയുന്നത് വിശ്വസിച്ചാണ്. സർക്കാരും ഔദ്യോഗികമായി പറയുന്നത് അങ്ങനെ തന്നെ. കോടതി ഇല്ലെന്ന് പറഞ്ഞാൽ ലൗ ജിഹാദ് ഇല്ലാതാകുമോ?
വിഎസ് മാത്രമല്ല പിണറായിയും
2010 ജൂലൈയിൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കേരളത്തെക്കുറിച്ച് ഒരു സത്യം തുറന്നു പറഞ്ഞു. 20 വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാൻ മുസ്ലിം തീവ്രവാദികൾ ആസൂത്രിത ശ്രമം നടത്തുന്നു. വിഎസിന്റെ വലിയ വിമർശകനായിരുന്ന പിണറായി അന്ന് ഇക്കാര്യത്തിൽ പക്ഷേ വിഎസിന് പരസ്യമായി പിന്തുണ കൊടുക്കുകയും തീവ്രവാദികൾക്ക് ജനാധിപത്യമുന്നണിയുമായാണ് ബന്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തു.
കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് ഒരു മതവിഭാഗം ആദ്യമായി പറഞ്ഞത് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സാമൂഹിക ഐക്യത്തിനും ജാഗ്രതയ്ക്കും വേണ്ടിയുള്ള കമ്മീഷനാണ്. 2009ൽ അവർ ആപത് സൂചന നൽകി. കമ്മീഷൻ നടത്തിയ പഠനം അനുസരിച്ച് 2006 മുതൽ 2009 വരെ 2,868 കത്തോലിക്കാ പെണ്‍കുട്ടികൾ മുസ്ലിം മതത്തിലേക്ക് മാറി. ജില്ല തിരിച്ചുള്ള കണക്കും ജാഗ്രതാ കമ്മീഷൻ പ്രസിദ്ധികരിച്ചു. കാസർഗോഡ് ജില്ലയിൽനിന്നും 508 കത്തോലിക്കർ ഇങ്ങനെ മതം മാറി. ഇരയാക്കപ്പെടുന്ന യുവതികൾ ലൈംഗിക അരാജകത്വത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നു എന്നും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. അന്നു മുതൽ സഭ ഈ സങ്കടം ഉയർത്തുന്നുണ്ട്. 2020 ജനുവരി 14ന് സീറോമലബാർ സഭയുടെ സിനഡ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞു. ഇക്കാര്യത്തിൽ കേരളാ പോലീസ് കാണിക്കുന്ന നിസംഗതയെയും സിനഡ് കുറ്റപ്പെടുത്തി.
ഈഴവരെ മുസ്ലിംകൾ ലൗ ജിഹാദിന് ഇരയാക്കുന്നു എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. 2006നു ശേഷം കേരളത്തിൽ മതപരിവർത്തനം നടത്തിയ 6129 പേരിൽ ബഹുഭൂരിപക്ഷവും വിവാഹം വഴി ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു, ക്രിസ്ത്യൻ യുവതികളാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ സ്റ്റോറിയുടെ കഥ
ഈ പശ്ചാത്തലത്തിലാണ് മുസ്ലിം കെണികളിൽ പെട്ട യുവതികളുടെ കഥപറയുന്ന കേരളാ സ്റ്റോറിയുടെ വരവ്. സിനിമ കാണാതെ അതു കേരളത്തിന്റെ കഥയല്ലെന്ന് വി.ഡി. സതീശനും പിണറായിയും വരെ പറയുന്നു. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥ ഹൃദ്യമായി പറയുന്ന മനോഹരമായ സിനിമ എന്നാണ് സിനിമ കാണാൻ സാധിച്ചവർ പറയുന്നത്. കേരളാ സ്റ്റോറിയുടെ ടീസറിൽ വന്ന യുവതി അവകാശപ്പെടുന്നത് 32,000 യുവതികൾ കെണിയിൽ പെട്ടതായാണ്. അതു കള്ളമാണെന്ന് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും മുസ്ലിം വക്താക്കളും പറയുന്നു. എങ്കിൽ എത്രപേർ പോയി? കണക്കു ശരിയല്ലെന്ന് പറയുന്നവർ പറയേണ്ടേ? തീവ്രവാദത്തിന്റെ യാഗശാലകളിൽ മലയാളി യുവതികളെ കണ്ടെത്തുന്പോഴും ഇവിടെ തീവ്രവാദികളോ ലൗ ജിഹാദോ ഇല്ലെന്ന് ഇവിടുത്തെ ബുദ്ധിജീവികൾ പോലും എന്തേ ഉച്ചത്തിൽ പറയുന്നു?
സതീശൻ പറയണം
കേരളാ സ്റ്റോറിക്കെതിരേ ഇത്ര വചാലനാകുന്ന വി.ഡി. സതിശനോട് ഒരു ചോദ്യം. ‘കക്കുകളി എന്ന നാടകം കേരളത്തിലെ ക്രൈസ്തവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നു’ എന്ന് ഇനി ആരുടെ സർട്ടിഫിക്കറ്റാണ് നിങ്ങൾക്കു വേണ്ടത്? സതീശനോട് മാത്രമല്ല ഇക്കാര്യത്തിൽ അഴകൊഴന്പൻ സമീപനം സ്വീകരിക്കുന്ന സിപിഎമ്മിന്റെ സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവരോടും കേരളത്തിലെ ക്രൈസ്തവർക്ക് ഈ ചോദ്യമുണ്ട്. കേരളത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയും ഓർത്തഡോക്സ് സഭയുടെ സെക്രട്ടറി ബിജു ഉമ്മനും അടക്കം ക്രൈസ്തവ സമൂഹത്തിന്റെ യഥാർഥ വക്താക്കൾ എല്ലാം വ്യക്തമാക്കിയിട്ടും എന്തേ ഇപ്പോഴും ‘നാടകം ക്രൈസ്തവ വികാരത്തെ ഘനിക്കുന്നുവെങ്കിൽ’ എന്ന ആർക്കാനും വേണ്ടിയുള്ള ഓക്കാന ശബ്ദം സതീശന്റെയും മറ്റ് ഇടതു നേതാക്കളുടെയും വാക്കുകളിൽ മുഴങ്ങുന്നു.
യാഥാർഥ്യമാകുന്ന വെളിപ്പെടുത്തലുകൾ
നിർമിത ബുദ്ധി കാമറയുടെയും കെ-ഫോണിന്റെയും അടക്കം ഇടപാടുകളിലെ അതിഭീകരമായ അഴിമതിയുടെ കഥകൾ പുറത്തു വരുന്പോൾ 2022 ഒക്ടോബറിൽ പ്രസിദ്ധികരിച്ച സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹത്തിൽ’ കേരളത്തിലെ ഐടി വകുപ്പിനെക്കുറിച്ച് അവർ നടത്തിയ വെളിപ്പെടുത്തലുകളാണ് നിറവേറുന്നത്. അവർ പറഞ്ഞതെല്ലാം എത്ര സത്യം! അന്ന് അവർ എഴുതി: “ഐടി ഡിപ്പാർട്ടിമെന്റ് ശിവശങ്കർ സാറിന്റെ നിയന്ത്രണത്തിലാണ്. അതിനെ കാശുകിട്ടുന്ന ഏതെല്ലാം മേഖലകളോട് കണക്ട് ചെയ്യാമെന്നു കണ്ടെത്തുന്നതിൽ അദ്ദേഹം വലിയ സാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നു.’’ (അദ്ദേഹം ജയിലിലാണെങ്കിലും കമ്മീഷൻ കിട്ടേണ്ടവർക്കു കിട്ടുന്നുണ്ട്). “സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലും പരിസരങ്ങളിലും നടക്കുന്ന ഇത്തരം കൂട്ടുകച്ചവടങ്ങൾ സാധാരണ ജനത്തിനറിയില്ല. ഞാൻ ചുരുക്കിപ്പറയാം. ഡീകാർബണൈസേഷൻ വാഹനങ്ങൾക്ക് ആവശ്യമാണ്. അപ്പോൾ കാർബണ്‍ ഡോക്ടർ എന്ന സ്ഥാപനം ഉദയം ചെയ്യുന്നു. ആ സ്ഥാപനത്തിന് കെഎസ്ആർടിസിയുടെ ഡീകാർബണൈസേഷൻ കോണ്‍ട്രാക്ട് കിട്ടുന്നു.’’ (അതിലും എത്രയോ വലിയ കമ്മീഷനാവും നിർമിത ബുദ്ധി കാമറായുടേത്. 68 കോടിക്ക് തീരുമായിരുന്ന പദ്ധതിക്ക് 232 കോടി!)
“സ്ഥാപനത്തിന്റെ പ്രവർത്തന മികവൊന്നും നോക്കാതെ കണ്‍സൽട്ടൻസി കിട്ടുന്നു. കെ-ഫോണ്‍ പദ്ധതി നോക്ക്, സ്വകാര്യതകൾ പോലും നിരീക്ഷിക്കപ്പെടുന്ന വിധമാണ് കളമൊരുക്കപ്പെടുന്നത്. എല്ലാ ഡീലുകൾക്കും മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്നു താനും. എല്ലാറ്റിലും കമ്മീഷൻ പ്രധാനമാണ്.’’ (അദ്ദേഹം പക്ഷേ വാ തുറക്കുന്നില്ല. സ്വപ്നയുടെ പുസ്തകക്കാര്യത്തിലും അങ്ങനെതന്നെ. എം.വി. ഗോവിന്ദനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല.)
“ഐടി വകുപ്പിന്റെ സുവർണ കാലമായിരുന്നു കോവിഡ് കാലം. സകലതും ഐടി ബന്ധിതമായി, അതിനിടയിലാണ് സ്പ്രിംഗളർ വരുന്നത്. ജനങ്ങളുടെ ഡേറ്റാ ബേസ് ആ തക്കത്തിന് ശിവശങ്കർ അമേരിക്കൻ കന്പനിക്കു വിറ്റു. അതിലൂടെ വീണാ വിജയൻ കോടികൾ സന്പാദിച്ചു. അക്കാര്യത്തിൽ ശൈലജ ടിച്ചറും ശിവശങ്കറും ഏറ്റുമുട്ടി.’’ (കോവിഡ് കാല കച്ചവടങ്ങൾ ലോകായുക്തയുടെ മുന്നിലുണ്ട്. രണ്ടു വർഷം കഴിയുന്പോൾ ഇത് പരിശോധിക്കുന്നതു ശരിയല്ലെന്നും അവർക്കു തോന്നാം.) “സ്മാർട്ട് സിറ്റി, സ്പ്രിംഗളർ, ലൈഫ് എല്ലാറ്റിലും പ്രതിപക്ഷ നേതാവ് ക്രമക്കേട് ഉന്നയിക്കുന്നുണ്ട്. അവയെ ഒക്കെ നേരിടാനുള്ള സംവിധാനം സർക്കാറിനുണ്ട്.’’ (പറയുന്നവർ പറയട്ടെ. പ്രതികരണം ഇല്ല. ഞങ്ങൾ മുന്നോട്ട് തന്നെ പോകും. പിന്നെ കേസ്. ലാവ്ലിനാണ് മാതൃക!)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top