x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലേക്ക്


Published: June 5, 2026 12:06 AM IST | Updated: June 5, 2026 12:06 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ വാഹന മേഖലയിൽ ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലേക്ക്. പെട്രോളിനൊപ്പം ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനവും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ.

രാജ്യത്ത് ആദ്യമായി ഫ്ളക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപും, ആദ്യ ഫ്ളക്സ് ഫ്യുവൽ പാസഞ്ചർ കാർ പുറത്തിറക്കി മാരുതി സുസുക്കിയും ഈ മാറ്റത്തിന് നേതൃത്വം നൽകിയിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്, ജനപ്രിയ മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡർ പ്ലസ്, എച്ച്എഫ് ഡീലക്സ് എന്നിവയുടെ 100 സിസി ഫ്ളക്സ് ഫ്യുവൽ പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ20 മുതൽ ഇ85 വരെയുള്ള ഏത് എഥനോൾ-പെട്രോൾ മിശ്രിതത്തിലും ഈ വാഹനങ്ങൾ ഓടിക്കാനാകും.

ഇന്ത്യയിലെ ആദ്യ ഫ്ളക്സ് ഫ്യുവൽ പാസഞ്ചർ കാർ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ -ആറിന്‍റെ പ്രത്യേക പതിപ്പാണ് കന്പനി വികസിപ്പിച്ചിരിക്കുന്നത്. ഈ കാർ ഇ20 (20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും) മുതൽ ഇ100 (100% എഥനോൾ) വരെയുള്ള ഏത് എഥനോൾ-പെട്രോൾ മിശ്രിതത്തിലും ഈ കാർ ഓടിക്കാൻ സാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയത്.

എന്താണ് ഫ്ളക്സ് ഫ്യുവൽ വാഹനം?

എഫ്എഫ്‌വി എന്നും അറിയപ്പെടുന്ന ഫളെക്സ് ഫ്യുവൽ വാഹനം പെട്രോൾ, എഥനോൾ അല്ലെങ്കിൽ ഇവ രണ്ടിന്‍റെയും നിശ്ചിത അനുപാതങ്ങളിലുള്ള മിശ്രിതത്തിലോ ഓടിക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ എന്ന് വിളിക്കുന്നത്. സാധാരണ പെട്രോൾ എൻജിനുകളേക്കാൾ വ്യത്യസ്തമായ ഇന്ധന മാനേജ്മെന്‍റ് സംവിധാനവും എൻജിൻ ട്യൂണിംഗും ഇത്തരം വാഹനങ്ങളിലുണ്ടാകും.

ഇന്ത്യയിൽ നിലവിൽ ഇ20 (20 ശതമാനം എഥനോൾ കലർന്ന പെട്രോൾ) വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾക്ക് ഇ85 വരെ, അതായത് 85 ശതമാനം എഥനോൾ വരെ അടങ്ങിയ ഇന്ധനം ഉപയോഗിക്കാനാകും.

എന്താണ് എഥനോൾ ബ്ലെൻഡിംഗ്?

എഫനോൾ പെട്രോളുമായി കൂട്ടിക്കലർത്തുന്ന പ്രക്രിയയെയാണ് എഥനോൾ ബ്ലെൻഡിംഗ് എന്നു പറയുന്നത്. കരിന്പ്, ധാന്യങ്ങൾ, ചോളം, അരി തുടങ്ങിയ കാർഷികോത്പന്നങ്ങളിൽനിന്നാണ് എഥനോൾ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.

എഥനോൾ ഉപയോഗം വർധിക്കുന്നതോടെ കർഷകർക്ക് അധിക വിപണി ലഭിക്കുകയും കാർഷിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം എത്തുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന് നേട്ടം?

സർക്കാർ എഥനോൾ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു മൂന്നു പ്രധാന കാരണങ്ങളാണുള്ളത്. ആദ്യത്തേത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ സാധിക്കും. ഇന്ത്യ പ്രതിവർഷം വൻതോതിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഓരോ വർഷവും കോടിക്കണക്കിനു ഡോളറാണ് ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നതു വഴി ഈ ആശ്രയത്വം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

രണ്ടാമത്തെ കാരണം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ്. എഥനോൾ പെട്രോളിനെക്കാൾ ശുദ്ധമായി കത്തുന്നതിനാൽ വാഹനങ്ങളിൽനിന്നുള്ള പുക മലിനീകരണം കുറയ്ക്കാൻ സഹായിക്കും. മൂന്നാമത്തെ കാരണം കൃഷിയാണ്. എഥനോൾ ഉത്പാദനം കരിന്പ്, ചോളം എന്നിവയ്ക്ക് അധിക ആവശ്യകത സൃഷ്ടിക്കുന്നു. ഇത് കർഷകർക്കും ഗ്രാമീണ വ്യവസായങ്ങൾക്കും പിന്തുണ നൽകും.

വെല്ലുവിളികളും ബാക്കി

ഇന്ത്യ ഇ20 ബ്ലെൻഡിംഗ് ലക്ഷ്യം കൈവരിച്ചിട്ടുണ്ടെങ്കിലും ഇ85, ഇ100 എന്നിവ രാജ്യവ്യാപകമായി ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ മിക്ക പന്പുകളിലും ഇ20 ലഭ്യമാണെങ്കിലും ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനത്തിന്‍റെ വിതരണ ശൃംഖല ഇപ്പോഴും വികസന ഘട്ടത്തിലാണ്.

2026 ഡിസംബറോടെ ഇ85 ഇന്ധനസ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്തും. തുടർന്ന് 2027 അവസാനത്തോടെ പ്രധാന നഗരങ്ങളിലായി ഇത് 5000 ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയുണ്ട്.

K-Rail Survey

Tags : Flex fuel vehicles market India Automotive

Recent News

Corehub Up