ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
Saturday, April 13, 2024 12:12 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: റഷ്യന്‍ സഹായത്തോടെ ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ജര്‍മനിയിലെ റാഡിക്കല്‍ തീവ്രഗ്രൂപ്പായ "റൈഷ്സ്ബുര്‍ഗര്‍' പ്രസ്ഥാനത്തിന്‍റെ അഫിലിയേറ്റുകള്‍ പദ്ധതിയിട്ടിരുന്നതായി ഹാംബുര്‍ഗിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ജര്‍മനിയിലെ റാഡിക്കല്‍ റൈഷ്സ്ബുര്‍ഗര്‍ ഗ്രൂപ്പുകള്‍ ജര്‍മന്‍ ഭരണകൂടം പൊളിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബുര്‍ഗില്‍ തീവ്രവാദ സംഘടനയെ പിന്തുണച്ചുവെന്നാരോപിച്ച് 66 കാരനായ ഒരാള്‍ക്കെതിരേ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.

ജര്‍മന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകരമായ ഒരു സംരംഭം തയാറാക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു. 

രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയെയോ അതിന്‍റെ നിയമങ്ങളെയോ സ്ഥാപനങ്ങളെയോ "റൈഷ്സ്ബുര്‍ഗര്‍' പ്രസ്ഥാനം അംഗീകരിക്കുന്നില്ല.

ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ലിബറല്‍ - ഡെമോക്രാറ്റിക് അടിസ്ഥാന ക്രമത്തിന് പകരം 1871ലെ ജര്‍മന്‍ "റൈഷ്സ്ബുര്‍ഗര്‍" ഭരണഘടനയുടെ മാതൃകയിലുള്ള ഒരു സ്വേച്ഛാധിപത്യ ഭരണസംവിധാനം സ്ഥാപിക്കാനാണ് യുണൈറ്റഡ് പാട്രിയറ്റ്സ് ഓഫ്ഷൂട്ട് ശ്രമിക്കുന്നത്. 100ലധികം വെടിയുണ്ടകളുള്ള തോക്ക് അനധികൃതമായി കൈവശം വച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഹാംബുര്‍ഗ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നതനുസരിച്ച്, ഒരു പുതിയ സംസ്ഥാനം സ്ഥാപിക്കുന്നതിന് പുടിന്‍റെ സൈനിക, രാഷ്ട്രീയ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.

1871ലെ ജര്‍മനിയുടെ സാമ്രാജ്യത്വ ഭരണഘടന പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം ടെലിഗ്രാം ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചതായും സംശയിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.