Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biker

കുഴി വില്ലനായി; തൃശൂരിൽ കാറിലിടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികൻ ബസിടിച്ചു മരിച്ചു

തൃശൂർ: കാറിനു പിന്നിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസിടിച്ചു മരിച്ചു. വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സഹജന്‍റെയും ശരണ്യയുടെയും മകൻ അനുഗ്രഹ് (20) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിനു സാരമായി പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. തൃശൂരിൽനിന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു സഹോദരങ്ങൾ. അയ്യന്തോൾ സിവിൽ ലൈനിനു സമീപമുള്ള രഹാന വില്ലാസിനു സമീപം ജലവിതരണവകുപ്പിന്‍റെ തുറന്നുകിടന്ന വാൽവ് കുഴി കണ്ടതിനെത്തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്യുകയും പിന്നാലെയെത്തിയ ഇവരുടെ ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീണ അനുഗ്രഹ്, തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിന്‍റെ അടിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുഗ്രഹിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗതാഗതത്തിരക്കേറിയ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്ന ഈ കുഴികൾ നേരത്തെയും പലതവണ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലിസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും. സഹോദരി: അമേയ.

Kerala

ബസുകളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.

മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു.

മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.

ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

National

ബൈക്കിന്‍റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്‍റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.

പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

National

പട്ടത്തിന്‍റെ ചരട് കുരുങ്ങി കഴുത്തിൽ ആഴത്തിൽ മുറിവ്; ഗൃഹനാഥന് ദാരുണാന്ത്യം

ബംഗുളുരു: പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കർണടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.

സഞ്ജു കുമാർ ഹൊസമാണി(48) ആണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ജു, മകളെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് രക്തം വാർന്നാണ് മരിച്ചത്.

സംഭവം കണ്ട ഒരു വഴിയാത്രക്കാരൻ സഞ്ജു കുമാറിന്‍റെ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.

ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെട്ടേനെയെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, പട്ടം പറത്തുന്ന നൈലോൺ ചരടുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്‍റെ ബന്ധുക്കളും നാട്ടുകാരും അപകട സ്ഥലത്ത് പ്രതിഷേധിച്ചു.

സംഭവത്തിൽ മന്ന എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Kerala

മലപ്പുറത്ത് ബൈക്ക് യാത്രികന് ക്രൂരമർദനം; വധശ്രമത്തിന് കേസ്

 

മലപ്പുറം: മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മർദ്ദനമേറ്റത്.

ഹെൽമെറ്റ് കൊണ്ട് യുവാവിന്‍റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ബൈക്കിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തെന്ന് പറഞ്ഞാണ് ആക്രമിച്ചത്.

നാല് പേർ ചേർന്നാണ് ഹരിഗോവിന്ദനെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പോലീസ് അറിയിച്ചു.

Latest News

Corehub Up