ഹൊറർ ട്രാക്കിൽ ജോസ് തോമസ്
നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ജോസ് തോമസ് ഹൊറർ ട്രാക്കിൽ ഒരുക്കിയ ഇഷ തിയറ്ററിലെത്തിയിരിക്കുന്നു. ഹൊറർ എന്നതു കഥ പറയാനുള്ള പശ്ചാത്തലം മാത്രമാണെന്നും വളരെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് താൻ ഇഷയിലൂടെ അവതരിപ്പിക്കുന്നതെന്നും ജോസ് തോമസ് പറയുന്നു...

ഏതു കുറ്റകൃത്യം ചെയ്താലും ചുറ്റുമുള്ള മനുഷ്യരുടെ കണ്ണുകൾ മൂടിക്കളയാം. എന്നാൽ എല്ലാം അറിയുന്ന പ്രകൃതിയുണ്ട്. ആ പ്രകൃതി അനിവാര്യമായ നീതി നടപ്പാക്കുമെന്നു സംവിധായകൻ ജോസ് തോമസ് പ്രേക്ഷകരോട് പറയുകയാണ് പുതിയ ചിത്രം ഇഷയിലൂടെ. മലയാളത്തിന്‍റെ വെള്ളിത്തിരയിൽ പരിചിതമല്ലാത്ത പുതിയ ട്രാക്കിലൂടെ ഒരു ഹൊറർ കഥയാണ് ഇത്തവണ ജോസ് തോമസ് ഒരുക്കുന്നത്.

ഹൊറർ എന്നതു കഥ പറയാനുള്ള പശ്ചാത്തലം മാത്രമാണെന്നും വളരെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് താൻ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നുമാണ് ഇഷയുടെ സംവിധായകന്‍റെ ഭാഷ്യം. ഇന്നത്തെ പെണ്‍കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒരു പെണ്‍കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ എന്നെ അലട്ടാറുണ്ട്. നിസഹായയായ ഒരു പെണ്‍കുട്ടി എങ്ങനെ നീതിനേടും എന്ന ചിന്തയിൽ നിന്നുമാണ് ഈ ചിത്രം ഉണ്ടാകുന്നതെന്നു ജോസ് തോമസ് പറയുന്നു...

ഇഷയുടെ കഥ

എന്‍റെ മക്കളാണ് ഹൊറർ ചിത്രം ചെയ്യുവാനുള്ള പ്രചോദനമായത്. വിദേശ ഭാഷയിൽ നിന്നെത്തുന്ന ഹൊറർ ചിത്രങ്ങൾ തിയറ്ററിൽ പോയും ഡൗണ്‍ലോഡ് ചെയ്തും കാണുന്നവരാണ് ഇരുവരും. യുവപ്രേക്ഷകരേയും കുട്ടികളേയും ആകർഷിക്കുന്നതാണ് ഹൊറർ ചിത്രങ്ങൾ. ഇഷ ചെയ്തപ്പോൾ മലയാളത്തിന്‍റെ വെള്ളിത്തിരയിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ എന്നറിയപ്പെടുന്ന കുറച്ചാൾക്കാരുണ്ട്.

ഒരു ക്രൈം നടന്ന ചില സ്ഥലങ്ങളിൽ നിന്നും അവരുടേതായ പാതകളിലൂടെ യാത്ര ചെയ്യും. അത്തരം ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. മൂന്നു പെണ്‍കുട്ടികളാണ് ഇഷയിലെ പ്രധാന കഥാപാത്രങ്ങൾ. തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മയുടെ മകളാണ് ഇഷ. അവർ ഇരുവരും മാത്രമുള്ള കുടുംബം. ഇഷ നന്നായി പഠിക്കുകയും വയലിൻ വായിക്കുകയും ചെയ്യും. എന്നാൽ അവൾ കൊല്ലപ്പെടുകയാണ്. മോഷണ ശ്രമത്തിനിടിയിൽ എന്നു പറഞ്ഞ് പോലീസുകാർ പ്രതിയായി ഒരാളെ കണ്ടെത്തുന്നു. ശരിക്കും അയാൾ പ്രതിയാണോ? ഇഷയ്ക്കു നീതി ലഭിക്കുമോ? അവൾ മറ്റുള്ളവരിലൂടെ പുനർജനിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരവുമാണ് ഈ സിനിമ പറയുന്നത്. അതിനായി പതിവു കാഴ്ചകളിൽ നിന്നും മാറി പുതിയ ആഖ്യാനം ഒരുക്കാൻ കഴിഞ്ഞി‌ട്ടുണ്ട്.

ഹൊറർ ട്രാക്കിലേക്ക്

പലവിധത്തിലുള്ള സിനിമകളാണ് ഒരു സംവിധായകൻ ചെയ്യേണ്ടത്. മലയാളത്തിൽ പൊതുവേ ഹൊറർ ചിത്രങ്ങൾ കുറവാണ്. അതിനു കാരണം ഹൊറർ ചിത്രങ്ങൾ ഇവിടെ അന്ധവിശ്വാസത്തെ വളർത്തുന്നു എന്നു കപട ബുദ്ധിജീവി ചമയുന്ന ചിലരുടെ പക്ഷമാണ്. അതേ സമയം സാന്പത്തികമായും സാംസ്കാരികമായും മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ എത്രയോ ഹൊറർ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാം എന്നു കരുതിയത്.

പുതുമുഖങ്ങൾ താരം

കഥയും അതിന്‍റെ ട്രീറ്റ്മെന്‍റുമാണ് ഇഷയുടെ കരുത്ത്. ഇവിടെ താരപ്പകിട്ടുള്ള ഒരാൾ എത്തുന്പോൾ അയാൾക്കു ഹീറോയിസം കാട്ടാനുള്ള അവസരമില്ല. അതുകൊണ്ടാണ് പുതുമുഖങ്ങളേയും കിഷോർ സത്യയേയും പ്രധാന കഥാപാത്രങ്ങളാക്കിയത്. മുൻവിധികളോടെ പ്രേക്ഷകർ ഈ സിനിമയെ സമീപിക്കരുത് എന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇന്നു മലയാള സിനിമയിൽ സമൂലമായ മാറ്റം സംഭവി ച്ചിട്ടുണ്ട്.

സൂപ്പർതാരങ്ങളും ബജറ്റിന്‍റെ പെരുമയും ഒന്നുമില്ലാതെ സിനിമ ഹിറ്റാവുന്ന കാലമാണ്. തണ്ണീർമത്തൻ ദിനങ്ങളും ഹെലനും സുഡാനി ഫ്രം നൈജീരിയയുമൊക്കെ ഹിറ്റായത് കണ്ടതാണ്. സിനിമ നന്നായാൽ ഇന്നു പ്രേക്ഷകർ തിയറ്ററിലേക്കെത്തുന്നു. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. നല്ലതു മാത്രം സ്വീകരിക്കുന്ന പ്രേക്ഷക സമൂഹം ഇന്നിവിടെയുണ്ട്. അതു വളരെ ശുഭകരമായ കാര്യമാണ്.

സംവിധാന വഴികളിൽ

ടി. എ. റസാഖിന്‍റെ തിരക്കഥയിൽ എന്‍റെ ശ്രീക്കുട്ടി എന്ന ടിവി സീരിയലിലൂടെയാണ് എന്‍റെ സംവിധാന ജീവിതം ആരംഭിക്കുന്നത്. സിബി മലയിലിന്‍റെ അസോസിയേറ്റായിരുന്നു ഒൻപതു വർഷത്തോളം. പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോൾ സീരിയസ് സിനിമകളുടെ ആൾ എന്ന ലേബൽ എനിക്കു ലഭിച്ച പോലെ തോന്നി. മലയാളത്തിൽ അക്കാലത്ത് കോമഡി സിനിമകൾക്കു വലിയ സ്വീകാര്യതയുണ്ട്. മാട്ടുപ്പെട്ടി മച്ചാനാണ് ആദ്യമായി കോമഡി ട്രാക്കിൽ ഞാൻ ഒരുക്കുന്ന ചിത്രം.

അതിന്‍റെ ഷൂട്ട് തുടങ്ങുന്നതിനു മുന്പ് ജഗതിച്ചേട്ടൻ നിർമാതാവിനോട് എനിക്കു കോമഡി സിനിമ ചെയ്യാൻ സാധിക്കുമോ എന്നു സംശയം ചോദിച്ചിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എന്ന അഭിനന്ദിക്കാൻ ജഗതിച്ചേട്ടൻ വന്നു. സിനിമയിൽ എഴുതിവയ്ക്കുന്നതിനപ്പുറം ആ സീനിനെ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും ചേർന്നു പരുവപ്പെടുത്തുന്പോഴാണ് കോമഡിയായി പ്രേക്ഷകർക്കു തോന്നുന്നത്. പിന്നീട് മാട്ടുപ്പെട്ടി മച്ചാന്‍റെ നൂറാം ദിനാഘോഷത്തിൽ ജഗതിച്ചേട്ടൻ തന്നെയാണ് ഈ സംഭവം വെളിപ്പെടുത്തിയതും.

കോമഡിയിൽ സൂപ്പർഹിറ്റുകൾ

മാട്ടുപ്പെട്ടി മച്ചാനു ശേഷം ഉദയപുരം സുൽത്താനിലൂടെ ദിലീപിനൊപ്പം ചേർന്നു കോമഡി ട്രാക്കിൽ തന്നെ മറ്റൊരു വിജയം നേടി. പിന്നീട് സീരിയസ് സിനിമ ചെയ്യാം എന്ന തോന്നലിൽ ചെറിയ രണ്ടു സിനിമ ചെയ്തു. അതിനു ശേഷം സിനിമ തന്നെ എനിക്കൊരു ഇടവേള തന്നു. മാനസികമായി സിനിമയിൽ നിന്നും അകന്നു നിൽക്കാൻ തോന്നി. ഏഴു വർഷത്തിനു ശേഷം ദിലീപിനെ നായകനാക്കി മായാമോഹനിയിലൂടെ ഒരു ബ്ലോക്ക്ബസ്റ്റർ വിജയവുമായാണ് ഞാൻ തിരികെ എത്തുന്നത്. ഈ കാലത്തിനിടയിൽ പലരും സിനിമ ചെയ്യുന്നതിനായി എന്നെ സമീപിച്ചിരുന്നു.

ജോസ് തോമസ് ഒൗട്ടായെന്നും പലരും പറഞ്ഞു. പക്ഷേ, അപ്പോഴൊക്കെ മാനസിനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു ഞാൻ. പിന്നീട് ശൃംഗാരവേലൻ, സ്വർണക്കടുവ എന്നീ ചിത്രങ്ങളും ചെയ്തു. ഇനി പരാജയത്തിന്‍റെ കയ്പുനീര് അനുഭവിക്കുന്ന ചിത്രത്തിലേക്കെത്തില്ല എന്ന ആത്മധൈര്യം ഞാൻ നേടിയെടുത്തു.

ലിജിൻ കെ. ഈപ്പൻ