ജോർജ് സാന്‍റോസിനെ യുഎസ് ഹൗസ് പുറത്താക്കി
Saturday, December 2, 2023 4:29 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ റിപ്പബ്ലിക്കൻ പ്രതിനിധിയായ ജോർജ് സാന്‍റോസിനെ ഹൗസ് പുറത്താക്കി. സാന്‍റോസിന്‍റെ ക്രിമിനൽ പശ്ചാത്തലം തെളിഞ്ഞതിനെ തുടർന്നാണ് ഹൗസ് പുറത്താക്കിയത്.

ചേംബറിന്‍റെ ചരിത്രത്തിൽ സഹപ്രവർത്തകർ പുറത്താക്കിയ ആറാമത്തെ അംഗമാണ് അദ്ദേഹം. ജോർജ് സാന്‍റോസിനെതിരേയുള്ള 23 ഫെഡറൽ കുറ്റപത്രങ്ങളിൽ നിർണായക വോട്ടിന് ശേഷം വെള്ളിയാഴ്ചയാണ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടത്

ഒർലാൻഡോയിലെ പൾസ് നിശാക്ലബിൽ നടന്ന വെടിവയ്പ്പിൽ സാന്‍റോസിനെ ബന്ധമുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സാന്‍റോസ് ഫെഡറൽ നിയമം ലംഘിച്ചുവെന്ന് ആരോപിക്കുന്ന ഹൗസ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരുന്നു.


മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് പുറത്താക്കലിന് ആവശ്യമായിരുന്നത്. 105 റിപ്പബ്ലിക്കൻമാർ ഉൾപ്പെടെ 311 നിയമനിർമാതാക്കളും സാന്‍റോസിന്‍റെ പുറത്താക്കലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

സാന്‍റോസിന് അനുകൂലമായി 114 പേർ വോട്ട് രേഖപ്പെടുത്തി.