കൊടുക്കാം, ഇല്ലായ്മയിൽനിന്ന്
ശതകോടീശ്വരനായ ജോണ്‍ പോൾ ഡിജോറിയയ്ക്ക് ആറുവയസുള്ള കാലം. അപ്പൻ എവിടേക്കോ അപ്രത്യക്ഷനായി. അമ്മയ്ക്കാണെങ്കിൽ സ്ഥിരം ജോലിയുമില്ല. വീട്ടിൽ എപ്പോഴും മുഴുപ്പട്ടിണി. അക്കാലത്തൊരു ദിവസം ജോണ്‍ പോൾ അമ്മയോടൊത്ത് ലോസ് ആഞ്ചലസ് നഗരവീഥിയിലൂടെ നടക്കുന്പോൾ സാൽവേഷൻ ആർമിയിലെ അംഗങ്ങൾ പാവങ്ങൾക്കുവേണ്ടി പണം പിരിക്കുന്നതു കണ്ടു.

അപ്പോൾ ജോണ്‍ പോളിന്‍റെ അമ്മ പത്തു സെന്‍റിന്‍റെ ഒരു നാണയം മകന്‍റെ കൈയിൽ കൊടുത്തുകൊണ്ടു പറഞ്ഞു: നീ ഇത് അവർക്കു കൊടുക്ക്. നമ്മൾ പാവങ്ങളായിരിക്കാം. എന്നാൽ, നമ്മേക്കാൾ പാവങ്ങളായ എത്രയോ പാവങ്ങൾ ഈ ഭൂമുഖത്തുണ്ട്. അതുകൊണ്ട് എത്ര ചെറിയ സഹായവും ഉപകാരപ്പെടും.

ജോണ്‍ പോളിന്‍റെ പോക്കറ്റ് അന്നു കാലിയായിരുന്നു. എങ്കിലും ആ പത്തു സെന്‍റ് തനിക്കു വേണമെന്നു ജോണ്‍ പോൾ പറഞ്ഞില്ല. അന്നു സന്തോഷപൂർവം ആ ബാലൻ പത്തു സെന്‍റ് പാവങ്ങൾക്കു വേണ്ടി സാൽവേഷൻ ആർമിയെ ഏല്പിച്ചു.

ജോണ്‍ പോളിന്‍റെയും ഏക സഹോദരൻ ബോബിയുടെയും ജീവിതം അന്ന് ഏറെ ക്ലേശപൂർണമായിരുന്നു. കുട്ടികളായിരുന്നെങ്കിലും അവരും ചില്ലറ ജോലികൾ ചെയ്താണു വീട്ടിലെ ആവശ്യങ്ങൾക്കു പണം സന്പാദിച്ചിരുന്നത്. ഹൈസ്കൂൾ പഠനം പൂർത്തിയായപ്പോൾ കോളജിൽ ചേർന്നു പഠിക്കണമെന്നു ജോണ്‍ പോളിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പണമില്ലാതിരുന്നതുകൊണ്ടു നേവിയിൽ ചേർന്നു. രണ്ടു വർഷം കഴിഞ്ഞു നേവിയിൽനിന്നു പിരിഞ്ഞു. വിവാഹിതനായി.

എന്നാൽ, കാര്യങ്ങൾ നല്ല രീതിയിലല്ല പോയത്. 1967ൽ ജോണ്‍ പോളിന് 22 വയസുള്ളപ്പോൾ ഭാര്യ ജോണിനെയും അവരുടെ കുട്ടിയെയും ഉപേക്ഷിച്ചു പോയി. ജോണിനെക്കാൾ പ്രായംകുറഞ്ഞവളായ ഭാര്യ ഒരു അമ്മയുടെ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ളതായിട്ട് അനുഭവപ്പെട്ടു. അത് മൂലമാണത്രേ ജോണ്‍ പോളിന്‍റെ വക ബാങ്കിലുണ്ടായിരുന്ന പണവുമായി ആ യുവതി മുങ്ങിയത്!

അക്കൗണ്ടിൽ പണമോ സ്ഥിരവരുമാനമുള്ള ജോലിയോ ഇല്ലാതിരുന്നതുകൊണ്ടു വീടിന്‍റെ വാടക കൊടുക്കാൻ ജോണ്‍ പോളിനു സാധിച്ചില്ല. അതു മൂലം വാടകവീട്ടിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അതേത്തുടർന്ന് കുറേക്കാലത്തേക്ക് ഒരു പഴഞ്ചൻ കാറായിരുന്നു ജോണ്‍ പോളിന്‍റെയും മകന്‍റെയും വീട്.

സ്കൂളിൽ പഠിക്കുന്ന കാലത്തു വീടുകൾ തോറും കയറിയിറങ്ങി പലതരം പുസ്തകങ്ങളും മറ്റും വിറ്റ അനുഭവസന്പത്ത് ജോണ്‍ പോളിനുണ്ടായിരുന്നു. അതുമൂലം ആ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ജോണ്‍ പോൾ ഒരു സെയിൽസ്മാനായി. അങ്ങനെ ജീവിക്കാനുള്ള വക കണ്ടുപിടിച്ചു.
ഷാന്പൂ ഉൾപ്പെടെയുള്ള ഹെയർ പ്രോഡക്ട്സ് വിൽക്കുന്ന കന്പനിയിലായിരുന്നു ജോണ്‍ പോളിന്‍റെ ജോലി. കന്പനിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പേരിൽ ആ ജോലി നഷ്ടപ്പെട്ടപ്പോൾ ഒരു സുഹൃത്തിനൊപ്പം ചേർന്നു ജോണ്‍ പോൾ മിച്ചൽ സിസ്റ്റംസ് എന്ന കന്പനിക്കു രൂപം നൽകി. ഹെയർ പ്രോഡക്ട്സ് നിർമിച്ചു വിതരണം ചെയ്യുന്ന കന്പനിയായിരുന്നു അത്.

കന്പനി ലാഭമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ജോണ്‍ പോൾ ആദ്യം ചെയ്തതെന്താണെന്നോ? അദ്ദേഹം ഒരു റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാനിരിക്കുന്പോൾ ഒരു അമ്മയും കുട്ടികളും ഭക്ഷണം ഓർഡർ ചെയ്യുന്നത് ശ്രദ്ധിക്കാനിടയായി. ആ അമ്മയുടെ കൈയിൽ അത്യാവശ്യത്തിനുള്ള പണംപോലുമില്ലെന്ന് അവരുടെ സംഭാഷണത്തിൽനിന്നു ജോണ്‍ പോളിനു മനസിലായി.

അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം വെയിറ്ററെ സമീപിച്ച് ആ അമ്മയുടെയും കുട്ടികളുടെയും ഭക്ഷണത്തിന്‍റെ ബിൽ വാങ്ങി അതിന്‍റെ പണം കൗണ്ടറിൽ അടച്ചു. അക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം അന്ന് അവിടെനിന്നു പോയത്. ഇതേക്കുറിച്ച് ഏറെനാൾ കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: വലിയ സന്തോഷത്തോടെയാണ് ഞാൻ അവിടെനിന്ന് അന്ന് പുറത്തിറങ്ങിയത്. പ്രതിഫലേച്ഛ കൂടാതെ നാം മറ്റുള്ളവർക്ക് എന്തെങ്കിലും നന്മ ചെയ്യുന്പോഴാണ് നമുക്കു ജീവിതത്തിൽ യഥാർഥ സന്തോഷം ഉണ്ടാകുന്നത്.

ജോണ്‍ പോൾ വേറെയും കന്പനികൾ സ്വാധീനിച്ച് ധാരാളം പണമുണ്ടാക്കി. 2018ൽ അഞ്ചു ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്‍റെ ആസ്തി. അദ്ദേഹത്തിന്‍റെ സന്പത്തുകൊണ്ട് അദ്ദേഹം എന്താണു ചെയ്യുന്നത്? ശതകോടീശ്വരനായ ബിൽ ഗേറ്റ്സിന്‍റെയും മറ്റും ആഹ്വാനം സ്വീകരിച്ചു. 2011ൽ അദ്ദേഹം തന്‍റെ സന്പത്തിന്‍റെ പകുതി സമൂഹനന്മയ്ക്കായി ചെലവഴിക്കുമന്ന് വാഗ്ദാനം ചെയ്തിരുന്നു.

ആ വാഗ്ദാനമനുസരിച്ച് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 160 ചാരിറ്റബിൾ സംഘടനകൾക്ക് അദ്ദേഹം സാന്പത്തികസഹായം എത്തിക്കുന്നുണ്ടിപ്പോൾ. അദ്ദേഹം പറയുന്നതനുസരിച്ച് അദ്ദേഹം നൽകുന്ന സഹായം വെറും സഹായമല്ലത്രേ. പ്രത്യുത, അതു തന്‍റെ വാസഗൃഹമായ ഭൂമിക്കു നൽകുന്ന വാടകയാണത്രേ.

ഈ ഭൂമിയിൽ ജനിച്ചുവളർന്ന ജോണ്‍ പോൾ മറ്റു ഭൂരിപക്ഷം പേരെയും പോലെ ദാരിദ്ര്യത്തിന്‍റെ ദുരന്തഫലം അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്ഥിരപരിശ്രമംകൊണ്ട് അതിനെ മറികടന്നപ്പോൾ താനുണ്ടാക്കിയ സന്പത്തിന്‍റെ നല്ല ഓഹരിക്ക് മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. അതുകൊണ്ടാണ് വാടക എന്ന പേരു പറഞ്ഞ് അദ്ദേഹം സമൂഹനന്മയ്ക്കായി തന്‍റെ സന്പത്തിന്‍റെ പകുതി വിനിയോഗിക്കുന്നത്.

നമുക്ക് ഒരുപക്ഷേ അധികം പണം കാണില്ല. എങ്കിലും നമുക്കുള്ള പണത്തിന്‍റെ  ഒരു ഓഹരി മറ്റുള്ളവരുടെ നന്മയ്ക്കായി നാം മാറ്റിവയ്ക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാം. എന്നാൽ നമുക്കുള്ള പണത്തിന്‍റെ അല്പം പോലും മറ്റുള്ളവരുടെ നന്മയ്ക്കായി നമുക്കു മാറ്റിവയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ അതു നമ്മുടെ ജീവിതത്തിൽ വലിയൊരു കുറവുതന്നെയായിരിക്കും.

കൊടുത്തപ്പോൾ സന്തോഷം ലഭിച്ചതുകൊണ്ട് വീണ്ടും വീണ്ടും ജോണ്‍ പോൾ കൊടുത്തു. എന്നാൽ, കൊടുക്കാനുള്ള കാരണം അതു മാത്രമായിരുന്നില്ല. നമുക്കു പണമുണ്ടാക്കാൻ സാധിക്കുന്നെങ്കിൽ അതിന്‍റെ ഒരു കാരണം മറ്റു പലരുടെയും പലവിധത്തിലുള്ള സഹായമാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ സന്പത്തിൽ കുറേ സമൂഹനന്മയ്ക്കായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അദ്ദേഹം പറയുന്നത് എത്രയോ ശരി. നമുക്കുള്ള സന്പത്ത് നാംതന്നെ സന്പാദിക്കുന്നതല്ലല്ലോ. അതിന്‍റെ പിന്നിൽ എത്രയോ പേരുടെ സഹകരണവും സഹായവുമുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ പണത്തിന്‍റെ ഒരു ഓഹരി നമ്മുടെ സഹായവും സഹകരണവും അർഹിക്കുന്നവർക്കുവേണ്ടി നാം മാറ്റിവയ്ക്കേണ്ടതല്ലേ? ഈ ഭൂമിയിൽ നാം ഉണ്ടാക്കുന്നവയ്ക്ക് നാം നൽകുന്ന വാടകയാണ് മറ്റുള്ളവർക്കു നാം നൽകുന്ന സഹായം എന്ന ചിന്ത നാം മറക്കാതിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ