സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ
Tuesday, April 30, 2024 2:37 PM IST
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും വിശുദ്ധ ഗബ്രിയേൽ സഭയിലെ അംഗങ്ങളുമായും ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.

ഇരുസഭകളെയും സ്ഥാപിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിന്‍റെ വലിയ പ്രചോദനത്തെ ഓർമിപ്പിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം ആരംഭിച്ചത്. ആത്മാവിന്‍റെ ഈ പ്രചോദനമാകണം പൊതുതെരഞ്ഞെടുപ്പിന്‍റെ സമയത്ത് അംഗങ്ങളിൽ നിലനിൽക്കേണ്ടതെന്നും മാർപാപ്പ ഓർമപ്പെടുത്തി.

ഇത് അനുകമ്പയോടെ ജീവിക്കുന്നതിനും കഴിഞ്ഞ കാലത്തെ നന്ദിയോടെ സ്മരിക്കുന്നതിനും പരസ്പരം ശ്രദ്ധപുലർത്തിക്കൊണ്ടും കാലത്തിന്‍റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും വർത്തമാനകാലം ഫലപ്രദമാക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.

തുടർന്ന് കനോസിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, കാനോസയിലെ മാഗ്ദലീൻ പകർന്നുതന്ന പ്രേഷിതചൈതന്യം ഇന്നും സഭയിൽ തുടരുന്നതിനു സഹോദരങ്ങൾക്ക് നന്ദി അർപ്പിച്ചു.

ഇത്തവണത്തെ ആപ്തവാക്യമായ "അഗ്നിയായി മാറാത്തവർ അഗ്നി പകരുന്നില്ല'എന്ന ചിന്തയും മാർപാപ്പ പങ്കുവച്ചു. എന്നാൽ, ഇന്നത്തെ ലോകത്തിൽ, ആത്മാവിന്‍റെ അഗ്നി പകരുന്നതിനു പകരം അവ അണച്ചുകളയുന്ന അവസ്ഥാവിശേഷം സന്ന്യാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നതിൽ തനിക്കുള്ള സങ്കടവും മാർപാപ്പ പങ്കുവച്ചു.

ബുദ്ധിമുട്ടുകൾ ഏറുമ്പോൾ ക്രൂശിതനെ നോക്കിക്കൊണ്ട്, മറ്റുള്ളവരെ സേവിക്കുവാൻ നമ്മുടെ കരങ്ങളും ഹൃദയവും തുറക്കുമ്പോഴാണ് ജീവിതത്തിന്‍റെ അർഥം ഉൾക്കൊള്ളാൻ സാധിക്കുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

തുടർന്ന് ഗബ്രിയേലിയൻ സഹോദരങ്ങളെയും മാർപാപ്പ അഭിസംബോധന ചെയ്തു. അവരുടെ സ്ഥാപകരായ വിശുദ്ധ ലൂയിസ് മോണ്ട്ഫോർട്ടും ഫാ. ഗബ്രിയേലേ ദേഷായെസും കാട്ടിത്തന്ന ജീവിതമാതൃക ഇന്ന് 34 രാജ്യങ്ങളിൽ സമൂഹത്തിലെ അധഃസ്ഥിതരായ ജനതയ്ക്കുവേണ്ടി പ്രത്യേകമായും അന്ധരും മൂക ബധിരരുമായ മക്കൾക്കുവേണ്ടി ജീവിക്കുന്ന നിരവധി സമർപ്പിതരെ ഉരുവാക്കിയ ദൈവീക പരിപാലനയെ മാർപാപ്പ എടുത്തുപറഞ്ഞു.

വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമൂഹത്തിൽ ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യമാണെന്ന് മാർപാപ്പ പറഞ്ഞു. ശ്രവണവും ധൈര്യവും നമ്മുടെ ജീവിതത്തിൽ പുലരുവാൻ വിശ്വാസവും എളിമയും ഏറെ ആവശ്യമെന്നും മാർപാപ്പ പറഞ്ഞു.

സ്വാർഥതയാൽ വിഭജിതമായിരിക്കുന്ന ലോകത്ത് ഐക്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. സന്ന്യാസസമൂഹങ്ങളിൽ ഇപ്രകാരം വൈവിധ്യങ്ങളിൽ ഐക്യം രൂപപ്പെടുത്തുവാൻ പരിശുദ്ധാത്മാവിനോട് ചേർന്നു പ്രവർത്തിക്കുവാനും മാർപാപ്പ ആഹ്വാനം ചെയ്തു.