ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
Wednesday, June 12, 2019 11:14 PM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടേ കീഴിൽ പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി പച്ചക്കുട, പ്രകൃതിയും കുട്ടികളും എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

മംഗഫ് കല സെന്‍ററിൽ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നിലവിളി എന്ന ഡൊക്യുമെന്‍ററി പ്രദർശനം, ഹെർബേറിയം നിർമ്മാണ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. ബാലവേദി കുവൈറ്റ് മേഖല പ്രസിഡന്‍റ് ഋഷി പി കരുണിന്‍റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡന്‍റ് ടിവി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല വൈസ് പ്രസിഡന്‍റ് അവനി വിനോദ് പരിസ്ഥിതി ദിന സന്ദേശം നൽകി.

ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി കണ്‍വീനർ തോമസ് എബ്രഹാം, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി സെൻസ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി കുവൈറ്റ് മേഖല രക്ഷാധികാരി സമിതി കണ്‍വീനർ ജ്യോതിഷ് പിജി പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ് മേഖല പ്രസിഡന്‍റ് സജീവ് മാന്താനം കുട്ടികൾക്ക് കവിത ചൊല്ലിക്കൊടുത്തു. ബാലവേദി അംഗങ്ങളായ അനഘ മനോജ്, ഗൗതം വിനീത് എന്നിവർ വേദിയിൽ കവിതകൾ ആലപിച്ചു. മംഗഫ് കല സെന്‍ററിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് നാട്ടിൽ അവധിക്ക് പോയി തിരികെ വന്ന മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗം ലിയോ കൊണ്ടുവന്ന പുസ്തകങ്ങൾ വേദിയിൽ വച്ചു കൈമാറി. ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്‍റ് ആൻസിലി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി അംഗം അഭിരാം അനൂപ് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം ഡോ: വിവി രംഗന്‍റെ നേതൃത്വത്തിൽ നടന്ന ഹെർബേറിയം നിർമ്മാണ പരിശീലനവും ഡോക്യുമെന്‍ററി പ്രദർശനവും കുട്ടികൾക്ക് വിജ്ഞാനപ്രദമായി മാറി.