അതിർത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുൻഗണന: ട്രംപ്
Wednesday, December 12, 2018 10:57 PM IST
വാഷിംഗ്ടണ്‍ ഡിസി: മയക്കു മരുന്നും തീവ്രവാദവും അതിർത്തി കടന്ന് അമേരിക്കയുടെ മണ്ണിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും ഇവരെ പ്രതിരോധിക്കുന്നതിന് അതിർത്തിയിൽ സുരക്ഷാ മതിൽ പണിയുക എന്ന തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതിന് ഏതറ്റം വരെ പോകാനും തയാറാണെന്നും പ്രസിഡന്‍റ് ട്രംപ് ഡമോക്രാറ്റിക് നേതാക്കളുമായി വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.

അതിർത്തി സുരക്ഷ വർധിപ്പിക്കേണ്ടതാണെന്ന് ചർച്ചയിൽ പങ്കെടുത്ത സെനറ്റ് മൈനോറട്ടി ലീഡർ ചക്ക് ഷമറും ഹൗസ് മൈനോറിട്ടി ലീഡർ നാൻസി പെലോസിയും സമ്മതിച്ചുവെങ്കിലും സുരക്ഷാ മതിൽ പണിയുന്നതിന് തുക അനുവദിക്കുവാൻ കഴിയുകയില്ലെന്നും ഇവർ പറഞ്ഞു. തുക അനുവദിച്ചില്ലെങ്കിൽ ഗവണ്‍മെന്‍റ് പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്ന് ആവർത്തിച്ചാവർത്തിച്ചു പ്രസിഡന്‍റ് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാൻസി പറഞ്ഞു.

2000 മൈലുകൾ നീണ്ടു കിടക്കുന്ന അതിർത്തി മുഴുവനായും സുരക്ഷാ മതിൽ കെട്ടി ഉറപ്പിക്കേണ്ടതില്ലെന്നും എന്നാൽ പ്രധാന സ്ഥാനങ്ങളിൽ ഇതു അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. രണ്ടു പേരും തമ്മിലുള്ള വാക്ക് പോര് നിശബ്ദനായിരുന്ന് വൈസ് പ്രസിഡന്‍റ് പെൻസും ശ്രദ്ധിച്ചിരുന്ന ഹൗസും, സെനറ്റും ഈ ആവശ്യത്തിന് 5 ബില്യണ്‍ ഡോളർ അനുവദിക്കണമെന്ന് ട്രംപ് ഡമോക്രാറ്റിക് പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നാലും അതിലും ഞാൻ അഭിമാനിക്കുന്നതായി പ്രസിഡന്‍റ് പ്രഖ്യാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ