Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ധ്രുവ നക്ഷത്രമാകാൻ ജിന്ന്
സാഹസികം എന്ന വാക്കിനെ ജീവിതത്തോട് കൂട്ടിക്കെട്ടി കുതിച്ചു ചാടിയ ഒരു ജിന്നിന്റെ കടിഞ്ഞാണില്ലാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. എന്തും നേരിടാം എന്നു നെഞ്ചിലുറപ്പിച്ച് ഇറങ്ങിത്തിരിച്ച് എവിടം വരെ പോകാം എന്നു ചോദിച്ചാൽ അതിരുകൾ അവർക്കു മുൻപിൽ മാഞ്ഞു പോയ്ക്കൊണ്ടേ ഇരിക്കും എന്നു മാത്രമേ ഉത്തരം നൽകാനാകൂ. മലയാളത്തിന്റെ മണ്ണിൽ നിന്നു വേരു പറിച്ച് ഹിമവാന്റെ മടിത്തട്ടിൽ വേരുറപ്പിച്ച ഒരു മലയാളി ഉത്തരധ്രുവത്തിലേക്കു മഞ്ഞുമൂടിയ ദുരൂഹ വഴികളിലൂടെ നടത്താനിരിക്കുന്ന അതി സാഹസിക യാത്രയുടെ വഴികളാണിത്. ബാബു സാഗർ എന്ന മലയാളി മഞ്ഞിനെ വകഞ്ഞു മാറ്റി ലക്ഷ്യം കൈവരിക്കുന്പോൾ ഭൂഖണ്ഡങ്ങൾക്കപ്പുറം അഭിമാനമായി മാറുന്നത് കേരളത്തിന്റെ പെരുമ കൂടിയാണ്. തന്റെ ശിഷ്യൻ നിയോഗ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ വഴികളിലൂടെയാണ് ഇത്തവണ ബാബു സാഗറും സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നത്.
തണുപ്പിന്റെ താഴ്വരയിൽ
അതിശൈത്യം വരവറിയിച്ചതോടെ ഹിമാലയൻ മലകളിൽ മഞ്ഞുവീഴ്ച തുടങ്ങി. മരംകോച്ചുന്ന തണുപ്പും നൂലുപോലെ മഞ്ഞ് പൊഴിച്ചിലും തുടങ്ങുന്നതോടെ ഹിമാലയൻ താഴ്വരയിലെ മണ്ണിന്റെ മക്കൾ അധ്വാനമൊക്കെ വിട്ട് സ്വസ്ഥമാകും. സൂചി കുത്തിക്കയറുന്ന പോലെയുള്ള പിശറൻ കാറ്റിനു പിടികൊടുക്കാതെ അവർ മരക്കുറ്റി കത്തിച്ചതിന്റെയോ നെരിപ്പോടിന്റെയോ ചുവട്ടിൽ ഏലക്കയും ഇഞ്ചിയും ചതച്ചിട്ട ചായയുമായി തണുപ്പകറ്റി ചുരുണ്ടു കൂടിയിരിക്കും. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലെ വിളവെടുപ്പിൽ കളപ്പുരകൾ നിറച്ചാണ് ഇവർ ആലസ്യത്തിൽ നെരിപ്പോടുകൾക്കടുത്തേക്കു വലിഞ്ഞു കരിന്പടങ്ങളിലേക്കു ചുരുണ്ടുകൂടുന്നത്.
പക്ഷേ, പ്രകൃതി ലാസ്യഭാവത്തോടെ വെള്ളപുതച്ചു കിടക്കുന്ന മണാലിയുടെ പ്രണയ താഴ്വാരങ്ങളിൽ സഞ്ചാരികളും സഞ്ചാരികളെ തേടിയിരിക്കുന്നവരും ആലസ്യത്തിനു പിടികൊടുക്കാറില്ല. പുതഞ്ഞുമൂടി കിടക്കുന്ന മഞ്ഞിൽ കാലു പെറുക്കി വെച്ച് മലമുകൾ ലക്ഷ്യമാക്കിയെത്തുന്നവർക്ക് ആതിഥ്യമരുളാൻ കാത്തിരിക്കുകയാണവർ. ഹിമാലയത്തിന്റെ മണ്ണിൽ പൊന്നു വിളയിച്ച് ഒരു മലയാളി ജിന്നും ഇതേപോലെ സഞ്ചാരികളെ കാത്തിരിപ്പുണ്ട് അവിടെ. മലകയറി വരുന്ന സഞ്ചാരികളെയും കാത്ത്. പതിവു പോലെ ആപ്പിളും ആപ്രിക്കോട്ടുമൊക്കെ കളപ്പുരയിൽ നിറച്ച ഈ ‘ജിന്നി’ന് ഇത്തവണ ഒരു ലക്ഷ്യമുണ്ട്, ഏഴാം കടലിനക്കരെ മഞ്ഞുമൂടിയ ‘ധ്രുവ ദ്വീപി’ലൂടെ ഒന്നു ചുറ്റിക്കറങ്ങണം! അതും തന്റെ ശിഷ്യൻ പോയ വഴികളിലൂടെ തന്നെ വിജയമെത്തിപ്പിടിക്കാൻ.
"ജിന്ന്’ എന്നു വിളിപ്പേരുള്ള താന്തോന്നി
ഇത് കോഴിക്കോട് കടലുണ്ടിക്കാരൻ ബാബു സാഗർ. സഞ്ചാരിപ്പിള്ളേരുടെ സ്വന്തം ബാബുക്ക, മണാലിയിലെ ജിന്ന്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഭാഷയിൽ പറഞ്ഞാൽ താന്തോന്നി. അല്ലെങ്കിൽ കഴുത്തിൽ സ്റ്റെതസ്കോപ്പും ചുറ്റി സ്വന്തം ആശുപത്രിയും നോക്കി നടത്തി കുടുംബം നോക്കിയിരിക്കേണ്ടവൻ, ഹിമാലയത്തിലും ലഡാക്കിലും കയറിയിറങ്ങി നടന്നിട്ട് മണാലിയിൽ ആപ്പിളും കൃഷി ചെയ്തോണ്ടിരിക്കുമോ? നേരത്തും കാലത്തും വീട്ടിൽ കയറാതെ തോന്നുന്നിടത്തേക്കു പറന്നു നടക്കുന്ന ഈ താന്തോന്നിയെ കെട്ടിപ്പൂട്ടാൻ സ്റ്റെതസ്കോപ്പിട്ടെത്തിയ ഭാര്യക്കും കഴിഞ്ഞില്ല.
ഭാര്യ മൊഴി ചൊല്ലിയതോടെ മണ്ണിൽ പണിയെടുക്കണമെന്നും കരകാണാക്കടലിന്റെ അക്കരയുമിക്കരെയും തേടി അലഞ്ഞുതിരിയണമെന്നുമുള്ള പൂതിയുമായി ഇദ്ദേഹം മണാലിയിൽ കുറ്റിയടിച്ചു. ജിന്നു മാതിരി പറന്നു നടക്കുന്നതിനിടെ ആപ്പിൾ കൃഷി ചെയ്യാൻ പറ്റുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ബാബുക്ക തന്നെ ഉത്തരം. ആപ്പിളും ആപ്രിക്കോട്ടും ചെറിയും പിയറുമൊക്കെയുണ്ട് അവിടെ. ബംഗളൂരിൽ ബിഎസ്സി മൈക്രോ ബയോളജിയും റഷ്യയിൽ മെഡിസിനും പഠിച്ച ഇദ്ദേഹമിപ്പോൾ ഓൾഡ് മണാലിക്കാരുടെ "ഡോക്ടർ ഭയ്യ’യാണ്. മണ്ണിൽ പൊന്നുവിളയിക്കുന്നവരെ മാത്രം സൗജന്യമായി ചികിത്സിക്കുന്ന മണാലിയുടെ സ്വന്തം "ഭയ്യ’.
മണാലിയുടെ "ബാബുഷ്ക’
കടലുണ്ടിയിൽ നിന്ന് മണാലിയിൽ കുടിയേറിയ ഈ ഡോക്ടർ കർഷകന്, മലമുകളിലെ സ്വർഗം തീർത്തതിനെ കുറിച്ചു ചിലതു പറയാനുണ്ട്. 22 വർഷം മുന്‍പ് 1996ൽ ബാംഗളൂരിൽ ബിഎസ്സി മൈക്രോ ബയോളജിക്കു പഠിക്കുന്ന കാലം. രക്തത്തിലും അസ്ഥിയിലും അടിഞ്ഞുകിടന്നിരുന്ന യാത്രാ ജ്വരം നുരച്ചു പൊങ്ങിയപ്പോൾ കൈയിൽ കിട്ടിയ ആർഎക്സ് 100 ബൈക്കുമായി ഇറങ്ങിത്തിരിച്ചു. ലഡാക്കിലേക്ക്. കൂടെ കുറെ ചങ്ങാതിമാരും. മണാലിയിലേക്കുള്ള യാത്രയ്ക്കിടെ മഞ്ഞ് വീഴ്ചയിൽ വഴിയിൽ കുരുങ്ങി. കൈയിൽ പണവും രക്ഷപ്പെടാൻ വഴിയുമില്ലാതിരുന്ന ബാബുക്കയ്ക്കും ചങ്ങാതിമാർക്കും ഒരു അമ്മൂമ്മയാണ് അഭയം നൽകിയത്. ഭക്ഷണവും വഴിച്ചെലവിനുള്ള പണവും ആ മുത്തശി നൽകി.
അതായിരുന്നു ജീവിതത്തിന്റെ ഒരു ടേണിംഗ് പോയിന്റ്. പക്ഷേ, ബാബുക്കയുടെ വണ്ടി വഴി തിരിഞ്ഞത് ആ സംഭവത്തിനു വർഷങ്ങൾക്കു ശേഷമാണ്. മകന്റെ വണ്ടി ഹിമാലയൻ മലയിലേക്കു കയറുമോയെന്നു ഭയന്ന പിതാവ് മുഹമ്മദ് ഇദ്ദേഹത്തെ റഷ്യയിലേക്കു പാക്ക് ചെയ്തു, മെഡിസിൻ പഠനത്തിന്. പക്ഷേ, എട്ട് വർഷത്തെ റഷ്യൻ ജീവിതം കൊണ്ട് സഞ്ചാരത്തിന്റെ പുതിയ ലോകം തനിക്കു മുന്നിൽ തുറന്നെന്നു ബാബുക്ക പറയുന്നു. പിന്നീട് യൂറോപ്പ് ട്രിപ്പെന്ന പേരിൽ ഉപ്പയും ഉമ്മയും അറിയാതെ ഓരോ വർഷവും മണാലിയിലെത്തി ഇദ്ദേഹം. ഒരു പുണ്യഭൂമിയിലേക്കെന്ന പോലെ.
2013ൽ ഉപ്പ മരിച്ചതിനു പിന്നാലെ മണാലിയുടെ വിളി വീണ്ടും ഉണർന്നു. പിന്നൊന്നും ആലോചിച്ചില്ല സ്വന്തം ആശുപത്രിയും വീട്ടുകാരെയും എല്ലാം ഇട്ടെറിഞ്ഞ് വീണ്ടും വണ്ടികയറി. കൈയിലുള്ള സന്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് ആദ്യം തുടങ്ങിയത് ഒരു റെസ്റ്ററന്റ്. പേര് ‘ബാബുഷ്ക’. ബാബുഷ്ക എന്നാൽ റഷ്യൻ ഭാഷയിൽ മുത്തശി എന്നർഥം. മണാലിയിൽ അന്ന് തങ്ങളെ രക്ഷിച്ച് അഭയം നൽകിയ മുത്തശിയുടെ ബഹുമാന സൂചകമായിട്ടായിരുന്നു ആ സംരംഭം. റെസ്റ്ററന്റ് തുടങ്ങിയെങ്കിലും സഞ്ചാരം നിന്നില്ല. മൂന്ന് വർഷത്തിനിടെ അതു നിർത്തി. ആശുപത്രിയും റെസ്റ്ററന്റും ഒരേ സ്വഭാവത്തിലുള്ളതാണെന്നും അതിൽ പൂർണമായും ആത്മസമർപ്പണം നടത്തിയെങ്കിലേ അതു തുടരാനാകൂയെന്നും ബാബുക്ക പറയുന്നു. യാത്രയുടെ ജ്വരവുമായി ജീവിക്കുന്ന തനിക്ക് അതിനു കഴിയുമായിരുന്നില്ല. അതുകൊണ്ട് നിർത്തി.
എന്നാൽ, ബാബുഷ്ക കൊണ്ട് മണാലിയിൽ തനിക്കു വേരുറപ്പിക്കാനായി. തെക്കു നിന്ന് എത്തിയ മദിരാസി ബാബു സാഗർ അവിടെ 13 ഏക്കറിന്റെ ആപ്പിൾ കൃഷിക്കാരനായി. ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിലാണ് വിളവെടുക്കുന്നതെങ്കിലും വർഷം നീണ്ടുനിൽക്കുന്ന ദിനംപ്രതിയുള്ള പരിചരണം വേണം ആപ്പിളിന്. കൃഷിയുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ നിന്നുള്ള യാത്രയുടെ വിളി ബാബുക്കയെ എങ്ങും പിടിച്ചുകെട്ടിയില്ല. എത്തുന്ന സഞ്ചാരികളെ മുടക്കാറുമില്ല. ‘കേറി വാടാ മക്കളേ’ എന്നുള്ള വിളിയും ഫാം ഹൗസിന്റെ താഴെയുള്ള ഇതേ ബോർഡും കണ്ട് ഓൾഡ് മണാലിയിലെ ഈ കുന്നിലേക്ക് എത്തുന്ന മലയാളി സഞ്ചാരിപ്പിള്ളേരുടെ എണ്ണം പിന്നെയും കൂടിക്കൊണ്ടേയിരിക്കുന്നു.
നിയോഗ് വന്ന വഴി
ഒരു വർഷത്തിനു മുന്‍പാണ് 25 വയസുള്ള ഒരു ചോക്ലേറ്റ് പയ്യൻ തന്നെ തേടിയെത്തിയത്. ഇന്ത്യ ചുറ്റിക്കറങ്ങലാണ് ലക്ഷ്യം. കുറെ കൂട്ടുകാരുമൊക്കെയായി കുടുംബത്തിലെ കാശ് പൊടിച്ചു കളയാനുള്ള വരവെന്ന ധാരണ പയ്യൻ തിരുത്തി. കൈയിൽ ഒരു കാശുമില്ലാതെ ജോളിയടിച്ചാണ് പുള്ളിക്കാരൻ കേരളത്തിൽ നിന്ന് മണാലിയിൽ വരെ എത്തിയതത്രേ. ബൈക്ക്, കാർ എന്നിവ മാത്രമല്ല, ട്രക്ക്, കുതിരവണ്ടി എന്നിവ വരെ കൈകാണിച്ചു നിർത്തി ഫ്രീ ലിഫ്റ്റടിച്ച്, കടത്തിണ്ണകളിലും റെയിൽവെ പ്ലാറ്റ്ഫോമിലും വഴിയന്പലങ്ങളിലുമായി കിടന്നുറങ്ങി, പട്ടിണി കിടന്ന് അലഞ്ഞു തിരിഞ്ഞ് ഒരു എരിപൊരി സഞ്ചാരം. കേൾക്കാൻ സുഖമുള്ളതും എന്നാൽ പട്ടിണി കിടന്നാൽ കണ്ണിൽ ഇരുട്ടുകയറുന്നതുമായ മലയാളിക്ക് പറയാൻ പോലുമാവാത്ത സാഹസം. ചോക്ലേറ്റ് പയ്യന്റെ പേര് നിയോഗ് കൃഷ്ണ, സ്വദേശം പുനലൂർ.
പൊട്ടിയ പട്ടം പോലെ സഞ്ചാരികൾ നടക്കാൻ കൊതിക്കുന്നതും അധികം ആരും തയാറാവാത്തതുമായ അതിസാഹസ യാത്രയുടെ പുതിയ വേർഷനായിരുന്നു അത്. 150 ദിവസം കൊണ്ട് 16 സംസ്ഥാനങ്ങൾ പൂർത്തിയാക്കിയ നിയോഗിനു പക്ഷേ യാത്ര ഇടയ്ക്കു നിർത്തേണ്ടി വന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ഐ.വി. ശശിയുടെ മരണമായിരുന്നു കാരണം. നിയോഗ് ഐ.വി. ശശിയുടെ ടീമിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പണമില്ലാതെ ഇന്ത്യ മുഴുവൻ കണ്ടറിയണമെന്ന അതിസാഹസിക യാത്ര ഇടയ്ക്കു വച്ചു നിർത്തിയെങ്കിലും നിയോഗ് വെറുതെയിരുന്നില്ല. അതു ചെന്നെത്തിയത് സാഹസിക യാത്രികരുടെ പൂവണിയാത്ത സ്വപ്നമെന്നു പറഞ്ഞിരുന്ന ഉത്തര ധ്രുവത്തിന്റെ നെറുകയിൽ കാലു കുത്തിയിട്ടാണ്. കഴിഞ്ഞ വർഷമായിരുന്നു ആ നിയോഗം.
ധ്രുവത്തിലെ നിയോഗം
നിയോഗിന്റെ ധ്രുവ നിയോഗത്തിനു ബാബുക്ക എന്ന ബാബു സാഗറും ഒരു നിമിത്തമായി. ഇന്ത്യ ചുറ്റിക്കറങ്ങാനുള്ള യാത്ര മണാലിയിൽ എത്തിയപ്പോഴായിരുന്നു ഉത്തര ധ്രുവത്തിലേക്കുള്ള യാത്രയുടെ ലക്ഷ്യം നിയോഗ് ബാബുക്കയുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സാഹസികമായ ആർക്ടിക് പോളാർ എക്സ്ട്രീം എക്സ്പെഡിഷനിൽ പങ്കെടുക്കണം. അതുവരെ ഇന്ത്യയിൽ നിന്ന് ആരും ആർക്ടിക് മേഖല കടക്കുകയോ ആർടിക് പോളാർ എക്സ്ട്രീം എക്സ്പെഡിഷനിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. അവിടെ ഇന്ത്യൻ പതാക പാറിക്കണം.
മൈനസ് 30 ഡിഗ്രിക്കു താഴെ തണുപ്പുള്ള കാലാവസ്ഥയിൽ 300 കിലോമീറ്ററോളം വരുന്ന ആർക്ടിക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസിക പ്രകടനമാണത്. എല്ലുവരെ തണുത്തുറയുന്ന പ്രതലത്തിൽ പ്രത്യേകം പരിശീലിപ്പിച്ച ആറ് നായകൾ വലിക്കുന്ന സ്ലെഡ്ജിലാണ് (മഞ്ഞു വാഹനം) തെരഞ്ഞെടുക്കുന്ന മത്സരാർഥികൾ സാഹസിക യാത്രയ്ക്കിറങ്ങേണ്ടത്. സ്കാൻഡിനേവിയൻ ആർക്ടിക് സർക്കിളിൽ നടക്കുന്ന അതി സാഹസിക മത്സരം നടത്തുന്നത് ഫിയൽരാവണ്‍ എന്ന പേരിലുള്ള സ്വകാര്യ സ്വീഡിഷ് കന്പനിയാണ്. അതും ലോക രാജ്യങ്ങൾക്കിടയിൽ നടത്തുന്ന വിവിധ രീതിയിലുള്ള മത്സരങ്ങളിൽ നിന്നു വിജയിച്ചവരെ മാത്രം ഉൾപ്പെടുത്തി. ഓണ്‍ലൈൻ റാങ്കിംഗ് മത്സരം എന്തായാലും സഞ്ചാരികളായ കൂട്ടാളികൾ മുൻകൈയെടുത്ത് മലയാളികൾ സന്പൂർണമാക്കി വിജയിപ്പിച്ചു.
2017ൽ ഫിയൽരാവണ്‍ പോളാർ എക്സ്ട്രീമിനായി 60 രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് സ്ട്രീം ഓണ്‍ലൈൻ റാങ്കിംഗിൽ പുനലൂർ തുരുത്തിമേക്കതിൽ പരേതനായ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകൻ 26 വയസുള്ള നിയോഗ് ഒന്നാമതെത്തി. പോളാറിലേക്കു പോകുന്നതിനു മുന്‍പ് മൈനസ് ഡിഗ്രി കാലാവസ്ഥയിൽ ജീവിക്കുന്നതു പരിശീലിക്കാൻ നിയോഗ് എത്തിയതും ബാബുക്കയുടെ അടുത്തായിരുന്നു.
ആരെത്തിയാലും ഹിമാലയൻ മലകളിലേക്കു ബൂട്ടുകെട്ടി ഇറങ്ങുന്ന ബാബുക്ക, ഈ നിയോഗവും സന്തോഷത്തോടെ സ്വീകരിച്ചു. അതിശൈത്യകാലത്തെ മഞ്ഞുവീഴ്ചയ്ക്കിടെ ഒരു മാസത്തെ പരിശീലനം. അതിനിടെ പല തവണ നിയോഗുമായി മല കയറിയെന്നു ബാബുക്ക പറയുന്നു. ഹിമാലയത്തിൽ മൈനസ് 15 വരെയുള്ള സ്ഥലത്തൂടെ തങ്ങൾ യാത്ര ചെയ്തു. അതിനു ശേഷമാണ് നിയോഗ് കഴിഞ്ഞ വർഷത്തെ പോളാർ സാഹസം പൂർത്തിയാക്കിയത്.
ജിന്ന് പോകും പോളാറിലേക്ക്
കഴിഞ്ഞ വർഷം നിയോഗ് പോളാറിൽ ചരിത്രമെഴുതിയെങ്കിൽ ഇത്തവണ ആ നിയോഗം തേടിയെത്തിയിരിക്കുന്നത് ഈ ജിന്നിനെയാണ്. ഈ വർഷം ഏപ്രിലിലാണ് ഉത്തര ധ്രുവത്തിലുള്ള മത്സരം. നിയോഗ് പോയപ്പോൾ മുതൽ കൂട്ടുകാരും സഞ്ചാരികളും നിർബന്ധിച്ചത് ബാബുക്ക ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കിലും പുതിയ യാത്രയുടെ വിളിയെ പിടിച്ചുനിർത്താനാവില്ലല്ലോ. പോളാറിലെ സാഹസികതയുടെ വിവരങ്ങൾ നിയോഗിൽ നിന്നു മനസിലാക്കിയിട്ടുണ്ട്. പോരെങ്കിൽ മഞ്ഞിടിച്ചിലിൽ മരണത്തോടു മല്ലിട്ടതു മുതൽ മരംകോച്ചുന്ന തണുപ്പത്ത് ഹിമാലയത്തിലൂടെയുള്ള പല സമയത്തുള്ള കഠിന യാത്രയുടെ തഴക്കവും കൈവശമുണ്ട്. എന്നിരുന്നാലും രണ്ട് കാര്യങ്ങൾ തനിക്കാവശ്യമുണ്ടെന്നു ബാബു സാഗർ പറയുന്നു. സുരക്ഷിതനായി ഇന്ത്യയിൽ തിരിച്ചെത്താൻ തനിക്കു വേണ്ടി പ്രാർഥിക്കണം. പിന്നെ ഈ മത്സരം ജയിക്കാൻ ഓണ്‍ലൈനിൽ ഒരു വോട്ട്.
polar.fjallraven.com
എന്ന ഓണ്‍ലൈൻ ലിങ്കിൽ ഡിസംബർ 13 വരെ അതിന് അവസരമുണ്ട്. നിലവിൽ ഒന്നാം സ്ഥാനത്തുണ്ട് നമ്മുടെ ബാബുക്ക. ഒന്നാം സ്ഥാനം നിലനിർത്തിയാൽ മാത്രമേ 60 ലോക രാജ്യങ്ങളിൽ നിന്നുള്ള ജേതാവായി ബാബുക്കയ്ക്ക് പോളാർ എക്സ്ട്രീമിൽ മത്സരിക്കാനാവൂ. തെലുങ്കാന സ്വദേശി ബാബുക്കയ്ക്ക് വെല്ലുവിളിയായി നിൽപ്പുണ്ട്.
എന്നുവെച്ചാൽ പോളാർ യാത്ര അത്ര എളുപ്പമല്ലെന്നു സാരം. അപ്പോൾ ബാബുക്കയും കൂട്ടാളികളായ സഞ്ചാരികളും മലയാളികളോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "മലയാളികളേ, നിങ്ങൾ മരിയ ഷറപ്പോവയെയും സച്ചിൻ തെണ്ടുൽക്കറെയുമൊക്കെ മലയാള ഭാഷ പഠിപ്പിച്ചവരല്ലേ?
ജിജി ലൂക്കോസ്
ഈ ക്യുആർ കോഡ് സ്കാൻ
ചെയ്ത് ബാബുക്കയ്ക്ക്
വോട്ടു ചെയ്യാം
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top