സാംസ്കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത്: പി.എൻ. ഗോപീകൃഷ്ണൻ
Thursday, March 7, 2024 3:21 AM IST
റിയാദ്: സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ റിയാദിലെ ചില്ല സർഗവേദിയുടെ ദശവാർഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്കാരിക പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി നടന്ന രണ്ടു ദിവസത്തെ പരിപാടി പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് വാർഷികാഘോഷത്തെ സമ്പന്നമാക്കി.

ചില്ല കോഡിനേറ്റർ സുരേഷ് ലാൽ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. വേദിയിൽ കേളി പ്രവർത്തകർ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീതനൃത്തശില്പം അവതരിപ്പിച്ചു.

തുടർന്ന് സീബ കൂവോട് മോഡറേറ്ററായി കൊണ്ട് മലയാളത്തിന്‍റെ കാവ്യസങ്കല്പയാത്രകൾ’ എന്ന വിഷയത്തിൽ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തിൽ നിന്ന് ഈ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതിന്‍റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു.