സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
Thursday, April 18, 2024 6:50 AM IST
പി .പി. ചെറിയാൻ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ. ബേക്കേഴ്സ്ഫീൽഡ് സിറ്റി കൗൺസിൽ യോഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളുമായി റിദ്ദി പട്ടേൽ വിവാദം സൃഷ്ടിച്ചിരുന്നു. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിദ്ദി പട്ടേലിനെ ഈ മാസം 10ന് രാത്രി അറസ്റ്റ് ചെയ്തത്.

18 കുറ്റാരോപണങ്ങൾ നേരിടുന്ന പട്ടേൽ കൗൺസിൽ അംഗങ്ങളെയും മേയർ കാരെൻ ഗോഹിനെയും "കൊലപ്പെടുത്തുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് നിയമപാലകരെ വേഗത്തിലുള്ള നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ പട്ടേൽ പൊട്ടി കരഞ്ഞു.

കൗൺസിൽ മീറ്റിംഗിന്‍റെ പൊതുഅഭിപ്രായ വിഭാഗത്തിനിടെ 28 വയസുകാരിയായ പട്ടേൽ ഇസ്രായേൽ വിരുദ്ധ ആക്രമണത്തിന് തുടക്കമിട്ടു. മേയർ ഗോ ഉൾപ്പെടെയുള്ള സിറ്റി ഉദ്യോഗസ്ഥർക്ക് നേരെ അക്രമ ഭീഷണി മുഴക്കിയപ്പോൾ പട്ടേലിന്‍റെ പ്രസംഗം അസ്വസ്ഥമാക്കുന്ന രീതിയിലേക്ക് വഴിമാറി.

പട്ടേലിന്‍റെ അഭിപ്രായങ്ങൾ വീഡിയോയിൽ പകർത്തുകയും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമീപകാല വിവാദങ്ങൾക്ക് പുറമേ, പട്ടേലിന്‍റെ മുൻകാല സമൂഹമാധ്യമ പ്രവർത്തനങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. ഈ മാസം 24ന് പട്ടേൽ വീണ്ടും കോടതിയിൽ ഹാജരാകണം.