Tax
Services & Questions
നവംബർ 30നു മുന്പ് ഓപ്ഷൻ നൽകണം
നവംബർ 30നു മുന്പ് ഓപ്ഷൻ നൽകണം
2013 ഏപ്രിൽ ഒന്നു മുതൽ പുതുതായി സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് ഓരോ മാസവും ജീവനക്കാരന്‍റെ അടിസ്ഥാന ശന്പളത്തിന്‍റെയും ക്ഷാമബത്തയുടെയും പത്തു ശതമാനം പെൻഷൻ വിഹിതമായി പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് അടച്ചുകൊണ്ടിരിക്കുന്നു.

2013 ഏപ്രിൽ ഒന്നിനു മുന്പ് സർക്കാർ സർവീസിൽ പ്രവേശിക്കുകയും പിന്നീട് മറ്റു വകുപ്പുകളിലേക്ക് മാറ്റം ലഭിക്കുകയോ പുനർനിയമനം ലഭിക്കുകയോ ചെയ്തവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തെരഞ്ഞെടുക്കുവാൻ സർക്കാർ നേരത്തേ അവസരം നൽകിയിരുന്നു. ഇതിനു കഴിയാത്തവർക്കായിട്ടാണ് സ.ഉ(പി) നം. 142/ 2018 ധന. തീയതി 10/ 09/2018 ഉത്തരവു പ്രകാരം ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിലെ കാലതാമസം ജീവനക്കാരുടെ മാത്രം പിഴവായി കണക്കാക്കാനാകില്ല. ഓഫീസ് മേധാവികളും നിയമനാധികാരികളും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയും ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ നടപടിക്രമങ്ങൾ കൃത്യമായി ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവർക്ക് സമയബന്ധിതമായി ഓപ്ഷൻ ഫോം സമർപ്പിക്കാനും അതുവഴി സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നെന്നും ഇതുസംബന്ധിച്ച് നം.17226/2018 റിട്ട് ഹർജിയിൻമേലുള്ള കോടതി വിധിയിൽ പരാമർശിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതിൻപ്രകാരം സമയബന്ധിതമായി ഓപ്ഷൻ ഫോം സമർപ്പിക്കാത്തതിനാൽ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാൻ സാധിക്കാതെ വന്ന ജീവനക്കാർക്ക് നിയമനാധികാരി മുന്പാകെ ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിനായി ഒരവസരം കൂടി നൽകുകയാണ്. നാളിതുവരെയായി ഓ്പ്ഷൻ ഫോം സമർപ്പിക്കാത്തവരോ സമയപരിധിയായ മൂന്നു മാസത്തിനകം ഓപ്ഷൻ ഫോം സമർപ്പിക്കാൻ സാധിക്കാതെ വന്നവരോ ആണെങ്കിൽ നവംബർ 30നകം നിയമനാധികാരിക്ക് മുന്പാകെ ഓപ്ഷൻ ഫോം സമർപ്പിക്കേണ്ടതും നിയമനാധികാരി അതു പരിശോധിച്ച് ജീവനക്കാരന് ബാധകമായിട്ടുള്ള പെൻഷൻ പദ്ധതി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടതും സേവന പുസ്തകത്തിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതും ഉത്തരവിന്‍റെ പകർപ്പും ഓപ്ഷൻഫോമും സേവന പുസ്തകത്തിൽ പതിക്കേണ്ടതുമാണ്. 2018 നവംബർ 30നു മുന്പായി ഓപ്ഷൻ ഫോം സമർപ്പിക്കാത്ത ജീവനക്കാർക്ക് യാതൊരു കാരണവശാലും ഇനിയൊരു അവസരം നൽകുന്നതല്ല. നടപടിക്രമങ്ങൾ പാലിക്കാത്ത ജീവനക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടും. അവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള അർഹത നഷ്ടപ്പെടും.