Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha

നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ല; ഉപദേശവുമായി ഉപരാഷ്ട്രപതി

ആലപ്പുഴ: വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. നദികളിലെ ജലസംഭരണ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കൃത്യമായ ഇടവേളകളിൽ മണൽ നീക്കം ഉൾപ്പെടെയുള്ള നടപടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

കേരളത്തിൽ ഇപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള മഴയാണ് ലഭിക്കുന്നത്. ഇതോടെ നദികളിലെ ജലസംഭരണ ശേഷി കുറയുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നദികളിൽനിന്ന് മണൽ നീക്കം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും ഉപരാഷ്ട്രപതി ചോദിച്ചു.

നദികളുടെ ആഴം കൂട്ടരുതെന്ന് വാദിക്കുന്നവരോടും ഇതേ ചോദ്യം ഉന്നയിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ വികസനം തടയരുതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Sports

കെസിഎൽ ഫാൻ ലീഗ്; കോൺക്വറേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന കെസിഎൽ ഫാൻ ലീഗിന്‍റെ ആലപ്പുഴ ജില്ലാ മത്സരങ്ങളിൽ കോൺക്വറേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനൽ പോരാട്ടത്തിൽ ത്രീ കിംഗ്സ് ക്രിക്കറ്റ് ക്ലബിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കോൺക്വറേഴ്സ് കിരീടം ചൂടിയത്. 

കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ത്രീ കിംഗ്സ് നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു. 14 പന്തുകളിൽ 28 റൺസെടുത്ത സഫീറാണ് ത്രീ കിംഗ്സിന്‍റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോൺക്വറേഴ്സ് 2.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. 10 പന്തുകളിൽ 25 റൺസുമായി പുറത്താകാതെ നിന്ന എസ്.വി.സജീഷാണ്  കോൺക്വറേഴ്സിന്‍റെ വിജയം അനായാസമാക്കിയത്. ത്രീ കിംഗ്സിന്‍റെ സഫീറാണ് പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്. 

ഗോൾഡ് റിവർ ഹൗസ് ബോട്ട് ക്രിക്കറ്റ് ക്ലബിന്‍റെ വിനു വേണുഗോപാൽ മികച്ച ബാറ്ററായും ത്രീ കിംഗ്സിന്‍റെ അജിത് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. റെഡ് ചെറിയുടെ വിനു അനുവാണ് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം.

Kerala

കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി കാറിന് മുകളിൽ വീണു

ആലപ്പുഴ: കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി കാറിന് മുകളിൽ വീണ് കാറിന്‍റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർന്നു. കളക്ടറേറ്റ് വളപ്പിലെ ജില്ല പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ റവന്യൂ വകുപ്പിനായി വാടകക്ക് ഓടുന്ന കാറിന്‍റെ മുകളിലേക്കാണ് മരം വീണത് . ഈ സമയം കാറിൽ ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഒഴിവായത് വലിയ അപകടം.

Sports

കോഴിക്കോട് x ആലപ്പുഴ ഫൈനല്‍

കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടും ആലപ്പുഴയും ഏറ്റുമുട്ടും.

ആദ്യസെമിയില്‍ കോഴിക്കോട് 68-36ന് കൊല്ലത്തെ കീഴടക്കി ഫൈനലിലേക്കു മുന്നേറി. തിരുവനന്തപുരത്തെ 54-66നു തോല്‍പ്പിച്ചാണ് ആലപ്പുഴയുടെ ഫൈനല്‍ പ്രവേശം.

ആണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ ആലപ്പുഴ 71-51ന് മലപ്പുറത്തെയും തിരുവനന്തപുരം 64-23ന് എറണാകുളത്തെയും തൃശൂര്‍ 38-13ന് പാലക്കാടിനെയും കോട്ടയം 87-37ന് കണ്ണൂരിനെയും തോല്‍പ്പിച്ച് സെമി ടിക്കറ്റ് കരസ്ഥമാക്കി.

Kerala

പുകയില കടത്ത് കേസിലെ ആരോപണ വിധേയനെ സിപിഎം തിരിച്ചെടുത്തു

ആലപ്പുഴ: നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.

പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചിരുന്നില്ല. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ ഷാനവാസ് മത്സരിച്ച് ജയിച്ചിരുന്നു.

ഷാനവാസിന്‍റെ പേരിലുള്ള ലോറിയിൽ നിന്ന് 2023 ജനുവരിയിലാണ് കരുനാഗപ്പള്ളിയിൽ വെച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം.

Kerala

സുധാകരന്‍റെ രോഗം പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞിരുന്നു: ആര്‍. നാസര്‍

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ക‌ടന്നാക്രമിച്ച് പാർട്ടി ജില്ലാ നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നും സുധാകരന്‍റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.

സുധാകരന്‍റെ രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. സുധാകരൻ അതിനുള്ള വഴിവെട്ടുന്നതാണ് പിന്നീട് കണ്ടത്. വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെന്ന എന്ന തരത്തിൽ പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും ആര്‍. നാസര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകുമെന്ന് കരുതിയില്ല. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. മത്സരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം പരാതി വന്നു. സുധാകരന്‍റെ ഭാഗം കേട്ടു. പരാതി പരിശോധിക്കാൻ കമ്മീഷനെ വെച്ചു. റിപ്പോർട്ടിൽ ചില ശിപാർശകൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില നടപടികളുണ്ടായതെന്നും നാസർ പറഞ്ഞു.

Sports

സബ് ജൂണി. ഹോക്കി

ഇരിട്ടി: 11-ാമത് സംസ്ഥാന വനിതാ സബ് ജൂണിയർ ഹോക്കി ചാന്പ്യൻഷിപ്പിന്‍റെ ആദ്യദിനം കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ ജില്ലകൾക്കു ജയം.

ഇന്ന് രാവിലെ മലപ്പുറം പത്തനംതിട്ടയെയും തിരുവനന്തപുരം കോട്ടയത്തെയും നേരിടും. ഉച്ചകഴിഞ്ഞ് കൊല്ലം എറണാകുളവുമായും ആലപ്പുഴ തൃശൂരുമായും മത്സരിക്കും.

Kerala

വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; ഉഷയെ അമൃത ആശുപത്രിയിലെത്തിച്ചു 

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെ.സി.വേണുഗോപാൽ എംപി. എംപിയുടെ ഇടപെടലിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ഉഷയെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു.  

അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 2021 മേയ് മൂന്നിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഒ ഉത്തരവിട്ടു. 

സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ കെ.സി.വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. സിസ്റ്റം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റബോധഭാരത്താൽ പ്രബുദ്ധകേരളത്തിന്‍റെ ശിരസ് താഴ്ത്തുന്നതാണ് സംഭവമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Kerala

പക്ഷിപ്പനി: 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ കള്ളിംഗ് നടത്തി. കോഴി, കാട, വാത്ത തുടങ്ങി 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കള്ളിങ്ങും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

തുടർന്ന് ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് കള്ളിംഗ് നടത്താൻ തീരുമാനിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Kerala

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കോഴിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാർഡുകളിലും പള്ളിപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡില്‍ താറാവിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ ഒമ്പതു പഞ്ചായത്തുകളിൽ ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Kerala

പക്ഷിപ്പനി: ഇറച്ചി വിഭവങ്ങൾ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ധർ

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി ഇറച്ചി വിഭവങ്ങള്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വെറ്ററിനറി രംഗത്തെ വിദഗ്ധരും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും. പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ കോഴി, താറാവു വിഭവങ്ങള്‍ നിരോധിച്ചതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലെത്തി ഈ വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ 1500 ഹോട്ടലുകള്‍ ചൊവ്വാഴ്ച അടച്ചിട്ടിരുന്നു. നിയന്ത്രണം തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വിദഗ്ധര്‍ രംഗത്തെത്തിയത്. പക്ഷിപ്പനി അഥവ ഏവിയന്‍ ഇന്‍ഫ്ലൂവന്‍സ ഒരു അന്താരാഷ്ട്ര സാംക്രമിക രോഗമാണ്.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളനുസരിച്ചാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രോഗബാധയേറ്റ സ്ഥലത്തുനിന്നുള്ള ഇറച്ചിയും മുട്ടയും മറ്റു സ്ഥലങ്ങളിലേക്കെത്തുന്നത് നിരോധിക്കുകയും ആ പ്രദേശങ്ങളിലെ പക്ഷികളെ കൊന്ന് മറവുചെയ്യുകയും വേണം.

രോഗബാധയേറ്റ സ്ഥലത്തുനിന്നുള്ള മാംസമോ മുട്ടയോ പുറത്തു പോകാത്ത ക്രമീകരണമാണുണ്ടാക്കുന്നത്. പിന്നെ ആ പേരില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്ന ഇറച്ചിയും മുട്ടയും പാകം ചെയ്തു കഴിക്കുന്നതിന് നിരോധനം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും വിദഗ്ധര്‍ പറയുന്നു.

70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ മൂന്നു മുതല്‍ അഞ്ചു മിനിറ്റിനകം വൈറസുകള്‍ നശിക്കും. അതിനാല്‍ പക്ഷിപ്പനിയുടെ പേരില്‍ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ടന്നും കൃത്യമായ മുന്‍കരുതലുകളെടുത്താല്‍ ഇവ പൂര്‍ണമായും സുരക്ഷിതമാണെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും പ്രതികരിച്ചു.

പച്ചമുട്ടയും പാതിവെന്ത ഇറച്ചിയും മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുന്‍ കരുതലെന്ന നിലയില്‍ കോഴി, താറാവ് മാംസം, കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Kerala

പക്ഷിപ്പനി; 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.

Kerala

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്‍റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്‌ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്‌ക്‌ കൂടുതലാണ്.

ഇവർ മാസ്‌ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Kerala

പക്ഷിപ്പനി; 19881 പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Kerala

ആലപ്പുഴയില്‍ പക്ഷിപ്പനി; 20,000ലേറെ താറാവുകള്‍ ചത്തു, കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.

Kerala

ബോഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

ആലപ്പുഴ: ബോഗിക്ക് സമീപത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് ധൻബാദ് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു. ആലപ്പുഴക്ക് പോവുകയായിരുന്ന ട്രെയിൻ ശ്രീനാരായണപുരം ഭാഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിടുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ശ്രീനാരായണപുരം റെയിൽഗേറ്റ് ട്രെയിൻ കടന്നപ്പോൾ അവിടുത്തെ ഗേറ്റ്മാനാണ് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇദ്ദേഹം അറിയച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തുകയായിരുന്നു.

ആക്‌സിൽ അമിതമായി ചൂടായതാണ് പുക ഉയരുന്നതിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. പിന്നീട് വിശദ പരിശോധന നടത്തിയശേഷം ട്രെയിൻ യാത്ര തുടർന്നു.

Kerala

എ. മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

ആലപ്പുഴ: സിപിഎം നേതാവ് എ. മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എ. മഹേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാക്കാൻ തീരുമാനിച്ചത്.

പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ. മഹേന്ദ്രൻ നൂറനാട് ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞു വീശിയെങ്കിലും എൽഡിഎഫ് പിടിച്ചു നിന്ന ജില്ലയാണ് ആലപ്പുഴ.

ആകെയുള്ള 24 ഡിവിഷനുകളിൽ 16 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് എട്ടു സീറ്റുകളിലും വിജയിച്ചിരുന്നു.

 

Kerala

ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

ആലപ്പുഴ: വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.

ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് ജി.സുധാകരൻ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എംഎൽഎ തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെയെന്ന് ആശംസിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ജി സുധാകരനെ സന്ദര്‍ശിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജി.സുധാകരന് വീണ് പരിക്കേറ്റത്.

 

Kerala

വിമത സ്ഥാനാർഥി; മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി

ആലപ്പുഴ : എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. ആലപ്പുഴ കൈനകരിയിൽ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി എം.എസ്.മനോജിനെയാണ് പുറത്താക്കിയത്.

മനോജിനെ പിന്തുണച്ച എൽസി അംഗം എ.കെ.ജയ്മോനെയും പുറത്താക്കി. എൽഡിഎഫ് ഘടകക്ഷിയായ എൻസിപിയുടെ സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ. തോമസിന്‍റെ വാർഡിലാണ് മുൻ എൽസി സെക്രട്ടറി എം.എസ്.മനോജ് വിമത സ്ഥാനാർഥിയായത്.

എൻസിപി യുവജന വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റോവിംഗ് താരവുമായ റോച്ചാ സി. മാത്യുവാണ് കൈനകരി ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.

Kerala

കോൺഗ്രസിനു പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ലീഗും; അമ്പലപ്പുഴയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ

അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായത്.

ആഴ്ചകൾ നീണ്ട ചർച്ചക്കൊടുവിൽ വെള്ളിയാഴ്ചയാണ് അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അമ്പലപ്പുഴയിൽ എ.ആർ. കണ്ണനെയും പുന്നപ്രയിൽ ഉദയകുമാറിനെയുമാണ് സ്ഥാനാർഥികളാക്കിയത്.

ഇവർ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഭീഷണിയുമായി അമ്പലപ്പുഴ ഡിവിഷനിൽ മുസ്‌ലിം ലീഗിലെ അഡ്വ. അൽത്താഫ് സുബൈർ നാമ നിർദേശ പത്രിക സമർപ്പിച്ചത്.

ഈ ഡിവിഷനിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ച തുടങ്ങിയപ്പോൾ മുസ്‌ലിം ലീഗിന് സീറ്റ് നൽകാമെന്ന ധാരണയുണ്ടായിരുന്നു. 2005ൽ ലീഗിനെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒരു തെരഞ്ഞെടുപ്പിലും തങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് ലീഗിന്‍റെ പരാതി.

അമ്പലപ്പുഴയിലോ പുന്നപ്രയിലോ സീറ്റ് നൽകാമെന്ന ധാരണ നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഇതോടെയാണ് അഡ്വ. അൽത്താഫ് സുബൈർ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ലീഗ് ജില്ലാകമ്മിറ്റിയുടെ അനുവാദത്തോടെയാണ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചതെന്ന് അൽത്താഫ് സുബൈർ പറഞ്ഞു.കോൺഗ്രസിനെതിരെ ലീഗ് രംഗപ്രവേശം ചെയ്തതോടെ യുഡിഎഫ് സംസ്ഥാന നേതൃത്വവും പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തുടങ്ങിയിട്ടുണ്ട്.

Kerala

കല്യാണദിനം വധുവിന് വാഹനാപകടം; താലി ചാർത്തൽ ആശുപത്രിക്കിടക്കയിൽ

മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.

ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.

 

Kerala

തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് വരില്ല; എയിംസ് ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിലെന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല.

പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്‍റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്‍റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

 
 

Kerala

പരുമല പള്ളി തിരുനാൾ; പ്രാദേശിക അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്.

ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

Latest News

Corehub Up