വൈവിധ്യങ്ങളായ പരിപാടികളോടെ "കിസ്മത് 2018' ശ്രദ്ധേയമായി
Monday, December 10, 2018 10:24 PM IST
ദമാം: കുടുംബ കൂട്ടായ്മയായ കിസ്മത്ത്ന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി സിഹാത്തിലെ റിമാ ഫാം ഹൗസിൽ സംഘടിപ്പിച്ച ’കിസ്മത്ത് 2018’ വർണാഭമായ പരിപാടികൾ കൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം ദമാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ഭരണ സമിതി ചെയർമാൻ സുനിൽ മുഹമ്മദ് നിർവഹിച്ചു.

മൂന്നര പതിറ്റാണ്ട് കാലം തങ്ങളുടെ പ്രവാസജീവിതം സന്പൂർണമാക്കിയ നാസ് വക്കം, അഹ്മദ് പുളിക്കൽ, ഇ.എം. കബീർ, കെ.എം. ബഷീർ, ഇ.കെ. മുഹമ്മദ് ഷാഫി , ജമാൽ വില്യാപ്പള്ളി വടകര എൻ.ആർ.ഐ, അബ്ദുറഹിമാൻ (സാസ് ഗ്രൂപ്പ് ) , ടി.കെ. കുട്ടി ഹസ ൻ, സി അബ്ദുറസാഖ് തെക്കേപ്പുറം, ജോളി ലോനപ്പൻ , ഹനീഫ് കണ്ടത്തിൽ , അബുബക്കർ സിദ്ദീഖ്, ശിഹാബ് കൊയിലാണ്ടി, നജാം, കുഞ്ഞുലക്ഷ്മി അമ്മ (കേരള കലാമണ്ഡലം) എന്നിവരെ കിസ്മത്ത് ചടങ്ങിൽ ആദരിച്ചു.

പ്രമുഖ ടെലിവിഷൻ റേഡിയോ ഫെയിം റെജി മണ്ണേൽ അവതാകരകനായ പരിപാടിയിൽ മികച്ച നവപിന്നണി ഗായകൻ ചാർളി നയിച്ച ഗാനനിശയും കിസ്മത് കുടുംബിനികൾ അവതരിപ്പിച്ച അവതരണ ഗാനവും നിരവധി നൃത്തനൃത്യങ്ങളും അരങ്ങേറി. കുട്ടികളുടെ ഫാഷൻ ഷോ പ്രേക്ഷകർക്ക് നവ്യാനുഭമായി. ഡോ. അജി വർഗീസ്, ആൻസി മോഹൻ എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ ലിറ്റിൽ പ്രിൻസായി സഹൻ ഷംനാദും ലിറ്റിൽ പ്രിൻസസായി സിമ്ര ഷംസിനെയും തെരഞ്ഞെടുത്തു. ഉച്ചക്ക് രണ്ടിന്് ആരംഭിച്ച് രാത്രി ഒന്നു വരെ തുടർന്ന ആഘോഷ പരിപാടിയിൽ പുരുഷ വനിതാ പാചകമത്സരങ്ങളോടെയായിരുന്നു തുടക്കം. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മുസ്തഫ തലശേരി ഒന്നാം സ്ഥാനം നേടി ’കിസ്മത്ത് നളനായി’ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അബ്ദുറഹിമാൻ കൊട്ടിൽ, നിഖിൽ മുരളീധരൻ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആയിശ ഷഹീൻ പാചകറാണിയായി. അർശിയ യാസ്മിൻ, ഫെബിൻ തെസ്നി എന്നിവർ രണ്ടും മൂന്നും സ്ഥാനം. നേടി. മെഹന്തി മത്സരത്തിൽ സുനൈദ അബ്ദുൽ മജീദ്, ഫെബി തസ്നീം , ജുനൈന ഇസ്മയിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ദമാമിന്‍റെ ഒരു രാവിനെ അക്ഷരാർത്ഥത്തിൽ പുളകമണിയിച്ച കിസ്മത്ത് 2018ന്‍റെ ചടങ്ങിന് പ്രസിഡന്‍റ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ആശംസ അർപ്പിച്ചു. കിസ്മത്തിന്‍റെ ഭാവി പരിപാടിയായ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് വേണ്ടി നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തന പദ്ധതിയെക്കുറിച്ച് ജനറൽ സെക്രട്ടറി നൗഷിർ അഹ്മദ് വിശദീകരിച്ചു. കിസ്മത്ത് ഭാരവാഹികളായ, മഷൂദ് ഹസൻ, ഷർത്താസ് മുഹമ്മദ്, അഷ്റഫ് വെളുത്തേടത്ത്, നജീബ് ഹനീഫ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ചെയർമാൻ സിറാജ് അബൂബക്കർ സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം