Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!
Thursday, May 18, 2023 11:25 PM IST
മയക്കുമരുന്ന് മരണം അരികിലുണ്ട്-3 / ജോൺസൺ പൂവന്തുരുത്ത്
2022 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോൾ വന്നു. എരഞ്ഞിപ്പാലത്തെ ഒരു വീട്ടിൽ ഒരു യുവാവ് അക്രമാസക്തനായി മാതാപിതാക്കളെ ഉപദ്രവിക്കുന്നു എന്നതായിരുന്നു ഫോണ്‍ സന്ദേശം. ഒട്ടും സമയം കളയാതെ പോലീസ് എരഞ്ഞിപ്പാലം ക്യാപ്റ്റൻ വിക്രം റോഡിലെ ആ വാടകവീടിനു മുന്നിലെത്തി. അതീവ പ്രകോപിതനായി വഴിയിൽ നിന്നു ബഹളംകൂട്ടുകയാണ് യുവാവ്. അയാളുടെ മട്ടും ഭാവവും കണ്ട് അടുക്കാൻ ഭയന്നു നാട്ടുകാർ അവിടവിടെയായി നിൽപ്പുണ്ട്.
ലഹരി തലയ്ക്കുപിടിച്ച് അക്രമാസക്തനായി നിൽക്കുകയാണെന്നു നാട്ടുകാർ പോലീസിനു മുന്നറിയിപ്പ് കൊടുത്തു. ആകെ അസ്വസ്ഥനായി നിന്ന യുവാവിനെ പോലീസ് ഒരു തരത്തിൽ അനുനയിപ്പിച്ചു വീട്ടിലേക്കു കയറ്റി. മാതാപിതാക്കളെ കണ്ടതും ഇയാൾ വീണ്ടും പ്രകോപിതനായി. ഇതോടെ പോലീസ് ഇയാളെ ഒരു മുറിക്കുള്ളിലാക്കി. ആൾ ശാന്തനായെന്നു കരുതി പോലീസ് പോകാനൊരുങ്ങിയതും മുറിക്കുള്ളിൽനിന്നു യുവാവ് പുറത്തു ചാടി.
കൊലവിളി
ഒരു കത്തിയുമായിട്ടായിരുന്നു വരവ്. വന്നപാടെ മുന്നിൽ കിട്ടിയത് അമ്മയെ ആയിരുന്നു. 48 വയസുള്ള അമ്മ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുതുകിൽ കുത്തേറ്റു. കുത്തേറ്റ അമ്മയെ പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് കത്തിയുമായി വീണ്ടും വീട്ടിനുള്ളിലേക്കു പാഞ്ഞുകയറി. ഇതോടെ കണ്ടുനിന്നവർ എല്ലാവരും നടുങ്ങി. ചിലർ നിലവിളിച്ചു. കാരണം, കുറച്ചുദിവസം മുന്‍പ് ലഹരിമൂത്ത മകന്റെ ആക്രമണത്തിൽ കാലിനു പൊട്ടലേറ്റ അച്ഛൻ കാലിൽ പ്ലാസ്റ്ററിട്ടു മുറിക്കുള്ളിൽ കിടക്കുന്നുണ്ടായിരുന്നു. ഈ മുറിയിലേക്കു കയറിയ യുവാവ് കതകിനു കുറ്റിയിട്ടു. നടക്കാനാവാതെ കിടക്കുന്ന അച്ഛന്റെ കഴുത്തിലും നെഞ്ചിലും കുത്തി. ആക്രമണത്തെ കാര്യമായി പ്രതിരോധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഇനി കാത്തുനിന്നാൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നു തോന്നിയ നിമിഷം പോലീസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു. ഈ സമയം കത്തിയുമായി വീണ്ടും ആക്രമണത്തിനായി കൊലവിളി മുഴക്കി നിൽക്കുകയായിരുന്നു യുവാവ്. ഇതോടെ ഇൻസ്പെക്ടർ ജിജീഷ് തോക്കെടുത്തു. രണ്ടു തവണ കിടക്കയ്ക്കു സമീപത്തേക്കു നിറയൊഴിച്ചതോടെ അക്രമി ഒന്നു പതറി. ആ നിമിഷം ഇരച്ചുകയറിയ പോലീസ് ഇയാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി.
ഇതിനിടെ, രണ്ടു പോലീസുകാർക്കു പരിക്കേറ്റു. രാസലഹരിയിലാണ് യുവാവ് ആക്രമണം നടത്തിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. സമയോചിതമായി സാഹസിക ഇടപെടൽ നടത്തിയാണ് അന്നു നടക്കാവ് പോലീസ് ലഹരിഭ്രാന്തിൽ മുങ്ങിയ മകനിൽനിന്ന് ആ ദന്പതികളെ രക്ഷപ്പെടുത്തിയത്.
പോലീസിനും ഭീഷണി
ലഹരിപിടിച്ച തലച്ചോറുകളുടെ എണ്ണം കൂടിയതോടെ ജീവൻ പണയപ്പെടുത്തി ജോലിചെയ്യേണ്ട അവസ്ഥയിലാണ് പോലീസുകാരെന്നാണ് പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കടത്തു സംഘങ്ങളും പെരുകിയതോടെ പോലീസിന്റെ ജോലി കൂടുതൽ അപകടകരമായി മാറി. സംഘർഷസമരം നടക്കുന്നിടത്തെ ജോലിയേക്കാൾ അപകടകരമാണ് ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് പോലീസുകാർ പറയുന്നത്. ഇത്തരം വ്യക്തികൾ ഏതു നിമിഷമാണ് പ്രകോപിതരാകുന്നതെന്ന് ആർക്കും ഉൗഹിക്കാൻകൂടി കഴിയില്ല.
നാട്ടിൽ എവിടെയെങ്കിലും ലഹരിസംഘങ്ങളോ വ്യക്തികളോ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ ആശ്രയം തേടി ആദ്യവിളിയെത്തുന്നതു പോലീസിലേക്കാണ്. പോലീസ് വന്നാൽ എല്ലാം എങ്ങനെയെങ്കിലും പരിഹരിച്ചുകൊള്ളുമെന്നാണ് നാട്ടുകാർ കരുതുന്നത്.
പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് പോലീസ് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരുന്നത്. ലഹരിഭ്രാന്ത് പിടിച്ചവരിൽനിന്ന് ആക്രമണം നേരിട്ടവരും പരിക്കേറ്റവരുമായ നിരവധി പോലീസുകാരുണ്ട്. ലഹരിയടിച്ചു കിറുങ്ങിനിൽക്കുന്നവരെ പിടിക്കുകയെന്നതും സ്റ്റേഷനിൽ സൂക്ഷിക്കുകയെന്നതുമൊക്കെ തീരാത്ത തലവേദനയാണ് ഓരോ ദിവസവും പോലീസിനു സമ്മാനിക്കുന്നത്.
ചോരക്കളി
കഴിഞ്ഞ മാസം തിരുവനന്തപുരം കിളിമാനൂരിൽ ലഹരിസംഘത്തെ പിടികൂടാനെത്തിയ പോലീസിനു നേരേ ആക്രമണമുണ്ടായി. കടമാൻകുഴി അനീഷിന്റെ വീട്ടിൽ ലഹരിസംഘം തന്പടിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് പോലീസ് എത്തിയത്. എന്നാൽ, ലഹരിസംഘത്തലവൻ വിവേകിന്റെ നേതൃത്വത്തിൽ പോലീസിനു നേരേ ആക്രമണമുണ്ടായി. കുരുമുളക് സ്പ്രേ ആക്രമണത്തിൽ ഒരു പോലീസുകാരന്റെ കണ്ണിനു സാരമായി പരിക്കേറ്റു.
2017 ഏപ്രിലിൽ വെള്ളായണി സ്വദേശിയായ യുവാവ് മയക്കുമരുന്നു ലഹരിയിൽ അച്ഛനെയും നാട്ടുകാരെയും ആക്രമിക്കുന്നുവെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് നേമം എഎസ്ഐ മതിമാനും സംഘവുമെത്തിയത്. വെട്ടുകത്തിയുമായി നിന്നു കൊലവിളി മുഴക്കിയ യുവാവിനെ വരുതിയിലാക്കാനുള്ള ശ്രമത്തിനിടയിൽ എഎസ്ഐയെ ഇയാൾ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് യുവാവിനെ പിന്നീട് കീഴ്പ്പെടുത്തിയത്.
2022 മാർച്ചിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ലഹരിവേട്ടയ്ക്ക് ഇറങ്ങിയതാണ് തോപ്പുംപടിയിലെ പോലീസ് സംഘം. ഇവരെ ലഹരിസംഘം ആക്രമിച്ചു. തോപ്പുംപടി സ്റ്റേഷനിലെ അനീഷിന്റെ തലയ്ക്കിട്ടു ഹെൽമറ്റുകൊണ്ടാണ് അടിച്ചത്. തല പൊട്ടി ചോരചീറ്റി. അനീഷിന്റെ തലയിൽ പന്ത്രണ്ട് തുന്നലുകൾ ഇടേണ്ടിവന്നു.
പെട്രോൾ ബോംബ് ആക്രമണം
2022 ഒക്ടോബറിൽ കൊടുങ്ങല്ലൂരിൽ മയക്കുമരുന്നു പിടിക്കാനെത്തിയ പോലീസിനെ യാതൊരു കൂസലും കൂടാതെയാണ് ലഹരിസംഘം കടന്നാക്രമിച്ചത്. എടവിലങ്ങ് പഞ്ചായത്തിലായിരുന്നു സംഭവം. പോലീസ് ജീപ്പും അടിച്ചുതകർത്തു. മതിലകം സ്റ്റേഷനിലെ ജൂണിയർ എസ്ഐ ആയിരുന്ന മിഥുൻ മാത്യുവിനാണ് ലഹരിസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളിൽ ലഹരിസംഘം കടകൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്യുന്നുവന്ന പരാതിയെത്തുടർന്നാണ് 2020 ഡിസംബറിൽ തിരുവല്ലം പോലീസ് എത്തിയത്. ലഹരിസംഘത്തെ തേടിയെത്തിയ പോലീസിനെ ശാന്തിപുരത്തുവച്ചു ലഹരിമാഫിയ നേരിട്ടു. പോലീസിനെ ആക്രമിച്ച സംഘം പെട്രോൾ ബോംബ് എറിയുകയും പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. തിരുവല്ലം എസ്ഐയുടെ വയർലെസ് സെറ്റും അക്രമികൾ പിടിച്ചെടുത്തു നശിപ്പിച്ചു.
ഇതൊക്കെ ലഹരിയുമായി ബന്ധപ്പെട്ടു ദിനംപ്രതി കേരളത്തിൽ നടക്കുന്ന സംഭവങ്ങളിൽ ചിലതു മാത്രം. ലഹരിക്കടിമകളായവരെ നേരിടാൻ ഇറങ്ങുന്ന പോലീസിന്റെ അനുഭവം ഇതൊക്കെയാണെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ലഹരിസംഘങ്ങൾ നാട്ടിൽ അഴിഞ്ഞാടുന്പോൾ ഒരു വാക്കുകൊണ്ടുപോലും എതിർക്കാനുള്ള ധൈര്യം ഇന്നു നാട്ടുകാരിൽ ബഹുഭൂരിപക്ഷത്തിനുമില്ല. ഏതെങ്കിലും രീതിയിൽ ലഹരിസംഘങ്ങൾക്കെതിരേ തിരിഞ്ഞാൽ സംഘടിതമായെത്തി ആക്രമിക്കുന്നതാണ് അവ രുടെ രീതി.
ഭീതിയോടെ
നിയമം ലഘിച്ചു റോഡിൽ ബൈക്കിലും മറ്റും അഭ്യാസം നടത്തുന്നവരെ വിലക്കാനോ ഉപദേശിക്കാനോ എതിർക്കാനോ പലർക്കും പേടിയാണ്. കാരണം, ഇവർ ലഹരിസംഘവുമായി ബന്ധമുള്ളവരാണോയെന്ന് ഉറപ്പില്ല. സാമൂഹ്യപ്രതിബദ്ധതയുടെ പേരിലും ധാർമികരോഷം തോന്നിയും ഇങ്ങനെ പല പ്രശ്നങ്ങളിലും ഇടപെട്ടവർ അവസാനം ലഹരിമാഫിയയുടെ നോട്ടപ്പുള്ളികൾ ആയതാണ് പലരുടെയും അനുഭവം. ഇത്തരം സംഘങ്ങൾക്കെതിരേ നിൽക്കാൻ പലപ്പോഴും രാഷ്ട്രീയക്കാർ പോലും തയാറല്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ചിലേടത്തെങ്കിലും ലഹരിയും രാഷ്ട്രീയവും തമ്മിൽ കൂടിക്കുഴയുന്നുണ്ടോയെന്ന സംശയം അടുത്തകാലത്തു ബലപ്പെട്ടിട്ടുണ്ട്. ഒന്നിലും തലയിടാതെ സ്വന്തം കാര്യം നോക്കി പോയേക്കാം എന്നു കരുതിയാൽ പോലും നമ്മൾ സുരക്ഷിതരാകണമെന്ന് ഉറപ്പില്ല എന്നതാണ് സാഹചര്യം.
ജനമൈത്രി ശൈലികൊണ്ട് ലഹരിമാഫിയയെ ഒതുക്കാനാവില്ല
സിബി മാത്യൂസ് (റിട്ട. ഐപിഎസ്, മുൻ ഡിജിപി)
പോലീസിനെപ്പോലും ആക്രമിക്കുന്ന തരത്തിലേക്കു കേരളത്തിലെ ലഹരിഭീഷണി വളരുന്നു എന്നതു തികച്ചും ആശങ്കാജനകമാണ്. കൊട്ടാരക്കര സംഭവത്തിൽ പോലീസുകാർ പോലും ആക്രമിക്കപ്പെട്ടു. സമീപകാലത്തു മയക്കുമരുന്നു സംഘങ്ങളിൽനിന്നു പലപ്പോഴും പോലീസിന് അതിക്രമം നേരിടേണ്ടിവരുന്നുണ്ട്. കർശനമായ നിലപാടിലൂടെയും നീക്കങ്ങളിലൂടെയും മാത്രമേ മയക്കുമരുന്നു മാഫിയകളെ ഒതുക്കാനാകൂ.
കാരണം അവർ നിയമത്തെ ബഹുമാനിക്കുന്നവരല്ല. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടവരെ അങ്ങനെതന്നെ അറസ്റ്റ് ചെയ്ത് അകത്താക്കണം. ജനമൈത്രി ശൈലി ലഹരിമാഫിയയുടെ അടുത്ത് ഒട്ടും ഫലം ചെയ്യുമെന്നു തോന്നുന്നില്ല. സിആർപിസി സെക്ഷൻ 46(2)ൽ അറസ്റ്റ് രേഖപ്പെടുത്തുന്പോൾ ആവശ്യമെങ്കിൽ പോലീസിന് ബലം പ്രയോഗം നടത്താമെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1973 മുതൽ നിലവിലുള്ള ചട്ടമാണിത്. അതുകൊണ്ട് നാടിനു ഭീഷണിയാകുന്ന ഇത്തരം ക്രിമിനലുകളെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുകയാണ് ചെയ്യേണ്ടത്.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
Latest News
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top