Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അമൃതംഗമയ
കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. കുടുംബാസൂത്രണ പദ്ധതിയുടെ പ്രോഗ്രാം മാനേജരായിരുന്ന വ്യക്തി ഇപ്പോൾ ജീവന്റെ സംരക്ഷണത്തിനുവേണ്ടി പൊരുതുകയാണ്. കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ നടക്കുന്ന ഹ്യൂമൻ ലൈഫ് ഇന്റർ നാഷണൽ കോൺഫറൻസിന്റെ മുഖ്യ സംഘാടകയും പ്രബന്ധാവതാരകയുമായ ഡോ. ലിഗായ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്...
ഇരുപത്തിയെട്ട് വർഷക്കാലം ഫിലിപ്പീൻസ് സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ പ്രോജക്ട് കോ-ഓർഡിനേറ്റർ. ഗർഭ നിരോധന മാർഗങ്ങളുടെയും എയ്ഡ്സ് ബോധവത്കരണത്തിന്റെയും തീവ്ര പ്രചാരകയായ ഇവരുടെ ജീവിതം 2004 ൽ 180 ഡിഗ്രി തിരിഞ്ഞു; തികച്ചും തലകീഴായി. കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്.
" 2003 ലെ അവസാനം സർക്കാരെന്നെ കുടുംബാസൂത്രണത്തിന്റെ മേൽനോട്ടം വഹിക്കാൻ പ്രോഗ്രാം മാനേജരായി നിയമിച്ചു. പൊതുജനങ്ങൾക്കിടയിൽ ട്രെയിനിംഗ് പ്രോഗ്രാമുകളുമായി ഇറങ്ങിച്ചെന്ന എന്നോട് പല യുവതികളും ചെറുപ്പക്കാരികളായ വീട്ടമ്മമാരും ഗർഭനിരോധന മാർഗങ്ങളുപയോഗിച്ചതിന്റെ പാർശ്വഫലങ്ങളാണോ തങ്ങളുടെ ചില ഗുരുതര രോഗങ്ങളെന്ന് ആരാഞ്ഞു. ആദ്യമൊക്കെ അല്ല എന്നു ഞാൻ പറഞ്ഞെങ്കിലും അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനൊരു നിമിത്തമുണ്ടായി. ഒരു യുവാവ് തന്റെ 30 വയസുകാരി സുന്ദരിയായ ഭാര്യ മരിച്ചത് ഇതുകൊണ്ടാണെന്നു പറഞ്ഞ് എന്നോട് കയർത്തു. നിങ്ങളെപ്പോലുള്ളവരാണ് എന്റെ കുടുംബം തകർത്തത്. അയാൾ ആക്രോശിച്ചു. ഞാൻ ആകെ ഭയപ്പെട്ടു. എന്നാൽ ഇതിലൊരു ഗവേഷണം തന്നെ നടത്താമെന്നു കരുതി.
ഗവേഷണത്തിൽ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്ത്രീകളിലെ ത്രിവിധ അർബുദങ്ങൾക്കു പ്രധാനകാരണം ഇവയുടെ ഉപയോഗമാണെന്ന ശാസ്ത്രീയ പഠനങ്ങൾകണ്ട് ഞാൻ ഞെട്ടി. പണത്തിന്റെ സർവാധിപത്യമായിരുന്നു ഈ മേഖലയിൽ. 28 വർഷക്കാലം ഞാൻ പറഞ്ഞു പഠിപ്പിച്ചതെല്ലാം വലിയ തെറ്റായിരുന്നല്ലോ എന്നോർത്ത് ഞാൻ ദിവസങ്ങളോളം കരഞ്ഞു. ചില അന്താരാഷ്ട്ര ഏജൻസികളുടെ ഹിഡൻ അജൻഡകളായിരുന്നു ഇതിനെല്ലാം പിന്നിലെന്ന തിരിച്ചറിവ് എന്നെ ഒരു പ്രായശ്ചി ത്തത്തിനു പ്രേരിപ്പിച്ചു. അങ്ങനെയാണ് അമേരിക്ക ആസ്ഥാ നമായുള്ള പ്രോ ലൈഫ് പ്രസ്ഥാനമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ ഭാഗമാവുന്നത്. ഡോ. ലിഗായ തന്റെ മനസു തുറന്നു.
ഗവേഷണം സർവത്തിനും ആധാരം
ഗവേഷണമാണ് എന്റെ എല്ലാ ധാരണകളെയും പൊളിച്ചെഴുതിയത്. ഡോക്ടർമാർ, നഴ്സുമാർ, സൂതികർമിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുമായി നിരവധി തവണ സംസാരിച്ചു. എയ്ഡ്സ്, കാൻസർ എന്നിവ പിടിപെട്ട വീട്ടമ്മമാർ, യുവതികൾ, മധ്യവയസ്കർ എന്നിവരുടെ നേരനുഭവങ്ങൾ കേട്ടു. ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓണ്‍ കാൻസർ (ഐഎആർസി) യുടെ കണ്ടെത്തലുകൾ ആഴത്തിൽ പഠിച്ചു. എട്ടു രാജ്യങ്ങളിൽ നിന്നുള്ള 28 ശാസ്ത്രജ്ഞൻമാരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. സ്തനാർബുദം, ഗർഭാശയ കാൻസർ, ലിവർ കാൻസർ എന്നിവ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ എത്രമാത്രം കൂടുതലാണെന്ന് ആധികാരികമായ തെളിവുകളുടെ വെളിച്ചത്തിൽ മനസിലാക്കി. മനസിലൊന്നുറപ്പിച്ചു. എന്തായാലും ഈ തിന്മയ്ക്കു കൂട്ടുനിൽക്കാനാവില്ല. നന്മയുടെ പക്ഷം ചേർന്ന് ഈ യാഥാർഥ്യം ലോകം മുഴുവൻ പങ്കുവയ്ക്കണം.
നന്മയുടെ തണൽമരമായി
സർക്കാർ ജോലി രാജിവച്ചതോടെ വലിയ സാന്പത്തിക പ്രതിസന്ധി ഉടലെടുത്തു. എൻജിനിയറായ ഭർത്താവിന്റെ വരുമാനം മാത്രമായി ഞങ്ങളുടെ ഏക ആശ്രയം. അന്ന് നാലു കുട്ടികളും പഠിക്കുകയാണ്. ഞാൻ എന്റെ അടിച്ചുപൊളിച്ചുള്ള ജീവിത ശൈലി മാറ്റി. വലിയ വിലകൊടുത്ത് പേളുകൾ (പവിഴമുത്തുകൾ) വാങ്ങുന്നത് എനിക്കൊരു ഹരമായിരുന്നു. അതെല്ലാം ഉപേക്ഷിച്ചു. ആരോരുമില്ലാത്തവർക്ക് ദൈവം തുണ എന്നല്ലെ പറയുക. ഞാൻ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുന്നു പ്രാർഥിക്കാൻ തുടങ്ങി.
അതുവരെ ഒഴിവുകിട്ടുന്ന ഞായറാഴ്ചകൾ മാത്രം പള്ളിയിൽ പോയിരുന്ന വിശ്വാസിയായിരുന്ന ഞാൻ കത്തോലിക്കാ സഭയുടെ ജീവനെക്കുറിച്ചുള്ള പ്രബോധനങ്ങൾ വായിക്കാനും പഠിക്കാനും തുടങ്ങി. ബൈബിളും വിശുദ്ധ ജോണ്‍പോൾ രണ്ടാമന്റെ ജീവന്റെ സുവിശേഷം എന്ന ചാക്രിക ലേഖനവും പലവുരു വായിച്ച് ഹൃദിസ്ഥമാക്കാൻ ശ്രമിച്ചു. ലൈംഗിക അരാജകത്വത്തെക്കുറിച്ചും തകരുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ചും ആഴത്തിൽ പഠിച്ചു. ഗർഭനിരോധന മാർഗങ്ങളിലെ അപകടങ്ങളെക്കുറിച്ചും സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും ജീവന്റെ മഹത്വത്തെക്കുറിച്ചും സാധാരണക്കാരെ അറിയിക്കാൻ തുടങ്ങി. ചാനലുകൾ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ എന്നെ അഭിമുഖം നടത്തി. അവിടെ പലരും പറഞ്ഞു: ഇതൊരു കാത്തലിക് ഇഷ്യൂ അല്ലേ..?. അല്ല, ഇതൊരു സാമൂഹിക പ്രശ്നമാണ്, ആഗോള പ്രശ്നമാണ് എന്നു ഞാൻ സമർത്ഥിച്ചു.
ഹൃദയ സ്തംഭനവും വൃക്ക മാറ്റിവയ്ക്കലും
പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും തീച്ചൂളയിലൂടെ കടന്നുപോകുന്നതിനിടയിലാണ് അതേ വർഷം തന്നെ എൻജിനിയറായ ഭർത്താവ് സാൻഡിക്ക് ഹൃദയ സ്തംഭനം ഉണ്ടായത്. രാത്രിയിൽ അയൽവാസിയുടെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. ഒരു വിധം അപകടനില തരണം ചെയ്തപ്പോഴാണ് ഡോക്ടർ ഒരു വിദഗ്ധപരിശോധന വേണമെന്നു പറഞ്ഞത്. ഇതിലാണ് അദ്ദേഹത്തിന്റെ ഒരു വൃക്ക പൂർണമായും പ്രവർത്തന രഹിതമാണെന്നും രണ്ടാമത്തേതു പാതി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും തിരിച്ചറിഞ്ഞത്.
എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവയ്ക്കണമെന്നായിരുന്നു നിർദേശം. വലിയ സാന്പത്തിക പ്രശ്നത്തിലും ദൈവം മനുഷ്യരൂപം പൂണ്ട് പലരിലൂടെയും കാരുണ്യമായി അവതരിച്ചപ്പോൾ എല്ലാം യാഥാർഥ്യമായി. അന്നുമുതൽ ഇന്നുവരെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി അദ്ദേഹമെന്റെ കൂടെയുണ്ട്. വിദേശ ട്രിപ്പുകളിലെല്ലാം തുണയായി കൂടെയുണ്ടാകും. ഇവിടെയും വന്നിട്ടുണ്ട്; ഇപ്പോൾ 64 വയസുകഴിഞ്ഞു.
അവസാന ശ്വാസംവരെ ജീവന്റെ പ്രചാരക
2007 മുതൽ അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ എന്ന പ്രോലൈഫ് സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. ഇപ്പോൾ ഇതിന്റെ ഏഷ്യ - ഓഷ്യാന റീജണൽ ഡയറക്ടറാണ്. ഇതിനകം നൂറിൽപ്പരം രാജ്യങ്ങളിൽ ജീവന്റെ സന്ദേശവുമായി പോയിക്കഴിഞ്ഞു. ഇന്ത്യയിൽത്തന്നെ ഇതു മൂന്നാം തവണയാണ്. അതാതു രാജ്യങ്ങളിലെ പ്രോ ലൈഫ് പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണു പ്രവർത്തനം.
കുടുംബത്തിന്റെ പൂർണ പിന്തുണയും പ്രവർത്തനങ്ങൾക്കുണ്ട്. മൂത്തമകൾ ലിസ മേരിയെ വിവാഹം ചെയ്തയച്ചു. അവരിപ്പോൾ കുടുംബ സമേതം അമേരിക്കയിലാണ്. രണ്ടാമത്തെ മകൻ ഡോ. ജെയ്ബോയ് പ്രോലൈഫ് പ്രവർത്തകനാണ്. മൂന്നാമത്തെ മകൻ കാൾ ഫ്രാൻസിസും നാലാമത്തെ മകൾ ഫെലിസ് സൈബലും വിദ്യാർഥികളാണ്.
പണ്ട് ഒരുപാട് സന്പാദിച്ചിരുന്നപ്പോൾ ഒരു മനസമാധാനവുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നു സ്വന്തമായി ഒരു വീടും നിറഞ്ഞ സമാധാനവുമുണ്ട്. ദൈവിക പരിപാലന അനുഭവിക്കാനാകുന്നു. ഇപ്പോൾ 63 വയസുകഴിഞ്ഞു. ഇതൊരു ജോലിയായല്ല ജീവിത ദൗത്യമായാണു ഞാനെടുത്തിരിക്കുന്നത്. അതിനാൽ അവസാന ശ്വാസം വരെയും ജീവന്റെ പ്രഘോഷകയായി തുടരണമെന്നാണ് മോഹം; അതാണെന്റെ പ്രാർഥനയും.
സെബി മാളിയേക്കൽ
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
രാഗം തീരാത്ത രാഗം
പ്രണയത്തിന്റെ മുഴുവൻ ആഘോഷങ്ങളും ഒരു പ്രത്യേക ആലാപന ശൈലിയിൽ ഒരു പാട്ടിൽ നിറച്ചുവച്ചാൽ എങ്ങനെയിരിക്കും? അങ്ങനെ ഒര
വിസിബ് ഒരു നാടിന്റെ തണൽ
സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴിൽ സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയായിരുന്നു ക്ലബിന്റെ ആദ്യ സംരംഭം.
19
വാസ: മരണത്തിലേക്ക് 20 മിനിറ്റ്
ടൈറ്റാനിക് ദുരന്തത്തേക്കാൾ ദയനീയമായിരുന്നു സ്കാൻഡിനേവിയയിലെ വാസ എന്ന യുദ്ധക്കപ്പലിന്റേത്. കന്നിയാത്ര ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വീശിയ കാ
ആദ്യ മാസങ്ങളിലെ ചില ഓർമകൾ
6. തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതി
Latest News
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.7 കോടി പിന്നിട്ടു
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Latest News
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.7 കോടി പിന്നിട്ടു
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top