x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുധാകരന്‍റെ രോഗം പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞിരുന്നു: ആര്‍. നാസര്‍


Published: March 12, 2026 04:25 PM IST | Updated: March 12, 2026 04:29 PM IST

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ക‌ടന്നാക്രമിച്ച് പാർട്ടി ജില്ലാ നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നും സുധാകരന്‍റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.

സുധാകരന്‍റെ രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. സുധാകരൻ അതിനുള്ള വഴിവെട്ടുന്നതാണ് പിന്നീട് കണ്ടത്. വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെന്ന എന്ന തരത്തിൽ പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും ആര്‍. നാസര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകുമെന്ന് കരുതിയില്ല. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. മത്സരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം പരാതി വന്നു. സുധാകരന്‍റെ ഭാഗം കേട്ടു. പരാതി പരിശോധിക്കാൻ കമ്മീഷനെ വെച്ചു. റിപ്പോർട്ടിൽ ചില ശിപാർശകൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില നടപടികളുണ്ടായതെന്നും നാസർ പറഞ്ഞു.

Tags : G. Sudhakaran Cpm Alappuzha R.Nasar

Recent News

Corehub Up