മരിച്ച ക്രിസ്തുവിനെയല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്: കോശി തലയ്ക്കൽ
Wednesday, April 10, 2024 5:14 PM IST
പി.പി. ചെറിയാൻ
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ക്രിസ്തുവിന്‍റെ ഉയർപ്പിനെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടതെന്നു ദൈവവചന പണ്ഡിതൻ പ്രഫസർ കോശി തലയ്ക്കൽ ഉദ്ബോധിപ്പിച്ചിച്ചു.

516-ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസിന്‍റെ സുവിശേഷം 24-ാമത് .അധ്യായം അഞ്ചാം വാക്യത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കോശി തലയ്ക്കൽ.

ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാളിൽ കർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ സമീപം എത്തിച്ചേർന്ന മഗ്ദലക്കാരത്തി മറിയ, യോഹന്ന, യാക്കോബിന്‍റെ അമ്മ മറിയ എന്നിവർ കല്ലറയിൽ ക്രിസ്തുവിനെ കാണാതെ പരിഭ്രമിച്ച് ഇരിക്കുമ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു നൽകിയ സന്ദേശം "നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്, അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റു' നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ കർണപുടങ്ങളിൽ പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡാളസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐപിഎൽ കുടുംബാഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു.

മധ്യസ്ഥ പ്രാർഥനയ്ക്ക് അലക്സ് തോമസ്, ജാക്സൺ, ടിഎൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രഫസർ എഴുതിയ "നന്മയല്ലാതെ ഒന്നും' എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലഡൽഫിയ ആലപിച്ചു.

ലിസി തോമസ്(ഫിലഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 1-12 പാഠഭാഗം വായിച്ചു. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.

തുടർന്ന് അദ്ദേഹം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. പി. ചാക്കോച്ചന്‍റെ പ്രാർഥനയ്ക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചു.