Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dmk

വൈക്കോയും മറുകണ്ടം ചാടുന്നു; തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എംഡിഎംകെ ഡിഎംകെ സഖ്യം വിടുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ഉന്നതതല നേതൃയോഗം ആരംഭിച്ചു. രണ്ട് ദിവസമായി ചോരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും.

ഡിഎംകെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് യോഗത്തിന്‍റെ ആദ്യദിനത്തിൽ വൈക്കോ ഉന്നയിച്ചത്. സീറ്റ് വിഭജനത്തിലും പാർട്ടിയുടെ അസ്തിത്വം നിലനിർത്തുന്നതിലും ഡിഎംകെ കാണിച്ച അവഗണനയാണ് വൈക്കോയെ ചൊടിപ്പിച്ചത്. വലിയ രാഷ്ട്രീയ സ്വാധീനമോ അണികളോ ഇല്ലാത്ത ചെറുകക്ഷികൾക്ക് പോലും കൂടുതൽ സീറ്റുകൾ നൽകി.

എന്നാൽ എംഡിഎംകെയെ പൂർണമായി അവഗണിച്ചുവെന്ന് വൈക്കോ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എംഡിഎംകെ സ്ഥാനാർഥികൾക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും ഡിഎംകെ അനുവാദം നൽകിയില്ല. പകരം ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കാൻ നിർബന്ധിതരാക്കിയത് പാർട്ടിയുടെ സ്വതന്ത്ര അസ്തിത്വത്തെ ബാധിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.

27ന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിലായിരിക്കും ഡിഎംകെ സഖ്യം വിടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡിഎംകെയെ സഖ്യകക്ഷികൾ ഒന്നൊന്നായി കൈവിടുകയാണ്.

National

അണ്ണാ ഡിഎംകെയിലേക്കു മടങ്ങാൻ തയാറെന്ന് ഒപിഎസ്, വേണ്ടെന്ന് ഇപിഎസ്

പെരിയകുളം: അണ്ണാ ഡിഎംകെയിലേക്കു മടങ്ങാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം.

അതേസമയം, പനീർശെൽവത്തിന്‍റെ തിരിച്ചുവരവിനെ താൻ സ്വാഗതം ചെയ്യില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന പനീർശെൽവത്തെ എടപ്പാടിയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.

National

ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചുനിൽക്കുമെന്ന് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചു നിൽക്കുമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുതഗൈ.

കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അന്തസുറ്റ രീതിയിൽ സീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നടൻ വിജയിന്‍റെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നു ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ചർച്ചകളൊന്നും ഉണ്ടായില്ലെന്നായിരുന്നു സെൽവപെരുതഗൈയുടെ മറുപടി.

ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴ്നാടിന്‍റെ ചുമതലയുള്ള ഗിരീഷ് ചോദാൻകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടിരുന്നു.

National

ഡിഎംകെയ്ക്ക് വീണ്ടും കുരുക്ക്; ‘ജോലിക്ക് കോഴ’യിൽ സർക്കാരിനെതിരെ ഇഡി കണ്ടെത്തൽ

ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കണ്ടെത്തൽ.

അസിസ്റ്റന്‍റ് എൻജിനിയർ, ടൗൺ പ്ലാനിംഗ് ഓഫീസർ, ജൂനിയർ എൻജിനിയർ, ശുചീകരണ വിഭാഗം ഇൻസ്‌പെക്ടർ തുടങ്ങി 2,538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.

പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

മുനിസിപ്പൽ ഭരണമന്ത്രി കെ.എൻ. നെഹ്‌റുവിന്‍റെ സഹോദരൻ എൻ. രവിചന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.

Latest News

Corehub Up