x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെസിഎൽ മൂന്നാം സീസൺ; തിളങ്ങാൻ ആലപ്പുഴയിൽ നിന്ന് പത്ത് മിടുക്കർ

സ്പോർട്സ് ഡെസ്ക്
Published: August 13, 2026 04:52 PM IST | Updated: August 13, 2026 04:52 PM IST

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള താരങ്ങൾ.

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആലപ്പുഴയുടെ അഭിമാനമുയർത്തി ജില്ലയിൽ നിന്ന് പത്ത് താരങ്ങൾ കളത്തിലിറങ്ങുന്നു. ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം വിവിധ ടീമുകളിലാണ് ഈ താരങ്ങൾ ഇടം നേടിയിട്ടുള്ളത്. താരലേലത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം റോയൽസ് സ്വന്തമാക്കിയത്. 

ബി വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പോയ നിഖിൽ കഴിഞ്ഞ സീസണിൽ 171 റൺസും അഞ്ചു വിക്കറ്റും വീഴ്ത്തിയിരുന്നു. എൻഎസ്കെ ട്രോഫിയിലെ മികച്ച പ്രകടനവും നിഖിലിന് തുണയായി. കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ വിജയശില്പിയായ  പി.എസ്.ജെറിനെ 2.30 ലക്ഷം രൂപയ്ക്ക് ടീം നിലനിർത്തി. പരിചയസമ്പന്നനായ പി.കെ. മിഥുനെയും കൊച്ചി വീണ്ടും ടീമിലെത്തിച്ചു. ജില്ലയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസിൽ ഓൾറൗണ്ടർ ആർ. അമൽരാജും വിക്കറ്റ് കീപ്പർ ബാറ്റർ ആകാശ് പിള്ളയും 75,000 രൂപയ്ക്ക് ഇടംനേടി.

ഓൾറൗണ്ടർമാരായ കെ.ജി. അഖിലും (75,000 രൂപ), അമൽ രമേഷും (75,000 രൂപ) എസ്. മിഥുനും (1.5 ലക്ഷം രൂപ) ഏരീസ് കൊല്ലം സെയിലേഴ്സിനായും, കൂറ്റനടികളിലൂടെ ശ്രദ്ധേയനായ പ്രസൂൺ പ്രസാദ് തൃശൂർ ടൈറ്റൻസിനായും കളിക്കും. ലെഫ്റ്റ് ആം സ്പിന്നർ എം.യു. ഹരികൃഷ്ണനെ മൂന്നു ലക്ഷം രൂപയ്ക്കാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചിട്ടുള്ള എസ്. മിഥുൻ കഴിഞ്ഞ സീസണിൽ കാലിക്കറ്റിനായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Tags : Kerala Cricket League Alappuzha M. Nikhil Cricket

Recent News

Corehub Up