Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Government

തട്ടിപ്പുകാർ ആരായാലും രക്ഷയില്ല; ഓടിച്ചിട്ട് പിടിക്കുമെന്ന് മന്ത്രി എം. ലിജു

പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണമായി അഴിമതിമുക്തമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി നടത്തുന്നവരെയും അതിന് കൂട്ടുനിൽക്കുന്നവരെയും വെറുതെ വിടില്ല. ഫോക്കസ് ചെയ്ത് നടപടി സ്വീകരിക്കേണ്ടവർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സിസിടിവി കാമറ പർച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി സംബന്ധിച്ച് കണക്കെടുത്തിട്ടുണ്ടെന്നും നഷ്ടമുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണ്.

ഡയറക്ടർ ബോർഡിന്‍റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് പലപ്പോഴും നഷ്ടത്തിന് കാരണമാകുന്നത്. നിക്ഷേപകർക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അഴിമതി നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

National

ഫണ്ട് നഷ്ടപ്പെടില്ല, പിന്മാറാം; പിഎം ശ്രീയിൽ സർക്കാരിന്‍റെ വാദങ്ങളെല്ലാം പൊളിച്ചടുക്കി കേന്ദ്രം

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ പൊളിച്ച് കേന്ദ്രം. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഏത് സമയത്തും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. അബ്ദുൾ വഹാബ്, വി. ശിവദാസൻ എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിന്‍റെ വാദങ്ങളെല്ലാം കേന്ദ്രം പൊളിച്ചടുക്കിയത്.

പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ഇതുവരെയുള്ള ന്യായീകരണം. എന്നാൽ ഫണ്ട് ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും എംഒയു ഒപ്പിട്ടിട്ടും സ്കൂളുകളുടെ പട്ടിക നൽകാത്തതിനാൽ കേരളത്തിന്‍റെ പേര് ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന കേരളത്തിന്‍റെ വാദവും കേന്ദ്രം തള്ളി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ നിർണയിക്കുന്ന ഘടന അനുസരിച്ചായിരിക്കും പാഠപുസ്തകങ്ങളും കാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരികയെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്‍റെ അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ് കേന്ദ്രത്തിന്‍റെ പുതിയ മറുപടി.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ഉടൻ ചേരും.

NRI

സ്ഥിരം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ തെളിവ്: അരുൺ കുമാർ

റിയാദ്: സ്ഥിരം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള തീരുമാനം കേരള സർക്കാറിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണെന്ന് മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ. റിയാദിൽ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റിവലിന്‍റെ ഭാഗമായി മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ' എന്ന വിഷയത്തിൽ അരുൺ കുമാറുമായി എം. എം. നയീം സംവദിച്ചു. നമ്മൾ അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നിലവിൽ പൗരന് ലഭിക്കുന്നില്ലെന്നും നിയമപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്‍റെ പലയിടത്തും രഹസ്യമായും പരസ്യമായും ഈ അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന തന്നെ ഭീഷണികൾ നേരിടുന്ന കാലമാണിതെന്നും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുന്ന സാഹചര്യത്തിൽ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഒറ്റയായും കൂട്ടമായും മനുഷ്യർ കൊല്ലപ്പെടുന്നു എന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.

മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആഗോളതലത്തിൽ181 നമ്മൾ 151-ാം സ്‌ഥാനത്ത് എത്തി നിൽക്കുന്നു. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളും ഒരേ സ്വഭാവമുള്ള കോർപ്പറേറ്റ് ഭീമൻമാരുടെ ഉടമസ്ഥതയിലാണ് നയിക്കുന്നത്. അതിനാൽ തന്നെ ശബ്ദമില്ലത്തവരുടെ ശബ്ദമാകാൻ ഇന്ന് ഏറിയകൂറും മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും അരുൺ കുമാർ പറഞ്ഞു.

സദസിൽ നിന്നും ഉയർന്നുവന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.

Kerala

ആശാവർക്കർമാർക്ക് 1000 രൂപയുടെ ഓണറേറിയം വർധന: ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചുള്ള ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ 8,000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ പുതുക്കിയ ഓണറേറിയം ലഭിച്ചുതുടങ്ങും.

സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.

Kerala

രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീംകോടതിയിൽ അന്തിമ വാദം ഇന്ന്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്‌ക്ക്‌ വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന്‌ സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.

രാഷ്‌ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.

ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്‌ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതിയുടെയും കേന്ദ്രത്തിന്‍റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ്‌ ഗവർണറുടെ പങ്കെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

Latest News

Corehub Up