Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൊറർ ട്രാക്കിൽ ജോസ് തോമസ്
നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ജോസ് തോമസ് ഹൊറർ ട്രാക്കിൽ ഒരുക്കിയ ഇഷ തിയറ്ററിലെത്തിയിരിക്കുന്നു. ഹൊറർ എന്നതു കഥ പറയാനുള്ള പശ്ചാത്തലം മാത്രമാണെന്നും വളരെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് താൻ ഇഷയിലൂടെ അവതരിപ്പിക്കുന്നതെന്നും ജോസ് തോമസ് പറയുന്നു...
ഏതു കുറ്റകൃത്യം ചെയ്താലും ചുറ്റുമുള്ള മനുഷ്യരുടെ കണ്ണുകൾ മൂടിക്കളയാം. എന്നാൽ എല്ലാം അറിയുന്ന പ്രകൃതിയുണ്ട്. ആ പ്രകൃതി അനിവാര്യമായ നീതി നടപ്പാക്കുമെന്നു സംവിധായകൻ ജോസ് തോമസ് പ്രേക്ഷകരോട് പറയുകയാണ് പുതിയ ചിത്രം ഇഷയിലൂടെ. മലയാളത്തിന്റെ വെള്ളിത്തിരയിൽ പരിചിതമല്ലാത്ത പുതിയ ട്രാക്കിലൂടെ ഒരു ഹൊറർ കഥയാണ് ഇത്തവണ ജോസ് തോമസ് ഒരുക്കുന്നത്.
ഹൊറർ എന്നതു കഥ പറയാനുള്ള പശ്ചാത്തലം മാത്രമാണെന്നും വളരെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് താൻ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നുമാണ് ഇഷയുടെ സംവിധായകന്റെ ഭാഷ്യം. ഇന്നത്തെ പെണ്‍കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒരു പെണ്‍കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ എന്നെ അലട്ടാറുണ്ട്. നിസഹായയായ ഒരു പെണ്‍കുട്ടി എങ്ങനെ നീതിനേടും എന്ന ചിന്തയിൽ നിന്നുമാണ് ഈ ചിത്രം ഉണ്ടാകുന്നതെന്നു ജോസ് തോമസ് പറയുന്നു...
ഇഷയുടെ കഥ
എന്റെ മക്കളാണ് ഹൊറർ ചിത്രം ചെയ്യുവാനുള്ള പ്രചോദനമായത്. വിദേശ ഭാഷയിൽ നിന്നെത്തുന്ന ഹൊറർ ചിത്രങ്ങൾ തിയറ്ററിൽ പോയും ഡൗണ്‍ലോഡ് ചെയ്തും കാണുന്നവരാണ് ഇരുവരും. യുവപ്രേക്ഷകരേയും കുട്ടികളേയും ആകർഷിക്കുന്നതാണ് ഹൊറർ ചിത്രങ്ങൾ. ഇഷ ചെയ്തപ്പോൾ മലയാളത്തിന്റെ വെള്ളിത്തിരയിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ എന്നറിയപ്പെടുന്ന കുറച്ചാൾക്കാരുണ്ട്.
ഒരു ക്രൈം നടന്ന ചില സ്ഥലങ്ങളിൽ നിന്നും അവരുടേതായ പാതകളിലൂടെ യാത്ര ചെയ്യും. അത്തരം ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. മൂന്നു പെണ്‍കുട്ടികളാണ് ഇഷയിലെ പ്രധാന കഥാപാത്രങ്ങൾ. തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മയുടെ മകളാണ് ഇഷ. അവർ ഇരുവരും മാത്രമുള്ള കുടുംബം. ഇഷ നന്നായി പഠിക്കുകയും വയലിൻ വായിക്കുകയും ചെയ്യും. എന്നാൽ അവൾ കൊല്ലപ്പെടുകയാണ്. മോഷണ ശ്രമത്തിനിടിയിൽ എന്നു പറഞ്ഞ് പോലീസുകാർ പ്രതിയായി ഒരാളെ കണ്ടെത്തുന്നു. ശരിക്കും അയാൾ പ്രതിയാണോ? ഇഷയ്ക്കു നീതി ലഭിക്കുമോ? അവൾ മറ്റുള്ളവരിലൂടെ പുനർജനിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരവുമാണ് ഈ സിനിമ പറയുന്നത്. അതിനായി പതിവു കാഴ്ചകളിൽ നിന്നും മാറി പുതിയ ആഖ്യാനം ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഹൊറർ ട്രാക്കിലേക്ക്
പലവിധത്തിലുള്ള സിനിമകളാണ് ഒരു സംവിധായകൻ ചെയ്യേണ്ടത്. മലയാളത്തിൽ പൊതുവേ ഹൊറർ ചിത്രങ്ങൾ കുറവാണ്. അതിനു കാരണം ഹൊറർ ചിത്രങ്ങൾ ഇവിടെ അന്ധവിശ്വാസത്തെ വളർത്തുന്നു എന്നു കപട ബുദ്ധിജീവി ചമയുന്ന ചിലരുടെ പക്ഷമാണ്. അതേ സമയം സാന്പത്തികമായും സാംസ്കാരികമായും മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ എത്രയോ ഹൊറർ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാം എന്നു കരുതിയത്.
പുതുമുഖങ്ങൾ താരം
കഥയും അതിന്റെ ട്രീറ്റ്മെന്റുമാണ് ഇഷയുടെ കരുത്ത്. ഇവിടെ താരപ്പകിട്ടുള്ള ഒരാൾ എത്തുന്പോൾ അയാൾക്കു ഹീറോയിസം കാട്ടാനുള്ള അവസരമില്ല. അതുകൊണ്ടാണ് പുതുമുഖങ്ങളേയും കിഷോർ സത്യയേയും പ്രധാന കഥാപാത്രങ്ങളാക്കിയത്. മുൻവിധികളോടെ പ്രേക്ഷകർ ഈ സിനിമയെ സമീപിക്കരുത് എന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇന്നു മലയാള സിനിമയിൽ സമൂലമായ മാറ്റം സംഭവി ച്ചിട്ടുണ്ട്.
സൂപ്പർതാരങ്ങളും ബജറ്റിന്റെ പെരുമയും ഒന്നുമില്ലാതെ സിനിമ ഹിറ്റാവുന്ന കാലമാണ്. തണ്ണീർമത്തൻ ദിനങ്ങളും ഹെലനും സുഡാനി ഫ്രം നൈജീരിയയുമൊക്കെ ഹിറ്റായത് കണ്ടതാണ്. സിനിമ നന്നായാൽ ഇന്നു പ്രേക്ഷകർ തിയറ്ററിലേക്കെത്തുന്നു. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. നല്ലതു മാത്രം സ്വീകരിക്കുന്ന പ്രേക്ഷക സമൂഹം ഇന്നിവിടെയുണ്ട്. അതു വളരെ ശുഭകരമായ കാര്യമാണ്.
സംവിധാന വഴികളിൽ
ടി. എ. റസാഖിന്റെ തിരക്കഥയിൽ എന്റെ ശ്രീക്കുട്ടി എന്ന ടിവി സീരിയലിലൂടെയാണ് എന്റെ സംവിധാന ജീവിതം ആരംഭിക്കുന്നത്. സിബി മലയിലിന്റെ അസോസിയേറ്റായിരുന്നു ഒൻപതു വർഷത്തോളം. പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോൾ സീരിയസ് സിനിമകളുടെ ആൾ എന്ന ലേബൽ എനിക്കു ലഭിച്ച പോലെ തോന്നി. മലയാളത്തിൽ അക്കാലത്ത് കോമഡി സിനിമകൾക്കു വലിയ സ്വീകാര്യതയുണ്ട്. മാട്ടുപ്പെട്ടി മച്ചാനാണ് ആദ്യമായി കോമഡി ട്രാക്കിൽ ഞാൻ ഒരുക്കുന്ന ചിത്രം.
അതിന്റെ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് ജഗതിച്ചേട്ടൻ നിർമാതാവിനോട് എനിക്കു കോമഡി സിനിമ ചെയ്യാൻ സാധിക്കുമോ എന്നു സംശയം ചോദിച്ചിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എന്ന അഭിനന്ദിക്കാൻ ജഗതിച്ചേട്ടൻ വന്നു. സിനിമയിൽ എഴുതിവയ്ക്കുന്നതിനപ്പുറം ആ സീനിനെ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും ചേർന്നു പരുവപ്പെടുത്തുന്പോഴാണ് കോമഡിയായി പ്രേക്ഷകർക്കു തോന്നുന്നത്. പിന്നീട് മാട്ടുപ്പെട്ടി മച്ചാന്റെ നൂറാം ദിനാഘോഷത്തിൽ ജഗതിച്ചേട്ടൻ തന്നെയാണ് ഈ സംഭവം വെളിപ്പെടുത്തിയതും.
കോമഡിയിൽ സൂപ്പർഹിറ്റുകൾ
മാട്ടുപ്പെട്ടി മച്ചാനു ശേഷം ഉദയപുരം സുൽത്താനിലൂടെ ദിലീപിനൊപ്പം ചേർന്നു കോമഡി ട്രാക്കിൽ തന്നെ മറ്റൊരു വിജയം നേടി. പിന്നീട് സീരിയസ് സിനിമ ചെയ്യാം എന്ന തോന്നലിൽ ചെറിയ രണ്ടു സിനിമ ചെയ്തു. അതിനു ശേഷം സിനിമ തന്നെ എനിക്കൊരു ഇടവേള തന്നു. മാനസികമായി സിനിമയിൽ നിന്നും അകന്നു നിൽക്കാൻ തോന്നി. ഏഴു വർഷത്തിനു ശേഷം ദിലീപിനെ നായകനാക്കി മായാമോഹനിയിലൂടെ ഒരു ബ്ലോക്ക്ബസ്റ്റർ വിജയവുമായാണ് ഞാൻ തിരികെ എത്തുന്നത്. ഈ കാലത്തിനിടയിൽ പലരും സിനിമ ചെയ്യുന്നതിനായി എന്നെ സമീപിച്ചിരുന്നു.
ജോസ് തോമസ് ഒൗട്ടായെന്നും പലരും പറഞ്ഞു. പക്ഷേ, അപ്പോഴൊക്കെ മാനസിനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു ഞാൻ. പിന്നീട് ശൃംഗാരവേലൻ, സ്വർണക്കടുവ എന്നീ ചിത്രങ്ങളും ചെയ്തു. ഇനി പരാജയത്തിന്റെ കയ്പുനീര് അനുഭവിക്കുന്ന ചിത്രത്തിലേക്കെത്തില്ല എന്ന ആത്മധൈര്യം ഞാൻ നേടിയെടുത്തു.
ലിജിൻ കെ. ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top