രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടി ജർമനിയിലെ പാടത്ത് ഗർത്തം രൂപപ്പെട്ടു
Tuesday, June 25, 2019 10:42 PM IST
ബർലിൻ: രണ്ടാം ലോകയുദ്ധ കാലത്ത് നിക്ഷേപിച്ചു പൊട്ടാതെ കിടന്ന ബോംബ് പൊട്ടി ജർമൻ പാടത്ത് കൂറ്റൻ ഗർത്തം രൂപപ്പെട്ടു. സംഭവ സമയത്ത് സമീപത്താരുമില്ലാതിരുന്നതിനാൽ ആളപായ മുണ്ടായില്ല.

പത്തു മീറ്റർ വീതിയും നാലു മീറ്റർ ആഴവുമുള്ള വൃത്താകൃതിയിലുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഹെസ്സെയിലെ ലിംബർഗിലാണ് സംഭവം. പുലർച്ചെ 3.52ന് സമീപത്തുള്ള പലരും ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നു. നേരിയ തോതിൽ ഭൂമി കുലുങ്ങിയതായും അനുഭവപ്പെട്ടു.

ലോകയുദ്ധ കാലത്ത് സൈനിക പരിശീലനത്തിന് ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ടൈമർ തകരാറിലായതിനെത്തുടർന്ന് പൊട്ടാതെ കിടന്ന ബോംബാണ് പൊട്ടിയതെന്നാണ് അനുമാനം.

യുദ്ധം കഴിഞ്ഞ് 75 വർഷമായിട്ടും ജർമനിയിൽ ഇടയ്ക്കിടെ ഇത്തരം ബോംബുകൾ കണ്ടെടുക്കാറുണ്ട്. എന്നാൽ, ഇവ പൊട്ടിത്തെറിക്കുന്നത് സാധാരണമല്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ