ഡോ. തോമസ് എബ്രഹാമിന്‍റെ പേരിൽ സ്ഥാപിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
Wednesday, April 10, 2024 1:00 PM IST
ന്യൂയോർക്ക്: വിവിധ സംഘടനകളുടെ സ്ഥാപകനും കേരള സെന്‍ററിന്‍റെ തുടക്കക്കാരിലൊരാളും അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്‍റെ കരുത്തുറ്റ വക്താവുമായ ഡോ. തോമസ് എബ്രഹാമിന്‍റെ നാമധേയത്തിൽ കേരള സെന്‍ററിൽ സ്ഥാപിച്ച ലൈബ്രറി കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ ഉദ്ഘാടനം ചെയ്തു.

പുസ്തകങ്ങൾക്ക് പുറമെ ഇന്ത്യ അമേരിക്കൻ സമൂഹത്തിന്‍റെ വളർച്ച ചിത്രീകരിക്കുന്ന ചരിത്രപരമായ രേഖകളും മറ്റും അടങ്ങിയതാണ് ലൈബ്രറി. കേരള സെന്‍ററിൽ നിറഞ്ഞു കവിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത കോൺസൽ ജനറൽ പ്രധാൻ ഇത് ഒരു ലൈബ്രറി ഉദ്ഘാടനമായിട്ടല്ല താൻ കാണുന്നതെന്നു പറഞ്ഞു.

മറിച്ച് ഡോ. തോമസ് എബ്രഹാമിന്‍റെ ജീവിതവും സമൂഹത്തിനു അദ്ദേഹം നൽകിയ സംഭാവനകളും ഇവിടെ ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹം സ്ഥാപിച്ച ഗോപിയോ (ഗ്ലോബൽ ഓർഗനൈസിഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ) പോലുളള സംഘടനകൾ തനിക്കു പരിചിതമാണ്. ഇവിടെ സ്ഥാനമേറ്റയുടൻ പരിചയപ്പെട്ടവരിൽ ഒരാൾ തോമസ് എബ്രഹാമായിരുന്നുവെന്നും പ്രധാൻ കൂട്ടിച്ചേർത്തു.

ഡോ. മധു ഭാസ്കരൻ കോൺസൽ ജനറലിനെ പരിചയപ്പെടുത്തി. മറ്റൊരു മുഖ്യാതിഥിയായിരുന്ന ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തന്‍റെ പ്രവർത്തനമേഖല മാറാൻ പോകുന്നത് ചടങ്ങിൽ വെളിപ്പെടുത്തി.



കോൺഗ്രസിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പിന്നീട് വേണ്ടെന്നു വച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കും ഇനി മത്സരിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

തന്‍റെ അഭാവത്തിൽ ന്യൂയോർക്ക് സെനറ്റിലും അസംബ്ലിയിലും മലയാളികൾ ഇല്ലാതാവുമെന്നും അത് നികത്താൻ യുവജനത രംഗത്തു വരണമെന്നും കെവിൻ പറഞ്ഞു. കേരള സെന്‍ററുമായും തോമസ് എബ്രഹാമുമായുള്ള ബന്ധവും അദ്ദേഹം വിവരിച്ചു. തോമസിനെ ആദരിക്കുന്ന സെനറ്റിന്‍റെ പ്രൊക്ലമേഷനും അദ്ദേഹം കൈമാറി.

കേരള സെന്‍റർ ഒരു ഗവേഷണ കേന്ദ്രമായിരിക്കുമെന്നു പറഞ്ഞു താൻ 1994ൽ പത്രങ്ങളിൽ എഴുതിയത് കേരള സെന്‍റർ എക്സിക്യൂട്ടിവ്‌ ഡയറക്ടർ ഇ.എം.സ്റ്റീഫൻ അനുസ്മരിച്ചു. കേരളം എന്ന പ്രാദേശിക ചിന്താഗതിക്കു പകരം ഇന്ത്യ എന്ന വിശാല കാഴ്ചപ്പാടാണ് തങ്ങൾ പിന്തുടർന്നത്.

1978 മുതൽ തോമസ് എബ്രഹാമുമായി താൻ ബന്ധപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച പല സംഘടനകളിലും പ്രവർത്തിക്കുകയും ചെയ്തു. ഒരുവിഭാഗത്തിനു വേണ്ടി മാത്രമല്ല, എല്ലാവരുടെയും നന്മയ്ക്കായി തത്വചിന്താപരവും പുരോഗമനപരവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണദ്ദേഹമെന്ന് സ്റ്റീഫൻ പറഞ്ഞു.

ഡോ. തോമസ് എബ്രഹാം ആണ് മിക്കവാറുമെല്ലാ ഇന്ത്യൻ സംഘടനകളും സ്ഥാപിച്ചതെന്ന് സെന്‍റർ പ്രസിഡന്‍റ് അലക്സ് എസ്തപ്പാൻ ചൂണ്ടിക്കാട്ടി. അദ്ദേഹം സ്ഥാപിച്ച എഫ്ഐഎ, എൻഎഫ്ഐഎ, ഗോപിയോ തു‌ടങ്ങിയ സംഘടനകളാണ് രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ ശാക്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.



വെസ്റ്റ്ചെസ്റ്ററിൽ നിന്നു ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിക്കുന്ന ജോൺ ഐസക് (ഷിബു), രാജു തോമസ്, റോക്ക്‌ലാൻഡ് ലജിസ്‌ലേറ്റർ ഡോ. ആനി പോൾ തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു.

ഡെയ്സി സ്റ്റീഫനായിരുന്നു എംസി. ഡോ. തോമസ് എബ്രഹാമിന്‍റെ മക്കളായ ജെയ് എബ്രഹാം, ഡോ നിത്യ എബ്രഹാം, പൗത്രി ലീല തുടങ്ങിയവരും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ലൈബ്രറി ഉദ്ഘാടനം പ്രമാണിച്ചു ഏപ്രിൽ ആറിന് ന്യൂയോർക്ക് സിറ്റിയിൽ ഡോ. തോമസ് എബ്രഹാം ദിനമായി മേയർ എറിക്ക് ആഡംസ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനവും ചടങ്ങിൽ കൈമാറി.

തന്‍റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ഡോ. തോമസ് എബ്രഹാം അത് സമൂഹത്തിൽ എന്തങ്കിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ തനിക്ക് കൃതാർഥതയുണ്ടെന്ന് വ്യക്തമാക്കി.