തലവര മാറ്റിയത് പാപ്പി
ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ആമേനിലെ വിഷക്കോൽ പാപ്പി എന്ന കഥാപാത്രത്തെ ഓർക്കാത്ത പ്രേക്ഷകരുണ്ടോ? ജയശങ്കർ കാരിമുട്ടം എന്ന നടൻ മലയാള സിനിമയിൽ തന്‍റെ മേൽവിലാസം കുറിക്കുകയായിരുന്നു ഈ കഥാപാത്രത്തിലൂടെ. ‘ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോൾ എന്തൊരാശ്വാസം ’ എന്ന ചിരിച്ചുകൊണ്ട് നിശ്വാസം വിടുന്ന വിഷക്കോൽ പാപ്പി ഇന്നും സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും സജീവമാണ്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ഈ നടനെ നാം കണ്ടു. മഹേഷിന്‍റെ പ്രതികാരത്തിലും ഞാൻ പ്രകാശനിലും തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി ഈ നടനെ നാം പിന്നിടു കണ്ടു. കോമഡിയോ നെഗറ്റീവോ ക്യാരക്ടർ റോളോ എന്തു തന്നെയായാലും തന്‍റേതായ ശൈലിയുമായി ജയശങ്കർ കാരിമുട്ടം സജീവമായി ഇവിടെയുണ്ട്...

സിനിമയുടെ ആദ്യ സഞ്ചാരം

കെ.കെ ഹരിദാസ് സംവിധാനം ചെയ്ത വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ഹരിശ്രീ കുറിക്കുന്നത്. ആ സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന കഥാപാത്രമായിരുന്നു എന്‍റേത്. ഇലക്ട്രിസിറ്റി ഓഫീസിൽ ആളുമാറി ജയറാമേട്ടൻ തല്ലുന്നത് ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ്. ആദ്യ സിനിമ മുതൽ ചെയ്ത കഥാപാത്രങ്ങളോരോന്നും നായകന്മാർക്കൊപ്പമോ, കഥയുടെ ഗതിയിൽ മാറ്റം വരുത്തുന്നതോ ആയിട്ടുള്ളതാണ്.

അഭിനയ വഴിത്താരകൾ

ചെറുപ്പം മുതൽ സിനിമകൾ ഏറെ കാണുമായിരുന്നു എങ്കിലും സിനിമ മേഖല അപ്രാപ്യമായ പശ്ചാത്തലമായിരുന്നു എന്‍റേത്. ചങ്ങനാശേരിയാണ് സ്വദേശം. ഡിഗ്രി പഠനം കഴിഞ്ഞ സമയത്ത് പ്രാദേശികമായ മത്സര നാടകത്തിൽ അഭിനയിക്കുമായിരുന്നു. നാടക മേഖലയിലൂടെയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനുമായി സൗഹൃദം ഉണ്ടാകുന്നത്. അദ്ദേഹം സിനിമയിലെക്കെത്തിക്കഴിഞ്ഞപ്പോൾ ആ ബന്ധത്തിലൂടെയാണ് വധു ഡോക്ടറാണ് ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. അതിനു ശേഷം ത്രി മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

തലപ്പാവിലൂടെ

ഒരേപോലുള്ള കഥാപാത്രങ്ങളെ ചെയ്ത് മടുപ്പ് തോന്നി ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നു. പിന്നീട് കുടുംബ കാര്യങ്ങളും ബിസിനസുമായി മുന്നോട്ടു പോയി. എങ്കിലും സിനിമയിലേക്ക് തന്നെ തിരികെ എത്താനായിരുന്നു നിയോഗം.2007-ൽ മധുപാൽ സംവിധാനം ചെയ്ത തലപ്പാവിലാണ് ആദ്യമായി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതൊരു തിരിച്ചുവരവായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് അപകടം സംഭവിച്ച് കുറച്ച് നാൾ വീണ്ടും മാറി നിന്നു. അതിനു ശേഷം ശ്രദ്ധ നേടിത്തരുന്നത് ലിജോ ജോസ് സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡിലെ രോഹിണിയുടെ ഭർത്താവിന്‍റെ കഥാപാത്രമാണ്.

മേൽവിലാസമായി ആമേൻ

മലയാള സിനിമയിൽ നടൻ എന്ന മേൽവിലാസം നൽകുന്നത് ആമേനാണ്. ആമേനിലെ വിഷക്കോൽ പാപ്പി എന്ന കഥാപാത്രത്തിനു മറ്റൊരാൾക്കു പകരക്കാരനായിട്ടാണ് എന്നെ വിളിക്കുന്നത്.ആമേന്‍റെ സെറ്റിലേക്ക് ചെല്ലുന്പോൾ ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. ലിജോ വളരെ കൃത്യമായി എല്ലാം പറഞ്ഞു തന്നു. ഓരോ പാര പണിതു കഴിയുന്പോഴും മറ്റുള്ളവരെ ആക്കിയുള്ള ഒരു ചിരിയുണ്ട് വിഷക്കോൽ പാപ്പിക്ക്. അതൊക്കെ വളരെ കൃത്യമായി ചെയ്യാൻ സാധിച്ചു. ഞാനും ഗ്രാമത്തിലാണ് വളർന്നത്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ നമുക്കു പരിചയമുണ്ട്. ആ സിനിമ വിജയിച്ചു, ഒപ്പം എന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും ട്രോളുകളിലൊക്കെ ആ കഥാപാത്രം നിലനിൽക്കുന്നതിൽ സന്തോഷമുണ്ട്.

സജീവമായി സിനിമകളിൽ

വിഷക്കോൽ പാപ്പിക്കു ശേഷം പ്രേമത്തിലെ കോളജ് പ്യൂണ്‍, മഹേഷിന്‍റെ പ്രതികാരത്തിലെ ഭാര്യയുമായി വഴക്കിട്ട ജോസേട്ടനുമൊക്കെ നടൻ എന്ന നിലയിൽ പേരു നൽകിയ കഥാപാത്രങ്ങളാണ്. മഹേഷിന്‍റെ പ്രതികാരത്തിൽ ആ സന്ദർഭം കാണുന്പോൾ കോമഡി ആണെങ്കിലും വളരെ സീരിയസായുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അടുത്തകാലത്ത് ചെയ്തവയിൽ ഞാൻ പ്രകാശനിലെ കഥാപാത്രമാണ് പ്രേക്ഷകരുടെ ഇഷ്ടം നൽകിയത്. ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ, ഷെഹിൻ സിദ്ധിഖ് നായകനായ ഒരു കടത്തനാടൻ കഥ എന്നിവയാണ് അടുത്ത കാലത്തു പുറത്തിറങ്ങിയത്.

സിനിമയല്ലാതെ

മുന്പ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും ഇപ്പോൾ സിനിമയിൽ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. ആമേനു ശേഷം നാടകത്തിൽ സജീവമായി നിൽക്കാനായില്ല. കാരണം സിനിമയിലേക്ക് എപ്പോഴാണ് വിളിക്കുന്നതെന്നു പറയാനാകില്ല. അപ്പോൾ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ ആവില്ല. സിനിമയുടെ ഇടവേളകളിൽ കൃഷിയാണ് മറ്റൊരു പ്രവൃത്തി മേഖല. ഭാര്യയും മകനും അമ്മയും അടങ്ങുന്നതാണ് എന്‍റെ കുടുംബം.