Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്മദ് അൽ ഉമാവി (844-912). അദ്ദേഹം മൃതിയടയുന്പോൾ അദ്ദേഹത്തിന്റെ നാലു പുത്രന്മാർ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ അവരിലാരുമായിരുന്നില്ല അബ്ദുള്ളയുടെ പിൻഗാമിയായി ഭരണം ഏറ്റെടുത്തത്. അത് അബ്ദുള്ളയുടെ ആദ്യപുത്രന്റെ മകനായ അബദ്-അൽ-റഹ്മാൻ മൂന്നാമൻ (891-961) ആയിരുന്നു. അബ്ദുള്ളയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകനായിരുന്നു അബദ്. കൊർഡോബയുടെ എമിർ ആയി അബദ് സ്ഥാനമേൽക്കുന്പോൾ അബ്ദിന് 21 വയസ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അബ്ദുള്ളയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. അബദ് സമർഥനായ ഒരു ഭരണാധികാരിയായി മാറി.
ഭരണമേറ്റെടുത്ത അബദ് ആദ്യം ചെയ്തത് തന്റെ അധികാരം അംഗീകരിക്കാതിരുന്ന റിബൽ ഗ്രൂപ്പുകളെ അടിച്ചമർത്തുക എന്നതായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. കൊർഡോബയും സമീപ പ്രദേശങ്ങളും അദ്ദേഹത്തിന്റെ കീഴിലായപ്പോൾ കൊർഡോബയുടെ കാലിഫ് ആയി അദ്ദേഹം സ്വയം അവരോധിച്ചു. അപ്പോൾ അദ്ദേഹത്തിനു മുപ്പത്തിയെട്ടു വയസായിരുന്നു. അബ്ദ് അൽ-റഹ്മാൻ മൂന്നാമന്റെ ഭരണം അന്പതു വർഷം (912-961) നീണ്ടുനിന്നു. ഇതിനിടയിൽ ഒട്ടേറെ വൻ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചു. നിർമാണപ്രവർത്തനങ്ങൾക്കു മുൻകൈയെടുത്ത അദ്ദേഹം തന്റെ ഭരണകാലത്തു കൊർഡോബയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയായി മെഡീന അഷറ എന്ന പേരിൽ പുതിയൊരു രാജകൊട്ടാരം നിർമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്തു കൊർഡോബ കാലിഫേറ്റിന്റെ അധികാരപരിധിയിൽ മൂവായിരം മോസ്കുകൾ ഉണ്ടായിരുന്നത്രേ. അവയിൽ ഏറെയും അദ്ദേഹം നിർമിച്ചവയായിരുന്നു.
അബദ് അൽ-റഹ്മാൻ മൂന്നാമന്റെ ഭരണകാലത്തു കൊർഡോബ പാശ്ചാത്യ യൂറോപ്പിലെ വലിയൊരു സാംസ്കാരിക കേന്ദ്രമായിരുന്നു. അവിടത്തെ ലൈബ്രറി വികസിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. സാന്പത്തികമായും ഉന്നതനിലയിലായിരുന്നു കൊർഡോബ അന്ന്.
രാജ്യം സന്പദ്സമൃദ്ധമായിരുന്നതുകൊണ്ട് ആഡംബരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി നൂറുകണക്കിനു ഭാര്യമാരും സേവകരും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്നാൽ ജീവിതത്തിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയോ? അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എഴുതിവയ്ക്കാനായി അദ്ദേഹംതന്നെ പറഞ്ഞുകൊടുത്ത വാചകങ്ങൾ ഇപ്രകാരമായിരുന്നു.
""വിജയത്തിലും സമാധാനത്തിലും അന്പതുവർഷക്കാലം ഞാനിപ്പോൾ ഭരിച്ചു. പ്രജകൾ എന്നെ സ്നേഹിച്ചു. ശത്രുക്കൾ എന്നെ ഭയപ്പെട്ടു. സഖ്യകക്ഷികൾ എന്നെ ബഹുമാനിച്ചു. സന്പത്തും ബഹുമതിയും അധികാരവും ലോകസുഖങ്ങളും എനിക്കെപ്പോഴും ഉണ്ടായിരുന്നു. ഞാൻ ആഗ്രഹിച്ച ലൗകിക നന്മകളൊന്നും എനിക്കു ലഭിക്കാതെപോയിട്ടില്ല. എന്നാൽ എന്റെ ജീവിതത്തിൽ യഥാർഥത്തിൽ ഞാൻ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ദിവസങ്ങൾ ഞാൻ എണ്ണി. അവ ആകെ പതിനാലെണ്ണമേ വരൂ! മനുഷ്യാ, ഈ ലോകത്തിൽ നീ നിന്റെ വിശ്വാസമർപ്പിക്കേണ്ട!”
ജീവിതത്തിൽ എല്ലാ സുഖങ്ങളും ആവോളം ആസ്വദിക്കാൻ അസുലഭ ഭാഗ്യം ലഭിച്ച അബദ് അൽ-റഹ്മാൻ മൂന്നാമന്റെ ജീവിതത്തിൽ ശരിയായ സന്തോഷം അദ്ദേഹത്തിന് അനുഭവപ്പെട്ടത് വെറും പതിനാലു ദിവസം മാത്രമോ? വിശ്വസിക്കാൻ വിഷമം തോന്നും. എന്നാൽ അദ്ദേഹം പറഞ്ഞതു സ്വന്തം ജീവിതത്തിൽനിന്നാണ്. തന്മൂലം, അദ്ദേഹത്തെ വിശ്വസിക്കാൻ മടിക്കേണ്ട.
ജീവിതത്തിൽ ധാരാളം ലൗകികസന്പത്തും മറ്റു ജീവിതസുഖങ്ങളുമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ യഥാർഥസന്തോഷമായി എന്നല്ലേ നാം പലപ്പോഴും കരുതുക. എന്നാൽ ധാരാളം പണവും ജീവിതം ആസ്വദിക്കാൻ അവസരങ്ങളുമുള്ളവരോടു ചോദിക്കൂ, അവർ യഥാർഥത്തിൽ സന്തോഷമുള്ളവരാണോ എന്ന്. അപ്പോൾ അറിയാം അവരുടെ യഥാർഥ വിശേഷം. അവരും അബദ് അൽ- റഹ്മാൻ മൂന്നാമനെപ്പോലെയാകാനാണു സാധ്യത.
ജീവിതത്തിൽ സന്പത്തും ജീവിതസുഖങ്ങളും അനുഭവിക്കുന്നവർ എപ്പോഴും അസംതൃപ്തരാണെന്ന് ഇവിടെ വിവക്ഷയില്ല. എന്നാൽ, അവരും തങ്ങളും ജീവിതത്തെ വിലയിരുത്തുന്പോൾ അത്ര സന്തോഷമുള്ളവരാകാനിടയില്ല. കാരണം, ഈ ലോകത്തിലെ സുഖസന്തോഷങ്ങൾക്കു നമ്മെ ഒരിക്കലും പൂർണമായി തൃപ്തിപ്പെടുത്താനാകില്ല. കാരണം നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഈ ലോകത്തിനുമപ്പുറത്തേക്കു കടന്ന് ഈ ലോകത്തിന്റെ സ്രഷ്ടാവായ ദൈവത്തിൽ ശാശ്വതസന്തോഷം കണ്ടെത്താനാണ്.
യുവാവായിരുന്ന കാലത്തും പിന്നീടും ജീവിതം ശരിക്കും ആസ്വദിക്കാൻ ശ്രമിച്ച ബുദ്ധിരാക്ഷസനായിരുന്നു ഹിപ്പോയിലെ സെന്റ് അഗസ്റ്റിൻ (354-430). എന്നാൽ, ജീവിതസുഖങ്ങൾക്കൊരിക്കലും യഥാർഥ സന്തോഷം കണ്ടെത്താൻ സാധിക്കുകയില്ലെന്നു സത്യാന്വേഷിയായ അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് അദ്ദേഹം മാനസാന്തരപ്പെട്ടതും ദൈവത്തിലേക്കു തിരിഞ്ഞതും.
കൺഫെഷൻസ് എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം എഴുതി: “ദൈവമേ, നീ ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു. ഞങ്ങൾ അങ്ങേ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ എപ്പോഴും അസ്വസ്ഥമായിരിക്കും. ” ദൈവത്തിലാണ് സെന്റ് അഗസ്റ്റിൻ തന്റെ യഥാർഥ സന്തോഷം കണ്ടെത്തിയത്. നാമും യഥാർഥ സന്തോഷം കണ്ടെത്തുന്നതു മറ്റെങ്ങുമല്ല. അതു ദൈവത്തിൽ മാത്രമാണ്. ഇക്കാര്യം നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top