Kerala
കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് ഹൈക്കോടതി രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചു.
അഡ്വക്കറ്റ് ജനറല്‍ ജാജു ബാബുവിന്റെ അപേക്ഷപ്രകാരമാണു നടപടി. വിഷയം ബുദ്ധിമുട്ടില്ലാതെ രമ്യമായി പരിഹരിക്കാനാണു ശ്രമമെന്ന് എജി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റീസ് ടി.ആര്. രവി രണ്ടാഴ്ച സാവകാശം അനുവദിച്ചത്.
സംഘര്‍ഷസാധ്യത ചൂണ്ടിക്കാട്ടി എറണാകുളം റൂറല്‍ എസ്പിയും എസ്എച്ച്ഒയും നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കുടിയൊഴിപ്പിക്കലിനു നേരത്തേ ഇന്നു വരെയായിരുന്നു ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രി കളക്ടറുടെ ചേംബറില്‍ പ്രശ്നപരിഹാരത്തിനായി മന്ത്രി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
അതിനാല്‍ രണ്ടാഴ്ച സമയം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിനു ഖത്തറിൽ നടക്കുന്ന ദൃശ്യം 3 ന്റെ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി.
21നു റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷൻ ഷോ 19 നും 23 നുമിടയിൽ ഖത്തറിൽ നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാനാണ് അനുവാദം നൽകിയത്. ഇതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഇതിലാണു പ്രതിയുടെ ജോലി ആവശ്യങ്ങൾക്കു വേണ്ടി കോടതി ഇളവ് അനുവദിച്ചത്.
2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണു കേസ്.
District News
കൊല്ലം: കൊല്ലം –കോട്ടയം –എറണാകുളം, കൊല്ലം– ആലപ്പുഴ– എറണാകുളം, കൊല്ലം–തിരുവനന്തപുരം–കന്യാകുമാരി പാതകളിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ നിരന്തരആവശ്യം കണ്ടില്ലെന്ന് നടിച്ച് റെയിൽവേ. യാത്രയ്ക്കു ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചിട്ടും പുതിയ സർവീസുകളുടെ സാധ്യത തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പരിശോധിക്കുന്നില്ല.
ചെറിയതും ഇടത്തരവുമായ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരാണ് മെമു സർവീസ് കൂടുതൽ ആവശ്യപ്പെടുന്നത്. നിലവിൽ ട്രെയിനുകളിൽ നിന്നുതിരിയാൻ ഇടമില്ലാതെ യാത്രക്കാർ കുഴഞ്ഞുവീഴുന്നതടക്കം പതിവാണ്. ഇതിനു ശാശ്വത പരിഹാരം മെമു സർവീസാണ്. പുലർച്ചെ 4.20ന് കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളത്തിന് മെമു പോയാൽ പിന്നെയുള്ളത് രാവിലെ ഏട്ടിനും 11നും 2.40നുമാണ്. പിന്നെ മണിക്കൂറുകള്‍ മെമു ഇല്ല. രാത്രിയിൽ 9.05നുള്ള മെമുവിന്റെ സമയം 9.30ആയി മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും റെയിൽവേ അനങ്ങുന്നില്ല.
ആലപ്പുഴയ്ക്ക് കൊല്ലത്തുനിന്ന് ആകെയുള്ള മെമു സർവീസ് പുലർച്ചെ 3.45ന് പുറപ്പെടുന്ന വണ്ടി മാത്രം. കൂടുതൽ യാത്രാക്ലേശം അനുഭവിക്കുന്ന റൂട്ടാണിത്. രാവിലെ ആലപ്പുഴ വഴി ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് പോയി കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തേക്കു സർവീസില്ല. വൈകുന്നേരം ഇന്റർസിറ്റി തിരികെ പോയിക്കഴിഞ്ഞാൽ ഹരിപ്പാട്, ആലപ്പുഴ, ചേർത്തല ഭാഗത്തേക്കും ട്രെ
യിനില്ല. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തിന് മെമു സർവീസുള്ളത് പകല്‍ 11.35ന് മാത്രം. 8.18ന് വഞ്ചിനാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തിന് വണ്ടിയുള്ളത് 9.48നുള്ള ചെന്നൈ എക്സ്പ്രസ് മാത്രം. ഒരു മണിക്കൂർ 30 മിനിറ്റാണ് തലസ്ഥാന നഗരിയിലേക്ക് ട്രെയിൻ ഇല്ലാത്തത്.
10.13ന് എത്തേണ്ട കന്യാകുമാരി എക്സ്പ്രസ് എത്തുന്നത് മിക്കപ്പോഴും തോന്നിയപോലെയും. പിന്നെയുള്ളത് 11.35ന്റെ മെമുവും ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞെത്തുന്ന ജനശതാബ്ദി എക്സ്പ്രസും. ചുരുക്കത്തിൽ രാവിലെ തിരുവനന്തപുരത്തിന് വലിയ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് ഇതേ അവസ്ഥയാണുള്ളത്. സാധാരണ ദിവസങ്ങളിൽ രാത്രി ഒന്പതുകഴിഞ്ഞാൽ തിരുവനന്തപുരത്തുനിന്ന് കൊല്ലം, കായംകുളം, എറണാകുളം ഭാഗത്തേക്ക് ട്രെയിനില്ല. ആഴ്ചയിൽ രണ്ടുദിവസം മംഗളൂരു അന്ത്യോദയ സർവീസുണ്ട്. ഈ ട്രെയിനിന് ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
കൊല്ലത്തുനിന്ന് കന്യാകുമാരിക്ക് കൂടുതൽ മെമു സർവീസ് തുടങ്ങുന്നത് റെയിൽവേയ്ക്കും സാന്പത്തിക നേട്ടമാകും. കന്യാകുമാരിക്ക് സുലഭമായി സർവീസ് ഉണ്ടായാൽ സഞ്ചാരികളുടെ എണ്ണവും വർധിക്കും.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയ-സംസ്ഥാനതലത്തിൽ അംഗീകൃതമായ രാഷ്ട്രീയപാർട്ടികൾക്കു ദൂരദർശൻ, ആകാശവാണി എന്നിവയിൽ പ്രക്ഷേപണ-സംപ്രേഷണസമയം അനുവദിച്ച് തെരഞ്ഞെടുപ്പുകമ്മീഷൻ.
കേരളം, ആസാം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ രാഷ്ട്രീയപാർട്ടികൾക്കാണ് ഐടി പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ടൈം വൗച്ചർ അനുവദിച്ചത്.
യോഗ്യരായ പാർട്ടികൾക്കു ദൂരദർശനിലും ആകാശവാണിയിലും 45 മിനിറ്റ് സൗജന്യ പ്രക്ഷേപണം-സംപ്രേഷണം നടത്താം. മുൻ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയപാർട്ടികൾക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സിഎംആര്‍എല്‍ - മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തില്‍ ഉൾപ്പെട്ടിട്ടുള്ള കൈക്കൂലിപ്പണം കൈപ്പറ്റിയവരുടെ പട്ടിക ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി അനുവദിച്ചു.
വീണാ വിജയന് മൂന്നാം പ്രതിയായി എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ നിരവധി ആളുകള്‍ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു.
ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നൽകിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്.
District News
ചങ്ങനാശേരി: തിരുവനന്തപുരം മുതല്‍ അജ്മീര്‍ (മധര്‍) വരെയുള്ള 06013/06014 സ്പെഷല്‍ ട്രെയിന്‍ അനുവദിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
നിലവില്‍ കേരളത്തില്‍നിന്ന് അജ്മീറിലേക്കുള്ള വീക്കിലി സര്‍വീസ് എറണാകുളത്തുനിന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
06013 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മധര്‍ വീക്കിലി എക്സ്പ്രസ് സ്പെഷല്‍ 2026 മാര്‍ച്ച് നാലിനും 11-നും രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. മാവേലിക്കരയില്‍ രാവിലെ 09.38ന് എത്തി 09.40നു പുറപ്പെടും. ചെങ്ങന്നൂരില്‍ രാവിലെ 09.53ന് എത്തി 09.55ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാവിലെ 10.05ന് എത്തി 10.07ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 11.00ന് മധറില് എത്തും.
മടക്ക സര്‍വീസായ 06014 നമ്പര്‍ മധര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ് സ്പെഷല്‍ മാര്‍ച്ച് 7നും 14നും ശനിയാഴ്ച രാത്രി 9.40ന് മധറില്നിന്ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാത്രി 21.28ന് എത്തി 21.30ന് പുറപ്പെടും. ചെങ്ങന്നൂരില്‍ രാത്രി 21.38ന് എത്തി 21.40ന് പുറപ്പെടും. മാവേലിക്കരയില്‍ രാത്രി 21.52ന് എത്തി 21.54ന് പുറപ്പെട്ട് നാലാം ദിവസം രാത്രി 12.45ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
യാത്രക്കാരുടെ എണ്ണം വിലയിരുത്തി സ്പെഷല്‍ സര്‍വീസ് തുടര്‍ന്നും എക്സ്റ്റന്‍ഡ് ചെയ്യുകയും തുടര്‍ന്ന് സ്ഥിരം സര്‍വീസായി പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.
ബ്രോയിലർ ഫാം ആരംഭിക്കുന്നതിന് കൊല്ലം കൊട്ടാരക്കര കോട്ടുക്കൽ വില്ലേജിലെ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന് (കെപ്കോ) നൽകിയ 10 ഏക്കർ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവു നൽകി.
2025-2026 സാന്പത്തികവർഷം മുതൽ ഏക്കർ ഒന്നിന് 1000 രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചു.
Kerala
തിരുവനന്തപുരം: കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു.