മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ
Wednesday, May 1, 2024 3:35 PM IST
ജോളി എം. പടയാട്ടിൽ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13-ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി.

ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി 27ന് ഇന്ത്യൻ സമയം രാത്രി 7.30ന് യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക് ചെറുകാടിന്‍റെ മതസൗഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ് ആരംഭിച്ചത്.

വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ മുസ്‌ലിം യൂത്ത് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയും ആത്മീയഗുരുവും സാമൂഹ്യപ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപസിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.

തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്, ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ലോബൽ റീജിയൺ ഭാരവാഹികൾ ദീപം തെളിച്ചു മതസൗഹൃദ സന്ദേശം പകർന്നു.

അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം വെർച്ചൽ പ്ലാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.



വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് സർവമത പ്രാർഥനയിലൂടെയാണെന്നും അതുപോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്‍റെയും സഹജീവിതത്തിന്‍റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ് വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൺ മതസൗഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനിച്ചിട്ടും ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊണ്ട്, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീകരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു പ്രവണത ഭാരതത്തിൽ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്‍റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിന് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനി തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

മതസൗഹൃദ സംഗമ സമ്മേളനത്തിൽ പങ്കെടുക്കുവാനായി തന്നെ ക്ഷണിച്ചതു വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അതിന് കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

വേൾഡ് മലയാളി കൗൺസിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം, വധശിക്ഷ വിധിച്ചു സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹിമിന്‍റെ മോചനത്തിനായി പ്രവാസി മലയാളികൾ 34 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു.



മതസൗഹൃദത്തിന്റെ പര്യായമായി ഭാരതം ലോകത്തിനു മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അടുത്തകാലത്ത് ഉടലെടുക്കുന്ന ചില അസ്വാരസ്യങ്ങൾ പ്രത്യേകിച്ചു തെരഞ്ഞെടുപ്പു കാലങ്ങളിൽ കാണപ്പെടുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് സ്വാമി ഗുരുരത്ന ജ്ഞാനതപസി പ്രഭാഷണത്തിൽ പറഞ്ഞു.

ലോകത്തിലെ എല്ലാ തലങ്ങളിലുമുള്ള മലയാളികളെ ഏകോതര സഹോദരങ്ങളെപ്പോലെ കോർത്തിണക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ എന്ന ഈ മഹാപ്രസ്ഥാനം ഒരുക്കിയ മതസൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സെക്രട്ടറി പിന്‍റോ കന്നമ്പള്ളി, വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് പ്രസിഡന്‍റ് തോമസ് അറമ്പൻകുടി, യൂറോപ്പ് റീജിയൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അമേരിക്കൻ റീജിയൺ പ്രസിഡന്‍റ് ജോൺസൻ തലശല്ലൂർ,

ഇന്ത്യ റീജിയൺ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, എൻആർകെ പ്രസിഡന്‍റ് അബ്ദുൾ ഹാക്കിം, ജർമൻ പ്രൊവിൻസ് പ്രസിഡന്‍റ ജോസ് കുമ്പിളുവേലിൽ, ഐർലണ്ട് പ്രൊവിൻസ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജോസഫ്,

ഗ്ലോബൽ ആർട്സ് ആന്‍റ് കൾച്ചറൽ ഫോറം പ്രസിഡന്‍റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് ചെയർമാൻ കെ. എ. പോൾസൻ, ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ, സാഹിത്യകാരനും സാംസ്കാരിക നായകനുമായ കാരുർ സോമൻ തുടങ്ങിയവർ മതസൗഹൃദ സന്ദേശം നൽകി.

അമേരിക്കൻ റീജിയണിൽ നിന്നുള്ള തിരുവാതിര നൃത്തം നോർത്ത് ടെക്സസ് പ്രവിൻസിൽ നിന്നുള്ള സ്മിത ഷാൻ മാത്യു, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൻ, സിറിയക് ചെറുകാട്, ശ്രീജ ഷിൽഡ് കാംമ്പ് തുടങ്ങിയവർ ചടുലമായ നൃത്ത ചുവടുകളിലൂടെ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഈ മതസൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടിയലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കണ്ണു ബെക്കർ, ഗ്ലോബൽ ട്രഷറർ സാം ഡേവീഡ് മാത്യു, ടൂറിസം ഫോറം പ്രസിഡന്‍റ് തോമസ് കണ്ണങ്കേരിൽ, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ഫോട്ടോഗ്രാഫറും ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ ജോൺ മാത്യു,

യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്‍റ് രാജു കുന്നക്കാട്ട്, ട്രഷറർ ഷൈബു ജോസഫ്, എഴുത്തുകാരനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജോർജ് കാളിയാടൻ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ‍ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു.



ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്‍റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മേയ് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ) വെർ‍‍ച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.

ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരമുണ്ട്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.

എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ അറിയിച്ചു.