മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സമസ്ത മദ്റസകളിലെ അഞ്ച്, ഏഴ്, 10, പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പൊതുപരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക, അന്തമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യുഎഇ, ഒമാൻ, ബഹറിൻ, ഖത്തർ, സഉൗദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6994 സെന്ററുകളാണ് പൊതുപരീക്ഷനടക്കുന്നത്. ഇതിൽ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് പൊതു പരീക്ഷകൾ നടക്കുക.
ഈ വർഷം ആകെ 2,41,805 കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നത്. ഏപ്രിൽ 25 മുതൽ കേരളത്തിൽ കേന്ദ്രീകൃത മൂല്യനിർണയം നടക്കും.
ബഹറിനിലെ വിവിധ മദ്റസകളിൽ നിന്നും പൊതുപരീക്ഷയെഴുതുന്ന വിദ്യാർഥികളെ ഒറ്റ സെൻററിലാണ് ഇത്തവണ പരീക്ഷക്കിരുത്തുന്നത്. ഇതിനായി വിപുലമായ പരീക്ഷാ ഹാൾ മനാമ ഗോൾഡ്സിറ്റിയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് സജീകരിച്ചതായി ബഹറിൻ റേഞ്ച് പൊതു പരീക്ഷാ സൂപ്രണ്ട് അറിയിച്ചു.
വിവിധ മദ്റസ ചുമതലകളുള്ള സൂപ്പർവൈസർമാരായി ഹംസ അൻവരി, മൻസൂർ ബാഖവി, സയ്യിദ് യാസർ ജിഫ്രി തങ്ങൾ,ഹാഫിള് ശറഫുദ്ധീൻ, സൈദുമുഹമ്മദ് വഹബി, അബ്ദുറഉൗഫ് ഫൈസി, റബീഅ് ഫൈസി, അബ്ദുറസാഖ് നദ് വി, എന്നിവരെ നിയമിച്ചതായും പരീക്ഷാ സൂപ്രണ്ട് അശ്റഫ് അൻവരി ചേലക്കര അറിയിച്ചു.