x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഭയിൽ എത്തിയിട്ടും ഒന്നും മിണ്ടാതെ അമിത് ഷാ; വന്ദേമാതരം പാടി സഭ പിരിഞ്ഞു

വെബ് ഡെസ്ക്
Published: August 13, 2026 01:29 PM IST | Updated: August 13, 2026 02:11 PM IST

അമിത്ഷാ ലോക്സഭയിൽ

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രതിപക്ഷത്തിന്‍റെ നിരന്തര വിമർശനങ്ങൾക്ക് പിന്നാലെ ഇതുവരെ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ അവസാന ദിവസമായ ഇന്ന് ലോക്‌സഭയിലെത്തി. എന്നാൽ സഭയിൽ ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചില്ല. ‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സഭയിൽ സന്നിഹിതരായിരുന്നു. വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമാണ് സഭ പിരിഞ്ഞത്. ഇതിനിടെ, സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു.

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ട് ദിവസത്തെ ചർച്ച നടത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും, അമിത് ഷാ അവസാന ദിവസം മാത്രമാണ് സഭയിലെത്തിയത്. എന്നാൽ വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായില്ല.

ജൂലൈ 20-ന് ആരംഭിച്ച സമ്മേളനത്തിലുടനീളം പ്രതിപക്ഷ പ്രതിഷേധം കാരണം ഇരുസഭകളുടെയും നടപടികൾ തടസപ്പെട്ടിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോധ്യ സംഭവങ്ങളുമാണ് പ്രതിപക്ഷം പ്രധാനമായും ആയുധമാക്കിയത്. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പോലീസ് നടപടികളിൽ ചർച്ച വേണമെന്നായിരുന്നു പ്രധാന ആവശ്യം.

എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ സർക്കാരും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽനിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സമ്മേളനത്തിന്‍റെ ഉദ്ഘാടന ദിവസവും സമാപന ദിവസവും മാത്രമാണ് പ്രധാനമന്ത്രി സഭയിലെത്തിയതെന്നും പ്രതിപക്ഷം വിമർശിച്ചു.

Tags : Vande Mataram Amit Shah Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up