Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AutoMotive

വിര്‍ട്ടസ് ആനിവേഴ്സറി എഡിഷന്‍

വിര്‍ട്ടസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി വോള്‍ക്സ്‌വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചു. എന്‍ജിനിലും ഗിയര്‍ബോക്സിലും മാറ്റങ്ങളില്ലെങ്കിലും വിര്‍ട്ടസിന്‍റെ ജിടി പ്ലസ് സ്പോര്‍ട്ട് വേരിയന്‍റിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പ്.

സ്പോര്‍ട്ടി രൂപവും ശക്തമായ ടര്‍ബോ എന്‍ജിനും മികച്ച ഡ്രൈവിംഗ് അനുഭവവും വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആനിവേഴ്സറി എഡിഷന്‍ എത്തിയിരിക്കുന്നത്. 19.20 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.

കാഴ്ചയില്‍ ആകര്‍ഷകം

സാധാരണ വേരിയന്‍റുകളില്‍ നിന്ന് വിര്‍ട്ടസ് ആനിവേഴ്സറി എഡിഷനെ വേറിട്ടുനിര്‍ത്തുന്നത് അതിന്‍റെ ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളാണ്. പുതിയ അവക്കാഡോ പേള്‍ നിറമാണ് വാഹനത്തിന്‍റെ പ്രധാന ആകര്‍ഷണം. കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ഡാര്‍ക്ക് ഫിനിഷിലുള്ള അലോയ് വീലുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബ്ലാക്ക് ബൂട്ട് ലിപ് സ്പോയിലര്‍ എന്നിവ വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു.

360 ഡിഗ്രി സര്‍റൗണ്ട് വ്യൂ കാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡോര്‍ പഡില്‍ ലാംപുകള്‍, ഡ്യുവല്‍ ടോണ്‍ ഹോണ്‍ എന്നിവയും ഈ എഡിഷനില്‍ അധികമായി നല്‍കിയിട്ടുണ്ട്. നീളമേറിയ ബോണറ്റ്, ഷാര്‍പ്പ് എല്‍ഇഡി ലൈറ്റുകള്‍, കൂപ്പെ ശൈലിയിലുള്ള റൂഫ്‌ ലൈന്‍, വശങ്ങളിലൂടെ ഒഴുകുന്ന ബോഡി ലൈന്‍ എന്നിവ വാഹനത്തിന് മിഴിവേകുന്നു.

സമ്പന്നമായ അകത്തളം

ഗ്ലോസ്ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും റെഡ് ആംബിയന്‍റ് ലൈറ്റിംഗും സജ്ജീകരിച്ച ഓള്‍ബ്ലാക്ക് ഇന്‍റീരിയറാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ഇലക്‌‌ട്രിക് സണ്‍റൂഫ്, വെന്‍റിലേറ്റഡ് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യാബിനെ സമ്പന്നമാക്കുന്നു.

സുരക്ഷയ്ക്കും മുന്‍ഗണന

സുരക്ഷയുടെ കാര്യത്തിലും വിര്‍ട്ടസ് ആനിവേഴ്സറി എഡിഷന്‍ ശ്രദ്ധേയമാണ്. അഞ്ച് സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗ് നേടിയ വിര്‍ട്ടസില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഎസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ തുടങ്ങിയ നിരവധിയായ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരുത്തുറ്റ എന്‍ജിന്‍

1.5 ലീറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 150 പിഎസ് പരമാവധി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനൊപ്പം ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

മികച്ച പവറിനൊപ്പം ലിറ്ററിന് 19.62 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ മിഡ്സൈസ് സെഡാന്‍ വിപണിയില്‍ വിര്‍ട്ടസിന് പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ എന്നിവരാണ്.

 

വില: 19.20 ലക്ഷം

മൈലേജ്: 19.62 കിലോമീറ്റർ ‍

Auto

വാഹനമേഖലയിൽ വൻ വിപ്ലവം; വണ്ടികൾക്ക് ചിന്താശേഷിയും പ്രതികരണശേഷിയും അകലെയല്ല

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ കാൾ ബെൻസ് ആദ്യത്തെ പെട്രോൾ ചാലിത വാഹനം നിർമിച്ചതോടെ ലോകം ഒരു പുതിയ യുഗത്തിലേക്കു കടന്നു കഴിഞ്ഞിരുന്നു . തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഹെൻറി ഫോർഡ് അസംബ്ലി ലൈൻ സംവിധാനം അവതരിപ്പിച്ചതോടെ വാഹന നിർമാണം സാധാരണക്കാരന്‍റെ കൈകളിലെത്തി ചേർന്നു. കുതിരവണ്ടികൾ നിറഞ്ഞ തെരുവുകൾ ഒറ്റ തലമുറകൊണ്ട് മോട്ടോർ വാഹനങ്ങളാൽ നിറഞ്ഞു.

എന്നാൽ, ഇന്ന് ആ വ്യവസായം വീണ്ടുമൊരു നിർണായക വഴിത്തിരിവിലാണ്. കൃത്രിമ ബുദ്ധിയും 5G സാങ്കേതികവിദ്യയും ചേർന്ന് ഒരു വാഹനത്തെ വെറും യന്ത്രം എന്ന നിലയിൽനിന്നു ചിന്തിക്കാനും പ്രതികരിക്കുവാനും ശേഷി ഉള്ള ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026 ഓട്ടോമൊബൈൽ വ്യവസായത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വർഷമാണ്. ഈ വ്യവസായത്തെ നിർവചിക്കുന്ന നിർണായക പ്രവണതകൾ ഇന്ന് ലോകശ്രദ്ധ നേടുകയാണ്. അവ ഓരോന്നും നമ്മുടെ ഭാവി സഞ്ചാര ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുമെന്ന് പരിശോധിക്കാം.

ഇലക്‌ട്രിക്, ഹൈബ്രിഡ്

ഒരു കാലത്ത് ഭാവിയുടെ സ്വപ്നം മാത്രമായിരുന്ന ഇലക്‌ട്രിക് വാഹനങ്ങൾ ഇന്നു ലോകത്തിന്‍റെ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണത്തിനെതിരായ ആഗോള പോരാട്ടവും ഫോസിൽ ഇന്ധനങ്ങളോടുള്ള വർധിച്ചുവരുന്ന വിരക്തിയും ഈ വ്യവസായത്തിനു ശക്തമായ ഊർജം പകർന്നു. ടെസ്‌ലയുടെ വിപ്ലവകരമായ കടന്നുവരവോടെ ഇലക്‌ട്രിക് വാഹനം ഒരു ആഡംബര ഉത്പന്നം എന്ന നിലയിൽനിന്നു മാറി ബഹുജന വിപണിയിലേക്കു പ്രവേശിക്കാൻ തുടങ്ങി.

എന്നാൽ, സാധാരണക്കാരന് ഒരു ഇലക്‌ട്രിക് കാർ ഇന്നും ഒരു വലിയ സ്വപ്നമാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ ഓട്ടോമൊബൈൽ കമ്പനികൾ ഇപ്പോൾ ഹൈബ്രിഡ് മോഡലുകളിലേക്കു ശ്രദ്ധ തിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോറും പരമ്പരാഗത എൻജിനും ഒരുമിച്ച് ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ബദൽ മാർഗമായി ഉയർന്നുവരുന്നു.

ബാറ്ററിയിലെ മാറ്റങ്ങൾ

ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നത് ബാറ്ററി സാങ്കേതികവിദ്യയിലാണ്. ലിഥിയം അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശാസ്ത്രലോകം ഇപ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ ഊർജ സാന്ദ്രത, മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവ ഈ അടുത്ത തലമുറ ബാറ്ററികളുടെ പ്രത്യേകതകളാണ്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാവായ CATL ഇതിനകംതന്നെ സോഡിയം അയൺ ബാറ്ററി സാങ്കേതികവിദ്യ വ്യാപാരാടിസ്ഥാനത്തിൽ വിന്യസിക്കാൻ ആരംഭിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ അഞ്ഞൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബാറ്ററി ഇലക്‌ട്രിക് വാഹന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ്.

 

Latest News

Corehub Up