Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkittapara

Kozhikode

ചക്കിട്ടപാറയിൽ ലഹരി വിരുദ്ധ റാലി നടത്തി

ചക്കിട്ടപാറ: ചക്കിട്ടപാറയിലെ കാലിക്കട്ട് സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്‍ററിലെ ബിഎഡ് -ബിപിഎഡ് വിദ്യാർഥികളും പെരുവണ്ണാമൂഴി പോലീസും പഞ്ചായത്തും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ബിഎഡ് സെന്‍റർ പ്രിൻസിപ്പൽ ജി. അമ്പിളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ എം.കെ. ജയദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ വി.സി. ശ്രീജിത്ത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിപിഎഡിലെ ഡോ. റിൻസാ രാജ്, അധ്യാപകൻ സുമേഷ് നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.

District News

ദുരിതമായി ചക്കിട്ടപാറ ടൗണിലെ ഗർത്തങ്ങൾ

ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ ടൗണിലെ രണ്ട് കടകൾക്കു മുമ്പിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നാല് മാസം മുൻപ് കരാറുകാരും കേരള റോഡ് ഫണ്ട് ബോർഡുമാണ് കുഴികൾക്ക് രൂപം നൽകിയത്.

റോഡിന്‍റെ വീതി ശരിയായി നിർണയിച്ചിട്ട് മതി മലയോര ഹൈവേ നിർമാണമെന്ന് കടയുടമകൾ പറഞ്ഞു. ഇതേ തുടർന്ന് കടകൾക്കു മുന്നിൽ സഞ്ചാര സൗകര്യത്തിന് തടസം സൃഷ്ടിച്ച് കിടങ്ങ് കുഴിക്കുകയായിരുന്നു. വാഹന കാത്തിരിപ്പു കേന്ദ്രത്തിന്‍റെ എതിർ വശത്താണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ബെന്നി സെബാസ്റ്റ്യന്‍റെ കടയുള്ളത്. ഇതിനു മുന്നിലാണ് ഒരു കുഴിയുള്ളത്.

ടൗണിന്‍റെ ഹൃദയഭാഗത്തെ കാരിമറ്റം സ്റ്റോഴ്സിനു മുന്നിലാണ് രണ്ടാമത്തെ ഗർത്തം. നാൽക്കവല ഭാഗമായതിനാൽ ഈ ഗർത്തം കാരണം ഇവിടെ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകാനും തിരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗർത്തമുള്ള രണ്ട് ഭാഗത്തും ഹൈവേ നിർമാണം നടക്കുന്നുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Latest News

Corehub Up